ലക്നൗ: ക്രിമിനല്‍ കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടി തുടരുമെന്നു ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഊര്‍ജ മന്ത്രിയുമായ എ.കെ. ശര്‍മ. ബുള്‍ഡോസര്‍ ഉപയോഗിച്ച് കുറ്റക്കാരുടെ വീടുകള്‍ പൊളിച്ചു നീക്കുന്നത് മികച്ച നടപടിയാണ്. സമാജ്വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് തളച്ചുവളര്‍ന്ന ഗുണ്ടകള്‍ക്കും മാഫിയകള്‍ക്കുമെതിരായാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതെന്നു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത അനുയായിയാണ് ഇദ്ദേഹം. ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരാള്‍ പ്രതിയോ കുറ്റവാളിയോ ആണെന്ന കാരണത്താല്‍ അയാളുടെ വീട് പൊളിച്ചുകളയുന്നതെങ്ങനെയെന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുശേഷം ബുള്‍ഡോസര്‍ രാജിനെ പിന്തുണയ്ക്കുള്ള പ്രതികരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തിയിരുന്നു.
Read MoreCategory: Loud Speaker
അമ്മൂമ്മയുടെ കടിയേറ്റ് പേരക്കുട്ടി മരിച്ചു; പ്രകോപനമായത് പതിനാല് മാസം പ്രായമുള്ള കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ
അമ്രേലി(ഗുജറാത്ത്): ഗുജറാത്തിലെ അമ്രേലി താലൂക്കിൽ മുത്തശ്ശിയുടെ കടിയേറ്റ് 14 മാസം പ്രായമുള്ള പേരക്കുട്ടി മരിച്ചു. കുഞ്ഞിന്റെ നിരന്തരമായ കരച്ചിൽ കേട്ട് പ്രകോപിതയായി കുട്ടിയെ ഇവർ കടിച്ച് കൊല്ലുകയായിരുന്നെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. കുട്ടിയുടെ വലതു കവിൾ, കണ്ണ്, നെറ്റി, കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. വായിലും തുടയിലും കൈകളിലും സാരമായ ചതവുകളും ഉണ്ടായിരുന്നു. രാജസ്ഥലി ഗ്രാമത്തിലാണ് സംഭവം. അംറേലി റൂറൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് കുൽഷൻ സയ്യിദ് എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു.
Read More‘അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ എനിക്ക് റിപ്പോര്‍ട്ട് ചെയ്യണ്ട’: സർക്കാരിനെയും ഡിജിപിയെയും മറികടന്ന് എഡിജിപിയുടെ കത്ത്
തിരുവനന്തപുരം: തനിക്കെതിരേയുള്ള അന്വേഷണം അവസാനിക്കുന്നത് വരെ ക്രമസമാധാനകാര്യങ്ങൾ തന്നോട് റിപ്പോർട്ട് ചെയ്യേണ്ടെന്ന് കാട്ടി ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത് കുമാർ രേഖാമൂലം തന്റെ കീഴുദ്യോഗസ്ഥർക്ക് കത്ത് നൽകി. തിരുവനന്തപുരം റേഞ്ച് ഐജി. ജി. സ്പർജൻകുമാർ, തൃശൂർ റേഞ്ച് ഡിഐജി. തോംസണ്‍ ജോസ് എന്നിവർക്കാണ് തന്റെ നിലപാട് വ്യക്തമാക്കി കത്ത് നൽകിയത്. ഇരുവരും എഡിജിപിയുടെ കീഴുദ്യോഗസ്ഥരും അദ്ദേഹത്തിനെതിരേയുള്ള ആരോപണം അന്വേഷിക്കുന്ന സംഘത്തിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥരുമാണ്. സാധാരണയായി ഇത്തരത്തിൽ നിർദേശം നൽകേണ്ടത് ആഭ്യന്തരവകുപ്പോ ഡിജിപിയോ ആണ്. അതിന് വിപരീതമായാണ് എഡിജിപി തന്നെ രേഖാമൂലം നിർദേശം നൽകിയിരിക്കുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപിക്ക് മുൻപാകെയാണ് ക്രമസമാധാനപാലന ചുമതലയുള്ള ഐജിയും ഡിഐജിയും ദൈനംദിന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത്. അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയാണ് നേരിട്ട് അന്വേഷിക്കുന്നത്. അതേസമയം ക്രമസമാധാനപാലന ചുമതലയിൽനിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി. എം.ആർ. അജിത്ത് കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി.…
Read Moreകർണാടകയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു; പെൺകുട്ടിയുടെ സുഹൃത്തടക്കം മൂന്നുപേർ പിടിയിൽ
ബംഗളൂരു: കർണാടക ബിദാർ ജില്ലയിലെ ബസവകല്യാൺ താലൂക്കിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ പെൺകുട്ടിയുടെ സുഹൃത്തും നാട്ടുകാരനുമാണ്. ഓഗസ്റ്റ് 29നാണു 19കാരിയെ കാണാതായത്. 31ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റിക്കാട്ടിൽനിന്ന് ഇരയുടെ മൃതദേഹം കണ്ടെടുത്തു. പെൺകുട്ടിയുടെ തലയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനകൾക്കും ശേഷമാണു കേസിൽ ബലാത്സംഗക്കുറ്റം ചേർത്തത്. സംഭവത്തിൽ ഇന്നലെ കർണാടകയിൽ വിവിധ സംഘടനകളും പ്രതിപക്ഷ പാർട്ടികളും വ്യാപക പ്രതിഷേധം നടത്തിയിരുന്നു.
Read Moreപ്രതിഷേധം ഫലം കണ്ടു: ഓണം സ്പെഷൽ ട്രെയിൻ ദീർഘിപ്പിച്ചു
കൊല്ലം: യാത്രക്കാരുടെയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള പ്രതിഷേധത്തിനു ഫലം കണ്ടു. ഓണക്കാല സ്പെഷൽ സർവീസ് ദീർഘിപ്പിച്ച് റെയിൽവേ. ബംഗളുരുവിന് സമീപത്തെ യലഹങ്ക സ്റ്റേഷനിൽനിന്ന് എറണാകുളത്തേക്കുള്ള ത്രൈവാര ഗരീബ് രഥ് എക്സ്പ്രസ് സ്പെഷലാണ് 19 വരെ ദീർഘിപ്പിച്ചത്. ഇത് സംബന്ധിച്ച റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇന്ന് പുലർച്ചെയാണ് പുറത്തിറങ്ങിയത്. ഈ ട്രെയിനിൽ ഏസി ത്രീ ടയർ, ഏസി ചെയർകാർ കോച്ചുകൾ മാത്രമേ ഉണ്ടാകൂ. സർവീസ് ദീർഘിപ്പിച്ചത് ഈ മേഖലയിലെ ആയിരക്കണക്കിന് യാത്രികർക്ക് വലിയ ആശ്വാസമാകും. എറണാകുളം – യലഹങ്ക സ്പെഷൽ ( 06101) എട്ടിനും 18 – നും മധ്യേ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ് നടക്കുക. ഏറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.40 ന് പുറപ്പെടുന്ന വണ്ടി അന്ന് രാത്രി 11 – ന് യലഹങ്കയിൽ എത്തും. 06102 എലഹങ്ക -എറണാകുളം സ്പെഷൽ ഒമ്പതിനും 19-നും…
Read Moreകർണാടകയിൽ സാരി ഇടപാടിൽ മുൻ ബിജെപി സർക്കാർ 23 കോടി തട്ടി; ആരോപണവുമായി കോൺഗ്രസ്
ബംഗളൂരു: കർണാടകയിൽ 2010ൽ ബിജെപി ഭരിക്കുന്പോൾ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കിയ “ഭാഗ്യലക്ഷ്മി’ പദ്ധതിയുടെ ഭാഗമായി സാരിവാങ്ങിയതിൽ 23 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. സംഭവത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മാധ്യമവിഭാഗം അധ്യക്ഷൻ രമേഷ് ബാബു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തുനൽകി. പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകൾക്കു വിതരണം ചെയ്യാൻ ഗുജറാത്തിലെ സൂറത്തിൽനിന്ന് 10,68,196 സാരികളാണു വാങ്ങിയത്. മാർക്കറ്റ് നിരക്കിനെക്കാൾ കൂടുതൽ വിലയ്ക്കാണു സാരിവാങ്ങിയതെന്നാണ് ആരോപണം. കർണാടകയിലെ നെയ്ത്തുകാരെയും സഹകരണസംഘങ്ങളെയും ഒഴിവാക്കിയാണു പുറത്തുനിന്നു സാരിവാങ്ങിയത്. അന്ന് നിയമനിർമാണ കൗൺസിൽ അംഗമായിരുന്ന ഇപ്പോഴത്തെ രാജ്യസഭാംഗം ലഹർ സിംഗ് സിറോയയാണ് സാരി വാങ്ങാൻ നേതൃത്വം നൽകിയത്. ‘മുഡ’ ഭൂമിയിടപാടും വാല്മീകി എസ്ടി കോർപ്പറേഷൻ ഫണ്ട് തിരിമറിയുമുയർത്തി സിദ്ധരാമയ്യ സർക്കാരിനെതിരേ ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസ് പുതിയ ആരോപണമുയർത്തിയത്.
Read Moreനാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാം: ആർ. ബിന്ദു
തൃശൂര്‍: നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും മന്ത്രി പറഞ്ഞു. എട്ടരയ്ക്ക് തുടങ്ങുന്ന കോളജുകള്‍ക്ക് മൂന്നര വരെയും ഒമ്പതിന് തുടങ്ങുന്നവയ്ക്ക് നാലു വരെയും ഒമ്പതരക്ക് തുടങ്ങുന്നവയ്ക്ക് നാലര വരെയും പത്തിന് തുടങ്ങുന്നവയ്ക്ക് അഞ്ചുവരെയും അധ്യയനം നടത്താം. നഷ്ടപ്പെടുന്ന അധ്യായന ദിവസങ്ങള്‍ക്ക് പകരം അതത് സെമസ്റ്ററുകളില്‍ തന്നെ പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കണം. അധ്യാപകര്‍ നിര്‍ബന്ധമായും ആറു മണിക്കൂര്‍ കാമ്പസിലുണ്ടാവണമെന്നും ബിന്ദു അറിയിച്ചു.
Read Moreവീട്ടമ്മയുടെ ബലാത്സംഗ ആരോപണം: പിന്നിൽ വലിയ ഗൂഢാലോചന; കുടുംബം പോലും തകര്‍ക്കാൻ ശ്രമം; സുജിത് ദാസ്
തിരുവനന്തപുരം:വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിനെതിരേ സുജിത് ദാസ്. ആരോപണത്തിനെതിരെ കേസ് നല്‍കും. പിന്നിൽ വലിയ ഗൂഢാലോചനയെന്ന് അദ്ദേഹം പറഞ്ഞു. 2022ൽ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. അവർ വന്നുപോയതിന്റെ വിശദാംശങ്ങൾ റിസപ്ഷൻ രജിസ്റ്ററിൽ ഉണ്ട്. നിരന്തരമായി പോലീസിനെതിരേ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ തനിക്കെതിരെയും ആരോപണവുമായി രംഗത്തെത്തിയതെന്നും സുജിത് ദാസ് കുറ്റപ്പെടുത്തി. കുടുംബം പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നിയമപരമായിത്തന്നെ കാര്യങ്ങൾ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreപ്ലാസ്റ്റിക് ഹോസുകൊണ്ട് കവുങ്ങിൽ കെട്ടിയിട്ട അഖിലിന്റെ ജഡം; കൊലപാതകം നടത്തിയ സഹോദരനും അമ്മയും പിടിയിൽ
പീരുമേട്: ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് പീരുമേട് പ്ലാക്കത്തടം സ്വദേശി അഖിൽ ബാബുവിനെ വീടിനു സമീപത്ത് പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കവുങ്ങിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഖിലിന്റെ സഹോദരൻ അജിത്ത്, അമ്മ തുളസി എന്നിവരെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം എന്ന് സൂചന ലഭിച്ചതോടെയാണ് അഖിലിന്റെ സഹോദരൻ അജിത്തിനെയും അമ്മ തുളസിയെയും പോലീസ് ചോദ്യം ചെയ്തത്. പരസ്പര വിരുദ്ധമായ ഉത്തരങ്ങൾ പറഞ്ഞ ഇരുവരും പിന്നീട് കുറ്റം സമ്മതിച്ചു. മദ്യലഹരിയിൽ വീട്ടിലെത്തിയ അഖിൽ സഹോദരൻ അജിത്തുമായി വാക്ക് തർക്കം ഉണ്ടാക്കി. തർക്കം തടയാൻ എത്തിയ അമ്മ തുളസിയെ തള്ളിയിട്ടതോടെ പ്രകോപിതനായ അജിത്ത് അഖിലിന്റെ തലയിൽ കമ്പിവടി വച്ച് അടിക്കുകയായിരുന്നു. പിന്നാലെ ബോധരഹിതനായ അഖിലിനെ സഹോദരൻ വീടിന് സമീപത്തെ കവുങ്ങിൽ കെട്ടിയിട്ടു. മരണകാരണം തലക്കേറ്റ ക്ഷതവും രക്തസ്രാവവുമാണ്.…
Read Moreമഴ മുന്നറിയിപ്പ്: രണ്ട് ദിവസം പ്രത്യേക അലർട്ടില്ല; സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങിൽ മഴ തുടരുമെങ്കിലും വരും ദിവസങ്ങളിൽ പ്രത്യേക അലർട്ടുകളില്ല. സെപ്തംബർ ആറ്, ഏഴ് ജില്ലകളിൽ ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. 8, 9 തിയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി കണ്ണൂർ, കാസർകോഡ് ജില്ലകളിലും, ഒൻപതിന് വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More