ലൈംഗികപീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം

കൊച്ചി: ലൈംഗികപീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന് എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നടന്‍ ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മുകേഷ് അടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദമായ വാദത്തിന് ഒടുവിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Read More

വിവാദ സ്വയം പ്രഖ്യാപിത ആൾദൈവത്തിന് കോടതിയിൽ തിരിച്ചടി;  മഠാധിപതിയായി അംഗീകരിക്കണമെന്ന  ഹർജി  മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: വിവാദ ആൾദൈവം നിത്യാനന്ദയെ മഠാധിപതിയായി അംഗീകരിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നാഗപട്ടണത്തും തിരുവാരൂരും ഉള്ള നാലു മഠങ്ങളിലെ നിയമനത്തിലാണ് ഹർജി നൽകിയത്. നിത്യാനന്ദ ഹാജരാകാതിരുന്നതോടെയാണ് ഹർജി തള്ളിയത്. വീഡിയോ കോളിൽ എങ്കിലും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സ്വയം പ്രഖ്യാപിത ആൾ ദൈവമായ ഇയാൾ ബലാത്സംഗക്കേസിലെ പ്രതിയാണ്. പ്രതിയായതോടെ 2019ൽ നിത്യാനന്ദ ഇന്ത്യ വിട്ടിരുന്നു.

Read More

ആദിവാസി യുവതിക്കുനേരേ ബലാത്സംഗശ്രമം: തെലങ്കാനയിൽ കടകൾക്കും വീടുകൾക്കും തീയിട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെ വൻപ്രതിഷേധം. ജനക്കൂട്ടം കടകളും വീടുകളും കത്തിച്ചതോടെ ജൈനൂർ ടൗണിലാകെ പരിഭ്രാന്തി നിറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 45കാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 31ന് യുവതി വഴിയരികിൽ കിടന്നുറങ്ങുന്നതിനിടെയാണ് പ്രതി ആക്രമിച്ചത്. ആക്രമണത്തിനിടെ യുവതി ബോധരഹിതയായിരുന്നു. ആദ്യം റോഡപകടമാണെന്നു കരുതിയിരുന്ന പോലീസ്, യുവതിയുടെ ഇളയ സഹോദരൻ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഗോണ്ട് സമുദായത്തിൽപ്പെട്ട യുവതിക്കു ബോധം വന്നപ്പോൾ തനിക്ക് നേരിട്ട ദുരനുഭവം അവർ പോലീസിനോട് വിവരിച്ചു.

Read More

വാക്കുകൾക്ക് അതീതമാണ് ഈ സ്നേഹം; അധ്യാപക ദിനത്തിൽ കുറിപ്പുമായി നടി ശിവദ

അധ്യാപക ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടി ശിവദ. തന്‍റെ അച്ഛനെ പഠിപ്പിച്ച അധ്യാപികയെ കാണാൻ അച്ഛനോടും മകളോടുമൊപ്പം പോകുന്ന വീഡിയോയാണ് ശിവദ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. താൻ പഠിപ്പിച്ച വിദ്യാർഥിയെ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടപ്പോഴുള്ള അധ്യാപികയുടെ കണ്ണുകളിലെ സന്തോഷവും വീഡിയോയിൽ കാണാം. അച്ഛൻ തന്‍റെ ജന്മനാടായ ഷൊർണൂർ കാരക്കാട് വരുമ്പോഴെല്ലാം കാരക്കാട് എൽപി സ്കൂളിലെ പ്രധാനാധ്യാപികയെ സന്ദർശിക്കുന്നത് പതിവാണ്. ഇത്തവണ 94 വയസുള്ള പാറുക്കുട്ടി അമ്മയെ കാണാൻ ഞങ്ങൾ അദ്ദേഹത്തോടൊപ്പം പോയി. അവർ തമ്മിലുള്ള അഗാധമായ ബന്ധത്തിന് സാക്ഷ്യം വഹിച്ചത് ശരിക്കും ഹൃദയസ്പർശിയായിരുന്നു. അവരുടെ കണ്ണുകളിലെ സന്തോഷം, അവരുടെ പുഞ്ചിരിയിലെ ഊഷ്മളത – വർഷങ്ങൾക്ക് ശേഷവും അവരുടെ വിദ്യാർഥികളെ കാണാൻ സാധിക്കുന്നതിൽ ഭാഗ്യവതിയാണ്. ഈ അധ്യാപക ദിനത്തിൽ, ഒരു അധ്യാപകനാകുന്നത് എത്രമാത്രം അനുഗ്രഹീതമാണെന്ന് ഞാൻ ഓർമിപ്പിക്കുന്നു എന്നും ശിവദ കുറിച്ചു.        …

Read More

ചലച്ചിത്ര അക്കാദമി ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു: സംവിധായകൻ അല്ലാത്തയാൾ തലപ്പത്ത് ആദ്യം

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ബംഗാളി നടി ഉന്നയിച്ച ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അതെത്തുടർന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ചെയർമാൻ സ്ഥാനം വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും പ്രേംകുമാർ പറഞ്ഞു. ആദ്യമായാണ് അക്കാദമി ചെയർമാൻ സ്ഥാനത്ത് സംവിധായകൻ അല്ലാത്ത ഒരാൾ വരുന്നത്.

Read More

നിയമനടപടികളുമായി ആക്ഷൻ ഹീറോ… ലൈംഗിക ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി

തിരുവനന്തപുരം: സിനിമയില്‍ അവസരം വാഗ്ദാനം പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ ഡിജിപിക്ക് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. യുവതിയുടെ വ്യാജ ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടെന്ന് നിവിന്‍ പരാതിയില്‍ പറയുന്നു. അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിവിന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്ക് പെണ്‍കുട്ടിയെ അറിയില്ലെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് നിവിന്‍ പോളിയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനുമായി നടന്‍ കൂടിക്കാഴ്ച നടത്തി. തന്‍റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. അഭിനയിക്കാന്‍ അവസരം നല്‍കി ദുബായിയില്‍ വച്ച് നിവിന്‍ പോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ പീഡിപ്പിച്ചെന്നാണ് എറണാകുളം ഊന്നുകല്‍ സ്വദേശിനിയായ യുവതിയുടെ പരാതി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയില്‍ കൊണ്ടുപോയി ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി…

Read More

അരിയുൾപ്പടെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ; വില വർധനവ് ഓണച്ചന്തകൾ തുടങ്ങാനിരിക്കെ

തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നിട്ടുണ്ട്. ബുധൻ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്. പുതിയ നിരക്ക് ബ്രാക്കറ്റിൽ കുറുവ അരി (kg) – 30 ( 33) തുവരപ്പരിപ്പ് (kg) – 111 (115) മട്ട അരി (kg) – 30 ( 33) പഞ്ചസാര (kg) – 27 (33) വില കുറഞ്ഞത് ചെറുപയർ (kg) – 92 (90) സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം…

Read More

പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിച്ചു

ലക്നോ: പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത് യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലിയിലാണു സംഭവം. വനിതാ കോൺസ്റ്റബിൾ ജൂലൈ 13ന് കോട്‌വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് പീഡനം, വഞ്ചന എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോടു പറഞ്ഞു. ഇയാൾക്കെതിരേ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Read More

സൈബര്‍ തട്ടിപ്പിന് പുതുവഴികൾ: കോഴിക്കോട്ട് ഡോക്ടറില്‍നിന്നു തട്ടിയത് 4 കോടി; തട്ടിപ്പ് സംഘത്തെ തേടി പോലീസ് രാജസ്ഥാനിലേക്ക്

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഡോക്ടറില്‍നിന്ന് 4.08 കോടി രൂപ കവര്‍ന്ന സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് സൈബര്‍ പോലീസ് സംഘം രാജസ്ഥാനിലേക്കു പോകും. രാജസ്ഥാൻ സ്വദേശിയും കോഴിക്കോട് സ്ഥിരതാമസക്കാരനുമായ ഡോക്ടറില്‍ നിന്നു പലതവണയായാണു പണം തട്ടിയെടുത്തത്. വ്യാജ ആത്മഹത്യാക്കുറിപ്പും കേസ് രേഖകളും മൊബൈലിലൂടെ അയച്ചുകൊടുത്ത് സഹതാപം പിടിച്ചുപറ്റിയും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു ഓപ്പറേഷന്‍. രാജസ്ഥന്‍ സംഘമാണു തട്ടിപ്പ് നടത്തിയത്. തട്ടിപ്പുസംഘത്തിന്‍റെ മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഒരു സംഘമാളുകൾ പോലീസുകാരായും സ്ഥലത്തെ പ്രമാണിമാരായും മറ്റും ചമഞ്ഞു നടത്തിയ തന്ത്രപരമായ നീക്കത്തിൽ വീണുപോയ ഡോക്ടര്‍ അവസാനം വീട്ടുകാർ അറിയാതെ സ്വർണം പണയം വച്ചും പണം നൽകി. ഒടുവിൽ ഭാര്യയുടെയും മകന്‍റെയും ഇടപെടലിനെ തുടർന്നു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞു പോലീസിൽ പരാതി നൽകുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് രാജസ്ഥാൻ സ്വദേശിയായ അമിത് ജെയിൻ എന്നയാൾ പരാതിക്കാരനായ ഡോക്ടറെ ബന്ധപ്പെട്ടത്. പരാതിക്കാരനെ വലയിലാക്കാനും ഭീഷണിപ്പെടുത്താനും ജാതിയും…

Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: മദ്രസ അധ്യാപകൻ അറസ്റ്റിൽ

ലക്നോ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലക്കാരനായ സാഖിബ് ആണ് അറസ്റ്റിലായത്. 13കാരനായ കുട്ടിയുടെ അച്ഛന്‍റെ പരാതിയെത്തുടർന്നാണു നടപടി. പഠനാവശ്യങ്ങൾക്കായി കഴിഞ്ഞ കുറച്ചു മാസങ്ങളായി മദ്രസയിൽ താമസിച്ചു വരികയായിരുന്നു കുട്ടി. പീഡനത്തെക്കുറിച്ചു പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്നു പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി വെളിപ്പെടുത്തി.

Read More