നയതന്ത്രബന്ധം വേണ്ട; ഇറാൻ അംബാസഡറെ പുറത്താക്കി ഓസ്ട്രേലിയ

മെൽബൺ: ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ന‌ടപ‌ടിയു‌ടെ ഭാഗമായി ഇറാന്‍റെ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിൽ കഴിഞ്ഞവർഷം നടന്ന രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണു നടപടി. ടെഹ്റാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഓസ്ട്രേലിയ പിൻവലിച്ചിരുന്നു. ഇറാന്‍റെ സൈനികവിഭാഗമായ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനും ഓസ്ട്രേലിയ നടപടി തുടങ്ങി. രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമാണ് ഓസ്ട്രേലിയ മറ്റൊരു രാജ്യത്തിന്‍റെ അംബാസഡറെ പുറത്താക്കുന്നത്. അടുത്തമാസം യുഎൻ സമ്മേളനത്തിൽ പലസ്തീനു രാഷ്ട്രപദവി അംഗീകരിക്കുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ആൽബനീസിനെ പേരെടുത്തു വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഇതിനി‌ടെയാണ് ഇറാന്‍റെ അംബാസഡറെ പുറത്താക്കാൻ തീരുമാനിച്ചത്. ഇസ്രയേലിനെ അനുനയിപ്പിക്കാനാണ് ഇറാനെതിരെ ഓസ്ട്രേലിയായുടെ നീക്കമെന്നും വിലയിരുത്തലുണ്ട്.

Read More

ട്രംപിന്‍റെ അധികച്ചുങ്കം ഇന്നു മുതൽ: പ്രതിസന്ധി മറികടക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഇന്നു മുതൽ ഏർപ്പെടുത്തുന്ന 25 ശതമാനം അധിക തീരുവയുടെ പ്രതിസന്ധി മറികടക്കാൻ മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസർക്കാർ. ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്തിയും പുതിയ വിപണികൾ കണ്ടെത്തിയും മേക്ക് ഇൻ ഇന്ത്യയിലൂടെ അധിക നിക്ഷേപം ആകർഷിച്ചും തിരിച്ചടി മറികടക്കാനാണ് ശ്രമം. രാജ്യത്തിന്‍റെ ജിഡിപിയുടെ 60 ശതമാനവും സംഭാവന ചെയ്യുന്ന പ്രാദേശിക ഉപഭോഗം വർധിപ്പിച്ച് ഭീമൻ തീരുവയെ നേരിടാനാണു കേന്ദ്രസർക്കാരിന്‍റെ നീക്കം. ഇതിനായി സർക്കാർ മുന്നോട്ടുവച്ച ജിഎസ്ടിയിലെ ഇളവുകളും പരിഷ്കാരങ്ങളും രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണുകളിലൊന്നായ നവരാത്രി ആഘോഷങ്ങൾക്കുമുന്പ് നടപ്പിൽ വരുത്തും. സെപ്റ്റംബർ മധ്യത്തോടെ മാറ്റങ്ങൾ പ്രാബല്യത്തിലായാൽ ഉത്തരേന്ത്യയിലെ ജനങ്ങൾ വൻതോതിൽ വാഹനങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്ന നവരാത്രിയിലും ദീപാവലിയിലും ഉപഭോഗം വർധിപ്പിച്ച് തീരുവയെ നേരിടാമെന്നു കേന്ദ്രം കണക്കുകൂട്ടുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ ഇന്നു പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര…

Read More

നാളെ മുതൽ ഇന്ത്യയ്ക്ക് 25% അധികതീരുവ ചുമത്താൻ യുഎസ് നോട്ടീസ്

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തി അമേരിക്ക ഔദ്യോഗികമായി പൊതു അറിയിപ്പ് പുറപ്പെടുവിച്ചു. പുതിയ തീരുവ നാളെ പുലർച്ചെ മുതൽ പ്രാബല്യത്തിൽ വരും. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) വഴി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പുറപ്പെടുവിച്ച നോട്ടീസിൽ അധിക തീരുവ സംബന്ധിച്ച് ഓഗസ്റ്റ് 6 ന് ഡോണൾഡ് ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഓർഡർ നടപ്പാക്കുന്നതായി വ്യക്തമാക്കുന്നു. നോട്ടീസിന്‍റെ അനുബന്ധത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിവിധതരം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഈ തീരുവ ബാധകമാകും. ഉപയോഗത്തിനായി എത്തുന്നതോ സമയപരിധിക്കുശേഷം വെയർഹൗസുകളിൽ നിന്ന് കൊണ്ടു പോകുന്നതോ ആയ ഏതൊരു സാധനത്തിനും തീരുവ ബാധകമാകും. റഷ്യയുടെ വ്യാപാര പങ്കാളികളെയാണ് ഈ ഉത്തരവിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.കരാർ യാഥാർഥ്യമാകുന്നില്ലെങ്കിൽ റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ അധികതീരുവ ചുമത്തുകയോ മോസ്കോയ്ക്കു മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുകയോ ചെയ്യുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണാൾഡ്…

Read More

മികച്ച കരാർ നൽകുന്നവരിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങും

ന്യൂഡൽഹി: മികച്ച കരാറിലേർപ്പെടുന്ന കന്പനികളിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി വിനയ്കുമാർ. ഇന്ത്യ-റഷ്യ ഊർജവ്യാപാരം തുടരുന്നതിനു മറുപടിയായി, ഇന്ത്യൻ ഇറക്കുമതിത്തീരുവ ഇരട്ടിയാക്കുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നടപടികളെ ലക്ഷ്യമിട്ടായിരുന്നു വിനയ്കുമാറിന്‍റെ പ്രസ്താവന. റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ടാസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ തീരുമാനം ന്യായരഹിതവും നീതീരിക്കാനാവാത്തതാണെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. താരിഫിൽ ഉണ്ടാകുന്ന വർധന വ്യാപാ രമേഖലയെ ദുർബലപ്പെടുത്തും. ജനങ്ങളുടെ ഊർജസുരക്ഷയാണ് ഇന്ത്യയുടെ ലക്ഷ്യം. റഷ്യയുമായും മറ്റു നിരവധി രാജ്യങ്ങളുമായും ഊർജമേഖലയിൽ ഇന്ത്യ സഹകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഊർജനയം രൂപപ്പെടുന്നത് ബാഹ്യരാഷ്ട്രീയ സമ്മർദ്ദത്താലല്ല. ജനങ്ങൾക്ക് വിശ്വസനീയമായ ഊർജവിതരണം ഉറപ്പാക്കുക എന്നതിന്‍റെ അടിസ്ഥാനത്തിലാണെന്നും വിനയ്കുമാർ പറഞ്ഞു.

Read More

യെമൻ തലസ്ഥാനത്ത് ഇസ്രേലി വ്യോമാക്രമണം, പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലും ബോംബ് വര്‍ഷം

സന: യെമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഹൂതികളെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം സ്ഥിതിചെയ്യുന്ന സൈനികത്താവളം, രണ്ട് വൈദ്യുത സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം. ഇസ്രയേലിനുനേരേ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. ഹൂതി ഭരണകൂടത്തിന്‍റെ സൈനികനീക്കങ്ങള്‍ നടത്തുന്ന സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്‍റിന്‍റെ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ആക്രമണത്തിൽ ഹിസാസ്, അസാർ ഊർജനിലയങ്ങൾ തകർന്നതായും ഇവിടെനിന്നാണു ഹൂതികളുടെ പ്രവർത്തനങ്ങൾക്കുള്ള വൈദ്യുതി ലഭ്യമാക്കിയിരുന്നതെന്നും ഇസ്രേലി സേന അറിയിച്ചു.- ഒരു ഡസനോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും നാലു ലക്ഷ്യസ്ഥാനങ്ങളിലായി 30ലധികം ബോംബുകൾ വർഷിച്ചതായും ഐഡിഎഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രയേല്‍ ആക്രമണം ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഹൂതികള്‍ പ്രതികരിച്ചു.

Read More

മിസൈൽ പ്രയോഗം: യുക്രെയ്ന് അമേരിക്കൻ കടിഞ്ഞാൺ

വാഷിംഗ്ടൺ ഡിസി: അമേരിക്ക നല്കുന്ന ദീർഘദൂര മിസൈലുകൾ യുക്രെയ്ൻ സേന റഷ്യൻ ഭൂമിയിൽ പ്രയോഗിക്കുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. വെടിനിർത്തൽ ലക്ഷ്യമിട്ട് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ റഷ്യൻ പ്രസിഡന്‍റ് പുടിനുമേൽ അമേരിക്കൻ നേതൃത്വം സമ്മർദം ചെലുത്തുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. മിസൈൽ പ്രയോഗിക്കുന്നതിനു മുന്പായി അമേരിക്കയുടെ അനുമതി വാങ്ങണം. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. ഇതിനിടെ, വെടിർത്തൽ ശ്രമങ്ങൾ വിജയം കാണാത്തതിൽ യുഎസ് പ്രസിഡന്‍റ് ട്രംപ് അസ്വസ്ഥനാണ്. റഷ്യക്കെതിരേ വീണ്ടും ഉപരോധം ചുമത്തുന്നതും സമാധാന ശ്രമങ്ങളിൽനിന്നുള്ള തന്‍റെ പിന്മാറ്റവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. നേരത്തേ ട്രംപ് അലാസ്കയിൽ പുടിനുമായി ഉച്ചകോടി നടത്തുകയും തുടർന്ന് വൈറ്റ്ഹൗസിൽ സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികളൊന്നും ഉണ്ടായില്ല.

Read More

ഹമാസ് കീഴടങ്ങിയില്ലെങ്കിൽ ഗാസ സിറ്റി തുടച്ചുനീക്കുമിെന്ന് ഇസ്രയേൽ

ടെൽ അവീവ്: ഹമാസ് ഭീകരർ ആയുധം താഴെവച്ച് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസ സിറ്റി തുടച്ചുനീക്കുമെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസേലി സേന നീക്കമാരംഭിച്ചതിനു പിന്നാലെയാണു മന്ത്രി ഇതു പറഞ്ഞത്. ഇസ്രേലി വ്യവസ്ഥകൾക്കു യുദ്ധം നിർത്തിയില്ലെങ്കിൽ ഹമാസിനു മുന്നിൽ നരകവാതിൽ തുറക്കുമെന്നും ഇസ്രേലി സേന തവിടുപൊടിയാക്കിയ റാഫ, ബെയ്ത് ഹനൂൺ നഗരങ്ങളുടെ ഗതി ഗാസ സിറ്റിക്കുണ്ടാകുമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു. ഇതിനിടെ, 60 ദിവസത്തെ വെടിനിർത്തലിനു ഹമാസ് സമ്മതിച്ച പദ്ധതി ഇസ്രേലി നേതൃത്വം ഏതാണ്ടു തള്ളിക്കളഞ്ഞുവെന്ന് ഉറപ്പായി. ഹമാസിന്‍റെ കസ്റ്റഡിയിലുള്ള 50 ബന്ദികളിൽ പാതിയെ മോചിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വെടിനിർത്തൽ പദ്ധതിയായിരുന്നു ഇത്. എന്നാൽ, മുഴുവൻ ബന്ദികളെയും മോചിപ്പിക്കാനുള്ള ചർച്ചയ്ക്കു നിർദേശം നല്കിയെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു.

Read More

ഗാസ സിറ്റിയിൽ ക്ഷാമം സ്ഥിരീകരിച്ചു

കയ്റോ: രണ്ടു വർഷമായി ഇസ്രേലി ആക്രമണം നേരിടുന്ന ഗാസ മുനന്പിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റി ക്ഷാമത്തിന്‍റെ പിടിയിലാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്‍റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) സമിതി സ്ഥിരീകരിച്ചു. റോം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐപിസിയുടെ സ്കെയിൽ അനുസരിച്ചാണ് സർക്കാരുകളും സംഘടനകളും ആഗോളതലത്തിൽ പട്ടിണി വിലയിരുത്തുന്നത്. ഐപിസി സ്കെയ്ലിലെ ഏറ്റവും ഉയർന്ന തോതായ ഫേസ് -5 ലാണു ഗാസ സിറ്റിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ 5.14 ലക്ഷം പലസ്തീനികൾ കടുത്ത പട്ടിണി നേരിടുന്നു. സെപ്റ്റംബർ അവസാനത്തോടെ മധ്യഗാസയിലെ ദെയിൽ അൽ ബലാ, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പ്രദേശങ്ങളും ക്ഷാമത്തിന്‍റെ പിടിയിലാകും. ഇതോടെ കടുത്ത പട്ടിണി നേരിടുന്നവരുടെ എണ്ണം 6.41 ലക്ഷമായി ഉയരും. ഒരു പ്രദേശത്തെ ജനതയുടെ 20 ശതമാനം പട്ടിണിയിലാവുക, പട്ടിണി നേരിടുന്ന കുട്ടികളിൽ മൂന്നിലൊരാൾ പോഷകക്കുറവു മൂലം മരിക്കുക, ദിവസവും…

Read More

പാക് വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡൽഹി: പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ നീട്ടി ഇന്ത്യ. ഇന്ത്യൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും പാക്കിസ്ഥാനിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് അവർ നീട്ടിയിരുന്നു. ഇതോടെയാണ് ഇന്ത്യയും വിലക്കു നീട്ടിയത്. ഇതുസംബന്ധിച്ച് വ്യോമസേനയ്ക്കു കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തുടർന്ന് ഏപ്രിൽ 24 ന് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചുപൂട്ടി. തുടർന്ന് പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയും പ്രവേശനവിലക്ക് ഏർപ്പെടുത്തി. പിന്നീടുള്ള ഓരോ മാസവും വ്യോമാതിർത്തി അടയ്ക്കുന്നത് തുടർച്ചയായി നീട്ടുകയായിരുന്നു.

Read More

റഷ്യൻ കമ്പനികൾ ഇന്ത്യയുമായി തീവ്രമായി ഇടപഴകണമെന്ന് എസ്. ജയശങ്കർ

മോസ്കോ: യുഎസ് തീരുവകൾ വർധിപ്പിച്ച പശ്ചാത്തലത്തിൽ റഷ്യൻ കമ്പനികൾ ഇന്ത്യയുമായി തീവ്രമായി ഇടപഴകണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യ-ഇഎഇയു സ്വതന്ത്ര വ്യാപാര കരാർ കാലതാമസമില്ലാതെ അന്തിമമാക്കണമെന്ന് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവയുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ചകൾ. ഇന്ത്യയും റഷ്യയും തമ്മിലുള്ള താരിഫ്, താരിഫ് ഇതര വ്യാപാരങ്ങളിലെ വർധിച്ചുവരുന്ന തടസങ്ങൾ സംബന്ധിച്ച് എസ് ജയശങ്കർ ചർച്ചയിൽ ഉന്നയിച്ചു. വ്യാപാരം, സാമ്പത്തികം, ശാസ്ത്രം, സാങ്കേതികം, സാംസ്കാരിക സഹകരണം എന്നിവയെക്കുറിച്ചുള്ള ഇന്ത്യ-റഷ്യ ഇന്‍റർ-ഗവൺമെന്‍റ് കമ്മീഷന്‍റെ മോസ്കോ സെഷനിൽ സംസാരിച്ച ജയ്ശങ്കർ, വ്യാപാരം വർധിപ്പിക്കുന്നതിന് ഘടനാ പരമായ തടസങ്ങൾ നീക്കം ചെയ്യേണ്ടതിന്‍റെ അടിയന്തര ആവശ്യകത എടുത്തുപറഞ്ഞു. വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യ-ഇഎഇയു സ്വതന്ത്ര വ്യാപാര കരാറിന് കാലതാമസമില്ലാതെ അന്തിമരൂപം നൽകണമെന്ന് ജയ്ശങ്കർ പറഞ്ഞു. റഷ്യ, ചൈന, ഇന്ത്യ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കരമാർഗ വ്യാപാരം…

Read More