യെച്ചൂരിയെ ഒരു നോക്കുകാണണം; ഇൻഡിഗോ ബഹിഷ്കരണമെന്ന തീരുമാനത്തിൽ നിന്ന് ഇ.പി. ജയരാജൻ പിൻമാറി; ഇൻഡിഗോയിൽ പറന്ന് ഡൽഹിയിലേക്ക്

കണ്ണൂർ,കോഴിക്കോട്: പ്രിയനേതാവ് സീതാറാം യെച്ചൂരിയെ അവസാനമായി ഒരുനോക്ക് കാണാൻ സിപിഎം നേതാവ് ഇ.പി. ജയരാജൻ തന്‍റെ ബഹിഷ്‌കരണ തീരുമാനം മാറ്റി ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിക്കു പറന്നു. കരിപ്പൂരിൽനിന്ന് ഇന്നലെ രാത്രിയായിരുന്നു യാത്ര. ഡൽഹിയിലേക്കു പോകാൻ മറ്റു വിമാനങ്ങളൊന്നും ലഭ്യമല്ലാതെ വന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇൻഡിഗോയെ തന്നെ ആശ്രയിച്ചത്. 2022 ജൂണ്‍ 13നാണ് ബഹിഷ്‌കരണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്നാഴ്ചത്തേക്ക് വിമാന അധികൃതർ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്‍ഡിഗോ വിമാനയാത്ര അദ്ദേഹം ബഹിഷ്‌കരിച്ചത്. പിന്നീട് പലതവണ ഇന്‍ഡിഗോ അധികൃതര്‍ തീരുമാനത്തില്‍നിന്നു പിന്‍വാങ്ങാന്‍ ഇപിയുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇൻഡിഗോ ബഹിഷ്കരണം എന്ന തീരുമാനം ശരിയായിരുന്നുവെന്നും ഒരിക്കലെടുത്ത തീരുമാനം എപ്പോഴും തുടരണമെന്നില്ലെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു.

Read More

സ്ത്രീകളെ കണ്ടാൽ ‘കണ്‍ട്രോൾ’ തെറ്റും: 2 പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി

കോഴിക്കോട്: സ്ത്രീകളോടുള്ള പെരുമാറ്റം പരിധിവിട്ടതിനെത്തുടർന്നു രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം. കോഴിക്കോട്ടും പാലക്കാട്ടുമായാണ് പോലീസ് സേനയ്ക്കു നാണക്കേടു സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. സഹപ്രവർത്തകരായ സ്ത്രീകളോടു വരെ മോശമായി പെരുമാറിയതിനു മുൻപും വകുപ്പുതല നടപടിക്ക് വിധേയനായ പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി മണികണ്ഠനെ പുതിയ പരാതിയിൽ ഡിജിപി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തതിനു പിന്നാലെ അദേഹത്തിനെതിരേ വകുപ്പുതല അന്വേഷണവും തുടരും. കോഴിക്കോട് അസിസ്റ്റന്‍റ് കമാണ്ടന്‍റായിരുന്ന നിഷൂർ സുധീന്ദ്രനെതിരെയാണ് മറ്റൊരു കേസിൽ അന്വേഷണം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് കോഴിക്കോട് മലാപറന്പ് സ്വദേശിയായ യുവതിയുടെ അന്തസിനും മാനത്തിനും ഹാനി വരുത്തുന്ന രീതിയിൽ പെരുമാറിയെന്ന കുറ്റത്തിന് സസ്പെൻഷനിൽ കഴിയുന്ന നിഷൂർ സുധീന്ദ്രനെതിരേ അന്വേഷണം നടത്താൻ കോസ്റ്റൽ പോലീസ് ആസ്ഥാനം അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ ജി. പൂങ്കുഴലിയെയാണ് ആഭ്യന്തര വകുപ്പ് നിയോഗിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ പോലീസ്…

Read More

മദ്യനയ അഴിമതിക്കേസ്; കേജരിവാളിനു ജാമ്യം; അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി; സത്യം ജയിച്ചെന്നു കേജരിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ മാസങ്ങളായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് 21ന് ഇഡിയാണ് കേജരിവാളിനെ ആദ്യം അറസ്റ്റ് ചെയ്തത്.ജൂൺ 26ന് സിബിഐ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ലോക്സഭാതെരഞ്ഞെടുപ്പിനായി മേയ് 10ന് 21 ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം ലഭിച്ചു. ജാമ്യകാലാവധി അവസാനിച്ച അദ്ദേഹം ജൂൺ രണ്ടിനു ജയിലിലേക്ക് മടങ്ങി. ഇടക്കാല ജാമ്യത്തിന് വീണ്ടും ശ്രമിച്ചെങ്കിലും ജാമ്യം നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സിബിഐയിൽനിന്ന് വിശദീകരണവും കോടതി ചോദിച്ചിരുന്നു. സത്യം ജയിച്ചെന്നു കേജരിവാൾ പ്രതികരിച്ചു.

Read More

സീതാറാം യെച്ചൂരിക്ക് ആദരമർപ്പിച്ച് രാജ്യം; നാളെ എകെജി സെന്‍ററിൽ പൊതുദർശനം; മൃതദേഹം പഠന ആവശ്യങ്ങള്‍ക്കായി ആശുപത്രിക്ക് വിട്ടുനൽകും

ന്യൂഡൽഹി: രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഎം ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിക്ക് (72) ആദരാഞ്ജലിയർപ്പിച്ച് രാജ്യം. ഇന്ത്യൻ കമ്യൂണിസത്തിന്‍റെ ജനകീയമുഖമായിരുന്ന യെച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. എയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്നു വൈകുന്നേരത്തോടെ വസന്ത്കുഞ്ജിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഡൽഹി ഗോൾ മാർക്കറ്റിനു സമീപമുള്ള എകെജി സെന്‍ററിൽ പൊതുദർശനം നടക്കും. തുടർന്ന് യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങള്‍ക്കായി എയിംസിന് വിട്ടുകൊടുക്കും. പ്രകാശ് കാരാട്ട്, എം.എ. ബേബി, എ. വിജയരാഘവൻ, പ്രഫ. കെ.വി. തോമസ് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് ആദരാഞ്ജലി അർപ്പിക്കാനുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ നടത്തുന്നത്. ശ്വാസകോശ അണുബാധയെത്തുടർന്ന് രണ്ടാഴ്ചയായി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.03നായിരുന്നു അന്ത്യം. ന്യുമോണിയ ബാധ ഗുരുതരമായതിനെത്തുടർന്ന് ഏതാനും…

Read More

നാട് കുട്ടിച്ചോറാക്കാനും വർഗീയത വിളന്പാനുമാണ് അഡ്വ. ജയശങ്കർ വക്കീൽ പണി ഉപേക്ഷിച്ചത്: ഉടുമുണ്ട് ഉരിഞ്ഞ് നടത്തിക്കും, കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും; ഭീഷണിയുമായി പി. വി. അൻവർ

മലപ്പുറം: രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരേ അസഭ്യവർഷവും ഭീഷണിയുമായി പി. വി. അൻവർ എംഎൽഎ. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നുമാണ് ഭീഷണി. നാട് കുട്ടിച്ചോറാക്കാനും വർഗീയത വിളന്പാനുമാണ് ജയശങ്കർ വക്കീൽ പണി ഉപേക്ഷിച്ചതെന്ന് അൻവർ ആരോപിച്ചു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് എംഎൽഎയുടെ അസഭ്യവർഷവും ഭീഷണിയും. സമൂഹ മാധ്യമത്തിലൂടെ വർഗീയ വാദിയെന്ന് പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരേ ഭീഷണിയുമായി പി. വി. അൻവർ എത്തിയത്.

Read More

റെയിൽവേയിൽ ജോലിത്തട്ടിപ്പ്: തലശേരിയിൽ 2 പേർ അറസ്റ്റിൽ; അറസ്റ്റിലായ ഗീതാ റാണി കോൺഗ്രസ് എംപിയുടെ പിഎ?

തലശേരി: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കേസിലെ മൂന്നാംപ്രതിയും തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയുമായ ഗീതാ റാണി, രണ്ടാം പ്രതിയായ ശരത്ത് എന്ന അജിത്ത് എന്നിവരെയാണ് തലശേരി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഗീതാ റാണി കേരളത്തിലെ ഒരു കോൺഗ്രസ് എംപിയുടെ പിഎ ആണെന്നും പറയപ്പെടുന്നു. ഇന്ത്യൻ റെയിൽവേയിൽ ക്ലർക്ക്, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാനേജർ തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ തലശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. അറസ്റ്റിലായ ഗീതാ റാണി സമാനമായ ഏഴ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.കൊയ്യോട് സ്വദേശി ശ്രീകുമാർ നൽകിയ പരാതിയിലാണ് ഗീതാ റാണി ഉൾപ്പെടെ മൂന്ന് പേരെ പ്രതി ചേർത്ത് തലശേരി ടൗൺ പോലീസ് കേസെടുത്തത്. ഒന്നാം പ്രതിയും…

Read More

റിക്കാർഡിട്ട് ബെവ്കോ; കോർപ്പറേഷനിലെ ജീവനക്കാർക്ക് 95,000 രൂപ ബോണസ് നൽകാൻ ധാരണ; സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5,000 രൂപ

തിരുവനന്തപുരം: കഴിഞ്ഞ വർഷം ഓണത്തിന് ബെവ്കോ ബോണസ് നൽകിയത് 90,000 രൂപയാണെങ്കിൽ ഇത്തവണ അത് 95,000 രൂപ വരെ ആണ്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസ് എന്ന റെക്കോർഡാണ് ഇത്. ഇത്തവണ ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസായി നൽകണം എന്നായിരുന്നു ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് നേരത്തെ ശിപാർശ ചെയ്തത്. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്‍ച്ചയിലാണ് ബോണസ് സംബന്ധിച്ച് ധാരണയായത്. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5,000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5,000 രൂപയാണു ബോണസ്.

Read More

എഡിജിപിക്കെതിരേ വിജിലൻസ്  അന്വേഷണത്തിനു ശിപാർശ; “സാന്പത്തിക ആരോപണങ്ങൾ പ്രത്യേകം അന്വേഷിക്കണം’

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ശിപാർശ. പി.വി. അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിലാണ് ഡിജിപി ഷേഖ് ദർവേഷ് സാഹിബിന്‍റെ നടപടി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം തുടങ്ങി പി.വി.അൻവർ എംഎൽഎ അജിത്കുമാറിനെതിരേ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് ഡിജിപി അന്വേഷണത്തിന് ശിപാർശ ചെയ്തിരിക്കുന്നത്. നിലവിൽ പി.വി. അൻവറിന്‍റെ പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ഡിജിപി തല അന്വേഷണം തുടരുകയാണ്. അതിനു പുറമെ സാന്പത്തിക ആരോപണങ്ങൾ പ്രത്യേകം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ നൽകിയത്. ഡിജിപി നൽകിയ ശിപാർശ വിജിലൻസിന് കൈമാറും. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ട് കേസ് അന്വേഷിക്കാനാണ് സാധ്യത. എഡിജിപി അജിത് കുമാറും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം അന്വേഷണസംഘത്തിന് കൈമാറി

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം ഹൈക്കോടതി നിർദേശിച്ചതനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം കൈമാറിയത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാനാണ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയില്‍ സിനിമാനയത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. അന്വേഷണത്തിന്‍റെ പേരില്‍ സ്വകാര്യതയുടെ ലംഘനം ഉണ്ടാവരുതെന്നും ഹേമ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളും ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മൊഴി നൽകിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതോടൊപ്പം റിപ്പോർട്ടിന്മേൽ കർശനമായ വ്യവസ്ഥകൾ…

Read More

പി.വി. അൻവറിന്‍റെ നിലപാടനുസരിച്ച്  കേരള രാഷ്ട്രീയം മാറ്റാൻ പറ്റില്ല; എം.ആർ അജിത് കുമാറിന് എതിരെയുള്ള ആരോപണത്തിൽ പാർട്ടിക്ക് ആശങ്കയില്ലെന്ന് ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: പി.വി.അൻവറിന്‍റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരേ പി.വി.അൻവർ വാക്കാൽ പറഞ്ഞിട്ട് കാര്യമില്ലെന്നും എഴുതി നൽകട്ടേയെന്നും ടി.പി.രാമകൃഷ്ണൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അൻവറിന്‍റെ പരാതികളിൽ വിശദമായ പരിശോധന നടത്തണം. അന്വേഷത്തിന്‍റെ റിപ്പോർട്ട് വരട്ടെ, മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി സിപിഎം സംസ്ഥാന സമിതിക്കും നൽകിയിട്ടുണ്ട്. അൻവറിന്‍റെ നിലപാടുകൾ സിപിഐഎമ്മിന് എതിരല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. എം.ആർ അജിത് കുമാറിന് എതിരെയുള്ള ആരോപണത്തിൽ പാർട്ടിക്ക് ആശങ്ക ഇല്ല, ആരോപണങ്ങൾക്ക് ഉള്ള മറുപടി അൻവർ തന്നെ പറയട്ടെ. അജിത്ത് കുമാറിന് എതിരെ സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. നിലവിൽ ഉയർന്ന ആരോപണത്തിൽ വ്യക്തവരുത്തുമെന്നും ടിപി പറഞ്ഞു. പാർട്ടിക്ക് അകത്ത് നിലവിൽ ഒരു പ്രശ്നവും ഇല്ല. ഏത് വിഷയം വന്നാലും യോജിച്ച് മുന്നോട്ട് പോകും. ബിനോയ് വിശ്വം…

Read More