ടെഹ്റാൻ: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ അടുത്ത അനുയായിയും തീവ്ര ഇസ്ലാമിക നിലപാടുകാരനും ഹിജാബ് അനുകൂലിയും അധികാരശ്രേണിയിലെ ഉന്നതനുമായ റിയര്‍ അഡ്മിറല്‍ അലി ഷംഖാനി വിവാദത്തിൽ. കഴിഞ്ഞവർഷം ഏപ്രിലിൽ നടന്ന ഷംഖാനിയുടെ മകളുടെ വവാഹമാണ് വിവാദത്തിന് അടിസ്ഥാനം. തലസ്ഥാനമായ ടെഹ്റാനിലെ ആഡംബര ഹോട്ടലായ എസ്പിനാസ് പാലസിൽ നടന്ന വിവാഹത്തിൽ പാശ്ചാത്യവേഷത്തിലായിരുന്നു ഷംഖാനിയുടെ മകൾ എത്തിയത്. ഗൗൺ ശരീരഭാഗങ്ങള്‍ കാണുന്ന വിധമുള്ളതാണ്. അദ്ദേഹത്തിന്റെ ഭാര്യയും സമാനമായ വസ്ത്രമാണു ധരിച്ചിരിക്കുന്നത്. വിവാഹവേദിയിലുള്ള മറ്റു സ്ത്രീകളും ഹിജാബോ ഇറാനിലെ മറ്റു സ്ത്രീകള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള ഇസ്ലാമിക വേഷങ്ങളോ അല്ല ധരിച്ചിരിക്കുന്നത്. കൂടാതെ യാഥാസ്ഥിതിക ഇസ്ലാമിക മൂല്യങ്ങളെ പാടെ അവഗണിച്ചാണ് വിവാഹം നടത്തിയിരിക്കുന്നത്. പിതാവ് വധുവിനെ ആനയിച്ചു കൊണ്ടുവരുന്ന പാശ്ചാത്യശൈലിയിലുള്ള രീതിയാണു ഷംഖാനിയും കുടുംബവും സ്വീകരിച്ചിരിക്കുന്നത്. വിവാഹത്തിന്റെ വീഡിയോ ശനിയാഴ്ചയാണ് പുറത്തുവന്നത്. വീഡിയോയില്‍ അഡ്മിറല്‍ ഷംഖാനി മകളുടെ കൈപിടിച്ച് ഒരു ഇടനാഴിയിലൂടെ…
Read MoreCategory: NRI
പാരീസിലെ കവർച്ചക്കാർ കാണാമറയത്ത്: വൈകുംതോറും വീണ്ടെടുക്കാനുള്ള സാധ്യത മങ്ങുന്നു
പാരീസ്: ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തിൽനിന്നു അമൂല്യ ആഭരണങ്ങൾ കവർന്ന തസ്കരന്മാർ ഇപ്പോഴും കാണാമറയത്ത്. കവർച്ചക്കാരെ കണ്ടെത്താൻ വൈകുംതോറും ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള സാധ്യതയും മങ്ങുകയാണ്. എട്ടു മിനിറ്റിനുള്ളിൽ എട്ട് വിലപിടിച്ച ആഭരണങ്ങൾ അപഹരിച്ചാണ് കവർച്ചക്കാർ സ്കൂട്ടറിൽ രക്ഷപ്പെട്ടത്. ആഭരണങ്ങളിൽനിന്നു വേർപെടുത്തി രത്നങ്ങൾ വിൽക്കാനായിരിക്കും മോഷ്ടാക്കൾ ശ്രമിക്കുക. അങ്ങനെയെങ്കിൽ മോഷ്ടിക്കപ്പെട്ട അമൂല്യ ആഭരണങ്ങൾ ഇപ്പോൾത്തന്നെ നശിപ്പിക്കപ്പെട്ടിട്ടുണ്ടാവാമെന്ന് വിദഗ്ധർ പറയുന്നു. ആഭരണങ്ങൾ കഷണങ്ങളാക്കി ചെറിയ വിലയ്ക്കു വിൽക്കാനും ഫ്രാൻസിൽനിന്നു കടത്താനും സാധ്യതയുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു. മോഷ്ടാക്കൾ പ്രഫഷണലുകളാണെന്ന് ഡച്ച് ആർട്ട് ഡിറ്റക്ടീവ് ആർതർ ബ്രാൻഡ് പറയുന്നു. ലൂവ്റ് മ്യൂസിയത്തിൽ വളരെ വേഗത്തിൽ കടക്കുകയും പുറത്തുപോകുകയും ചെയ്ത രീതി പരിശോധിച്ചാൽ ഇതു മനസിലാകും. സ്കൂട്ടറിൽ രക്ഷപ്പെട്ടതിലും പ്രഫഷണലിസം കാണാം. പാരീസിന്റെ തിരക്കേറിയ നഗരവീഥികളിൽ രക്ഷപ്പെടാൻ സ്കൂട്ടറാണ് അനുയോജ്യമെന്നു കവർച്ചക്കാർ മനസിലാക്കിയിട്ടുണ്ടാവും. എന്നാൽ പട്ടാപ്പകൽതന്നെ മോഷണത്തിനു തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നത് അന്വേഷകരെ കുഴക്കുന്ന ചോദ്യമായി നിൽക്കുകയാണ്. ഇതിനു…
Read Moreഹമാസിനെ നിരായുധീകരിക്കുന്നതു വരെ ഗാസാ പുനർനിർമാണത്തിൽ പങ്കെടുക്കില്ല: കടുത്ത നിലപാടുമായി ഗൾഫ് രാജ്യങ്ങൾ
റിയാദ്: വെടിനിർത്തലിനു ശേഷവും ഗാസയിൽ അസമാധാനം വിതയ്ക്കുന്ന ഹമാസിനെതിരേ കടുത്ത നിലപാടുമായി ഗൾഫ് രാജ്യങ്ങൾ. ഹമാസിനെ നിരായുധീകരിക്കുന്നതു വരെ ഗാസയുടെ പുനർനിർമാണത്തിൽ പങ്കുചേരില്ലെന്ന് സൗദി അറേബ്യയും യുഎഇയും ബഹറിനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സംയുക്തമായി അറിയിച്ചതെന്ന് ഇസ്രേലി പത്രമായ ഇസ്രയേൽ ഹയോൺ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനെ പ്രകോപിപ്പിക്കുംവിധം വെടിനിർത്തൽ ലംഘനം നടത്തിയതും ഗാസയിലെ എതിർ ഗോത്രവിഭാഗങ്ങളെ പരസ്യമായി വധിക്കുന്ന വിവരവും പുറത്തുവന്നതിനു പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളുടെ കടുത്ത നിലപാടെന്ന് പത്രത്തിന്റെ റിപ്പോർട്ടിലുണ്ട്. ഹമാസിനെ നിരായുധീകരിക്കുന്നതിൽ ഇടനിലക്കാരായ ഈജിപ്തും ഖത്തറും മൃദുസമീപനം കാണിച്ചാൽ വെടിനിർത്തൽ തകരുമെന്ന് കരാറിനു രൂപം നൽകിയ അമേരിക്കയിലെ മധ്യപൂർവ ദേശത്തിനായുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കൊറെ കുഷ്നർ എന്നിവരെ മൂന്നു രാജ്യങ്ങളും അറിയിച്ചു. നിരായുധീകരണവുമായി ഹമാസ് നിസഹകരിക്കുന്ന പക്ഷം വെടിനിർത്തൽ പരാജയപ്പെടുമെന്നും മൂന്ന് രാജ്യങ്ങളും മുന്നറിയിപ്പ് നൽകി. ഗാസയിലെ എതിർ…
Read Moreസനായ് തകായ്ചി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനായ് തകായ്ചി. ഷിഗേരു ഇഷിബയുടെ പിൻഗാമിയായാണ് തീവ്ര യാഥാസ്ഥിതിക നേതാവായ തകായ്ചി (64) തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈയിൽ പാർലമെന്റ് ഉപരിസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി കനത്ത പരാജയം നേരിട്ടതിനെത്തുടർന്നായിരുന്നു ഇഷിബയുടെ രാജി. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന അധോസഭയിൽ തകായ്ചി 237 വോട്ടുകൾ നേടിയപ്പോൾ പ്രതിപക്ഷ പാർട്ടി നേതാവായ യോഷികോകോ നോഡയ്ക്ക് 149 വോട്ടുകളാണ് ലഭിച്ചത്. പ്രധാനമന്ത്രിപദത്തിലെത്തിയെങ്കിലും തകായ്ചിയുടെ സഖ്യത്തിനു പാർലമെന്റിന്റെ ഇരുസഭകളിലും ഇപ്പോഴും ഭൂരിപക്ഷമില്ല. അതിനാൽ നിയമനിർമാണത്തിനായി മറ്റു കക്ഷികളെ ആശ്രയിക്കേണ്ടിവരും. മുൻ സാമ്പത്തിക സുരക്ഷ, ആഭ്യന്തരകാര്യ മന്ത്രിയായിരുന്ന തകായ്ചി അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശിഷ്യയാണ്. അഞ്ച് വർഷത്തിനിടെ ജപ്പാന്റെ നാലാമത്തെ പ്രധാനമന്ത്രിയാണ് തകായ്ചി.
Read Moreപുടിൻ യുക്രെയ്നെ നശിപ്പിക്കും: സെലൻസ്കിക്ക് ട്രംപിന്റെ മുന്നറിയിപ്പ്
കീവ്: യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും ബുഡാപെസ്റ്റിൽ നടത്തുന്ന ഉച്ചകോടിയിലേക്കു ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. മൂന്നു പേരും തമ്മിൽ നേരിട്ടുള്ള മുഖാമുഖ ചർച്ചയ്ക്കോ പരോക്ഷ ചർച്ചയ്ക്കോ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, സെലൻസ്കിയും ട്രംപും വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. റഷ്യൻ നിർദേശങ്ങൾക്കനുസരിച്ച് യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ തയാറാകണമെന്ന് ട്രംപ് സെലൻസ്കിയോട് ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്. കൂടിക്കാഴ്ചയിൽ പരുഷമായ ഭാഷ ഉപയോഗിച്ചതായും പറയുന്നു. റഷ്യൻ നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പുടിൻ യുക്രെയ്നെ തകർത്തുകളയുമെന്നു ട്രംപ് സെലൻസ്കിയോടു പറഞ്ഞുവത്രേ. യുദ്ധമുന്നണി അടയാളപ്പെടുത്തിയ ഭൂപടം എടുത്തുകാണിച്ച ട്രംപ്, യുക്രെയ്നിലെ ഡോൺബാസ് പ്രദേശം മുഴുവനായി റഷ്യക്കു വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. റഷ്യക്കെതിരേ പ്രയോഗിക്കാൻ ദീർഘദൂര ടോമഹ്വാക് ക്രൂസ് മിസൈൽ നല്‍കണമെന്നാവശ്യപ്പെട്ടാണ് സെലൻസ്കി വൈറ്റ്ഹൗസിൽ ട്രംപിനെ കണ്ടത്. ട്രംപ് ഈ ആവശ്യം തള്ളിക്കളഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ…
Read Moreഹോങ്കോംഗിൽ ചരക്കുവിമാനം കടലിൽ പതിച്ചു
ഹോങ്കോംഗ്: ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ചരക്കുവിമാനം റൺവേയിൽനിന്നു തെന്നി കടലിൽ പതിച്ച അപകടത്തിൽ രണ്ടു പേർ മരിച്ചു. ദുബായിൽനിന്നെത്തിയ എമിറേറ്റ്സ് എയർലൈൻസിന്റെ ബോയിംഗ് 747 വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽനിന്നു തെന്നിനീങ്ങിയ വിമാനം വിമാനത്താവളത്തിലെ പട്രോൾ വാഹനത്തെയും ഇടിച്ച് കടലിലിട്ടു. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാരാണു മരിച്ചത്. രണ്ടായി ഒടിഞ്ഞ വിമാനത്തിലുണ്ടായിരുന്ന നാലു ജീവനക്കാരെ രക്ഷപ്പെടുത്തി. സുരക്ഷയിൽ മുന്നിലുള്ള ഹോങ്കോംഗ് വിമാനത്താവളത്തിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിത്. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് കൃത്യമായ നിർദേശങ്ങൾ നല്‍കിയിരുന്നതായി വിമാനത്താവളം ജീവനക്കാർ പറഞ്ഞു.
Read Moreബൊളീവിയയിൽ ഇടതുഭരണത്തിന് അന്ത്യംകുറിച്ച് വോട്ടർമാർ: റൊദ്രിഗോ പാസ് പുതിയ പ്രസിഡന്റ്
ലാ പാസ്: തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ രണ്ടു പതിറ്റാണ്ടു നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് മധ്യ നിലപാടുകൾ പുലർത്തുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് റൊദ്രിഗോ പാസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യസുരക്ഷാ പദ്ധതികൾക്കൊപ്പം സ്വകാര്യ നിക്ഷേപത്തിൽ അധിഷ്ഠിതമായ വികസനവും പ്രോത്സാഹിപ്പിക്കണം എന്നു വാദിക്കുന്ന റൊദ്രിഗോ നവംബർ എട്ടിനാണു സത്യപ്രതിജ്ഞ ചെയ്യുക. ബൊളീവിയയെ ലോകത്തിനായി തുറന്നുകൊടുക്കുമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പു വിജയത്തിനുശേഷം പ്രഖ്യാപിച്ചു. മൂവ്മെന്റ് ഫോർ സോഷ്യലിസം എന്ന ഇടതു പാർട്ടിയുടെ 2006 മുതലുള്ള ഭരണത്തിൽ ബൊളീവിയൻ സാന്പത്തികമേഖല തകർന്നടിഞ്ഞപ്പോൾ പരന്പരാഗത വോട്ടർമാർ മാറിച്ചിന്തിച്ചതാണ് റൊദ്രിഗസിന്റെ വിജയത്തിനു വഴിച്ചത്. രണ്ടാം ഘട്ടത്തിലേക്കു നീണ്ട തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക നിലപാടുകൾ പുലർത്തുന്ന മുൻ പ്രസിഡന്റ് ഹോർഹെ ടൂട്ടോ ക്വിരോഗയെയാണ് റൊദ്രിഗസ് പരാജയപ്പെടുത്തിയത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മൂവ്മെന്റ് ഫോർ സോഷ്യലിസം പാർട്ടി സ്ഥാനാർഥിയും ആഭ്യന്തര മന്ത്രിയുമായ എഡ്വാർഡോ ഡെൽ കാസ്റ്റില്ലോയ്ക്ക്…
Read Moreലൂവ്റ് മോഷ്ടാക്കൾക്കായി ഊർജിത തെരച്ചിൽ; അമൂല്യ രത്നങ്ങൾ മുറിച്ചുവിൽക്കുമെന്ന് ഭയം
പാരീസ്: ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തിൽനിന്നു മോഷണം പോയ അമൂല്യ ആഭരണങ്ങൾ കണ്ടെത്താനായി ഊർജിത ശ്രമം. 60 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രബല ക്രിമിനൽ സംഘങ്ങളാണു കവർച്ചയ്ക്കു പിന്നിലെന്ന് അനുമാനിക്കുന്നു. ഫ്രാൻസിന്റെ ചരിത്രവും പാരന്പര്യവുമായി അഭേദ്യബന്ധമുള്ള എട്ട് ആഭരണങ്ങളാണ് ഞായറാഴ്ച രാവിലെ ലൂവ്റിലെ അപ്പോളോ ഗാലറിയിൽനിന്നു മോഷ്ടിക്കപ്പെട്ടത്. നെപ്പോളിയൻ ബോണപ്പാർട്ട് രണ്ടാം ഭാര്യ മേരി ലൂയിക്കു വിവാഹസമ്മാനമായി നല്കിയ മരതകം പതിച്ച മാല, കമ്മൽ, ബോണപ്പാർട്ടിന്റെ ആദ്യ ഭാര്യ ജോസഫൈൻ ചക്രവർത്തിനിയുടെ മുൻ വിവാഹത്തിലുള്ള മകൾ ഹോർട്ടൻസ് രാജ്ഞിയുടെയും ലൂയി ഫിലിപ്പ് ഒന്നാമൻ രാജാവിന്റെ ഭാര്യ മേരി അമേലി രാജ്ഞിയുടെയും മാല, കമ്മൽ, ശിരോമകുടം, നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയുടെ പത്നി യൂജീൻ രാജ്ഞിയുടെ ശിരോമകുടം, സൂചിപ്പതക്കം എന്നിവയാണു നഷ്ടപ്പെട്ടിരിക്കുന്നത്. യൂജീൻ ചക്രവർത്തിനിയുടെ കിരീടവും മറ്റൊരാഭരണവും മോഷ്ടിച്ചെങ്കിലും രക്ഷപ്പെടാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ താഴെവീണ നിലയിൽ കണ്ടെത്തി. കിരീടത്തിനു കേടുപാടുകൾ…
Read Moreചുമത്തും 155 ശതമാനം തീരുവ: ചൈനയ്ക്ക് ‘ട്രംപൻ’ ഭീഷണി
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ രണ്ടു വലിയ സാമ്പത്തിക ശക്തികൾക്കിടയിൽ വീണ്ടും വ്യാപാരയുദ്ധത്തിനു കളമൊരുങ്ങി. ന്യായമായ കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈനയ്ക്കെതിരേ 155 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി വൈറ്റ് ഹൗസിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. തന്റെ സർക്കാർ അന്യായമായ വ്യാപാരരീതികൾ വച്ചുപൊറുപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. “യുഎസിനോട് ചൈന ബഹുമാനം കാണിക്കുന്നുണ്ടെന്നു ഞാൻ കരുതുന്നു. അവർ തീരുവയിനത്തിൽ അമേരിക്കയ്ക്ക് വലിയ തുക നൽകുന്നുണ്ട്. 55 ശതമാനം തീരുവ നൽകുന്നു. കരാറുണ്ടാക്കിയില്ലെങ്കിൽ നവംബർ ഒന്നു മുതൽ 155 ശതമാനം വരെയായിരിക്കും തീരുവ’- ട്രംപ് പറഞ്ഞു. “നികുതി’ നയതന്ത്ര ആയുധമായി യുഎസ് പ്രസിഡന്റ് കാലങ്ങളായി വിശേഷിപ്പിക്കുന്നുണ്ട്. കഴിഞ്ഞകാലങ്ങളിൽ നിരവധി രാജ്യങ്ങൾ അമേരിക്കയെ മുതലെടത്തു. എന്നാൽ ഇനി മുതലെടുപ്പു നടത്താൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും വ്യാപാരതർക്കം തുടരുന്നതിനിടെ അമേരിക്കൻ…
Read Moreഗാസയിൽ ഇസ്രയേൽ പ്രത്യാക്രമണം; 26 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ കരാർ തുടരുമെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഗാസയിലുള്ള ഇസ്രേലി സൈന്യത്തിനെതിരേ ഒന്നിലേറെ ആക്രമണങ്ങൾ നടത്തിയ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. അതേസമയം, ഹമാസിനെതിരായ പ്രത്യാക്രമണത്തിനു ശേഷം വെടിനിർത്തൽ വീണ്ടും നടപ്പാക്കാൻ തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു. ഇന്നലെ തെക്കൻ ഗാസയിലെ റാഫയിലാണ് ഇസ്രേലി സേന വ്യോമാക്രമണം നടത്തിയത്. ഗാസയിലെ സിവിലിയൻ ജനതയെ ആക്രമിക്കാൻ ഹമാസ് പദ്ധതിയിടുന്നതായി അമേരിക്ക മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് ഇസ്രേലി സേന റാഫയിൽ ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണ നീക്കം പശ്ചിമേഷ്യാ സമാധാനശ്രമങ്ങൾക്കു തുരങ്കം വയ്ക്കുമെന്നും അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രേലി സേന 47 തവണ വെടിനിർത്തൽ ലംഘിച്ചു നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെടുകയും 143 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് ശനിയാഴ്ച ആരോപിച്ചിരുന്നു.അതേസമയം, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാത്ത ഹമാസിന്റെ നടപടി വെടിനിർത്തൽ ലംഘനമാണെന്ന് ഇസ്രയേലും…
Read More