കളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ നിരന്തരമായി പീഡിപ്പിച്ചു; പരിശീലകൻ അറസ്റ്റിൽ

കണ്ണൂർ: കളരി പഠിക്കാനെത്തിയ വിദേശവനിതയെ ആറു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി പരിശീലകൻ അറസ്റ്റിൽ. അമേരിക്കൻ സ്വദേശിയും ഇന്ത്യൻ പൗരത്വവുമുള്ള 42 കാരിയെ കളരി പഠിപ്പിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ തോട്ടട സ്വദേശിയും കളരി പരിശീലകനുമായ 53-കാരനായ സുജിത്താണ് അറസ്റ്റിലായത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവമെങ്കിലും ഇന്നലെയാണ് യുവതി പരാതി നല്കിയത്. ടൗൺ പോലീസ് അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇത്തരം കേസുകൾ സംസ്ഥാനത്ത് വർധിച്ച് വരികയാണ്. ഇക്കഴിഞ്ഞ ജൂണിലാണ് റിസോര്‍ട്ടിലെ മസാജ് സെന്‍ററില്‍ വച്ച് വിദേശ വനിതയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ പിടികൂടിയത്.

Read More

ലിങ്ക് ചോർത്തി ഓൺലൈൻ മീറ്റിംഗിൽ കയറി; പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിംഗിനിടെ പോലീസുകാരുടെ തെറിവിളി

തിരുവനന്തപുരം: സംസ്ഥാന പോലീസ് അസോസിയേഷന്‍റെ ഓൺലൈൻ മീറ്റിംഗിനിടെ തെറിവിളി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സംസ്ഥാന പ്രസിഡന്‍റ് സംസാരിക്കുന്നതിനിടെ ചീത്ത വിളിക്കുകയായിരുന്നു. കണ്ണൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ പ്രജീഷ്, സജി ഫിലിപ്പ് എന്നിവരാണ് മീറ്റിംഗിനിടെ മോശമായി സംസാരിച്ചത്. പോലീസുകാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാനായി യൂണിയൻ ഒന്നും ചെയ്യുന്നില്ലന്ന് ആരോപിച്ചായിരുന്നു രണ്ടു പേരും തെറിവിളി നടത്തിയത്. അതേസമയം, ഇവർ മീറ്റിംഗിൽ അബദ്ധത്തിൽ കയറിയതാണെന്നും ഇരുവർക്കുമെതിരേ നടപടി ഒന്നുമില്ലന്നുമാണ് കെപിഎയുടെ വിശദീകരണം. എന്തായാലും പോലീസുകാരുടെ തെറിവിളി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.  

Read More

ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായത്; തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം; കെ. സുധാകരൻ

തിരുവനന്തപുരം: കേരളത്തിന്‍റെ വികസനത്തിന്‍റെ മുഖമായി ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിനു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരു നൽകണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായത്. എന്നാലത് പിണറായി സർക്കാർ മനഃപൂർവ്വം തമസ്കരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി പ്രവർത്തിച്ച യുഡിഎഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്നു പിണറായി സർക്കാർ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. വിഴിഞ്ഞത്ത് ചരക്കുകപ്പലിനു സ്വീകരണം നൽകുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.

Read More

കുട്ടികൾ തന്‍റേതല്ലെന്ന് ഭർത്താവ്; നവജാത ഇരട്ടകളെ യുവതി കഴുത്തറത്ത് കൊന്നു

ശ്രീനഗർ: നവജാത ഇരട്ട ശിശുക്കൾ തന്‍റേതല്ലെന്ന് ഭർത്താവ് ആരോപിച്ചതിന് പിന്നാലെ യുവതി കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തി. ജമ്മുകശ്മീരിലെ പൂഞ്ചിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. യുവതിയുടെ ഭർത്താവ് സൗദി അറേബ്യയിലായിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. ഗർഭിണിയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഇതിന് പിന്നാലെ യുവാവ് പോലീസ് സ്റ്റേഷനിലെത്തുകയും ഭാര്യയ്ക്ക് ജനിച്ച കുഞ്ഞുങ്ങൾ തന്‍റേതല്ലെന്നും അവിഹിത ബന്ധത്തിലേതാണെന്നും ആരോപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനിച്ച കുഞ്ഞുങ്ങളുമായി വയലിലേക്ക് പോയ യുവതി അവിടെവച്ച് ഇരട്ടകുട്ടികളെ കഴുത്തറത്ത് കൊല്ലുകയായിരുന്നു. ഭാര്യയും ഭർത്താവും ചേർന്ന് ഇരട്ടകുട്ടികളെ കൊന്നതെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെ അവർ കുറ്റസമ്മതം നടത്തുകയായിരുന്നു. തുടർന്ന് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തി.

Read More

‘തോന്ന്യാസം എഴുതുന്നത് നിർത്തിയില്ലെങ്കിൽ കണ്ണടിച്ചു പൊട്ടിക്കും’; വൈറലായി സിപിഎം നേതാവിന്‍റെ ഭീഷണി

കോഴിക്കോട്: സിപിഎം കുന്നമംഗലം ഏരിയ സെക്രട്ടറി പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. ഏരിയാ സെക്രട്ടറി പി. ഷൈബു, ബാലകൃഷ്‌ണൻ എന്നയാളെ തെറി വിളിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചതിനാണ് ഏരിയാ സെക്രട്ടറിയുടെ ഭീഷണി. തോന്ന്യാസം എഴുതുന്നത് നിർത്തിയില്ലെങ്കിൽ കണ്ണടിച്ചുപൊട്ടിക്കുമെന്നാണു മോഹനനോടുള്ള ഭീഷണി. പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ അവിടെ വന്ന് ഞാൻ അടിക്കും. ഞാനാരാണെന്ന് അപ്പോൾ നിനക്കറിയാം എന്നാണ് ഫോണിൽ പറയുന്നത്.

Read More

ഇടതുനേതാക്കൾ ജനഹൃദയങ്ങളിൽ നിന്ന് അകന്നു; സിപിഐ സംസ്ഥാന കൗൺസിൽ

തിരുവനന്തപുരം: സിപിഎം, സിപിഐ നേതാക്കൾ ജനഹൃദയങ്ങളിൽനിന്ന് അകന്നുവെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം. ഇടത് പാർട്ടികളുടെ അടിത്തറ നഷ്ടപ്പെട്ടുവെന്നും സർക്കാരിന്‍റെ പല വകുപ്പുകളുടെയും പ്രവർത്തനത്തിൽ കെടുകാര്യസ്ഥത ഉണ്ടെന്നും വിമർശനം ഉയർന്നു. ധനകാര്യവകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും തോൽവിയിൽ കൂട്ടുത്തരവാദിത്വം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടെങ്കിലും പ്രതിനിധികൾ വിമർശനം അറിയിച്ചു. ഒന്നല്ല ഒരായിരം പിണറായിമാർ പുറത്തുണ്ടെന്നും നേതാക്കളുടെ പെരുമാറ്റത്തെ വിമർശിച്ച് പ്രതിനിധികൾ അഭിപ്രായപ്പെട്ടുവെന്നാണ് ലഭിക്കുന്ന സൂചന. ബിജെപിക്ക് പോളിംഗ് ബൂത്തിലിരിക്കാൻ പോലും പ്രവർത്തകർ ഇല്ലാത്ത ബൂത്തുകളിൽ പോലും ബിജെപിക്ക് വോട്ട് വർധിച്ചു. ഇടതുപക്ഷത്തിന്‍റെ പ്രവർത്തനം ഇങ്ങനെ പോയാൽ ബംഗാളിലെ പോലെ തകരുന്ന അവസ്ഥയിലെത്തുമെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. രാജ്യസഭ സീറ്റിനെ ചൊല്ലിയും വിമർശനം ഉയർന്നു. പി.പി. സുനീറിന് രാജ്യസഭ സീറ്റ് നൽകിയത് ശരിയായില്ലെന്നും…

Read More

പതിനാലുകാരന്‍റെ തൂങ്ങിമരണം; ഓൺലൈൻ റമ്മികളിയുടെ ഇരയെന്നു പോലീസ്

തലശേരി: ധർമടത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ഓൺലൈൻ ഗെയിമിലൂടെ പണം നഷ്‌ടപ്പെട്ടതുകൊണ്ടാണെന്ന് പോലീസ് റിപ്പോർട്ട്. ധർമടം എസ്ഐയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുള്ളത്. പണം നഷ്‌ടപ്പെട്ടത് സംബന്ധിച്ച് കുട്ടി വീട്ടുകാർക്കയച്ച വോയ്സ് സന്ദേശം പോലീസ് കണ്ടെടുത്തു. അമ്മയുടെ അക്കൗണ്ടിൽനിന്നുള്ള പണമാണ് ഓൺലൈൻ റമ്മി കളിയിലൂടെ നഷ്ടപ്പെട്ടത്. ധർമടം ഒഴയിൽ ഭാഗത്തെ പതിനാലുകാരനാണ് പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് കഴിഞ്ഞ മാസം 28 ന് രാത്രി തൂങ്ങി മരിച്ചത്. ഒഴയിൽ ഭാഗത്ത് ഇത്തരത്തിലുള്ള രണ്ടാമത്തെ മരണമാണ് സംഭവിച്ചിട്ടുള്ളത്. ഒരു വർഷം മുമ്പ് പതിനഞ്ചുകാരൻ മൊബൈൽ കളിച്ചു കൊണ്ടിരിക്കെ ക്ഷുഭിതനാകുകയും മൊബൈൽ എറിഞ്ഞുടച്ച ശേഷം മുറിയിൽ കയറി ജീവനൊടുക്കുകയുമായിരുന്നു. ഇതിന് സമാനമായ തരത്തിലാണ് ഇപ്പോൾ പതിനാലുകാരനും ജീവനൊടുക്കിയത്. മരിച്ച രണ്ട് കുട്ടികളും ബന്ധുക്കളാണെന്ന പ്രത്യേകതയും ഉണ്ട്. രണ്ട് സംഭവത്തിലും ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടിരുന്നു. രണ്ട് കുട്ടികളുടെ…

Read More

യാത്രക്കാരില്ല; രണ്ട് ദിവസമായി സർവീസ് മുടങ്ങി നവകേരള ബസ്

കോഴിക്കോട്: യാത്രക്കാരില്ല, രണ്ട് ദിവസമായി സർവീസ് നടത്താതെ ‘നവകേരള’ ബസ്. കോഴിക്കോട് -ബംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ ആളില്ലാത്തതിനാൽ സർവീസ് നിർത്തിയത്. ഈ രണ്ട് ദിവസങ്ങളിലും ബുക്കിംഗ് ഇല്ലാത്തതിനാൽ സർവീസ് നടത്താൻ സാധിച്ചില്ല. ഈ ആഴ്ചയിൽ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്‍റെ വരുമാനം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസിനായി യാത്രനടത്തിയ ബസ് ചില മാറ്റങ്ങൾ വരുത്തി കഴിഞ്ഞ മെയ് അഞ്ച് മുതലാണ് കോഴിക്കോട് -ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയത്.  

Read More

കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണ്; ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നത്; കേരളത്തെ സ്നേഹിക്കുന്നവർ ഇത് ബഹിഷ്കരിക്കണം; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളീയം നടത്തുന്നതിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണ്. പാെതുജനങ്ങൾ പകർച്ച പനികൊണ്ട് വലയുകയാണ്. പനി ബാധിച്ച് നൂറുകണക്കിനാളുകളാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിലവിൽ. ജൽജീവൻ മിഷൻ പോലും മുടങ്ങിക്കിടക്കുകയാണ്. ആ സാഹചര്യത്തിൽ വീണ്ടും ഇക്കൊല്ലം കേരളീയം ആഘോഷിക്കുന്നത് ആഭാസകരമായ പ്രവർത്തിയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നത്. ഇവന്‍റ് മാനേജുമെന്‍റ് ടീമുകളെ സഹായിക്കാനാണ് ഇതെന്ന കാര്യം വ്യക്തമാണ്. കേരളത്തെ സ്നേഹിക്കുന്നവർ കേരളീയം ബഹിഷ്ക്കരിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read More

മറ്റൊരു തുറമുഖത്തിന് ലഭിക്കാത്ത പ്രകൃതിയുടെ വരദാനമാണ് വിഴിഞ്ഞം; പിണറായി സർക്കാരിന്‍റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്; വി. എൻ. വാസവൻ

തിരുവനന്തപുരം: ആദ്യ മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് അടുക്കുന്നത് കേരളത്തെ സംബന്ധിച്ച് ആഹ്ളാദത്തിന്‍റേയും അഭിമാനത്തിന്‍റേയും നിമിഷമെന്ന് തുറമുഖ മന്ത്രി വി. എൻ. വാസവൻ. ഈ ധന്യനിമിഷത്തിൽ ലോകം മുഴുവൻ കേരളത്തെ ഉറ്റുനോക്കുന്നു. മറ്റൊരു തുറമുഖത്തിന് ലഭിക്കാത്ത പ്രകൃതിയുടെ വരദാനമാണ് വിഴിഞ്ഞം തുറമുഖം. ഇത് ചരിത്ര നിമിഷമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വികസനരംഗത്ത് വിസ്മയങ്ങൾ തീർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാരിന്‍റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് ഇപ്പോൾ യാഥാർഥ്യമാകുന്നതെന്ന് വാസവൻ വ്യക്തമാക്കി. ആരുടെയും കണ്ണുനീര് വീഴ്ത്താതെ എല്ലാവരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടാണ് പോർട്ട് കമ്മീഷൻ ചെയ്യാൻ പോകുന്നത്. പ്രദേശത്ത് സ്ഥലം വിട്ടു നൽകിയവർക്കും, ജോലി നഷ്ടമായവർക്കും, വിവിധ തരത്തിൽ പ്രയാസം ഉണ്ടായവർക്കും 106.8 കോടി വീതം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.  

Read More