അത്യപൂര്‍വ കാഴ്ചയ്ക്കു സാക്ഷ്യംവഹിച്ച് വത്തിക്കാന്‍ സന്തോഷാധിക്യത്താല്‍ കണ്ണീര്‍ പൊഴിച്ച് അന്‍റോണിയ സല്‍സാനോ

വത്തിക്കാൻ സിറ്റി: ഒരു വിശുദ്ധന്‍റെ നാമകരണച്ചടങ്ങിൽ ആ പുണ്യാത്മാവിന്‍റെ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന അത്യപൂർവ കാഴ്ചയ്ക്കാണ് ഇന്നലെ വത്തിക്കാൻ സാക്ഷ്യം വഹിച്ചത്. കാർലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പിതാവ് ആൻഡ്രിയ അക്കുത്തിസ്, അമ്മ അന്‍റോണിയ സൽസാനോ, അക്കുത്തിസിന്‍റെ ഇരട്ട സഹോദരങ്ങളായ മിഷേൽ, ഫ്രാൻസിസ്ക എന്നിവരും മറ്റു കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. കുടുംബാംഗങ്ങൾ വിശുദ്ധ കുർബാനയ്ക്കിടെയുള്ള പ്രതിവചന സങ്കീർത്തനം ചൊല്ലുകയും കാഴ്ചവയ്പിൽ പങ്കെടുക്കുകയും ചെയ്തു. വിശുദ്ധ കുർബാനയ്ക്കിടെ പഴയനിയമ വായന നടത്തിയത് കാർലോ അക്കുത്തിസിന്‍റെ ഇളയ സഹോദരനായ മൈക്കിൾ അക്കുത്തിസായിരുന്നു.വചനവായനയ്ക്കുശേഷം ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധപദവി പ്രഖ്യാപനം നടത്തിയപ്പോൾ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽനിന്നുയർന്ന കരഘോഷങ്ങളെക്കാൾ മാധ്യമശ്രദ്ധ പതിച്ചത് ബലിവേദിയോടു ചേർന്നുള്ള വിവിഐപി ഗാലറിയിലിരുന്ന് സന്തോഷാധിക്യത്താൽ കണ്ണീർ വാർക്കുന്ന ഒരു മാതൃമുഖത്തേക്കായിരുന്നു. അതു മറ്റാരുമല്ല, കാർലോ അക്കുത്തിസിന്‍റെ പ്രിയ അമ്മ അന്‍റോണിയ സൽസാനോയായിരുന്നു. കേവലം 15 വർഷത്തെ ജീവിതത്തിനുശേഷം…

Read More

നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തും; നിലപാട് മാറ്റി ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന നിലപാട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മാറ്റി. നരേന്ദ്ര മോദി മഹാനായ നേതാവും തന്‍റെ സുഹൃത്തുമാണ്. പക്ഷേ അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. ചില സമയത്തു മാത്രമേ പ്രശ്നങ്ങൾ ഉള്ളൂവെന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചതിനെ ട്രംപ് വിമര്‍ശിച്ചു. ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ താന്‍ വളരെ നിരാശനാണ്. അക്കാര്യം അവരെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് വളരെ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയതെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയുമായും റഷ്യയുമായും അടുക്കുന്നതിനെ പരിഹസിച്ച് ട്രംപ് രംഗത്തു വന്നിരുന്നു. ഇരുണ്ട ദുരൂഹ ചൈനയ്‌ക്കൊപ്പം ഇന്ത്യയും റഷ്യയും ചേര്‍ന്നിരിക്കുന്നു. ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണ് തോന്നുന്നത്. എന്തായാലും ഇരു രാജ്യങ്ങള്‍ക്കും ഭാവുകങ്ങളെന്ന്…

Read More

ഇന്ത്യക്കുള്ള ക്രൂഡ് വില കുറച്ച് റഷ്യ; ബാരലിന് നാല് ഡോളർ വരെ കുറവ്

ന്യൂഡൽഹി: ഇന്ത്യക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചതായി റിപ്പോർട്ട്. ബാരലിന് നാല് ഡോളർ വരെ കുറച്ചതായാണു വിവരം. ഈ മാസം പ്രതിദിനം മൂന്ന് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ അവസാനവും ഒക്ടോബറിലുമായി റഷ്യയുടെ യുറൽ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്. ജൂലൈയിൽ ബാരലിന് ഒരു ഡോളർ കിഴിവാണ് റഷ്യ ഇന്ത്യക്കു നൽകിയിരുന്നതെങ്കിൽ കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വർധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങി ഇന്ത്യ യുക്രെയ്നെതിരായ യുദ്ധത്തെ സഹായിക്കുന്നെന്നാണ് ട്രംപിന്‍റെ വാദം. എന്നാൽ റഷ്യയുമായി അമേരിക്കയ്ക്കുള്ള കരാറുകൾ ചൂണ്ടിക്കാട്ടി ഇരട്ടത്താപ്പ് പാടില്ലെന്ന മറുപടി ഇന്ത്യ നേരത്തെ നൽകിയിരുന്നു. ചൈനയിൽ നടന്ന…

Read More

പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനം; 25 പേര്‍ കൊല്ലപ്പെട്ടു 4ചാവേര്‍ ആക്രമണമെന്നു റിപ്പോർട്ട്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ഇന്നലെയുണ്ടായ ആക്രമണങ്ങളിൽ 25 ഓളം കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതിൽ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ഒരു രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ടുള്ള ചാവേർ ബോംബാക്രമണത്തിൽ 14 പേർ മരിച്ചു. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ സ്റ്റേഡിയത്തിന്‍റെ പാർക്കിംഗ് സ്ഥലത്തു നടന്ന സ്ഫോടനത്തിൽ പന്ത്രണ്ടിലേറെപ്പേർക്കു പരിക്കേറ്റു. ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ (ബിഎൻപി) നൂറുകണക്കിന് അംഗങ്ങൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു സ്ഫോടനം നടന്നതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. ഇറാന്‍റെ അതിർത്തിക്കടുത്തുള്ള ബലൂചിസ്ഥാനിൽ ഇന്നലെ നടന്ന മറ്റൊരു ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അതേസമയം ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അവരുടെ താവളത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണമെന്നാണു നിഗമനം.

Read More

ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുന്നു: പിയൂഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യ-ചൈന നയതന്ത്രബന്ധം സാവധാനം സാധാരണ നിലയിലേക്കു നീങ്ങുന്നുവെന്ന് വാണിജ്യമന്ത്രി പിയൂ ഷ് ഗോയൽ. അതിർത്തിത്തർക്കം പരിഹരിക്കുന്നതോടെ സ്വഭാവികമായി സംഘർഷം അവസാനിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.അതിർത്തിപ്രശ്നത്തിൽ ഇരുകൂട്ടർക്കും സ്വീകാര്യമായൊരു തീരുമാനത്തിനു ശ്രമിക്കുകയാണെന്ന് തിങ്കളാഴ്ച സമാപിച്ച ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞിരുന്നു. ആഗോളവ്യാപാരം സുഗമമാക്കുന്നതിന് കൂടുതൽ ധാരണകൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Read More

ഡോണള്‍ഡ് ട്രംപ് തിരുപ്പൂരില്‍ ലക്ഷങ്ങളുടെ പണി കളയുന്നു!

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് തിരുപ്പൂരില്‍ എന്തു കാര്യം എന്നു ചോദിക്കരുത്. തിരുപ്പൂരില്‍ ട്രംപ് മൂന്നു ലക്ഷത്തോളം തൊഴിലാളികളുടെ പണി കളയാന്‍ പോകുന്നു. തിരുപ്പൂരിലെ റെഡിമെയ്ഡ് വസ്ത്രശാലകളും മില്ലുകളും വൈകാതെ പൂട്ടിപ്പോകും. കേരളത്തിനുമുണ്ട് ട്രെപിന്റെ പകച്ചുങ്കത്തിന്റെ ആഘാതം. ഡോണള്‍ഡ് ട്രംപ് നടപ്പിക്കിയ പകരച്ചുങ്കത്തിന്റെ പ്രത്യാഘാതം ഇവിടത്തെ ചെമ്മീനും കശുവണ്ടിക്കും കയറുത്പന്നങ്ങള്‍ക്കും വന്‍തോതില്‍ ഉണ്ടാക്കും. ഇത്തരത്തിലാണ് തിരുപ്പൂരിലെ വസ്ത്രമേഖലയ്ക്കും സംഭവിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് തിരുപ്പൂരില്‍ തുണിവ്യവസായ മേഖലയില്‍ ജോലി നോക്കി ഉപജീവനം നടത്തിയിരുന്നത്. ഇന്ത്യയുടെ വസ്ത്ര തലസ്ഥാനം എന്നു വിശേപ്പിക്കാവുന്ന തിരുപ്പൂരില്‍ 12,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. അമേരിക്കയിലേക്കുള്ള വസ്ത്രക്കയറ്റുമതിയില്‍ 70 ശതമാനത്തിലേറെ കുറവുണ്ടാക്കും വിധമാണ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം ചുങ്കം ഉയര്‍ത്തിയിരിക്കുന്നത്. ട്രംപിന്റെ ചുങ്കവും 14 ശതമാനം കസ്റ്റംസ് തീരുവയും കൂടി 64 ശതമാനമാണ് നികുതി ഉയര്‍ന്നിരിക്കുന്നത്. ഇതോടെ അമേരിക്കയിലേക്കുള്ള തുണി…

Read More

ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം

സനാ: ഹൂതി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. യെമൻ തലസ്ഥാനമായ സനായിലെ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. തെക്കൻ സനായിലെ പ്രസിഡന്‍റിന്‍റെ കൊട്ടാര സമുച്ചയത്തിനു സമീപം ആക്രമണമുണ്ടായത്. സനായിൽ ഹൂതി വിമതരുടെ സാറ്റ്‌ലൈറ്റ് ചാനലിൽ പരമോന്നത നേതാവ് അബ്ദുൾ മാലിക് അൽ ഹൂതിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യുന്ന സമയത്തായിരുന്നു ആക്രമണം.

Read More

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി ജപ്പാനിൽ

ടോക്കിയോ: യുഎസുമായുള്ള തീരുവസംഘർഷത്തിനിടയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും തന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉഭയകക്ഷി യോഗങ്ങളാണു നടക്കുന്നത്. പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്‌ക്കൊപ്പം പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനായി ജപ്പാൻ 68 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ജപ്പാൻ ആസ്ഥാനമായുള്ള മാധ്യമം നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സെമികണ്ടക്ടറുകൾ, പരിസ്ഥിതി, വൈദ്യശാസ്ത്രം എന്നിവയുൾപ്പെടെയുള്ള മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. “നമ്മുടെ സഹകരണത്തിനു പുതിയ ചിറകുകൾ നൽകാനും സാമ്പത്തിക, നിക്ഷേപബന്ധങ്ങളുടെ വ്യാപ്തി വികസിപ്പിക്കാനും, എഐ, സെമികണ്ടക്ടറുകൾ ഉൾപ്പെടെയുള്ള പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ സഹകരണം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും ശ്രമിക്കും…’ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിനും ഇന്തോ-പസഫിക് രാജ്യങ്ങൾക്ക് ധനസഹായത്തിനും സാമ്പത്തിക വികസനത്തിനുമായി…

Read More

യുഎസ് ഉപദേഷ്ടാവിന്‍റെ മുന്നറിയിപ്പ്: ഇന്ത്യ പിന്മാറണം; ഇല്ലെങ്കിൽ ഇളവില്ല

വാഷിംഗ്ടൺ ഡിസി: യുഎസ് ഉത്പന്നങ്ങൾക്ക് ഇന്ത്യ വിപണി തുറന്നില്ലെങ്കിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്‍റെ നിലപാടിൽ മാറ്റംവരുത്തില്ലെന്ന് ദേശീയ സാമ്പത്തിക കൗൺസിൽ ഡയറക്ടറും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ കെവിൻ ഹാസെറ്റ്. ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്ക് യുഎസ് അധികച്ചുങ്കം ഏർപ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷം വീണ്ടും വഷളായ സാഹചര്യത്തിലാണ് ഹാസെറ്റിന്‍റെ പ്രസ്താവന. ഇന്ത്യ പിന്മാറിയില്ലെങ്കിൽ ട്രംപ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ല. യുഎസ് ഉത്പന്നങ്ങൾക്കു വിപണികൾ തുറക്കാത്തതിൽ ഇന്ത്യക്കു ശാഠ്യമാണെന്നും ഹാസെറ്റ് ആരോപിച്ചു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഇന്നലെ മുതൽ 50 ശതമാനം തീരുവ വർധിപ്പിച്ചതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹാസെറ്റിന്‍റെ പ്രസ്താവന.

Read More

‘യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സംഭാവന പ്രതീക്ഷിക്കുന്നു’: സെലൻസ്കി

കീവ്: യുക്രെയ്ൻ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾക്ക് പ്രസിഡന്‍റ് വ്ളോഡിമിർ സെലൻസ്കി നന്ദി പറഞ്ഞു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സംഭാവന യുക്രെയ്ൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി എന്നു പറഞ്ഞാണ് സെലൻസ്കിയുടെ കുറിപ്പ് തുടങ്ങുന്നത്. ചർച്ചയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ യുക്രെയ്ൻ മാനിക്കുന്നുവെന്നു സെലൻസ്കി സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ആശംസാക്കത്തും സെലൻസ്കി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഈ മാസം 24നായിരുന്നു യുക്രെയ്ൻ സ്വാതന്ത്ര്യദിനം.

Read More