ബ്രിട്ടനിൽ പറന്നുയർന്ന് തൊട്ടുപിന്നാലെ വിമാനം തകർന്നുവീണു

സൗത്ത്ഹെൻഡ്: ഇംഗ്ലണ്ടിന്‍റെ തെക്കുകിഴക്കൻ തീരത്തുള്ള സൗത്ത്എൻഡ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ചെറുയാത്രാവിമാനം തകർന്നുവീണു. പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം നാലിനാണു അപകടമുണ്ടായത്.‌ 12 മീറ്റർ നീളമുള്ള ചെറുയാത്രാ വിമാനമാണു തകർന്നത്. വിമാനത്തിലെ യാത്രക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിനു തീപിടിക്കുകയായിരുന്നു. നെതർലൻഡ്‌സിലെ ലെലിസ്റ്റഡിലേക്കു പോയ ബീച്ച് ബി200 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചെന്ന് അധികൃതർ അറിയിച്ചു.

Read More

റഷ്യൻ മിസൈൽകേന്ദ്രത്തിനുനേരേ യുക്രെയ്ൻ ഡ്രോൺ ആക്രമണം

കീവ്: യുക്രെയ്ൻ-റഷ്യ യുദ്ധം മുറുകുന്നതിനിടെ ഇരുരാജ്യങ്ങളും ആക്രമണം ശക്തമാക്കി. മോസ്കോയിലെ യുദ്ധവിമാന പ്ലാന്‍റിലും മിസൈൽ നിർമാണകേന്ദ്രത്തിലും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. രണ്ടിടത്തും സ്ഫോടനവും തീപിടിത്തവും ഉണ്ടായതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. ലിപെട്സ്ക്, ടൂള മേഖലകളിലെ യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളിൽ രണ്ടു പേർ മരിച്ചതായി റഷ്യൻ അധികൃതർ പറഞ്ഞു. യുക്രെയ്ൻ നഗരമായ ഹർകീവിൽ റഷ്യയുടെ ഡ്രോണാക്രമണത്തിൽ ഒമ്പതുപേർക്കു പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഹർകീവിലെ വനിതാ, ശിശു ആശുപത്രിക്കുനേരേയുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിനു കേടുപറ്റി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും മറ്റൊരു ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. കിഴക്കൻ യുക്രെയ്നിലെ ഡൊണെട്സ്കിലുള്ള സെലെന ഡോളിന ഗ്രാമം പിടിച്ചതായി റഷ്യ അവകാശപ്പെട്ടു.

Read More

ഖത്തറിലെ യുഎസ് വാർത്താവിനിമയകേന്ദ്രം ഇറാൻ തകർത്തു; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി: ആണവനിലയങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്കു മറുപടിയായി ഖത്തറിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് വാർത്താവിനിമയകേന്ദ്രം തകർന്നതായി റിപ്പോർട്ട്. ജൂൺ 23ന് ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഉപഗ്രഹ ആശയവിനിമയത്തിനായി യുഎസ് സൈന്യം ഉപയോഗിക്കുന്ന ജിയോഡെസിക് ഡോം ആണ് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇറാൻ തകർത്തത്. അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉപഗ്രഹ ചിത്രങ്ങളുടെയും ഔദ്യോഗിക പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് അസോസിയേറ്റഡ് പ്രസിന്‍റെ റിപ്പോർട്ട്. പ്രാദേശിക സൈനിക പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന അമേരിക്കൻ സെൻട്രൽ കമാൻഡിന്‍റെ ഫോർവേഡ് ആസ്ഥാനമാണിത്. 2016ൽ ആണ് പതിനഞ്ച് ദശലക്ഷത്തോളം ഡോളർ ചെലവഴിച്ച് ജിയോഡെസിക് ഡോം സ്ഥാപിക്കുന്നത്. വലിയ നാശമല്ല സംഭവിച്ചതെങ്കിലും കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പെന്‍റഗൺ വക്താവ് ഷോൺ പാർനെൽ ഇറാന്‍റെ മിസൈൽ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വലിയ നാശനഷ്ടമില്ലെന്നും കേന്ദ്രത്തിലെ പ്രവർത്തനങ്ങൾക്കു തടസമുണ്ടായിട്ടില്ലെന്നും അൽ…

Read More

“അസ്ത്ര’ എയർ-ടു-എയർ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റേഡിയോ ഫ്രീക്വൻസി സീക്കർ ഘടിപ്പിച്ച ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ “അസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇന്നലെ ഒഡീഷ തീരത്ത് യുദ്ധവിമാനത്തിൽനിന്നാണു പരീക്ഷണം നടത്തിയത്. ശത്രുലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യുന്ന റേഡിയോ ഫ്രീക്വൻസി സീക്കർ പൂർണമായും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത് ഡിആർഡിഒ ആണ്. അതുകൊണ്ട് പരീക്ഷണം സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. 100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മിസൈലാണിത്. പ്രതിരോധ സാങ്കേതികവിദ്യയിൽ നാഴികക്കല്ലായി മാറിയ വിജയം കൈവരിച്ചതിന് ഡിആർഡിഒ, ഐഎഎഫ് മറ്റു പങ്കാളികൾ എന്നിവരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രശംസിച്ചു. പരീക്ഷണത്തിൽ ഉൾപ്പെട്ട ടീമുകളെ ഡിആർഡിഒ ചെയർമാൻ ഡോ. സമീർ വി കാമത്തും അഭിനന്ദിച്ചു.

Read More

യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു; 22 പേർക്ക് പരിക്ക്

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.18 മിസൈലുകളും നാനൂറോളം ഡ്രോണുകളും കീവിൽ പതിച്ചതായി പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു. ജനവാസമേഖലയിൽ ഉൾപ്പെടെയാണ് റഷ്യ ആക്രമണം നടത്തിയതെന്നും സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു. ആക്രമണത്തിൽ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു. നിരവധി കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്കു കേടുപാടുകൾ സംഭവിച്ചു. ചില കെട്ടിടങ്ങളിൽ വൻ അഗ്നിബാധയുണ്ടായതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ റഷ്യൻ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത് ജൂണിലാണ്. യുഎൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞമാസം 232 പേർ കൊല്ലപ്പെടുകയും 1,343 പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, റഷ്യൻ ആക്രമണങ്ങളെ ചെറുക്കാൻ യുക്രെയ്ന് ആ‍യുധങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജോ ബൈഡന്‍റെ ഭരണകാലത്തും യുക്രെയ്ന് വൻതോതിൽ ആയുധങ്ങൾ…

Read More

ട്രംപ് ടെക്സസിൽ ; പ്രളയത്തിൽ മരണം 121 ആയി; കാണാതായ 170 പേർക്കായി തെരച്ചിൽ തുടരുന്നു

വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ടെക്സസിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മെലാനിയ ട്രംപ്, സെനറ്റർ ജോൺ കോണിൻ, ടെക്സസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ട്രംപിനൊപ്പം ഉണ്ടാകും. കെർ കൗണ്ടിയിലെ ഹിൽ കൺട്രി യൂത്ത് സെന്‍ററിൽ ഇന്നു നടക്കുന്ന പ്രത്യേക അവലോകന യോഗത്തിലും ട്രംപ് പങ്കെടുക്കും. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളെയും പ്രാദേശികഭരണകൂട അംഗങ്ങളെയും ട്രംപ് കാണും. ടെക്സസിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ 121പേർ മരിച്ചതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. 170ലേറെപ്പേരെ ഇപ്പോഴും കാണാനില്ലെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി‍യാകുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വേനൽക്കാല ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്. കനത്ത മഴയിൽ ഗ്വാഡലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ചവരിൽ 59 മുതിർന്നവരും 36…

Read More

ബംഗ്ലാദേശ് കലാപം; ഷേഖ് ഹസീനയെ വിചാരണ ചെയ്യും

ധാക്ക: ബംഗ്ലാദേശിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിചാരണ ചെയ്യും. ഓഗസ്റ്റ് മൂന്നിനു വിചാരണനടപടികൾ തുടങ്ങാൻ പ്രത്യേക ട്രൈബ്യൂണൽ തീരുമാനിച്ചു.കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹസീനയ്ക്കെതിരേ കേസെടുത്തിട്ടുള്ളത്. ഹസീനയുടെ അഭാവത്തിലും വിചാരണ നടത്താനാണ് ദി ഇന്‍റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്‍റെ (ഐസിടി-ബിഡി) തീരുമാനം. വധശിക്ഷവരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പോലീസ് ഐജി ചൗധരി അബ്ദുള്ള അൽ മാമുൻ എന്നിവരെയും വിചാരണ ചെയ്യും. കഴിഞ്ഞവർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ബംഗ്ലാദേശ് വിട്ടത്. കുറ്റപത്രം തള്ളണമെന്ന പ്രതിഭാഗത്തിന്‍റെ ഹർജി തള്ളിയ ശേഷമാണ് ജസ്റ്റീസ് എം.ഡി. ഗോലം മോർട്ടുസ മൊസുംദറിന്‍റെ നേതൃത്വത്തിലുള്ള ഐസിടി ബെഞ്ചിന്‍റെ ഉത്തരവ്.മേയ് 12ന് ആണ് ഐസിടി-ബിഡിയുടെ…

Read More

ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ നൽകാൻ മസ്കിന് അനുമതി

ന്യൂഡൽഹി: ഇലോൺ മസ്കിന്‍റെ കമ്പനിക്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി രാജ്യത്തെ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓഥറൈസേഷൻ സെന്‍റർ (ഇൻ-സ്പേസ്). സ്റ്റാർലിങ്ക് ജെൻ 1 ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹ ശൃംഖല ഉപയോഗിച്ച് ഉപഗ്രഹ ആവശവിനിമയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കന്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിലെ അവസാനത്തെ പ്രധാന കടന്പയായിരുന്നു ബഹിരാകാശ ഏജൻസിയിൽനിന്നുള്ള അംഗീകാരം. അനുമതി ലഭിച്ച തീയതി മുതൽ അഞ്ചു വർഷത്തേക്കോ അല്ലെങ്കിൽ ജെൻ 1 ഉപഗ്രഹ ശൃംഖലയുടെ പ്രവർത്തന കാലാവധി അവസാനിക്കുന്നതു വരെയോ (ഏതാണോ ആദ്യം അവസാനിക്കുന്നത്) ആയിരിക്കും അനുമതിയുടെ കാലാവധി. മസ്കിന്‍റെ സ്പേസ് എക്സിന്‍റെ ഉപഗ്രഹ ഇന്‍റർനെറ്റ് ദാതാവായ സ്റ്റാർലിങ്ക്, 2022 മുതൽ ഇന്ത്യയിൽ വാണിജ്യ ലൈസൻസുകൾ തേടുകയാണ്. കഴിഞ്ഞ മാസം ടെലികമ്യൂണിക്കേഷൻ വകുപ്പിൽനിന്ന് ഒരു പ്രധാന പെർമിറ്റ് നേടിയെങ്കിലും, ബഹിരാകാശ വകുപ്പിൽ…

Read More

ആക്‌സിയം 4; ശുഭാംശുവിന്‍റെയും സംഘത്തിന്‍റെയും മടക്കയാത്ര മാറ്റി

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ശുഭാംശു ശുക്ലയുടെയും സംഘത്തിന്‍റെയും മടക്കയാത്ര മാറ്റി. ആക്‌സിയം 4 ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിലേക്കു മടങ്ങുക ജൂലൈ 14നു ശേഷം. ദൗത്യസംഘം മടങ്ങാനിരുന്നത് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു. യൂറോപ്യൻ സ്‌പേസ് ഏജൻസിയാണ് മടക്കയാത്ര മാറ്റിയ വിവരം അറിയിച്ചത്. മടക്കയാത്രയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശുഭാംശുവിനും സംഘത്തിനും മൂന്നാഴ്ച ചെലവിടാനായേക്കും. പതിനാലു ദിവസത്തേക്കാണ് ദൗത്യം പദ്ധതിയിട്ടിരുന്നത്. നാസ, സ്‌പേസ് എക്‌സ്‌, ആക്‌സിയം സ്‌പേസ്‌, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ്‌ ആക്‌സിയം 4 ദൗത്യം. ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്‌സിയം സ്‌പേസ്. 2022 ലാണ് ആക്സിയം സ്പേസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികളെ എത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്‌സിയം സ്‌പേസിന്‍റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു…

Read More

ടെക്സസ് പ്രളയം; മരണം 119 ആയി; 150 പേരെ കാണാതായി

ഓസ്റ്റിൻ: യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 119 ആയി.  150ലേറെപ്പേരെ കാണാതായെന്നു പ്രദേശികഭരണകൂടം അറിയിച്ചു. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി‍യാകുന്നുണ്ട്. ക്യാംപ് മിസ്റ്റിക് വേനൽക്കാല ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്. അതേസമയം പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും. നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിട്ടുണ്ട്. ‌ കനത്ത മഴയിൽ ഗ്വാദലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ചവരിൽ 59 മുതിർന്നവരും 36 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ 32 പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ക്യാംപിന്‍റെ സഹ ഉടമയും ഡയറക്ടറുമായ റിച്ചാർഡ് ഈസ്റ്റ് ലാൻഡ് (70) കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്ന് യുഎസ് മാധ്യമങ്ങൾ…

Read More