ധാക്ക: ബംഗ്ലാദേശി വ്യോമസേനയുടെ പരിശീലനവിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നുവീണ് 20 പേർ മരിച്ചു; 171 പേർക്കു പരിക്കേറ്റു. മരിച്ചവരിലേറെയും കുട്ടികളാണ്. തലസ്ഥാനമായ ധാക്കയിലെ ഉത്തര പ്രദേശത്ത് മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളജിലായിരുന്നു ദുരന്തം. ക്ലാസ് നടക്കുന്ന സമയത്ത് സ്കൂളിലെ രണ്ടുനിലക്കെട്ടിടത്തിൽ വിമാനം പതിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വലിയ ശബ്ദത്തിൽ വിമാനം വീണതിനു പിന്നാലെ തീപിടിത്തമുണ്ടായി. നാലിനും 18നും ഇടയിൽ പ്രായമുള്ളവരാണു സ്കൂളിൽ പഠിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ധാക്കയിലെ വ്യോമസേനാ താവളത്തിൽനിന്നു പരിശീലനത്തിനായി പറന്നുയർന്ന എഫ്-7 ബിജിഐ വിമാനത്തിനു സാങ്കേതിക തകരാർ ഉണ്ടാവുകയായിരുന്നുവെന്നു പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൈലറ്റ് തൗക്രി ഇസ്ലാം ജനവാസമേഖല ഒഴിവാക്കാൻ ശ്രമിച്ചുവെന്നും അറിയിപ്പിൽ പറയുന്നു. മരിച്ചവരിൽ പൈലറ്റും ഉൾപ്പെടുന്നു. അപകടസ്ഥലത്ത് വൻ തീപിടിത്തമുണ്ടാകുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. പൊള്ളലേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഇവരെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക്…
Read MoreCategory: NRI
മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; ദക്ഷിണകൊറിയയിൽ 14 മരണം
സീയൂൾ: ദക്ഷിണകൊറിയയിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരുമെന്നാണു ദുരന്തനിവാരണ വകുപ്പ് അറിയിച്ചത്. ബുധനാഴ്ച തുടങ്ങിയ മഴയിൽ രാജ്യത്തിന്റെ തെക്കുഭാഗത്താണ് വലിയ തോതിൽ നാശമുണ്ടായത്. ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ചില സ്ഥലങ്ങളിൽ വലിയ മണ്ണിടിച്ചിലുണ്ടായി. ആയിരക്കണക്കിനു റോഡുകളും പാലങ്ങളും നശിച്ചുവെന്നാണു റിപ്പോർട്ട്. കന്നുകാലികൾ വ്യാപകമായി ചത്തൊടുങ്ങി. കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്. മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളെ പ്രസിഡന്റ് ലീ ജേ മ്യുംഗ് പ്രത്യേക ദുരന്തമേഖലകളായി പ്രഖ്യാപിച്ചു. ദുരന്തബാധിത മേഖലകളിൽനിന്ന് പതിനായിരം പേരെ ഒഴിപ്പിച്ചു മാറ്റി. 41,000 വീടുകളിൽ വൈദ്യുതി ഇല്ലാതായി. തെക്കൻ മേഖലയിൽ മഴ കുറഞ്ഞെങ്കിലും തലസ്ഥാനമായ സീയൂൾ ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ മഴ വർധിച്ചുവരികയാണ്.
Read Moreബ്രഹ്മപുത്രയ്ക്കു കുറുകെ അണക്കെട്ട് നിര്‍മാണം ആരംഭിച്ച് ചൈന
ബെയ്ജിംഗ്: ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ടിബറ്റില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെയുള്ള അണക്കെട്ടിന്റെ നിര്‍മാണത്തിന് ചൈന ശനിയാഴ്ച തുടക്കം കുറിച്ചു. 167.8 ബില്യണ്‍ (14.4 ലക്ഷം കോടി രൂപ) യാണു പുതിയ ഡാമിന്റെ മുടക്ക്. ചൈനയിലെ യാജിയാംഗ് ഗ്രൂപ്പ് കന്പനിയാണ് അണക്കെട്ട് നിർമിക്കുക. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ് ആണ് നിര്‍മാണോദ്ഘാടനം നടത്തിയത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടായി ഇതു മാറും. ബ്രഹ്മപുത്രയുടെ താഴ്ഭാഗത്തുള്ള ഇന്ത്യയിലും ബംഗ്ലാദേശിലും അണക്കെട്ട് നിര്‍മാണം ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പദ്ധതിയില്‍ അഞ്ച് ജലവൈദ്യുത നിലയങ്ങള്‍ ഉണ്ടാകും. ആറു കോടി കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ചൈനയിലെ ഹുബേയി പ്രവിശ്യയിൽ യാംഗ്റ്റ്സി നദിയിലുള്ള സാൻഷിയ പദ്ധതിയാണ്. ഇവിടെ 2.24 കോടി കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. 1700 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്രി തെക്കുപടിഞ്ഞാറൻ ടിബറ്റിലെ യാംഗ്സോംഗ്…
Read Moreപാക് സംരക്ഷണയിൽ ഇന്ത്യ തേടുന്ന ഏഴ് കൊടുംഭീകരർ: പാക് സൈന്യത്തിന്റെ പിന്തുണയിൽ ഭീകരപ്രവര്‍ത്തനം
ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ തെരയുന്ന ഏഴു തീവ്രവാദികള്‍, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത കൊടുംഭീകരര്‍ ഒളിത്താവളങ്ങളിലോ, ഏകാന്തവാസത്തിലോ അല്ല..! അവര്‍ പാക്കിസ്ഥാന് എന്ന നീചരാജ്യത്ത് സര്‍വ സ്വതന്ത്രരായി വിലസുന്നു. അത്യാഡംബര ജീവിതം നയിച്ച്, ഭാര്യമാരും മക്കളുമായി! അവര്‍ക്കു പാക്കിസ്ഥാനില്‍ വീരനായകരുടെ പരിവേഷമാണ്. അല്ലെങ്കിൽ ഒരു ജനതയുടെ രക്ഷകരായി സ്വയം അവതരിച്ചവർ! പാക് സൈന്യത്തിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും പിന്തുണയിലും സംരക്ഷണയിലുമാണ് അവര്‍ ആഡംബരജീവിതം നയിക്കുന്നതും ലോകമെമ്പാടും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും, പ്രത്യേകിച്ച് ഇന്ത്യയില്‍. സ്വര്‍ഗവും അവിടുത്തെ സങ്കല്‍പ്പിക്കാനാകാത്ത ആഡംബരങ്ങളും മറ്റു സുഖങ്ങളും വാഗ്ദാനം ചെയ്ത് ലോകമെമ്പാടും ആക്രമണം നടത്തുന്നതിനായി യുവാക്കളെയും യുവതികളെയും റിക്രൂട്ട് ചെയ്യുകയും തീവ്രവാദവത്കരിക്കുകയും ചെയ്യുന്നു. പഹല്‍ഗാം ആക്രമണത്തില്‍ സാധാരണക്കാരായ 26 സഞ്ചാരികളെ കൊലപ്പെടുത്തിയ പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍ ഇ തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ വിലസുമ്പോഴും, അവരെ…
Read Moreതിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ മടങ്ങും
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനം നാളെ മടങ്ങും. സാങ്കേതിക തകരാര്‍ പരിഹരിച്ചതിനാലാണു വിമാനം നാളെ രാവിലെ തിരികെ ബ്രിട്ടനിലേക്കു മടങ്ങുന്നത്. നിലവില്‍ എയര്‍ ഇന്ത്യയുടെ ഹാങ്ങറിലാണ് വിമാനം സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും വിലകൂടിയ യുദ്ധ വിമാനം എഫ്-35 ആണ് തിരികെ നാളെ രാവിലെയോടെ ബ്രിട്ടനിലേക്കു മടങ്ങുന്നത്. ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധരായ എന്‍ജിനിയര്‍മാരുടെ സംഘമാണു വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചത്. ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തിരികെപ്പോക്കില്‍ വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കും എയര്‍ ഇന്ത്യയ്ക്കും ലക്ഷക്കണക്കിനു രൂപ നേട്ടമായി. അദാനി കമ്പനിക്ക് വാടകയിനത്തില്‍ എട്ടുലക്ഷം രൂപയും വിമാനം എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ സുക്ഷിച്ചിരുന്നതിനു വാടകയിനത്തില്‍ 75 ലക്ഷം രൂപയും ബ്രീട്ടീഷ് സേന നല്‍കേണ്ടി വരും. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.…
Read Moreജർമനിയിൽ വെടിക്കെട്ടപകടം; 19 പേർക്കു പരിക്ക്
ദസൽഡൊർഫ്: ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ഡ്യുസൽഡോർഫിലുണ്ടായ വെടിക്കെട്ടപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. റൈൻ നദീതീരത്തു നടന്നുവരുന്ന മേളയുടെ ഭാഗമായി വെള്ളിയാഴ്ച നടന്ന വെടിക്കെട്ടിനിടെ കാണികൾക്കു മുകളിലേക്ക് അമിട്ട് വീഴുകയായിരുന്നു.
Read Moreനൈജറില്‍ ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി
നിയാമി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി. ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കര്‍മാലി (39), ദക്ഷിണേന്ത്യക്കാരനായ കൃഷ്ണന് എന്നിവരാണു മരിച്ചത്. കൃഷ്ണന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇയാൾ മലയാളിയാണെന്നു സംശയമുണ്ട്. ജമ്മുകാഷ്മീർ സ്വദേശി രഞ്ജിത് സിംഗിനെയാണു തട്ടിക്കൊണ്ടുപോയത്. നൈജര്‍ തലസ്ഥാനമായ നിയാമിയില്നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഡോസോയിൽ കഴിഞ്ഞ 15നായിരുന്നു സംഭവം. കെട്ടിടനിര്മാണസ്ഥലത്തു കാവല്‍ നില്ക്കുന്ന സൈനിക യൂണിറ്റിനെ അജ്ഞാതരായ തോക്കുധാരികള്‍ ആക്രമിക്കുന്നതിനിടെയാണ് അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. പവർ ട്രാൻസ്മിഷൻ പ്രോജക്ടുകൾ ഏറ്റെടുക്കുന്ന ഇന്ത്യൻ കന്പനിയായ ട്രാൻസ്റെയിൽ ലൈറ്റിംഗ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു മരിച്ചവരും തട്ടിക്കൊണ്ടുപോകപ്പെട്ടയാളും. ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ക്കു പുറമെ ആറുപേര്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ലെ അട്ടിമറിയെത്തുടര്‍ന്ന് സൈനിക ഭരണത്തിന് കീഴിലായ നൈജറിൽ അല്‍ക്വയ്ദയുമായും ഐഎസ് ഗ്രൂപ്പുമായും ബന്ധമുള്ള ഭീകരസംഘടനകള്‍ നടത്തുന്ന ആക്രമണം പതിവാണ്.…
Read Moreഅരിവില നിയന്ത്രിക്കാനാകുന്നില്ല; ജപ്പാൻ സർക്കാർ ഭീഷണിയിൽ
ടോക്കിയോ:സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കാനിരിക്കെ അരി വില ഉയരുന്നത് ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി(എൽഡിപി)ക്കു തിരിച്ചടിയാകുമെന്ന് പ്രവചനം. 124 അംഗ സെനറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് 35 സീറ്റേ ലഭിക്കൂവെന്നാണ് പ്രവചനം. ഇതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. നിലവിൽ എൽഡിപിക്ക് സെനറ്റിൽ 57 സീറ്റാണുള്ളത്. കഴിഞ്ഞ ഒരു വർഷമായി അരി വില ഉയരുകയാണ്. ഒരു വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ വില ഇരട്ടിയായി. വിലക്കയറ്റം നിയന്ത്രിക്കാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ നടപടികൾ സ്വീകരിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെ ജനങ്ങളിൽ അതൃപ്തി ശക്തമാകുകയും ചെയ്തു. തെരഞ്ഞെടുപ്പുപ്രചാരണത്തിൽ അരി വിലവർധനവായിരുന്നു മുഖ്യവിഷയം. 1955 മുതൽ തുടർച്ചയായി അധികാരത്തിലുള്ള എൽഡിപി അരി വിലവർധനയ്ക്കു പരിഹാരമായി നെൽകൃഷി വ്യാപകമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreഇന്ത്യ-പാക് സംഘർഷം: വീണ്ടും വെടിപൊട്ടിച്ച് ട്രംപ്; ‘അഞ്ച് ജെറ്റ് വിമാനങ്ങൾ വീഴ്ത്തി’
ന്യൂയോർക്ക്/വാഷിംഗ്ടൺ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം അവസാനിച്ചത് തന്റെ ഇടപെടൽ മൂലമാണെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങളുടെയും വിമാനങ്ങൾ വെടിവച്ചുവീഴ്ത്തിയതാണോ അതോ ഒരു രാജ്യത്തിന്റെ മാത്രമാണോ നഷ്ടം എന്നിവയെക്കുറിച്ചൊന്നും അദ്ദേഹം വിശദീകരിച്ചിട്ടില്ല. റിപ്പബ്ലിക്കൻ സെനറ്റർമാർക്ക് വെള്ളിയാഴ്ച നൽകിയ അത്താഴവിരുന്നിൽ അവകാശവാദങ്ങൾ ആവർത്തിക്കുക മാത്രമായിരുന്നു ട്രംപ്. കുറേ യുദ്ധങ്ങൾ ഞങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായിരുന്നു. യഥാര്‍ഥത്തില്‍ അഞ്ച് ജെറ്റുകള്‍ വെടിവച്ചിട്ടെന്നാണ് തോന്നുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ആണവശക്തികളാണ്. ഒടുവില്‍ വ്യാപാരക്കരാർ എടുത്തുപറഞ്ഞാണ് സംഘർഷം അവസാനിപ്പിച്ചത്. ആണവായുധങ്ങള്‍കൊണ്ട് യുദ്ധംചെയ്താൽ വ്യാപാരക്കരാറിന് യുഎസിന് താത്പര്യമില്ലെന്ന് ഇരുരാജ്യങ്ങളെയും അറിയിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. മധ്യസ്ഥനായെന്ന ട്രംപിന്റെ മുൻ അവകാശം ഇന്ത്യ നിഷേധിച്ചിരുന്നു. യുഎസിന്റെ മധ്യസ്ഥതയില്ലാതെ ഇരുരാജ്യങ്ങളുടെയും സൈനികനേതൃത്വം നടത്തിയ ചർച്ചയിലാണ് ധാരണയെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.…
Read Moreപഹൽഗാം ഭീകരാക്രമണം: ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്
വാഷിംഗ്ടണ്‍ ഡിസി: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) ആഗോളഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ ഇ തൊയ്ബയുടെ ശാഖയായ ടിആർഎഫിനെ ആഗോളഭീകരസംഘടനയുടെ പട്ടികയിൽപ്പെടുത്തിയത്. 2008ലെ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാർക്കെതിരേ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പഹൽഗാമിനെക്കുറിച്ച് വിവരിച്ചത്. ഭീകരസംഘടനയായ ലഷ്കറെ ഇ തൊയ്ബയുടെ ഉപവിഭാഗമായാണ് ടിആർഎഫ് പ്രവർത്തിക്കുന്നത്. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്സിക്യുട്ടീവ് ഓഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കി. ഈ ഭേദഗതികള്‍ ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. കാഷ്മീര്‍ റെസിസ്റ്റന്‍സ്…
Read More