ട്രംപിന്‍റെ പാക്കിസ്ഥാൻ സന്ദർശനം; വാർത്ത തള്ളി യുഎസ്

വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡെണൾഡ് ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡൊണൾഡ് ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്നും തുടർന്ന് ഇന്ത്യയിലേക്ക് പോകുമെന്നും പാക് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അറിവില്ലെന്നാണ് പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ഒന്നും പറയാനില്ലെന്ന് ഇസ്‌ലാമാബാദിലെ യുഎസ് എംബസി വക്താവും പറഞ്ഞു. സന്ദർശന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിനു പിന്നാലെ രണ്ടു പ്രധാന ടെലിവിഷൻ ചാനലുകൾ വാർത്ത പിൻവലിച്ചു. സ്ഥിരീകരണമില്ലാത്ത വാർത്ത സംപ്രേഷണം ചെയ്‌തതിൽ ഒരു ടെലിവിഷൻ ചാനൽ‌ മാപ്പ് പറയുകയും ചെയ്‌തു. ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെട്ട ക്വാഡ് കൂട്ടായ്മയുടെ അടുത്ത ഉച്ചകോടി ഇന്ത്യയിലാണു നടക്കുന്നത്. ഇതിൽ ട്രംപ് പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ക്വാഡ് സമ്മേളനത്തിന്‍റെ തീയതി തീരുമാനമായിട്ടില്ല. ക്വാഡ്…

Read More

വാർത്താ വായനയ്ക്കിടെ ഇസ്രയേൽ ബോംബാക്രമണം; അവതാരക ഓടി രക്ഷപ്പെട്ടു

ഡമാസ്കസ്: സിറിയയുടെ പ്രതിരോധ മന്ത്രാലയ ആസ്ഥാനകവാടത്തിലും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനുസമീപവും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സിറിയിലെ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെ പിന്നിൽ സ്ഫോടനം നടക്കുന്നത് കാണാം. തുടർന്ന് വാർത്താ അവതരാക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഡമാസ്കസിലെ പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേൽ വ്യോമാക്രമണം. തുടർച്ചയായ മൂന്നാം ദിവസവും ഇസ്രയേൽ സേന സിറിയയിൽ ആക്രമണം നടത്തി. ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനയ്ക്കെതിരേ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തിനു സൈനികപിന്തുണ നൽകാനാണ് ഇസ്രയേൽ വ്യോമാക്രമണം. സിറിയൻ സേനയുടെ ടാങ്കുകളെ ഉന്നമിട്ടും വ്യോമാക്രമണം നടത്തി.

Read More

അഹമ്മദാബാദ് വിമാനദുരന്തം; ക്യാപ്റ്റൻ സംശയത്തിന്‍റെ നിഴലിൽ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്നു സംശയിക്കുന്നതായി റിപ്പോര്‍ട്ട്. എന്തിനാണ് സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന ചോദ്യം ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റനോടു ചോദിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.‌ അപകടസമയത്ത് വിമാനം പറത്തിയത് ഫസ്റ്റ് ഓഫീസറായിരുന്ന ക്ലൈവ് സുന്ദര്‍ ആണെന്നായിരുന്നു പുറത്തുവന്ന വിവരം. ഒപ്പമുണ്ടായിരുന്നത് ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ ആണ്. ഒരു പൈലറ്റ് സഹ പൈലറ്റിനോട് ഫുവല്‍ സ്വിച്ചുകള്‍ ഓഫ് ചെയ്തത് എന്തിനെന്നു ചോദിക്കുന്നതിന്‍റെ വോയിസ് റെക്കോര്‍ഡ് ലഭിച്ചതായി എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നേരത്തേ പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പക്ഷേ ഏത് പൈലറ്റ് ആണ് ഈ ചോദ്യം ചോദിക്കുന്നതെന്ന വിവരം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.റിപ്പോര്‍ട്ട് സുതാര്യമല്ലെന്നും…

Read More

അലാസ്കയിൽ വൻ ഭൂകമ്പം; 7.3 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: യുഎസ് അലാസ്ക തീരത്ത് ശക്തമായ ഭൂകന്പം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ടോടെയാണു സംഭവിച്ചത്. ഭൂകന്പത്തെത്തുടർന്ന് അലാസ്കയുടെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. അലാസ്ക തീരത്ത് 700 മൈൽ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചു. അലാസ്ക ഉപദ്വീപിന്‍റെ ഭാഗമായ പോപ്പോഫ് ദ്വീപിലെ സാൻഡ് പോയിന്‍റിനു സമീപമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ശക്തമായ ഭൂകമ്പം ഉണ്ടായതിനാൽ പത്തു കിലോമീറ്റർ ചുറ്റളവിൽ നാശം ഉണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ കനത്തജാഗ്രത തുടരുകയാണ്. ഏതു സാഹചര്യവും നേരിടാൻ രക്ഷാസേന സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.ഭൂചലനത്തിൽ വാഹനങ്ങളും വീട്ടുപകരണങ്ങളും കുലുങ്ങുന്നതിന്‍റെയും പരിഭ്രാന്തരായ ആളുകൾ താമസസ്ഥലത്തുനിന്ന് പുറത്തേക്കോടുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. പസഫിക്,…

Read More

ലെയോ മാർപാപ്പ കുട്ടിക്കാലം ചെലവഴിച്ച വീട് പ്രാദേശിക ഭരണകൂടം ഏറ്റെടുത്തു

ഷിക്കാഗോ: ലെയോ പതിനാലാമൻ മാർപാപ്പ ജനിച്ചുവളർന്ന ഷിക്കാഗോ നഗരപ്രാന്തത്തിലെ ഡോൾട്ടണിലുള്ള വീട് പ്രാദേശിക ഭരണകൂടം ഏറ്റെടുത്തു. വില്ലേജ് ബോർഡിന്‍റെ പ്രത്യേക യോഗം ഏകകണ്ഠമായി അംഗീകാരം നൽകിയതിനെത്തുടർന്ന് 3,75,000 ഡോളറിനാണ് (3.22 കോടി രൂപ) വീട് വിലയ്ക്കു വാങ്ങിയത്. വീടും പരിസരവും ചരിത്രസ്മാരകമായി നിലനിർത്താനാണു തീരുമാനം. ഇതിന്‍റെ പരിപാലനത്തിന് ഉടൻ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുമെന്ന് മേയർ ജാസൻ ഹൗസ് അറിയിച്ചു. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലെ വ്യാവസായിക കുതിച്ചുചാട്ടത്തെത്തുടർന്നു മുമ്പ് സമ്പന്നമായ ഒരു ഗ്രാമമായിരുന്ന ഡോൾട്ടൺ 1980കൾ മുതൽ സാമ്പത്തികമായി തകർന്നു. സാന്പത്തിക പരാധീനതകൾക്കിടെയാണ് വീട് ഏറ്റെടുക്കാനുള്ള തീരുമാനം. വീട് ഏറ്റെടുക്കാൻ ഷിക്കാഗോ അതിരൂപതയും സഹായിക്കുമെന്നാണ് റിപ്പോർട്ട്. മാർപാപ്പ ജനിച്ചുവളർന്ന ഭവനം നിരവധി ആളുകളെയാണ് ആകർഷിക്കുന്നതെന്നും ഇതു ഗ്രാമത്തിന് പുതിയ ഊർജവും ശ്രദ്ധയും കൊണ്ടുവരുന്നുവെന്നും ഏറെ സാധ്യതകളാണ് മുന്നിലുള്ളതെന്നും പ്രാദേശികഭരണകൂടം ഫേസ്ബുക്കിൽ കുറിച്ചു. വീട് പലപ്പോഴായി മൂന്നു പേർ…

Read More

അഹമ്മദാബാദ് ദുരന്തം; നിർത്തിവച്ച അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ

ന്യൂഡൽഹി: ജൂൺ 12ന് സംഭവിച്ച അഹമ്മദാബാദ് വിമാനദുരന്തത്തെത്തുടർന്നു താത്കാലികമായി നിർത്തിവച്ച അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ. ഓഗസ്റ്റ് ഒന്നു മുതൽ അന്താരാഷ്‌ട്ര സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ബോയിംഗ് 787 വിമാനങ്ങളിൽ മുൻകരുതൽ പരിശോധനകൾ നടത്തുന്നതിന്‍റെ ഭാഗമായാണ് സർവീസുകൾ നിർത്തിവച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ ഭാഗിക സർവീസുകൾ പുനഃസ്ഥാപിക്കുമെന്നും ഒക്ടോബർ ഒന്നോടെ പൂർണമായും സാധാരണനിലയിലെത്തുമെന്നും എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. പ്രധാന മാറ്റങ്ങൾ ഡൽഹി-ലണ്ടൻ (ഹീത്രു) – ഇന്നു മുതൽ ആഴ്ചയിൽ 24 വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു. ഡൽഹി-സൂറിച്ച് – ഓഗസ്റ്റ് ഒന്നു മുതൽ ആഴ്ചയിൽ നാലിൽനിന്ന് അഞ്ച് ആയി വർധിപ്പിച്ചു. ഡൽഹി-ടോക്കിയോ (ഹനേഡ), ഡൽഹി-സിയോൾ (ഇഞ്ചിയോൺ) – ഓഗസ്റ്റ്, സെപ്റ്റംബറിൽ യഥാക്രമം മുഴുവൻ പ്രതിവാര സർവീസുകളും പുനഃസ്ഥാപിക്കും. ഡൽഹി-ആംസ്റ്റർഡാം ഓഗസ്റ്റ് ഒന്നുമുതൽ ആഴ്ചയിൽ ഏഴ് വിമാന സർവീസുകൾ പുനഃസ്ഥാപിക്കും. അഹമ്മദാബാദിനും…

Read More

പ്രതിസന്ധിയിൽ നെതന്യാഹു; മുന്നണി വിടാനൊരുങ്ങി സഖ്യകക്ഷികൾ

ജറുസലേം: ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് തോറ ജുഡെയിസം (യുടിജെ) കക്ഷിയിലെ അംഗങ്ങൾ രാജിവയ്ക്കാൻ തീരുമാനിച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. മതവിദ്യാർഥികൾക്ക് സൈനിക സേവനം ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുടിജെ അംഗങ്ങൾ രജിവയ്ക്കുന്നത്. യുടിജെയെ അനുകൂലിക്കുന്ന മറ്റൊരു പാർട്ടിയായ ഷാസും മുന്നണി വിടുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ നെതന്യാഹുവിനു നേരിയ ഭൂരിപക്ഷം ഉണ്ടെങ്കിലും ഷാസ് കൂടി പന്തുണ പിൻവലിച്ചാൽ ഭൂരിപക്ഷം നഷ്ടമാകും. നയം തിരുത്താൻ നെതന്യാഹുവിന് 48 മണിക്കൂർ കൂടി സമയം നൽകുമെന്ന് യുടിജെ വ്യക്തമാക്കി.

Read More

വയസ് 92; വീണ്ടും മത്സരിക്കാൻ കാമറൂൺ പ്രസിഡന്‍റ്

യവോൻഡെ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി എന്ന ബഹുമതി പേറുന്ന കാമറൂൺ പ്രസിഡന്‍റ് പോൾ ബിയാ ഒക്‌ടോബറിലെ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്നറിയിച്ചു. 92 വയസുള്ള അദ്ദേഹം 1982 മുതൽ 43 വർഷമായി പ്രസിഡന്‍റാണ്. തെരഞ്ഞെടുപ്പിൽ ജയിച്ച് ഏഴു വർഷം കൂടി ഭരിക്കണമെന്നാണ് ആഗ്രഹം. സ്വദേശത്തും വിദേശത്തുമുള്ള കാമറൂൺ പൗരന്മാർ താൻ വീണ്ടും പ്രസിഡന്‍റാകണമെന്ന് ആഗ്രഹിക്കുന്നതായി പോൾ ബിയാ ട്വിറ്ററിൽ കുറിച്ചു. അതേസമയം, ബിയായുടെ ഭരണത്തിൽ ജനത്തിനു തീരെ തൃപ്തിയില്ലെന്നാണ് റിപ്പോർട്ട്. അഴിമതിയും കെടുകാര്യസ്ഥതയും വ്യാപകമാണെന്ന ആരോപണമുണ്ട്. ആരോഗ്യസ്ഥിതി മോശമായ അദ്ദേഹത്തിന് ഭരണം നിർവഹിക്കാനാകുമോ എന്നും ചോദ്യമുയരുന്നു. കഴിഞ്ഞവർഷം കുറച്ചുനാൾ പൊതുപരിപാടികളിൽനിന്ന് വിട്ടുനിന്നതിനെത്തുർന്ന് അദ്ദേഹം മരിച്ചെന്നുവരെ പ്രചാരണുണ്ടായി.

Read More

ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി: മന്ത്രി എസ്. ജയശങ്കർ

ബെയ്ജിംഗ്: യഥാർഥ നിയന്ത്രണരേഖയിലെ സംഘർഷങ്ങളിൽ അയവു വരുത്താനാണ് ഇന്ത്യയും ചൈനയും ശ്രമിക്കേണ്ടതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഒൻപത് മാസംകൊണ്ട് ഉഭയകക്ഷി ബന്ധങ്ങളിൽ വലിയ തോതിൽ പുരോഗതിയുണ്ടായതായും അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി ജയശങ്കർ. രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസം തർക്കങ്ങളായും മത്സരങ്ങൾ സംഘർഷങ്ങളായും മാറ്റരുത്. പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യാപാരനീക്കങ്ങൾ ഒഴിവാക്കേണ്ടതും ആവശ്യമാണെന്ന് അവശ്യധാതുക്കളുടെ കയറ്റുമതി ചൈന നിർത്തലാക്കിയതിനെ പരോക്ഷമാ‍യി സൂചിപ്പിച്ച് ജയശങ്കർ പറഞ്ഞു.

Read More

പുടിന് ട്രംപിന്‍റെ മുന്നറിയിപ്പ് ; “കടുത്ത തീരുവ ചുമത്തും’, റഷ്യ വെടിനിർത്തൽ കരാറിൽ ഒപ്പിടണമെന്ന് യുഎസ്

വാഷിംഗ്ടണ്‍ ഡിസി: റഷ്യക്കു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. അന്പതു ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിച്ച് വെടിനിർത്തൽ കരാറിൽ ഒപ്പിട്ടില്ലെങ്കില്‍ തീരുവ ഉയര്‍ത്തുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. തങ്ങള്‍ രണ്ടാംഘട്ട താരിഫ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. യുക്രെയ്‌നെതിരായ യുദ്ധകാര്യത്തില്‍ അന്പതു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകണം. അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകും. റഷ്യക്കെതിരേ നൂറ് ശതമാനം താരിഫ് ചുമത്തും- വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഉക്രെയ്‌നിനെ പിന്തുണയ്ക്കാൻ അമേരിക്ക അയയ്ക്കുന്ന ആയുധങ്ങളിൽ പാട്രിയറ്റ് മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനെതിരേ രൂക്ഷവിമര്‍നവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ തനിക്കു നിരാശയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തുന്ന ആളാണ് പുടിനെന്നു പറഞ്ഞ ട്രംപ്, അയാള്‍ എല്ലാവരേയും ബോംബിട്ട് നശിപ്പിക്കുമെന്നും പറഞ്ഞിരുന്നു. യുക്രെയ്‌നുമായുള്ള യുദ്ധം മുന്നോട്ടുപോകുന്നതിലും അതില്‍ റഷ്യ സ്വീകരിച്ച നിലപാടിലും…

Read More