തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തിനു നേരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വിമർശനങ്ങൾക്കെതിരേ ദിവ്യ .എസ്. അയ്യർ. വെറുതെ ഒരു ഭാര്യ അല്ല’ എന്ന ക്യാപ്ഷനോട് കൂടിയാണ് ദിവ്യയുടെ പ്രതികരണം. പങ്കാളിയായ ശബരിനാഥനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ദിവ്യയുടെ പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ദിവ്യ നടത്തിയ പ്രസംഗത്തിൽ ‘വന്‍കിട പദ്ധതികള്‍ എല്ലാം കടലാസില്‍ ഒതുങ്ങുന്ന കാലഘട്ടം ഇന്ന് മറന്നിരിക്കുന്നു’എന്നാണ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ദിവ്യ പറഞ്ഞത്. എന്നാൽ പ്രസംഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഒരിടത്തും ദിവ്യ പരാമർശിച്ചില്ല . അതാണ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. സരിന് ഉൾപ്പടെയുള്ള പ്രമുഖർ ഫേസ്ബുക് പേജിലൂടെ വിഴിഞ്ഞം തുറമുഖ എംഡി കൂടിയായ ദിവ്യ .എസ്. അയ്യർക്കെതിരേ…
Read MoreCategory: Loud Speaker
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം; അലാം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ല; പരാതിയുമായി കുടുംബം
തിരുവനന്തപുരം: മെഡിക്കൽ കോളജ് ലിഫ്റ്റിൽ രോഗി രണ്ടു കുടുങ്ങിക്കിടന്നു. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനി രാവിലെ 11 ന് ലിഫ്റ്റ് കയറിയ ഇദ്ദേഹത്തെ ഇന്ന് രാവിലെ ആറിനാണ് കണ്ടെത്തിയത്. മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് രോഗി കുടുങ്ങിയത്. രവീന്ദ്രൻ നായരെ കാണാനില്ലന്ന് കാണിച്ച് അദ്ദേഹത്തിന്റെ കുടുംബം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിരുന്നു. അദ്ദേഹം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നത് ആരുംതന്നെ അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ ലിഫ്റ്റിനുള്ളിൽ കണ്ടത്. ഉടൻതന്നെ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ലിഫ്റ്റിലുണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു പക്ഷേ ആരുംതന്നെ ഫോണെടുക്കുകയും ചെയ്തില്ല. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്തു വീണ് പൊട്ടിയതിനാൽ ആരെയും വിളിക്കാനും രവീന്ദ്രന്…
Read Moreറെയിൽവേയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് അപകടം നടന്നത്; പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമാണ്; വി. ശിവൻകുട്ടി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരാളെ അപകടത്തിൽ കാണാതായപ്പോഴും രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. റെയിൽവേയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് അപകടം നടന്നത്. അവിടെ തിരുവനന്തപുരം കോർപ്പറേഷന്റേയോ സംസ്ഥാന സർക്കാരിന്റെയോ ഇടപെടലുകൾക്ക് റെയിൽവേ അനുവാദം നൽകിയിട്ടില്ല. യാതൊരു സുരക്ഷയും ഇല്ലാതെയാണ് റെയിൽവേയുടെ കരാറുകാരൻ തൊഴിലാളികളെ ശുചീകരണ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തിയത് എന്നത് വ്യക്തമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമാണ്. ഒരാളെ അപകടത്തിൽ കാണാതായപ്പോഴും രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷനേതാവിന്റെ ശ്രമം. റെയിൽവേയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് അപകടം…
Read Moreഒരുദിവസം പ്രായമുള്ള കുഞ്ഞിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ; കുട്ടിയെ അമ്മത്തൊട്ടിലിലേക്ക് മാറ്റി
കാസർഗോഡ്: പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ ഒരു ദിവസം മാത്രം പ്രായമുള്ള നവവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എസ് വിഎ യുപി സ്കൂളിലെ വരാന്തയിൽ ഇന്നലെ വൈകുന്നേരമാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആരാണ് കുട്ടിയെ അവിടെ എത്തിച്ചതെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ അമ്മത്തൊട്ടിലിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു.
Read Moreഅംബാനി കല്യാണത്തിന് വിളിക്കാതെ പോയി: യൂട്യൂബർക്കും സുഹൃത്തിനുമെതിരേ കേസ്
മുംബൈ: അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ എത്തിയ രണ്ടുപേർ അറസ്റ്റിൽ. ജിയോ കൺവെൻഷൻ സെന്ററിൽ നുഴഞ്ഞുകയറിയ യൂട്യൂബർ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാൻ മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് വിട്ടയിച്ചു. ആന്ധ്രയിൽ നിന്നാണ് ഇരുവരും എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ജിയോ കൺവെൻഷൻ സെന്ററിൽ വിവാഹച്ചടങ്ങുകൾ. സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിന് കനത്ത സുരക്ഷ ഉണ്ടായിട്ടും എങ്ങനെയാണ് ഇവർ അകത്ത് കടന്നതെന്നത് വ്യക്തമല്ല. രാജ്യം കണ്ട ഏറ്റവും ചെലവേറിയ വിവാഹാഘോഷമായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും. ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടന്നത്.
Read Moreപെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പോലീസുകാരൻ അറസ്റ്റിൽ
കണ്ണൂർ: ഇന്ധനം നിറച്ചശേഷം മുഴുവൻ പണവും നൽകാതെ പോകാൻ ശ്രമിച്ച പോലീസുകാരനെ തടഞ്ഞ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച് നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ പോലീസ് ഡിഎച്ച്ഒയിലെ ഡ്രൈവർ കെ. സന്തോഷ്കുമാറാണ് (50) അറസ്റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ എൻകെബിടി പെട്രോൾ പമ്പിലായിരുന്നു സംഭവം. 2100 രൂപയുടെ ഇന്ധനം നിറച്ച സന്തോഷ്കുമാർ 1900 രൂപയാണു നൽകിയത്. ബാക്കി പണം ചോദിച്ചപ്പോൾ തരാൻ കഴിയില്ലെന്നും വേണമെങ്കിൽ ബാക്കി തുകയ്ക്കുള്ള പെട്രോൾ തിരിച്ചെടുത്തോ എന്നുപറഞ്ഞ് കാറുമായി പോകാൻ ശ്രമിക്കുകയായിരുന്നു. കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരനായ അനിൽ മുന്നിൽനിന്നു തടയാൻ ശ്രമിച്ചു. ഇതു ഗൗനിക്കാതെ കാർ മുന്നോട്ടുനീക്കിയപ്പോൾ അനിലിനെ ഇടിക്കുകയും ബോണറ്റിനു മുകളിലേക്ക് വീഴുകയും ചെയ്തു. എന്നാൽ കാർ നിർത്താൻ തയാറാകാതെ സന്തോഷ് കുമാർ അതിവേഗം പോകുകയായിരുന്നു. അനിലിനെയും കൊണ്ടു തിരക്കേറിയ…
Read Moreമാലിന്യക്കയത്തിൽ ജോയി വീണിട്ട് ഒരു ദിവസം പിന്നിട്ടു; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ: അധികൃതർക്ക് നോട്ടീസ് അയച്ചു
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കളക്ടർക്കും നഗരസഭ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ നിർദേശിക്കുന്നു. കമ്മീഷൻ ഓഫീസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഇന്നലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതാകുന്നത്. തോട് വൃത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കൽ നടന്നതെന്ന് ആരോപണമുയരുന്നുണ്ട്. ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കാര്യത്തിൽ റയിൽവേയും നഗരസഭയും തമ്മിൽ തർക്കമുണ്ടെന്നും വാർത്തകളുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ജോയിക്കായുളള തിരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്.
Read Moreരണ്ടു ഗ്രാം തൂക്കമുള്ള ഗുരുവായൂരപ്പന്റെ സ്വർണലോക്കറ്റ് വാങ്ങിയത് 14200 ന്; വ്യാജമെന്നു ഭക്തൻ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽനിന്നു വാങ്ങിയ സ്വർണലോക്കറ്റ് വ്യാജമെന്നു ഭക്തന്റെ പരാതി. അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഭക്തൻ ദേവസ്വത്തിനും ഒറ്റപ്പാലം പോലീസിനും പരാതി നൽകി. ഒറ്റപ്പാലം പോലീസ് പരാതി ടെമ്പിൾ പോലീസിനു കൈമാറി. പാമ്പിൻതുള്ളൽ കലാകാരനായ ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശേരി കരുവാൻതൊടി പുത്തൻവീട്ടിൽ മോഹൻദാസാണ് പരാതി നൽകിയത്. ഇക്കഴിഞ്ഞ മേയ് 13 നാണ് ക്ഷേത്രത്തിൽനിന്ന് രണ്ടു ഗ്രാം തൂക്കമുള്ള ഗുരുവായൂരപ്പന്റെ സ്വർണലോക്കറ്റ് 14200 രൂപയ്ക്കു വാങ്ങിയത്. സാമ്പത്തികബുദ്ധിമുട്ടിനെതുടർന്ന് ജൂൺ 28 ന് ഒറ്റപ്പാലം കോ ഓപ്പറേറ്റീവ് ബാങ്കിന്റെ അമ്പലപ്പാറ ശാഖയിൽ പണയംവയ്ക്കാൻ എത്തിയപ്പോഴാണ് ലോക്കറ്റ് വ്യാജസ്വർണമാണ് എന്നറിയുന്നത്. തുടർന്ന് സ്വർണക്കടയിൽ നടത്തിയ പരിശോധനയിലും ലോക്കറ്റ് സ്വർണമല്ലെന്നു കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. വ്യാജസ്വർണം പണയംവയ്ക്കാൻ ചെന്ന ആൾ എന്ന നിലയിൽ തനിക്കു മാനഹാനി ഉണ്ടായതായും മാനഹാനിക്കും നഷ്ടത്തിനുമുള്ള തുക ദേവസ്വത്തിൽനിന്ന് ലഭ്യമാക്കുന്നതിനു നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Read Moreസുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്; ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടം; പിണറായി വിജയൻ
തിരുവനന്തപുരം: സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വ നിർമ്മാർജ്ജനം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി നീതി ആയോഗ് തയാറാക്കുന്ന പട്ടികയിൽ തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്. ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്.…
Read Moreമരണക്കളി; ആഗ്നല്‍ തൂങ്ങിമരിച്ചത് ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിനാലെന്ന് ബന്ധുക്കള്‍; ഫോൺ പരിശോധിക്കാൻ പോലീസ്
നെടുന്പാശേരി: പത്താംക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. ചെങ്ങമനാട് കപ്രശേരി വടക്കുഞ്ചേരി ജെയ്മിയുടെ മകൻ അഗ്നൽ (15) ആണു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്കൂളിൽനിന്നു വീട്ടിലെത്തിയ ശേഷം അഗ്നൽ ഭക്ഷണം കഴിച്ച് മുറിയിലേക്കു പോയി. വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ ജെയ്മി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഏറെനേരം കഴിഞ്ഞിട്ടും മകന്റെ മുറിയുടെ വാതിൽ തുറക്കാതായതോടെ ചവിട്ടി തുറന്നപ്പോഴാണ് കുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണ്‍ലൈൻ ഗെയിമിലെ ടാസ്കാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സൂചന. ശരീരമാകെ മഴക്കോട്ടുകൊണ്ട് മൂടി കൈകളും കാലുകളും കെട്ടി വായ് ടേപ്പുകൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു. അമ്മയുടെ ഫോണിൽ ഡെവിൾ എന്ന ഗെയിം ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണത്തിനായി ഫോണ്‍ പോലീസ് പരിശോധിച്ചുവരികയാണ്. അമ്മ: ജിനി കുരിയിക്ക…
Read More