ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി: മൂന്നുപേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ബെര്‍ലിന്‍: ദക്ഷിണ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നുപേര്‍ മരിച്ചു. നിരവധിപ്പേർക്കു പേര്‍ക്കു പരിക്കേറ്റു. അപകടത്തിന്‍റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനില്‍. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. സിഗ്മറിംഗന്‍ പട്ടണത്തില്‍നിന്ന് ഉല്‍ം നഗരത്തിലേക്കു പുറപ്പെട്ട ട്രെയിന്‍ വനത്തിന് നടുവില്‍വച്ചാണ് പാളംതെറ്റിയത്. വശത്തേക്കു മറിഞ്ഞുകിടക്കുന്ന നിലയിലാണ് ബോഗികളുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ അതിനു മുകളില്‍ നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജര്‍മന്‍ റെയില്‍ ഓപ്പറേറ്ററായ ഡോയിച്ചെ ബാന്‍ പറയുന്നതനുസരിച്ച്, ഇതുവരെ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ പാളം തെറ്റി. നൂറോളം യാത്രക്കാരുള്ളതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ട്രംപ് വടിയെടുത്തു; വെടിനിർത്തലിനു തായ്‌ലൻഡും കംബോഡിയയും

ബാങ്കോക്ക്: തായ്‌ലൻഡ്-കംബോഡിയ സംഘർഷത്തിന് അയവ്. വെടിനിർത്തൽ ചർച്ചകൾക്കായി ഇരു രാജ്യങ്ങളുടെയും നേതാക്കൾ മലേഷ്യയിൽ കൂടിക്കാഴ്ച നടത്തും. തായ് പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സമ്മർദത്തെത്തുടർന്നാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിനു തയാറായത്. മലേഷ്യയിൽ ഇന്നു നടക്കുന്ന സമാധാന ചർച്ചയിൽ തായ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതാം വെചയാചായി പങ്കെടുക്കും. തായ് പ്രധാനമന്ത്രിയുടെ വക്താവ് ജിരായു ഹുവാംഗ്സാപാണ് ഇക്കാര്യം അറിയിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമാണു ചർച്ചകൾക്ക് ഇരു രാ ജ്യങ്ങളെയും ക്ഷണിച്ചത്. കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെതും ചർച്ചയിൽ പങ്കെടുക്കുമെന്ന് ജിരായു പറഞ്ഞു. എന്നാൽ കംബോഡിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആസിയാൻ കൂട്ടായ്മയുടെ അധ്യക്ഷൻ എന്ന നിലയിലാണ് മലേഷ്യൻ പ്രധാനമന്ത്രി ചർച്ചകൾക്കു മുൻകൈ എടുത്തതെന്നും ജിരായു കൂട്ടിച്ചേർത്തു. തായ്‌ലൻഡിലെയും കംബോഡിയയിലെയും നേതാക്കളുമായി സംസാരിച്ചതായി ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സംഘർഷം തുടർന്നാൽ വ്യാപരക്കരാറുകളുമായി മുന്നോട്ടുപോകില്ലെന്ന്…

Read More

സിറിയയിൽ ഐഎസ് നേതാവിനെ വധിച്ചു

ഡമാസ്കസ്: വടക്കുപടിഞ്ഞാറൻ സിറിയയിൽ ഉന്നത ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നേതാവിനെയും രണ്ടു മക്കളെയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സേന വധിച്ചു. ഐഎസ് നേതാവ് ദിയ സാവ്ബ മുസ്‌ലിഹ് അൽ-ഹർദാനും മക്കളുമാണു കൊല്ലപ്പെട്ടത്. ആലെപ്പോ പ്രവിശ്യയിലെ അൽ-ബാബ് പട്ടണത്തിൽ നടന്ന റെയ്ഡിലാണ് അൽ-ഹർദാനും മക്കളും കൊല്ലപ്പെട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അൽ-ഹർദാന്‍റെ താവളത്തിലുണ്ടായിരുന്ന മൂന്നു സ്ത്രീകൾക്കും മൂന്നു കുട്ടികൾക്കും പരിക്കേറ്റില്ല. സൈനികരെ വിമാനത്തിലെത്തിച്ചായിരുന്നു ഐഎസ് ഭീകരരെ നേരിട്ടത്. സിറിയൻ സർക്കാരിന്‍റെ സൈന്യവും കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസും ഭീകരവേട്ടയിൽ പങ്കാളിയായി. സിറിയയിലെ പുതിയ സർക്കാരുമായി അമേരിക്കയ്ക്കു നല്ല ബന്ധമാണുള്ളത്.

Read More

കാർഗിൽ വിജയ് ദിവസ്; വീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം

ന്യൂഡൽഹി: 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാർക്കു രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആദരാഞ്ജലികൾ അർപ്പിച്ചു. ധീരസൈനികരുടെ ത്യാഗം ഇന്ത്യൻ സായുധസേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്‍റെ കാലാതീതമായ ഓർമപ്പെടുത്തലാണെന്ന് രാഷ്‌ട്രനേതാക്കൾ പറഞ്ഞു. “കാർഗിൽ വിജയ് ദിവസത്തിൽ, മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ സൈനികരുടെ അസാധാരണമായ വീര്യത്തിന്‍റെയും ധൈര്യത്തിന്‍റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്‍റെയും പ്രതീകമായി ഈ ദിവസം നിലകൊള്ളുന്നു…’ രാഷ്‌ട്രപതി എക്സിൽ എഴുതി. “കാർഗിൽ വിജയ് ദിവസിൽ, ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ നമ്മുടെ രാജ്യത്തിന്‍റെ ബഹുമാനം സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.’ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എക്സിൽ കുറിച്ചു. വീരമൃത്യുവരിച്ച വീരന്മാരുടെ ധൈര്യം ഭാവി തലമുറകൾക്ക് പ്രചോദനമാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. “അവരുടെ അചഞ്ചലമായ ധൈര്യവും ശൗര്യവും തലമുറകളെ പ്രചോദിപ്പിക്കും…’ ഖാർഗെ എക്‌സിൽ…

Read More

മാലദ്വീപ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്നു തിരിച്ചെത്തും

മാലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനം തുടരുന്നു. ഇന്നു നടക്കുന്ന മാലദ്വീപിന്‍റെ അറുപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. നരേന്ദ്രമോദിയാണ് മുഖ്യാതിഥി. സന്ദർശനം പൂർത്തിയാക്കി മോദി ഇന്നു തിരിച്ചെത്തും.  വെള്ളിയാഴ്ച മാലദ്വീപിലെത്തിയ നരേന്ദ്രമോദിക്ക് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ നേതൃത്വത്തില്‍ ഊഷ്മള വരവേൽപ്പാണു നൽകിയത്. തുടർന്ന് ഇരുനേതാക്കളും നടത്തിയ കൂടികാഴ്ചയിൽ എട്ട് സുപ്രധാന കരാറുകളിലും ഒപ്പുവച്ചു. 4,850 കോടി രൂപ മാലദ്വീപിന് വായ്പ നൽകാനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുമുള്ളതാണ് കരാറുകൾ. മുഹമ്മദ് മുയിസു അധികാരത്തിലെത്തിയ ശേഷം സ്വീകരിച്ച ഇന്ത്യ വിരുദ്ധ നിലപാടിനെത്തുടർന്ന് വഷളായ ഇന്ത്യ മാലദ്വീപ് ബന്ധം മുയിസു ഇന്ത്യയിലെത്തി മോദിയുമായി നേരിട്ട് ചർച്ച നടത്തിയ ശേഷമാണ് മെച്ചപ്പെട്ടത്.

Read More

ചരിത്രകരാർ; ഇന്ത്യ-യുകെ വ്യാപാരക്കരാർ യാഥാർഥ്യമായി

ലണ്ടൻ: അഞ്ചുവർഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലെത്തിക്കുക ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സന്ദര്‍ശനവേളയിലാണു കരാർ യാഥാർഥ്യമായത്. മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെയും സാന്നിധ്യത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ബ്രിട്ടീഷ് വാണിജ്യമന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് എന്നിവര്‍ കരാറില്‍ ഒപ്പിട്ടു. 2030ഓടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 10.36 ലക്ഷം കോടി രൂപയിലേക്ക് എത്തിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ കർഷകർക്കായിരിക്കും കരാർ ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക. ഇന്ത്യയില്‍നിന്നുള്ള കാര്‍ഷികോത്പന്നങ്ങളും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളും തീരുവയില്ലാതെ ബ്രിട്ടീഷ് മാര്‍ക്കറ്റുകളില്‍ വിപണനം നടത്താനുള്ള അവസരമാണ് കരാർ ഒരുക്കുന്നത്. യുകെയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കി, കാറുകള്‍ എന്നിവ ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും രാജ്യത്തിനു പ്രയോജനം ചെയ്യുമെന്നാണു വിലയിരുത്തുന്നത്. കരാർ ഒപ്പുവച്ചത് ചരിത്രപരമായ ദിവസമാണെന്നും ഏറെനാളത്തെ പ്രയത്‌നത്തിന്‍റെ ഫലമാണിതെന്നും…

Read More

പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്

പാരീസ്: പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. ഗാസയിലെ പട്ടിണി കിടക്കുന്ന ജനങ്ങളുടെ പേരിൽ ആഗോളതലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മാക്രോണിന്‍റെ പ്രസ്താവന. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മാക്രോൺ എക്‌സിൽ കുറിച്ചു. ഇന്നത്തെ അടിയന്തര കാര്യം ഗാസയിലെ യുദ്ധം അവസാനിക്കുകയും സാധാരണ ജനങ്ങളെ രക്ഷിക്കുകയും ചെയ്യുക എന്നതാണെന്നും മാക്രോൺ കുറിച്ചു. മധ്യപൂർവദേശത്ത് നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ചരിത്രപരമായ പ്രതിബദ്ധത പാലിച്ചുകൊണ്ട്, പാലസ്തീനെ ഒരു രാഷ്ട്രമായി ഫ്രാൻസ് അംഗീകരിക്കുമെന്നും മാക്രോൺ പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണങ്ങൾക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്‍റ് ഇസ്രയേലിനു പിന്തുണ വാഗ്ദാനം ചെയ്യുകയും ജൂതവിരുദ്ധതയ്‌ക്കെതിരേ ഇടയ്ക്കിടെ സംസാരിക്കുകയും ചെയ്തിരുന്നു, എന്നാൽ ഗാസയിലെ ഇസ്രയേലിന്‍റെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് മാക്രോണിന്‍റെ പുതിയ നീക്കം.

Read More

റഷ്യൻ വിമാനം തകർന്നുവീണ് 5 കുട്ടികൾ ഉൾപ്പെടെ 50 പേർ മരിച്ചു

മോസ്കോ: കാണാതായ റഷ്യൻ യാത്രാവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 50 പേരും മരിച്ചതായി അന്താരാഷ്ട്ര മാധ്യമമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇന്നലെ റഷ്യ-ചൈന അതിർത്തിയിലുള്ള ഫാർ ഈസ്റ്റേൺ മേഖലയിലാണ് ലാൻഡിംഗ് ശ്രമത്തിനിടെ റഡാറിൽനിന്ന് അപ്രത്യക്ഷമായ വിമാനം തകർന്നുവീണത്. അഞ്ചു കുട്ടികൾ ഉൾപ്പെടെ 42 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അന്പതു വർഷം പഴക്കമുള്ള വിമാനമാണ് അപകടത്തിൽപ്പെടുന്നത്.ബ്ലഗൊവെഷ്ചെൻസ്ക് പട്ടണത്തിൽനിന്ന് റഷ്യ-ചൈന അതിർത്തി പട്ടണമായ ടിൻഡയിലേക്കു സഞ്ചരിക്കുകയായിരുന്നു വിമാനം. എയർ ട്രാഫിക് കൺട്രോളർമാർക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട് മിനിറ്റുകൾക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ കത്തുന്ന ഫ്യൂസ്‌ലേജിന്‍റെ ഭാഗങ്ങൾ കണ്ടെത്തി. അമുർ മേഖലയിലെ ടിൻഡ പട്ടണത്തിൽ മോശം ദൃശ്യതയിൽ ലാൻഡിംഗിനിടെ പൈലറ്റിനു സംഭവിച്ച പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടിൻഡ വിമാനത്താവളത്തിൽ രണ്ടാമത്തെ ലാൻഡിംഗ് ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. സോവിയറ്റ് യൂണിയൻ കാലഘട്ടത്തിലെ വിമാനമാണിത്. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയർലൈനിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. വിമാനം കത്തുന്നതിന്‍റെ ഹെലികോപ്റ്റർ ദൃശ്യങ്ങൾ…

Read More

അയര്‍ലണ്ടില്‍ ഇന്ത്യക്കാരന് അതിക്രൂര ആക്രമണം

ഡബ്ലിന്‍: ഇന്ത്യയില്‍നിന്നുള്ള 40 കാരനെ അയർലണ്ടിലെ ഡബ്ലിനിൽ ഒരുസംഘം അതിക്രൂരമായി ആക്രമിച്ചു. ഡബ്ലിനിലെ പാര്‍ക്ക്ഹില്‍ റോഡില്‍ കഴിഞ്ഞ ശനിയാഴ്ച ഒരുസംഘം ആളുകൾ ഇന്ത്യക്കാരനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചുകീറി എറിയുകയും ചെയ്തു. മൂന്നാഴ്ച മുന്പുമാത്രം അയർലൻഡിലെത്തിയ ഇയാളുടെ മുഖത്തും കൈകാലുകളിലും പരിക്കേറ്റ നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. ടാലറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ മൊഴി രേഖപ്പെടുത്തിയതായി ഐറിഷ് പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് ആക്രമണവിവരം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. വംശീയാക്രമണമാണെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര സംഭവത്തെ അതിശക്തമായി അപലപിച്ചു. ആക്രമണമെന്ന് പറയപ്പെടുന്ന സംഭവത്തില്‍ എങ്ങനെയാണ് ഇത്ര ഗുരുതരമായ പരിക്കുകള്‍ ഉണ്ടാകുന്നത്. അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇന്ത്യക്കാരന് ചികിത്സയും പിന്തുണയും ഉറപ്പാക്കിയവരോട് നന്ദിയറിയിക്കുകയും ചെയ്തു.

Read More

ബ്രഹ്മപുത്രയ്ക്കു കുറുകെ അണക്കെട്ട് നിര്‍മാണം ആരംഭിച്ച് ചൈന

ബെയ്ജിംഗ്: ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ടിബറ്റില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെയുള്ള അണക്കെട്ടിന്‍റെ നിര്‍മാണത്തിന് ചൈന ശനിയാഴ്ച തുടക്കം കുറിച്ചു. 167.8 ബില്യണ്‍ (14.4 ലക്ഷം കോടി രൂപ) യാണു പുതിയ ഡാമിന്‍റെ മുടക്ക്. ചൈനയിലെ യാജിയാംഗ് ഗ്രൂപ്പ് കന്പനിയാണ് അണക്കെട്ട് നിർമിക്കുക.ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ് ആണ് നിര്‍മാണോദ്ഘാടനം നടത്തിയത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടായി ഇതു മാറും. ബ്രഹ്മപുത്രയുടെ താഴ്ഭാഗത്തുള്ള ഇന്ത്യയിലും ബംഗ്ലാദേശിലും അണക്കെട്ട് നിര്‍മാണം ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പദ്ധതിയില്‍ അഞ്ച് ജലവൈദ്യുത നിലയങ്ങള്‍ ഉണ്ടാകും. ആറു കോടി കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ചൈനയിലെ ഹുബേയി പ്രവിശ്യയിൽ യാംഗ്റ്റ്സി നദിയിലുള്ള സാൻഷിയ പദ്ധതിയാണ്. ഇവിടെ 2.24 കോടി കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. 1700 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്രി തെക്കുപടിഞ്ഞാറൻ ടിബറ്റിലെ യാംഗ്സോംഗ് ഗ്ലേഷിയറിൽനിന്നാണ്…

Read More