മീൻപിടുത്തക്കാരന്‍റെ മുഖത്തുപിടിച്ച് ഒക്ടോപസ്; ഫിലിപ്പീൻസിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ

ഫിലിപ്പീൻസിലെ പാലവാനിലെ പുവർട്ടോ പ്രിൻസെസ ദ്വീപിന് സമീപം ജൂലൈ 10നായിരുന്നു സമുദ്രത്തിൽ വെച്ച് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചെറിയ തടി പടക് ഉപയോഗിച്ച് മീൻപിടിക്കുകയായിരുന്ന ജെസ്സർ സെർവാന്റസ് എന്ന മീൻപിടുത്തക്കാരനാണ് വെള്ളത്തിൽ നിന്ന് പിടിച്ചെടുത്ത ഒക്ടോപസിന്റെ ആക്രമണത്തിന് ഇരയായത്. വലയിൽ കുടുങ്ങിയ ഒക്ടോപസിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ മൃഗം പെട്ടെന്ന് തിരികെ ആക്രമിക്കുകയായിരുന്നു. ശക്തമായ ടെന്റക്കിളുകൾ (അവയുടെ നീളമുള്ള കൈകൾ) ഉപയോഗിച്ച് സെർവാന്റസിന്റെ തലയിലും മുഖത്തും ഒക്ടോപസ് മുറുകെ പിടിച്ചു. കൈകളിലെ ആയിരക്കണക്കിന് സക്കറുകൾ (സക്ഷൻ കപ്പുകൾ) ഉപയോഗിച്ച് ഒക്ടോപസ് മുഖം മറച്ചതോടെ ശ്വാസമെടുക്കാൻ പോലും സാധിക്കാതെ അദ്ദേഹം ബുദ്ധിമുട്ടി. സെർവാന്റസ് ഒക്ടോപസിനെ മാറ്റാൻ കിണഞ്ഞു പരിശ്രമിക്കുന്ന ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്നവർ പകർത്തിയിരുന്നു. ഒടുവിൽ പടകിലുണ്ടായിരുന്ന ഒരു മുളങ്കഷ്ണം ഉപയോഗിച്ച് ഒക്ടോപസിന്റെ ശരീരത്തിൽ അടച്ചാണ് അദ്ദേഹം ഇതിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. പിടി അയഞ്ഞ ഉടൻ തന്നെ അദ്ദേഹം അതിനെ…

Read More

1947-ൽ മോദി പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം ഉണ്ടാകില്ലായിരുന്നു: യോഗി ആദിത്യനാഥ്

ലക്‌നൗ: 1947-ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെങ്കിൽ രാജ്യത്തിന് വിഭജനം നേരിടേണ്ടി വരുമായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘വിഭജന ഭീകരത അനുസ്മരണ ദിന’ത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർദാർ വല്ലഭ്ഭായി പട്ടേൽ പ്രധാനമന്ത്രിയായിരുന്നെങ്കിലും രാജ്യത്തെ വിഭജിക്കാൻ ആർക്കും കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ വിഭജനത്തിന് പൂർണ ഉത്തരവാദി കോൺഗ്രസ് ആണെന്നും, അവരുടെ അധികാരക്കൊതിയാണ് രാജ്യത്തെ വെട്ടിമുറിക്കാൻ കാരണമായതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. ജനങ്ങളുടെ വിശ്വാസം വഞ്ചിച്ച കോൺഗ്രസിന്‍റെ തെറ്റായ തീരുമാനങ്ങൾക്കാണ് രാജ്യം ഇന്നും വലിയ വില നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Read More

ലഹരിക്കടിമയായ മകൻ: നെടുങ്കണ്ടത്ത് ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ മകൻ കസ്റ്റഡിയിൽ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി. പാറത്തറയിൽ അപ്പച്ചൻ എന്നുവിളിക്കുന്ന ആന്‍റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും ഡീഅഡിക്ഷൻ സെന്‍ററിൽ‌ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. കൊലപാതകത്തിന് പിന്നാലെ അജീഷ് സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും സ്ഥലത്തെത്തി. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നെടുങ്കണ്ടത്ത് നിന്ന് എത്തിയ പോലീസ് സംഘം അജീഷിനെ കീഴടക്കി കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതിക്ക് ചികിത്സ നൽകിയ ശേഷം ചോദ്യം ചെയ്യും. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.

Read More

ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ ‘വന്ദേമാതരം’; 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ശ്രദ്ധേയമായി ദേശീയഗീതം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ ദേശീയഗീതമായ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ചു. പ്രധാനമന്ത്രി പതാക ഉയർത്തിയതിന് പിന്നാലെ കരസേനാ ബാൻഡ് വന്ദേമാതരം വായിക്കുകയും, തുടർന്ന് ദേശീയഗാനമായ ‘ജനഗണമന’ ആലപിക്കുകയുമായിരുന്നു. വന്ദേമാതരത്തിന്‍റെ 150-ാം വാർഷിക വേളയിലാണ് ഈ ചരിത്രമുഹൂർത്തം. തദ്ദേശീയമായി നിർമിച്ച തോക്കുകൾ ഉപയോഗിച്ചുള്ള 21 ഗൺ സല്യൂട്ടോടെയാണ് പതാക ഉയർത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പവൃഷ്ടി നടത്തി. ഒരു ഹെലികോപ്റ്ററിൽ ദേശീയപതാകയും മറ്റൊന്നിൽ ‘വന്ദേമാതരം’ ആലേഖനം ചെയ്ത പതാകയുമാണ് ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങുന്നതെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ദേശീയഗാനത്തിന് സമാനമായ നിയമപരിരക്ഷ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ഭേദഗതി ബില്ലിന് ദിവസങ്ങൾക്ക് മുൻപാണ് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത്.

Read More