ആണവപരിശോധന; കരാർ ഒപ്പുവച്ച് ഇറാൻ

കയ്റോ: ആണവ കേന്ദ്രങ്ങളിൽ പരിശോധന അനുവദിക്കുന്നതിനുള്ള കരാർ ഇറാനും രാജ്യാന്തര ആണവോർജ ഏജൻസിയും (ഐഎഇഎ) തമ്മിൽ വീണ്ടും ഒപ്പുവച്ചു. ഈജിപ്തിന്‍റെ തുടർച്ചയായ നയതന്ത്രശ്രമങ്ങളെത്തുടർന്നാണ് കരാർ സാധ്യമായത്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയും ഐഎഇഎ ഡയറക്ടർ ജനറൽ റഫേൽ ഗ്രോസിയും തമ്മിലുള്ള കരാർ ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദലാറ്റിയുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപിച്ചത്. എന്നാൽ ആണവകേന്ദ്രങ്ങളിൽ പരിശോധന നടത്താൻ തത്കാലം അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അറഗ്ചി വ്യക്തമാക്കി. ഏതുതരം പരിശോധനയാണ് അനുവദിക്കേണ്ടത് എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ഇറാനിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇറാൻ അണുബോംബ് ഉണ്ടാക്കാൻ തയാറെടുക്കുന്നുവെന്നാരോപിച്ച് ജൂണിൽ ഐഎഇഎ പ്രമേയം പാസാക്കിയിരുന്നു.

Read More

നേപ്പാളിൽ അധികാരം ഏറ്റെടുത്ത് സൈന്യം: നേപ്പാൾ കത്തുന്നു; ഒലി സർക്കാരിനെ അട്ടിമറിച്ച് ജെൻ സി പ്രതിഷേധം

കാഠ്മണ്ഡു: നേപ്പാളിൽ സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനു പിന്നാലെ നടന്ന ജെൻസി പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവച്ചതിനു പിന്നാലെ രാജ്യത്തിന്‍റെ അധികാരം സൈന്യം ഏറ്റെടുത്തു. പ്രതിഷേധക്കാർ ശാന്തരാകണമെന്ന് കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ പ്രക്ഷോഭം നിർത്തിവച്ച് ചർച്ചകളിൽ ഏർപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില ഗ്രൂപ്പുകൾ അശാന്തി മുതലെടുക്കുകയാണെന്ന് സിഗ്ഡൽ പ്രസ്താവനയിൽ പറഞ്ഞു. നശീകരണ പ്രവർത്തനങ്ങൾ, കൊള്ളയ ടിക്കൽ, തീവയ്പ് എന്നിവയ്‌ക്കെതിരേ നേപ്പാൾ സൈന്യം പ്രതിഷേധക്കാർക്കു മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ, സൈന്യം ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാസേനകളും ക്രമസമാ ധാനം പുനഃസ്ഥാപിക്കാൻ നിർണായക നടപടികൾ സ്വീകരിക്കുമെന്നും സിഗ്ഡൽ വ്യക്തമാക്കി. സെപ്റ്റംബർ 8 ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കുറഞ്ഞത് 22 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള ജയിലുകളിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി, ഏകദേശം 900 തടവുകാരെ മോചിപ്പിച്ചതായി…

Read More

ബ്രിക്സ് കൂട്ടായ്മയ്ക്കു കെട്ടുറപ്പില്ലെന്ന് പീറ്റർ നവാരോ

ന്യൂയോർക്ക്/വാഷിംഗ്ടൺ: ബ്രിക്സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾ പരസ്പരം വെറുക്കുന്നവരാണെന്നും അതിനാൽ അതിന് കെട്ടുറപ്പില്ലെന്നും വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. യുഎസിനെ ചൂഷണം ചെയ്യുന്ന “ചോരകുടിയൻ തന്ത്രങ്ങൾ’ എന്നാണ് ബ്രിക്സ് രാജ്യങ്ങളുടെ വ്യാപാര നയങ്ങളെ നവാരോ വിശേഷിപ്പിച്ചത്. യഥാർഥത്തിൽ ബ്രിക്സ് രാജ്യങ്ങൾക്ക് യുഎസുമായി വ്യാപാരം നടത്താതെ പിടിച്ചുനിൽക്കാനാകില്ല. പക്ഷേ, യുഎസിലേക്കു കയറ്റുമതി ചെയ്യുന്പോൾ ചോരകുടിക്കുന്ന ജീവികളെപ്പോലെ അവർ പെരുമാറുകയും ചെയ്യും. ചൈനയാണ് പാക്കിസ്ഥാന് ആണവബോംബ് നൽകിയതെന്നും നവാരോ ഒരഭിമുഖത്തിൽ പറഞ്ഞു.

Read More

ട്രംപുമായി സംസാരിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു: നരേന്ദ്രമോദി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി സംസാരിക്കാൻ താനും ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “പ്രിയ സുഹൃത്ത്” എന്ന് മോദിയെ വിശേഷിപ്പിച്ച ട്രംപിന്റെ അനുരഞ്ജന പോസ്റ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സ്തംഭിച്ച വ്യാപാര ചർച്ചകളിൽ പുതിയൊരു ചലനാത്മകതയുണ്ടാകുമെന്ന് അദ്ദേഹം സൂചന നൽകി. “ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്,” പ്രധാനമന്ത്രി മോദി എക്‌സിൽ എഴുതി. “നമ്മുടെ വ്യാപാര ചർച്ചകൾ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്‍റെ പരിധിയില്ലാത്ത സാധ്യതകൾ അഴിച്ചുവിടുന്നതിന് വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. -” മോദി എക്സിൽ കുറിച്ചു. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ തുടരുകയാണെന്നും ഒടുവിൽ ഒരു വഴിത്തിരിവുണ്ടാകുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞതിനു മണിക്കൂറുകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണമുണ്ടായത്.

Read More

നരേന്ദ്ര മോദിയുമായി സംസാരിക്കും: വ്യാപാര തടസങ്ങൾ നീക്കാൻ ചർച്ച തുടരുമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര രംഗത്തെ തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വരും ആഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ചർച്ചകൾ ഇരു രാജ്യങ്ങൾക്കും വിജയകരമായ ഫലത്തിലേക്ക് നയിക്കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് പ്രതീക്ഷ പങ്കിട്ടത്. ട്രംപിന്‍റെ പ്രസ്താവനയോട് പ്രധാനമന്ത്രി മോദി അനുകൂലമായി പ്രതികരിച്ചു. ടിയാൻജിനിൽ നടന്ന എസ്‌സി‌ഒ ഉച്ചകോടിയിൽ മോദിയും ഷി ജിൻ‌പിങ്ങും പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇന്ത്യയും റഷ്യയും ചൈനയ്ക്കു മുന്നിൽ “പരാജയപ്പെട്ടതായി” തോന്നുന്നുവെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശത്തിനുശേഷം ട്രംപ് തന്‍റെ നിലപാടുകൾ മയപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോൾ കാണാനാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ നേതാവും തന്‍റെ സുഹൃത്തുമാണ്, തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യയിൽ നിന്ന് വലിയ…

Read More

ഷിയുമായി കൂടിക്കാഴ്ചയ്ക്ക് ട്രംപിന്‍റെ പദ്ധതി

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ചയ്ക്കു പദ്ധതിയിടുന്നതായി സിഎൻഎൻ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. ദക്ഷിണകൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽവച്ച് ഷിയുമായി ചർച്ച നടത്താനാണ് ട്രംപിന്‍റെ ആഗ്രഹം. ഇതു സംബന്ധിച്ച് ഗൗരവമേറിയ ചർച്ചകൾ നടക്കുന്നതായി ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പ റയുന്നു. ദക്ഷിണകൊറിയയിലെ ഗ്യോംഗ്ജുവിൽ ഒക്‌ടോബർ 31 മുതൽ നവംബർ ഒന്നുവരെയാണ് ഉച്ചകോടി. ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വാണിജ്യയുദ്ധത്തിൽ അമേരിക്കയും ചൈനയും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് ഷിയെ കാണാനുള്ള ട്രംപിന്‍റെ നീക്കം. ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഉച്ചകോടി വഴിയൊരുക്കിയേക്കുമെന്നും പറയുന്നു.

Read More

നിരോധിത പലസ്തീൻ സംഘടനയ്ക്കുവേണ്ടി പ്രകടനം; 890 പേർ അറസ്റ്റിൽ

ലണ്ടൻ: പലസ്തീൻ ആക്‌ഷൻ എന്ന സംഘടനയ്ക്കു നിരോധനം ഏർപ്പെടുത്തിയതിൽ പ്രതിഷേധപ്രകടനം നടത്തിയ 890 പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പാർലമെന്‍റിനു സമീപമായിരുന്നു പ്രതിഷേധം. ബ്രിട്ടീഷ് പാർലമെന്‍റ് ഭീകരവിരുദ്ധ നിയമപ്രകാരം ജൂലൈയിലാണ് സംഘടനയെ നിരോധിച്ചത്. സംഘടനാംഗങ്ങൾ ബ്രിട്ടീഷ് വ്യോമസേനാ താവളത്തിൽ അതിക്രമിച്ചു കടന്ന് ചില വിമാനങ്ങൾക്കു കേടുപാടുണ്ടാക്കിയതിനെത്തുടർന്നായിരുന്നു നിരോധനം. ഗാസ യുദ്ധത്തിൽ ബ്രിട്ടീഷ് സർക്കാർ ഇസ്രയേലിനെ പിന്തുണയ്ക്കുന്നു എന്നാണ് സംഘടനയുടെ ആരോപണം. നിരോധനത്തിനു പിന്നാലെ സംഘടനയ്ക്ക് അനുകൂലമായി പ്രകടനങ്ങൾ വർധിച്ചുവരികയാണ്. മുന്പും നൂറുകണക്കിനു പേർ അറസ്റ്റിലായിരുന്നു. ഇതിൽ നല്ലൊരു വിഭാഗത്തിനും 60 വയസിനു മുകളിലാണു പ്രായമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Read More

ഇസ്രേലി വിമാനത്താവളത്തിൽ ഹൂതി ഡ്രോൺ ആക്രമണം

ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ തൊടുത്ത ഡ്രോൺ ഇസ്രേലി വിമാനത്താവളത്തിൽ പതിച്ച് ഒരാൾക്കു നിസാര പരിക്കേറ്റു. തെക്കൻ ഇസ്രയേലിലെ ഇലാത്ത് നഗരത്തിലുള്ള റമോൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിലാണു പതിച്ചത്. ഹൂതികൾ തൊടുത്ത ഭൂരിഭാഗം ഡ്രോണുകളും വെടിവച്ചിട്ടതായി ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചു. ഒരാഴ്ച മുന്പ് ഇസ്രേലി സേന യെമനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹ്‌മദ് അൽ റഹാവി അടക്കം ഒട്ടേറെ ഉന്നതർ കൊല്ലപ്പെട്ടിരുന്നു.

Read More

ജപ്പാനിൽ ഇഷിബ രാജി പ്രഖ്യാപിച്ചു

ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജി പ്രഖ്യാപിച്ചു. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) അടിയന്തര വോട്ടെടുപ്പ് നടത്തും. അതുവരെ പ്രധാനമന്ത്രിയുടെ ചുമതലകൾ നിർവഹിക്കുമെന്ന് അദ്ദേഹം ഇന്നലെ അറിയിച്ചു. അറുപത്തിയെട്ടുകാരനായ ഷിഗേരു ഇഷിബ ഒരു വർഷം മുന്പാണ് സ്ഥാനമേറ്റെടുത്തത്. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് രണ്ടു തെരഞ്ഞെടുപ്പുകളിലായി എൽഡിപിക്ക് പാർലെന്‍റിലെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടമായി. വിലക്കയറ്റമടക്കമുള്ള വിഷയങ്ങളിൽ ജാപ്പനീസ് ജനതയ്ക്കുള്ള അമർഷം തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏതാണ്ട് മുഴുവൻ കാലവും ജപ്പാൻ ഭരിക്കുന്ന പാർട്ടി ഇത്തരമൊരു ദുരവസ്ഥ നേരിടുന്നത് അപൂർവമാണ്. ഇഷിബയെ പുറത്താക്കുന്നതിനു വോട്ടെടുപ്പ് നടത്താൻ പാർട്ടി ആലോചിക്കുന്നതിനിടെയാണ് രാജിപ്രഖ്യാപനം. അമേരിക്കൻ പ്രസിഡന്‍റ് ട്രംപ്, ജപ്പാനെതിരേ പ്രഖ്യാപിച്ച ചുങ്കങ്ങൾ ഒഴിവാക്കാനുള്ള വാണിജ്യകരാർ യാഥാർഥ്യമാകുന്നതുവരെ ഷിഗേരു രാജിപ്രഖ്യാപനം വൈകിച്ചുവെന്നാണ് സൂചന. ചുങ്കം ഇളയ്ക്കുന്നതിനു പകരമായി ജപ്പാൻ 55,000 കോടി ഡോളറിന്‍റെ നിക്ഷേപം അമേരിക്കയിൽ നടത്താൻ…

Read More

805 ഡ്രോണുകൾ: യുക്രെയ്നിൽ റഷ്യയുടെ വൻ ആക്രമണം; കീവിലെ സർക്കാർ മന്ദിരത്തിൽ തീപിടിത്തം

കീവ്: രണ്ടര വർഷത്തെ അധിനിവേശത്തിനിടെ യുക്രെയ്നു നേർക്കുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി റഷ്യ. ശനിയാഴ്ച രാത്രി 805 ഡ്രോണുകളും 13 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. ഇതാദ്യമായി യുക്രെയ്ൻ സർക്കാർ മന്ദിരവും ആക്രമിക്കപ്പെട്ടു. യുക്രെയ്നിലുടനീളമുണ്ടായ ആക്രമണത്തിൽ നാലു പേരെങ്കിലും മരിക്കുകയും അന്പതോളം പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. കീവിലെ കാബിനറ്റ് മന്ത്രിമാരുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഡ്രോൺ പതിച്ച് വൻ തീപിടിത്തമുണ്ടായെന്ന് പ്രധാനമന്ത്രി യൂലിയ അറിയിച്ചു. യുക്രെയ്നിലെ ഏറ്റവും സംരക്ഷിതമേഖലയിൽ പാർലെന്‍റിനും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനും സമീപമാണ് ഈ കെട്ടിടം. സർക്കാർ ആസ്ഥാനം ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുന്നത് ഇതാദ്യമാണ്. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്‍റ് ട്രംപ് അടക്കം നടത്തുന്ന സമ്മർദനീക്കങ്ങളെ റഷ്യൻ പ്രസിഡന്‍റ് പുടിൻ വകവയ്ക്കുന്നില്ലെന്നതിന്‍റെ വ്യക്തമായ സൂചനകൂടിയാണിതെന്നു പറയുന്നു. റഷ്യൻ ഡ്രോണുകളിൽ ഭൂരിഭാഗവും നിർവീര്യമാക്കാൻ കഴിഞ്ഞുവെന്ന് യുക്രെയ്ൻ സേന അവകാശപ്പെട്ടു. എന്നാൽ, യ.ുക്രെയ്നിലുടനീളം ബഹുനില കെട്ടിടങ്ങളും…

Read More