തിരുവനന്തപുരം: യുഡിഎഫ് വടകരയിൽ നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് ഇന്ന് യുഡിഎഫ് -ആർഎംപിഐ നേതാവ് ഹരിഹരൻ നടത്തിയതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർഎംപി – യുഡിഎഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗമെന്ന് മേയർ ആരോപിച്ചു. കെ. കെ. രമ എംഎൽഎയുടെ സാനിധ്യത്തിലാണ് ഹരിഹരൻ ഇത്രയും വൃത്തികെട്ട നിലയിൽ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്. അതിനാൽത്തന്നെ രമ ഇതിനോട് പ്രതികരിക്കേണ്ടതായുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ശൈലജടീച്ചറെയും മഞ്ചു വാര്യരെയും അപമാനിച്ച ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടതായി…
Read MoreCategory: Loud Speaker
പതിനഞ്ച് വരെ പരക്കെ വേനൽമഴയ്ക്ക് സാധ്യത, പകൽ താപനിലയിൽ കുറവ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 15 വരെ പരക്കെ വേനൽ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ നാളെയാണ് യെല്ലോ അലർട്ട്. തിരുവനന്തപുരത്ത് നാളെ 64.5 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഇടിയോടുകൂടിയ മഴയാണു പെയ്യാൻ സാധ്യത. ഇന്നലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്ത സാഹചര്യത്തിൽ പകൽ താപനിലയിൽ കുറവുണ്ടായി.
Read Moreഇനി പെരുമഴക്കാലം; സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും; 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ഇന്ന് രണ്ടു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലെര്‍ട്ടുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ മാസം 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യെല്ലോ അലര്‍ട്ടില്ലാത്ത ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 13ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
Read Moreഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ അയോധ്യയിൽ ശുദ്ധികലശമെന്നു കോൺഗ്രസ്
മുംബൈ: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്നു കോൺഗ്രസ് നേതാവ് നാനാ പട്ടോലെ. ക്ഷേത്രനിർമാണത്തിൽ ഗുരുതര പിഴവുകൾ വന്നതായി നാലു ശങ്കരാചാര്യന്മാരും ചൂണ്ടിക്കാണിച്ചിരുന്നതായി പട്ടോലെ പറഞ്ഞു. ശരിയായ രീതിയിലല്ല രാമക്ഷേത്രം നിർമിച്ചത്. ക്ഷേത്രം നിർമിക്കുമ്പോൾ പാലിക്കേണ്ട എല്ലാ മര്യാദകളും നരേന്ദ്ര മോദി തെറ്റിച്ചെന്നും നാനാ പട്ടോലെ വിമർശിച്ചു. രാമക്ഷേത്രം മുഴുവനായും പൂർത്തിയാവാതെയാണ് ഉദ്ഘാടനം നടത്തിയത്. ഇത് രാമനെ അപമാനിക്കലാണ്. ശങ്കരാചാര്യന്മാരെ കൊണ്ടുവന്നു പ്രതിവിധികൾ നടത്തി അയോധ്യ ക്ഷേത്രത്തെ സംശുദ്ധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ മുന്നണിയുടെ സർക്കാർ അധികാരത്തിലെത്തിയാൽ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കുമെന്നും പട്ടോലെ പറഞ്ഞു.
Read Moreഉത്തർപ്രദേശിൽ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കൈകാലുകൾ ബന്ധിച്ച് ഉപേക്ഷിച്ചു
ലക്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കൈകാലുകൾ ബന്ധിച്ച് വഴിയിൽ ഉപേക്ഷിച്ചു. ബറേലിയിലെ ഫരീദ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അതിദാരുണസംഭവമുണ്ടായത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ആണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടു യുവാക്കൾ ചേർന്നാണു കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Read Moreശ്രീലേഖ ഐപിഎസിന്റെ പോസ്റ്റ് വസ്തുതാ വിരുദ്ധം; കെഎസ്ഇബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രീലേഖ ശ്രമിക്കുന്നു; പ്രതികരണമറിയിച്ച് കെഎസ്ഇബി
തിരുവനന്തപുരം: കെഎസ്ഇബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ ശ്രീലേഖ ഐപിഎസ് കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇപ്പോൾ ഇതിനെതിരേ പ്രതികരിച്ചിരിക്കുകയാണ് കെഎസ്ഇബി. സൗരോർജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണയുണ്ടായിട്ടുള്ളത്. മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന കെഎസ്ഇബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രീലേഖ ശ്രമിക്കുന്നത് തികച്ചും ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണയുണ്ടായിട്ടുള്ളത്. ഉദാഹരണത്തിന്, ശ്രീമതി ശ്രീലേഖ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വൈദ്യുതബില്ലിലെ വിവരങ്ങൾ തന്നെ പരിശോധിക്കാം. 5 കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സൗരോർജ…
Read Moreഎസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാഫലം; ചിരി ഹെല്പ് ലൈനിലേക്ക് പ്രതിദിനം എത്തുന്നത് നൂറോളം ഫോണ്‍ കോളുകള്‍
കൊച്ചി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചതിനു പിന്നാലെ കേരള പോലീസിന്റെ ചിരി ഹെല്പ് ലൈന്‍ നമ്പറിലേക്ക് (9497900200) പ്രതിദിനം എത്തുന്നത് നൂറോളം ഫോണ്‍ കോളുകള്‍. പ്രതീക്ഷിച്ച റിസല്‍ട്ട് കിട്ടിയില്ല, വീട്ടുകാരെയും ബന്ധുക്കളെയും അഭിമുഖീകരിക്കാന്‍ കഴിയുന്നില്ല, ഉദ്ദേശിച്ച മാര്‍ക്ക് കിട്ടാത്തതിനാല്‍ രക്ഷിതാക്കള്‍ വഴക്കുപറയുന്നു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് കുട്ടികള്‍ കൂടുതലായും വിളിക്കുന്നത്. വിളിക്കുന്ന കുട്ടികളില്‍ ചിലര്‍ നന്നായി പഠിക്കുന്നവരാണ്. പ്രതീക്ഷിച്ച വിജയശതമാനം കിട്ടാത്തതിനാല്‍ ഡിപ്രഷന് മൂഡിലേക്കു പോകുന്ന രീതിയില്‍ സംസാരിക്കുന്നവരും കൂട്ടത്തിലുണ്ട്. മക്കളുടെ ടെന്‍ഷന്‍ കണ്ട് വിളിക്കുന്ന രക്ഷിതാക്കളുമുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിന്നും ചിരി ഹെല്പ് ലൈനിലേക്ക് കോളുകള്‍ എത്തുന്നുണ്ടെന്ന് ഫോണ്‍കോളുകള്‍ക്ക് മറുപടി നല്കുന്ന സിവില്‍ പോലീസ് ഓഫീസറായ എം.ആശ പറഞ്ഞു. പരീക്ഷാഫലം വരുന്നതിനു മുന്നേ പ്രതിദിനം അറുപതോളം കോളുകള്‍ ഇവിടേയ്ക്ക് എത്തിയിരുന്നു. ഈ വര്‍ഷം പത്താം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികളും വിളിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇത്തവണ വിജയശതമാനം…
Read Moreഎന്തിനീ ക്രൂരത… കിടപ്പുരോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി; ഭക്ഷണവും വെള്ളവും കിട്ടാതെ വയോധികൻ അവശനിലയിൽ
തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നതായി പരാതി. വെണ്ണല തിരുവാതിരയിൽ സുനിലിന്റെ ഉടമസ്ഥതയിൽ എരൂർ വടക്കേ വൈമീതിയിലുള്ള വീട്ടിലാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നവർ പിതാവ് ഷൺമുഖൻ (67) നെ തനിച്ചാക്കി വ്യാഴാഴ്ച്ച വൈകിട്ട് വീട്ടിൽ നിന്നും പോയതാണെന്ന് പറയുന്നു. ഇന്നലെ പകൽ സമയം കഴിഞ്ഞിട്ടും ഇവർ എത്താതായതോടെ അയൽ വീടുകളിലെ ആളുകൾ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് കഴിഞ്ഞ രാത്രിയിൽ ഷൺമുഖന് ഭക്ഷണം നൽകിയത്. മകന്റെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവർ വേളാങ്കണ്ണിയിലാണെന്ന് പറഞ്ഞതായി അറിയുന്നു. വിവരമറിഞ്ഞ് ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി. പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാവിലെ 10 ഓടെ ഷൺമുഖനെ താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി. ഉത്തരവാദിത്വപ്പെട്ടവർക്കെതിരേ ആവശ്യമായ നടപടികളെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഷൺമുഖനും മകനും കുടുംബവും ഈ വീട്ടിൽ താമസം…
Read Moreമുസ്ലിം ഹിന്ദു വിഭജനമാണ് ബിജെപി നടത്തുന്നത്; ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിലെ കാര്യങ്ങൾ സംസാരിക്കുന്നതെന്തിന്; പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയിൽ തെരഞ്ഞെടുപ്പു നടക്കുമ്പോൾ എന്തിനാണു പാക്കിസ്ഥാനിലെ കാര്യങ്ങൾ സംസാരിക്കുന്നതെന്നു പ്രിയങ്കാ ഗാന്ധി. മണിശങ്കർ അയ്യരുടെ പ്രസ്താവന ബിജെപി വിവാദമാക്കിയതോടെയാണ് പ്രിയങ്കയുടെ പ്രതികരണം. മുസ്ലിം ഹിന്ദു വിഭജനമാണ് ബിജെപി നടത്തുന്നത്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ജാതിക്കും മതത്തിനും അടിസ്ഥാനമായുള്ള വേർതിരിവിനെ പിന്തുണയ്ക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. അനാവശ്യ വിവാദങ്ങളുണ്ടാക്കി രാജ്യത്തെ ശരിയായ പ്രശ്നങ്ങൾ ഒളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മണിശങ്കർ അയ്യരുടെ പ്രസ്താവന കാലങ്ങൾക്കു മുമ്പുള്ളതാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചാണ് ബിജെപി ഇപ്പോൾ ഇത് ഉയർത്തിക്കൊണ്ടു വന്നതെന്ന് അവർ പറഞ്ഞു.
Read More‘മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി’; നരേന്ദ്ര മോദിയുടേയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കെജരിവാളിന്റെ ജാമ്യം; കെ. സുധാകരൻ
കണ്ണൂർ: നരേന്ദ്ര മോദിയുടേയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതിവിധി എന്ന് കെ. സുധാകരൻ. ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്‍കുന്നതാണ് പ്രസ്തുത വിധി. കെജരിവാളിന്റെ മടങ്ങിവരവ് മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള ജനാധിപത്യ ചേരിയുടെ പോരാട്ടങ്ങൾക്ക് കൂടുതല്‍ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… നരേന്ദ്ര മോദിയുടെയും, ബിജെപിക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതിവിധി. പ്രസ്തുത വിധി ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യാ സഖ്യത്തിന്റെ സാധ്യതകള്‍ ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ പ്രചരണ രംഗത്തേക്കുള്ള കെജരിവാളിന്റെ മടങ്ങിവരവ് മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള ജനാധിപത്യ ചേരിയുടെ പോരാട്ടത്ങ്ങൾക്ക് കൂടുതല്‍…
Read More