തോരാമഴ തുടരുന്നു; 12 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്; പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് ജാഗ്രതാ നിർദേശം; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലുള്ളവര്‍ അതീവ ജാഗ്രതാ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധനത്തിനുള്ള വിലക്ക്…

Read More

സൈബർ തട്ടിപ്പ്; നൈനിറ്റാൾ ബാങ്കിൽനിന്ന് കവർന്നത് 16 കോടി; കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്

ന്യൂഡൽഹി: നൈനിറ്റാൾ ബാങ്കിന്‍റെ നോയിഡ ശാഖയിലെ സെർവറുകൾ ഹാക്ക് ചെയ്ത് 16 കോടിയിലധികം രൂപ കവർന്നതായി പരാതി. 89 വ്യത്യസ്‌ത അക്കൗണ്ടുകളിലേക്കു പണം ട്രാൻസ്ഫർ ചെയ്‌താണു തട്ടിപ്പു നടത്തിയത്. സംഭവത്തിൽ ബാങ്കിന്‍റെ ഐടി മാനേജർ സുമിത് കുമാർ ശ്രീവാസ്തവ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജൂൺ 16 നും ജൂൺ 20 നും ഇടയിലാണു കവർച്ച നടന്നത്. ജൂൺ 17ന്, സാധാരണ ഓഡിറ്റിംഗിൽ ബാലൻസ് ഷീറ്റിൽ പണം കുറവുണ്ടെന്നു കണ്ടെത്തിയെന്നും ദിവസങ്ങളോളം ബാലൻസ് ഷീറ്റുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നപ്പോഴാണു തട്ടിപ്പു പുറത്തായതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി എസിപി സൈബർ ക്രൈം വിവേക് രഞ്ജൻ റായ് അറിയിച്ചു. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചുവെന്നും അദ്ദേഹം കണ്ടെത്തി.

Read More

പിഎസ്‌സി കോഴ; പുറത്താക്കലിനെതിരേ സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പ്രമോദ് കോട്ടൂളി

കോഴിക്കോട്: പിഎസ‌്സി കോഴ ആരോപണത്തിൽ സിപിഎമ്മിൽ നിന്നു പുറത്താക്കിയ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി സിപിഎം സംസ്ഥാന കമ്മിറ്റിക്കും കൺട്രോൾ കമ്മീഷനും പരാതി നൽകും. തന്നെ പുറത്താക്കാൻ ചില നേതാക്കൾ ഗൂഢാലോചന നടത്തിയതാണെന്നും മതിയായ അന്വേഷണം നടത്താതെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കണമെന്നുമാണ് പ്രമോദിന്‍റെ ആവശ്യം. പ്രമോദിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയതു സംസ്ഥാന നേതൃത്വമാണെന്നതിനാല്‍ത്തന്നെ പരാതിയില്‍ പ്രമോദിനനുകൂലമായ നടപടിയുണ്ടാകാന്‍ സാധ്യത കുറവാണ്. മാത്രമല്ല പുറത്താക്കിയതിനെത്തുടര്‍ന്ന് പ്രമോദ് നടത്തിയ പ്രതികരണങ്ങള്‍ പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കിയെന്നാണു വിലയിരുത്തൽ. പുറത്താക്കലിനുപിന്നാലെ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഇ. പ്രേംകുമാർ, കോട്ടൂളി ലോക്കൽ കമ്മിറ്റി അംഗം രജുല എന്നിവർക്കെതിരേ പ്രമോദ് പരസ്യമായി രംഗത്തുവരികയും ചെയ്തു. റിയൽ എസ്റ്റേറ്റ് ബിസിനസ് അടക്കം നടത്തിയെന്നാരോപിച്ച് പാർട്ടിക്ക് പരാതി നൽകിയത് രജുലയാണ്. പിഎസ്‌സി കോഴയിൽ തന്നെ കുടുക്കാൻ കളിച്ചത് പ്രേം…

Read More

നാം തമിഴർ കക്ഷി നേതാവിനെ വെട്ടിക്കൊന്നു; കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് സംശയം

ചെന്നൈ: തമിഴ്നാട്ടില്‍ നാം തമിഴർ കക്ഷി നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. പാർട്ടിയുടെ മധുര നോർത്ത് സെക്രട്ടറി ബാലസുബ്രഹ്മണ്യനാണു കൊല്ലപ്പെട്ടത്. പ്രഭാതനടത്തതിനിടെ ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. മധുര തല്ലക്കുളം പോലീസ് സ്റ്റേഷനു സമീപത്തുവച്ചാണു സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ബാലസുബ്രഹ്മണ്യൻ. കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണോയെന്നു പോലീസ് സംശയിക്കുന്നുണ്ട്. നേരത്തെ തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ. ആംസ്ട്രോംഗും വധിക്കപ്പെട്ടിരുന്നു. ചെന്നൈയിലെ വീടിനു സമീപത്തുവച്ച് ആറംഗസംഘം വെട്ടിക്കൊല്ലുകയായിരുന്നു. കേസിലെ പ്രതി കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Read More

ജമ്മു കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ജവാന്മാര്‍ക്കു വീരമൃത്യു. ദോഡ ടൗണില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ ഭീകരര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണു സംഭവം. വനമേഖലയിലേക്കു രക്ഷപ്പെട്ട ഭീകരരെ സുരക്ഷാസേന പിന്തുടര്‍ന്നു. ഇതിനു പിന്നാലെ വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. സ്ഥലത്തു കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Read More

ബാർ ഹോട്ടലിന് മുകളിൽ നിന്ന് ചാടി യുവാവ് ജിവനൊടുക്കി; ശരീരം രണ്ടായി മുറിഞ്ഞ നിലയിൽ

കൊച്ചി: കടവന്ത്രയിൽ ബാർ ഹോട്ടലിന്‌ മുകളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില പൊന്നുരുന്നി മാമ്പ്ര കുരിശുമൂട്ടിൽ വീട്ടിൽ ക്രിസ്‌ ജോർജ്‌ ഏബ്രഹാ(23)മിനെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന്‌ കടവന്ത്ര ജംഗ്ഷനിലുള്ള ബാർ ഹോട്ടലിലായിരുന്നു സംഭവം. എതിർ വശത്തെ കെട്ടിടത്തിലെ ജീവനക്കാരിയാണ് ക്രിസ്‌ ബാറിന് മുകളിൽ നിന്നു ചാടുന്നത് കണ്ടത്. വീഴ്‌ചയിൽ ഹോട്ടലിന്‍റെ ഗേറ്റിൽ തട്ടി ഇയാളുടെ കാല് വേർപ്പെട്ടു. മൃതദേഹത്തിൽ നിന്ന് ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ‘എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കണം. എന്‍റെ ജീവിതത്തിലെ നല്ല കാര്യങ്ങൾ അവസാനിച്ചു. ഞാനും അതിനൊപ്പം മരിക്കണം’ എന്ന്‌ അർഥം വരുന്ന വാക്കുകൾ ഇംഗ്ലീഷിൽ പ്രിന്‍റ് ചെയ്‌ത കടലാസാണ് ലഭിച്ചത്‌. കടലാസിന്‍റെ താഴത്തായി പേന കൊണ്ട്‌ ‘എന്നെ മരിച്ച നിലയിൽ കണ്ടെത്തിയാൽ ഏതെങ്കിലും പള്ളിയിൽ അടക്കണം. ഇതാണ്‌ എന്‍റെ ഒരേയൊരു അന്ത്യാഭിലാഷം’ എന്നും എഴുതിയിരുന്നു.…

Read More

ഭര്‍തൃമാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മരുമകള്‍ക്ക് ജീവപര്യന്തം കഠിനതടവ്

കാസര്‍ഗോഡ്: ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് കോടതി ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബേഡകം കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി.അംബിക (49) യെയാണ് കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ.മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം. പരേതനായ നാരായണന്‍ നായരുടെ ഭാര്യ പുക്കളത്ത് അമ്മാളുവമ്മയെ (68) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകനും അംബികയുടെ ഭര്‍ത്താവുമായ കമലാക്ഷന്‍(57), കമലാക്ഷന്‍റെ മകന്‍ ശരത് (21) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. 2014 സെപ്റ്റംബര്‍ 16നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. വീടിന്‍റെ ചായ്പില്‍ ഉറങ്ങുകയായിരുന്ന അമ്മാളുവമ്മയെ അംബിക കഴുത്തു ഞെരിച്ചും തലയണകൊണ്ട് മുഖം അമര്‍ത്തിയും നൈലോണ്‍ കയര്‍കൊണ്ട് കഴുത്ത് മുറുക്കിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം ചായ്പില്‍ കെട്ടിത്തൂക്കുകയും ചെയ്തു. അമ്മാളുവമ്മയുടെ പേരിലുള്ള…

Read More

മോഷണക്കുറ്റം ആരോപിച്ച് 12കാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ടു മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്

പട്ന: മോഷണക്കുറ്റം ആരോപിച്ച് 12കാരനെ സംഘം ചേർന്ന് റെയിൽവേ ട്രാക്കിൽ കെട്ടിയിട്ടു മർദ്ദിച്ചു. ബിഹാറിലെ ബഗുസാരിയിലാണു സംഭവം. മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട കുട്ടിയെ ഒരാൾ വലിയ വടികൊണ്ട് അടിക്കുന്നതു കാണാം. കുട്ടി കടയിൽനിന്നു സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. തുടർന്ന് ഒരുകൂട്ടം ആളുകൾ ചേർന്നു കുട്ടിയെ പിടികൂടി റെയിൽവേ ട്രാക്കിൽ എത്തിച്ചു കെട്ടിയിട്ടു മർദിക്കുകയായിരുന്നു. കുട്ടിയെ പോലീസ് എത്തി രക്ഷിക്കുകയായിരുന്നു. കുട്ടി മോഷണം നടത്തിയിട്ടില്ലെന്നും ആളുകൾ സംഘംചേർന്നു കുട്ടിയെ കെട്ടിയിട്ടു മർദിക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവു പറഞ്ഞു. 

Read More

അതിതീവ്ര മഴ തുടരും: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് പ്രകാരം മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരും. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഓറഞ്ച് അലർട്ട് 6 ജില്ലകളിലേക്ക് നീട്ടിയിട്ടുണ്ട്.  ഇടുക്കിയിലാണ് പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടായിരിക്കും. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി: ഹര്‍ജികള്‍ കോടതി പരിഗണിക്കും‍

കൊച്ചി: സ്‌കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ അടക്കം നല്‍കിയിട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര പദ്ധതി പ്രകാരം പ്രധാനാധ്യാപകര്‍ക്ക് മേല്‍നോട്ട ചുമതല മാത്രമാണുള്ളതെന്നും അതിനപ്പുറമുള്ള സാമ്പത്തിക ബാധ്യത പ്രധാനാധ്യാപകര്‍ ചുമക്കേണ്ട കാര്യമില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഉച്ച ഭക്ഷണ ഫണ്ട് ജൂലൈ 15ന് മുന്‍പ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Read More