വാഷിംഗ്ടൺ ഡിസി: 2002ലെ പാർലമെന്റ് ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടാകുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു. മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ ആണ് എഎൻഐക്കു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നതായും കിരിയാക്കോ വെളിപ്പെടുത്തി.ഇസ്ലാമാബാദിൽനിന്ന് യുഎസ് പൗരന്മാരെ ഒഴിപ്പിച്ചതായും പാകിസ്ഥാനിൽ സിഐഎയുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന കിരിയാക്കോ പറഞ്ഞു. ആ സമയത്ത് യുഎസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് അൽ ഖ്വയ്ദയിലും അഫ്ഗാനിസ്ഥാനിലുമായിരുന്നെന്നും കിരിയാക്കോ പറഞ്ഞു. 2008ലെ മുംബൈ ഭീകരാക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങളെക്കുറിച്ചു സംസാരിച്ച അദ്ദേഹം, പാകിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനകളാണ് ഉത്തരവാദികളെന്ന് യുഎസ് ഇന്റലിജൻസ് വിലയിരുത്തിയതായും കിരിയാക്കോ വെളിപ്പെടുത്തി. പാകിസ്ഥാന്റെ ഇരട്ടത്താപ്പും ആഗോളതലത്തിലുള്ള നിഷ്ക്രിയത്വവുമാണ് ഏറ്റവും വലിയ പ്രശ്നം. പാകിസ്ഥാൻ ഇന്ത്യയിൽ ഭീകരവാദം നടത്തുകയായിരുന്നു, ആരും അതിനെതിരേ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയോടു യുദ്ധം ചെയ്താൽ പാകിസ്ഥാൻ…
Read MoreCategory: NRI
ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ല; അവകാശവാദം ആവർത്തിച്ച് ട്രംപ്
വാഷിംഗ്ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തയാറാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വർഷം അവസാനത്തോടെ റഷ്യൻ എണ്ണയുടെ അളവ് വളരെ കുറയും. എന്നാൽ, ഇത് ഒറ്റയടിക്ക് നിർത്താനാകാത്ത പ്രക്രിയ ആയതിനാൽ സമയമെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘സമാന നടപടി കൈക്കൊള്ളുന്നതിനായി ചൈനയെയും നിർബന്ധിക്കും. ഇന്ത്യയും ചൈനയുമാണ് റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താക്കൾ. മോദിയോട് സംസാരിച്ചിരുന്നു. ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ സംബന്ധിക്കുന്ന അവസരത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി റഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിക്കും. യുഎസ് സാന്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് തീരുവ പ്രഖ്യാപിച്ചത്. എട്ട് യുദ്ധങ്ങൾ ഞാൻ ഇടപെട്ട് അവസാനിപ്പിച്ചു. ഇതിൽ അഞ്ചോ ആറോ എണ്ണം അവസാനിപ്പിക്കുന്നതിൽ എന്റെ ഉയർന്ന തീരുവ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്’ എന്ന് ട്രംപ് പറഞ്ഞു.
Read Moreരണ്ട് എണ്ണക്കന്പനികൾക്ക് ഉപരോധം; റഷ്യയ്ക്കെതിരേ കടുപ്പിച്ച് അമേരിക്ക
വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുടിൻ തയാറാകാത്തതിനെത്തുടർന്ന് റഷ്യക്കുമേൽ കടത്ത നടപടികളുമായി അമേരിക്ക. റഷ്യയുടെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്കും ഇവയുടെ അനുബന്ധകമ്പനികൾക്കും എതിരേയാണ് ഉപരോധം ഏർപ്പെടുത്തിയത്. കൊലപാതകങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനുമുള്ള സമയമാണിതെന്ന് ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക തയാറാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപുമായി കൂടിക്കാഴ്ച നടത്താൻ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റട്ടെ വാഷിംഗ്ടണിൽ എത്തിയപ്പോഴായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ ദിവസം യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുവതിയും ഇവരുടെ രണ്ട് പെൺകുഞ്ഞുങ്ങളുമുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ തുടർച്ചയായി ആക്രമണം നടന്നു. എട്ട് യുക്രെയ്ൻ നഗരങ്ങളെയും തലസ്ഥാനമായ കീവിലെ ഒരു ഗ്രാമത്തെയും ലക്ഷ്യമിട്ടായിരുന്നു…
Read Moreഇന്ത്യ-യുഎസ് വ്യാപാരകരാർ ഉടൻ ഒപ്പുവയ്ക്കുമെന്ന് പിയൂഷ് ഗോയൽ
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാരകരാർ ഉടൻ ഒപ്പുവയ്ക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ ഇരുരാജ്യങ്ങൾക്കും നീതിയുക്തമായ കരാറിൽ എത്താൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും ഗോയൽ കൂട്ടിച്ചേർത്തു. ബെർലിനിൽ മാധ്യമങ്ങളോടു സംസാരിക്കുന്പോഴാണ് ഗോയൽ ഇക്കാര്യം വ്യക്തമാക്കിയത്. “അമേരിക്കയുമായി ഇന്ത്യ ചർച്ച തുടരുകയാണ്. ഇന്ത്യൻ പ്രതിനിധികൾ ചർച്ചയുടെ അന്തിമഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. അടുത്തിടെ വാണിജ്യ സെക്രട്ടറി അമേരിക്ക സന്ദർശിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.’-ഗോയൽ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം ഉയർന്ന ചുങ്കം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യ-യുഎസ് വ്യാപാര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
Read Moreപാക്കിസ്ഥാനിലും അഫ്ഗാനിലും വിലക്കയറ്റം രൂക്ഷം: തക്കാളി വില 600 കടന്നു; ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച നാളെ ഇസ്താംബൂളിൽ
ഇസ്ലാമാബാദ്: പാക്-അഫാഗാൻ അതിർത്തി അടച്ചത് ഇരുരാജ്യങ്ങൾക്കും തിരിച്ചടിയായി. ഇരുരാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടശേഷം പാകിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി ഉയർന്നു. എല്ലാ വ്യാപാരവും ഗതാഗതവും തടഞ്ഞിരിക്കുകയാണെന്ന് കാബൂളിലെ പാക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്സ് തലവൻ ഖാൻ ജാൻ അലോകോസെ വാർത്താ ഏജൻസിയോട് പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും ഇരുവിഭാഗത്തിനും ഏകദേശം മില്യൺ ഡോളർ നഷ്ടം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദിവസവും കയറ്റുമതി ചെയ്യുന്നതിനായി ഏകദേശം 500 കണ്ടെയ്നർ പച്ചക്കറികൾ ഞങ്ങളുടെ പക്കലുണ്ട്. അവയെല്ലാം കേടാകുകയാണെന്നും അലോകോസെ പറഞ്ഞു. പാകിസ്ഥാനിൽ തക്കാളിവില 600 പാക് രൂപയായി. അഫ്ഗാനിൽനിന്നു വരുന്ന ആപ്പിളിനും വില കുതിച്ചുയരുകയാണ്. ഏകദേശം 5,000 കണ്ടെയ്നർ സാധനങ്ങൾ അതിർത്തിയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നതിനാൽ വിപണിയിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും ക്ഷാമമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ഖത്തറും തുർക്കിയും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചിരുന്നു. പക്ഷേ…
Read Moreവൈറ്റ് ഹൗസ് ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി: ഡ്രൈവർ അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസിന്റെ പുറത്തെ ഗേറ്റിലേക്ക് വാഹനമോടിച്ച് കയറ്റി പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്തരയോടെ വൈറ്റ് ഹൗസിലെ ഗേറ്റിൽ അതിവേഗത്തിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലും മേയിലും സുരക്ഷാ കവാടത്തിൽ സമാനമായ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാഹനമോടിച്ച വ്യക്തിയെക്കുറിച്ചോ അയാളുടെ ലക്ഷ്യത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
Read Moreഇമ്രാൻ ഖാന്റെ സഹോദരിക്കെതിരേ ജാമ്യമില്ലാ വാറണ്ട്
ഇസ്ലാമബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനെതിരേ തീവ്രവാദ വിരുദ്ധ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. റാവൽപിണ്ടിയിലുള്ള കോടതി നാലാം തവണയാണ് ഇമ്രാൻ ഖാന്റെ തെഹ്രിക് കെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസിൽ വാറണ്ട് അയയ്ക്കുന്നത്. കഴിഞ്ഞ നവംബറിലാണ് പ്രതിഷേധങ്ങൾ നടന്നത്. അലീമ ഒഴികെയുള്ള 11 പ്രതികളിൽ 10 പേരും കോടതിയുടെ മുന്പാകെ ഹാജരായെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. വ്യാജ റിപ്പോർട്ട് ഫയൽ ചെയ്തതിന് പോലീസ് സൂപ്രണ്ട് സാദ് അർഷാദിനും ഡെപ്യൂട്ടി സൂപ്രണ്ട് നയീമിനും കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. കോടതിയലക്ഷ്യത്തിന് ഇവരോട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അലീമ ഒളിവിലാണെന്നാണ് ഇവർ റിപ്പോർട്ട് നൽകിയതെങ്കിലും ഇമ്രാൻ ഖാൻ കഴിയുന്ന അദിയാല ജയിൽ പരിസരത്ത് ഇവരെ കണ്ടെന്നും കോടതി വ്യക്തമാക്കി. 2014 നവംബർ 26ന് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ പതിനായിരത്തിലധികം വരുന്ന…
Read Moreയുക്രെയ്നിൽ കനത്ത ആക്രമണം അഴിച്ചുവിട്ട് റഷ്യ
കീവ്: ട്രംപ്-പുടിൻ ചർച്ച ഉടൻ നടക്കില്ലെന്ന് അമേരിക്ക സൂചന നൽകിയതോടെ യുക്രെയ്നിൽ കനത്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തി റഷ്യ. ആക്രമണങ്ങളിൽ രണ്ടു കുട്ടികളുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. ഖാർകീവിലെ കിന്റർഗാർട്ടൻ സ്കൂളിനുനേരേയുണ്ടായ ആക്രമണത്തിലാണ് രണ്ടു കുട്ടികൾ മരിച്ചത്. കുട്ടികളുൾപ്പെടെ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്നിലെ ഊർജകേന്ദ്രങ്ങൾക്കുനേരേയും റഷ്യ ഡ്രോൺ ആക്രമണം നടത്തി. വിദേശത്തുനിന്നുള്ള സമ്മർദം കുറഞ്ഞതാണ് യുക്രെയ്നെതിരേ കനത്ത ആക്രമണം നടത്താൻ റഷ്യയെ പ്രേരിപ്പിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആരോപിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ പുടിനുമായി ട്രംപ് നടത്താൻ നിശ്ചയിച്ച കൂടിക്കാഴ്ചയ്ക്കു സാധ്യതയില്ലെന്നാണ് അമേരിക്ക ഇന്നലെ സൂചന നൽകിയതെങ്കിലും കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നാണ് ഇന്നലെ റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞത്. കൂടിക്കാഴ്ചയ്ക്കുള്ള തീയതി തീരുമാനിക്കേണ്ടതുണ്ടെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കൊവ് അറിയിച്ചു. യുക്രെയ്ൻ വിഷയത്തിലുള്ള കൂടിക്കാഴ്ച ഇരു പ്രസിഡന്റുമാരുടെയും ആഗ്രഹമാണെന്നും ഇതുസംബന്ധിച്ച ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreപുടിനുമായി കൂടിക്കാഴ്ച ഉടനില്ലെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള പദ്ധതി താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും ഇതു സമയം പാഴാക്കാൻ മാത്രം ഉതകുന്ന ഒന്നാകാൻ പാടില്ലെന്നു നിർബന്ധമുള്ളതിനാലാണ് തീരുമാനമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വാരമാണ് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ടെലിഫോണിൽ സംസാരിച്ചതിനുശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്. ഉടനടിയുള്ള വെടിനിർത്തലിനോട് എതിർപ്പാണെന്ന് ലാവ്റോവ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങൾക്കിടയിലെ മുഖ്യവിഷയങ്ങളിലെല്ലാം ഉറച്ച നിലപാടില്ലാത്ത തരത്തിലാണു ട്രംപ് സമീപകാലത്തു പെരുമാറിയിട്ടുള്ളത്. പുടിനെ ഇപ്പോൾ കാണേണ്ടെന്നു ട്രംപ് തീരുമാനിച്ചത് യൂറോപ്യൻ നേതാക്കൾക്ക് ആശ്വാസമാണ്. കൃത്യമായ നിലപാട് അറിയിക്കാതെ ചർച്ചകൾ നീട്ടിക്കൊണ്ടുപോകുകയും യുദ്ധം സൗകര്യപൂർവം തുടരുകയുമാണ് പുടിൻ ചെയ്യുന്നതെന്ന് നേരത്തേ പല നേതാക്കളും വിമർശനമുന്നയിച്ചിരുന്നു. ട്രംപ് അടുത്തിടെ സൂചിപ്പിച്ചതുപോലെ, റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ ഭൂമി അടിയറവു…
Read Moreസമാധാന കരാറുമായി സഹകരിച്ചില്ലെങ്കിൽ ഹമാസിനെ തുടച്ചുനീക്കും, ഗാസയിൽ സമാധാനം നിലനിൽക്കും: യുഎസ് വൈസ് പ്രസിഡന്റ് വാൻസ്
ടെൽ അവീവ്: ഗാസയിൽ സമാധാനം നിലനിൽക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. സമാധാനക്കരാറിന്റെ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം ഇന്നലെ ദക്ഷിണ ഇസ്രയേലിലെ കിര്യാത് ഗാറ്റിൽ തുറന്ന വെടിനിർത്തൽ കോ-ഓർഡിനേഷൻ സെന്റർ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ചരിത്രപരമായ സമാധാന കരാർ ഒപ്പിട്ടിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ആത്മാർഥമായി പറഞ്ഞാൽ കാര്യങ്ങൾ ഞാൻ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണു മുന്നോട്ടുപോകുന്നത്. ഹമാസ് സഹകരിച്ചില്ലെങ്കിൽ ട്രംപ് പറഞ്ഞതുപോലെ അവർ തുടച്ചുനീക്കപ്പെടും -വാൻസ് പറഞ്ഞു. ഹമാസിന്റെ നിരായുധീകരണം ചർച്ച ചെയ്ത് പരിഹരിക്കാനാകാത്ത വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പ്രശ്നങ്ങളെ പർവതീകരിച്ച് സമാധാനപദ്ധതി പാളിയെന്ന തരത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പാശ്ചാത്യമാധ്യമങ്ങളുടെ രീതിയെ അദ്ദേഹം വിമർശിച്ചു. ഇനിയും ചെയ്തുതീർക്കാൻ ഒത്തിരി കാര്യങ്ങളുണ്ട്. ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പൂർണതോതിൽ നടപ്പാകാൻ ഇനിയും ഏറെ സമയമെടുക്കും. കൊല്ലപ്പെട്ട…
Read More