കോഴിക്കോട്: പിഎസ് സി അംഗത്തെ നിയമിക്കുന്നതിനു കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് ടൗണ്‍ എരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി വിശദീകരിക്കാന്‍ ചേര്‍ന്ന സിപിഎം ബ്രാഞ്ച് യോഗത്തില്‍ വാക്കേറ്റവും ബഹളവും. പ്രമോദിന്റെ നാട്ടില്‍ നടന്ന ബ്രാഞ്ച് കമ്മിറ്റിയുടെയും അനുഭാവികളുടെയും യോഗത്തിലാണ് ബഹളമുണ്ടായത്. ഒരു വിഭാഗമാളുകള്‍ പാര്‍ട്ടിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതാണ് വാക്കേറ്റത്തിലേക്കു നയിച്ചത്. ജില്ലാ കമ്മിറ്റി അംഗം പി. നിഖിലാണ് മേല്‍കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ എത്തിയിരുന്നത്.ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട കോഴ ആരോപണമാണ് വാക്കേറ്റത്തിനു കാരണമായത്. രണ്ടുവര്‍ഷം മുമ്പ് തരം മാറ്റിയ ഭൂമിക്ക് ഇപ്പോള്‍ പ്രമോദ് കോഴ വാങ്ങിയെന്ന പരാതിക്കുപിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ചിലര്‍ വാദിച്ചു. സത്യം തുറന്നുപയാന്‍ അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടി ഓഫീസിനുമുന്നില്‍ ആത്മഹത്യ െചയ്യുമെന്നും ഇയാള്‍ പറഞ്ഞു. മറ്റുള്ളവര്‍ അപ്പോള്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതാണ് ബഹളത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് ഏതാനുംപേര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പിഎസ്സി അംഗത്വം നല്‍കാമെന്ന് പറഞ്ഞ്…
Read MoreCategory: Loud Speaker
മഴക്കുഴിയിൽ പൊന്തിവന്ന നിധി; കണ്ണൂരിൽ കണ്ടെത്തിയ നിധിശേഖരത്തിന്റെ പഴക്കം കണ്ടെത്തി; നിധി എങ്ങനെ അവിടെയെത്തിയെന്ന് അന്വേഷണം
തളിപ്പറമ്പ് (കണ്ണൂർ):സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽനിന്നു കണ്ടെത്തിയ നിധിശേഖരം 1826നു ശേഷം ഉള്ളതാണെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ശ്രീകണ്ഠപുരം ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായിയിൽ പി.പി. താജുദീന്റെ റബർ തോട്ടത്തിൽനിന്നാണു കഴിഞ്ഞ ദിവസങ്ങളിൽ നിധിശേഖരം കണ്ടെത്തിയത്. കാശുമാല, മുത്തുമണികൾ, കമ്മൽ, ജിമിക്കി, നാണയങ്ങൾ എന്നിവ ചെമ്പുപാത്രത്തിൽ അടച്ചനിലയിലായിരുന്നു. കാശുമാലയാണ് ഇവയിൽ പ്രധാനപ്പെട്ടത്. പുരാവസ്തുവകുപ്പ് ഡയറക്ടർക്ക് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിധിശേഖരം എങ്ങിനെ അവിടെയെത്തി എന്ന കാര്യം പരിശോധിക്കുക. നിലവിൽ സ്ഥലത്ത് മറ്റു പരിശോധനകളുടെ ആവശ്യം ഇല്ല.
Read Moreപനി പേടിയിൽ കേരളം; 24 മണിക്കൂറിനിടെ ചികിത്സ തേടിയത് 12508 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 12508 പേർ കൂടി പകർച്ചപനിയ്ക്ക് ചികിത്സ തേടി. 129 ഡെങ്കിയും 36 പേർക്ക് എച്ച്-1 എൻ-1 ഉം സ്ഥിരീകരിച്ചു. തലസ്ഥാനത്ത് ഒരാൾക്കു കൂടി കോള റിപ്പോർട്ട് ചെയ്തു. 304 പേർ ഡെങ്കി ലക്ഷണങ്ങളുമായും 16 പേർ എലിപ്പനി ലക്ഷണങ്ങളുമായും ചികിത്സതേടി. 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഈമാസം ഇതുവരെ 1.89 ലക്ഷം പേരാണ് പനി ബാധിച്ച് ചികിത്സതേടിയത്.
Read Moreബൈജൂസിനെ പാപ്പർ കന്പനിയായി പ്രഖ്യാപിക്കാൻ ഉത്തരവ്; ദേശീയ കന്പനികാര്യ ട്രൈബ്യൂണലാണ് ഉത്തരവിറക്കിയത്
ബംഗളൂരു: എഡ്യൂടെക് കന്പനിയായ ബൈജൂസിനെ പാപ്പർ കന്പനിയായി പ്രഖ്യാപിക്കാൻ തീരുമാനം. ബംഗളൂരുവിലെ ദേശീയ കന്പനികാര്യ ട്രൈബ്യൂണലാണ് ബൈജൂസ് കന്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ ഉത്തരവിട്ടത്. പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കും പ്രത്യേക പ്രതിനിധിയായ പങ്കജ് ശ്രീവാസ്തവയെ കോടതി നിയമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നൽകിയ ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ദേശീയ ടീമിന്റെ സ്പോണ്‍സർഷിപ് വകയിൽ ബൈജൂസ് 158 കോടി രൂപ തരാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ ഹർജി നൽകിയത്. ബൈജൂസിലെ നിക്ഷേപകരോടും ജീവനക്കാരോടും കിട്ടാനുള്ള പണത്തിന്റെ ക്ലെയിമുകൾ സമർപ്പിക്കാൻ ട്രൈബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്.
Read Moreഞായറാഴ്ച വരെ തീവ്ര മഴ തുടരും; പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പത്ത് ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണു സാധ്യത. ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.…
Read Moreജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകും; സംസ്ഥാന സർക്കാറിന്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിന്റെ മാതാവിനൊപ്പം നിൽക്കുന്നു; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽപെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകാനുള്ള സന്നദ്ധത നഗരസഭ സർക്കാരിനെ അറിയിക്കുമെന്നും മേയർ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിന്റെ മാതാവിനൊപ്പം നിൽക്കുന്നു എന്നും ആര്യ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകും. ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽപെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകാനുള്ള…
Read Moreവിവാഹവേദിയിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് മരിച്ചു; പോലീസ് സ്റ്റേഷനിൽ വസ്ത്രങ്ങൾ അഴിച്ചു ബന്ധുക്കളുടെ പ്രതിഷേധം
ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണയിൽ 25 കാരനായ ദേവപര്‍ധി എന്ന ആദിവാസി യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചതിൽ വൻ പ്രതിഷേധം. ഞായറാഴ്ച സ്വന്തം വിവാഹവേദിയിൽനിന്നാണ് മോഷണക്കുറ്റം ആരോപിച്ച് ദേവപർധിയെയും അമ്മാവൻ ഗംഗാ റാമിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ വധുവും അമ്മായിയും പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോഷണം പോയ സാധനങ്ങൾ കണ്ടെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതായി ദേവ പരാതിപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണവിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. പ്രതിഷേധത്തിനിടെ ചിലർ വസ്ത്രങ്ങൾ അഴിച്ചതോടെ സ്ഥിതിഗതികൾ വഷളായി. ബന്ധുക്കളായ സ്ത്രീകൾ കളക്ടറേറ്റിലും പ്രതിഷേധവുമായി എത്തി. ബലം പ്രയോഗിച്ചാണ് പോലീസ് ബന്ധുക്കളെ നീക്കിയത്. ചിലർക്ക് പരിക്കേറ്റു. ദേവപർധി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നും പോലീസിന്റെ മർദ്ദനമേറ്റാണ് ദേവപർധി മരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
Read Moreകെ. കവിത ജയിലിൽ കുഴഞ്ഞുവീണു ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ. കവിതയെ ഡൽഹിയിലെ ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്ന് ജയിലിനുള്ളിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണു കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളാണു കെ. കവിത. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 15 നാണ് കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഡൽഹി സര്‍ക്കാരിന്റെ കീഴിലായിരുന്ന മദ്യവില്പനയുടെ ലൈസൻസ് 2012ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഈ കേസിൽ അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോഴും ജയിലിലാണ്.
Read Moreഗുരുവായൂർ ദേവസ്വത്തിന്റെ ലോക്കറ്റ് തനി സ്വർണംതന്നെ; മാപ്പുപറഞ്ഞ് പരാതിക്കാരൻ, ലോക്കറ്റ് മൂന്നു കേന്ദ്രങ്ങളിൽ പരിശോധിച്ചു
ഗുരുവായൂർ: ദേവസ്വത്തിൽനിന്നു ഭക്തൻ വാങ്ങിയ ലോക്കറ്റ് തനി സ്വർണമെന്നു പരിശോധനയിൽ തെളിഞ്ഞു. ദേവസ്വത്തിനെതിരേ പരാതി നൽകിയതിലും തെറ്റായ പ്രചാരണം നടത്തിയതിലും പരാതിക്കാരൻ മാപ്പുപറഞ്ഞു.ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശേരി കരുവാൻതൊടി പുത്തൻവീട്ടിൽ മോഹൻദാസാണ് (62) ദേവസ്വത്തിനെതിരേ ഒറ്റപ്പാലം പോലീസിൽ പരാതി നൽകിയത്. പരാതിക്കാരനെ ഇന്നലെ രാവിലെ ചേർന്ന ഭരണസമിതിയിലേക്കു വിളിച്ചുവരുത്തിയിരുന്നു. മോഹൻദാസ് കൊണ്ടുവന്ന സ്വർണലോക്കറ്റ് ആദ്യം ദേവസ്വത്തിന്റെ ഔദ്യോഗിക അപ്രൈസർ കെ. ഗോപാലകൃഷ്ണൻ പരിശോധിച്ചു. ലോക്കറ്റ് സ്വർണമാണെന്നു റിപ്പോർട്ട് നൽകി. എന്നാൽ മോഹൻദാസ് തൃപ്തനായില്ല. തുടർന്ന് ഗുരുവായൂരിലെ സ്വകാര്യജ്വല്ലറിയിൽ വീണ്ടും പരിശോധിച്ചു. 916 സ്വർണമാണെന്നു ജ്വല്ലറിക്കാരും സാക്ഷ്യപ്പെടുത്തി. ഇതിലും മോഹൻദാസിനു വിശ്വാസംവരാത്തതിനാൽ കുന്നംകുളത്തെ സർക്കാർ അംഗീകൃത സ്വർണപരിശോധനാസ്ഥാപനമായ അമൃത അസെ ആൻഡ് ഹാൾമാർക്കിംഗ് സ്ഥാപനത്തിൽ പരിശോധിച്ച് ലോക്കറ്റിന്റെ പരിശുദ്ധി ഉറപ്പുവരുത്തി സർട്ടിഫിക്കറ്റ് വാങ്ങി.തുടർന്നു ദേവസ്വം നടത്തിയ പത്രസമ്മേളനത്തിലും മോഹൻദാസ് പാലക്കാടുള്ള സ്ഥാപനത്തിൽ വീണ്ടും പരിശോധിക്കണമെന്ന ആവശ്യമുയർത്തി. ഇതോടെ ദേവസ്വം കർശനനിലപാടിലേക്കു…
Read Moreപാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഡിവിഷനു നീക്കം; പിന്നിൽ കർണാടക ലോബി; ശക്തമായ പ്രതിഷേധം അറിയിച്ച് കേരളം
കൊല്ലം: പാലക്കാട് റെയിൽവേ ഡിവിഷനെ വിഭജിച്ച് പുതുതായി മംഗളൂരു ഡിവിഷൻ രൂപീകരിക്കുന്നതിന് അണിയറയിൽ നീക്കങ്ങൾ സജീവം. കർണാടക ലോബിയാണ് ഇതിന് പിന്നിൽ. ഇതിന്റെ ഭാഗമായി കർണാടകയിലെ കേന്ദ്ര സഹമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് മംഗളൂരുവിൽ വിളിച്ച് ചേർത്തിട്ടുണ്ട്. മംഗളൂരു ജില്ലാ പരിഷത് ഹാളിൽ രാവിലെ 11 – നാണ് യോഗം . ദക്ഷിണ റെയിൽവേ, ദക്ഷിണ പശ്ചിമ റെയിൽവേ, കൊങ്കൺ റെയിൽവേ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർമാർ ഉൾപ്പെടെ പങ്കെടുക്കും. ഈ യോഗം സംബന്ധിച്ച് കേരളത്തിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ദക്ഷിണ റെയിൽവേയിലെ ഉദ്യോഗസ്ഥർ അടക്കം പങ്കെടുക്കുന്ന യോഗത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരെ അടക്കം ക്ഷണിക്കേണ്ടതാണ്. അതേ സമയം റെയിൽവേയുടെ ഈ അസാധാരണ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി കേരളം രംഗത്ത് വന്നിട്ടുണ്ട്. മംഗളൂരു ഡിവിഷൻ രൂപീകരിക്കുന്നതിന് കേരളത്തിന് ഒരു എതിർപ്പും ഇല്ലന്നും സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.…
Read More