വാഷിംഗ്ടൺ ഡിസി: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ മേധാവി ജെറോം പവൽ രാജിവയ്ക്കണമെന്ന് പ്രസിഡൻ ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. ഫെഡറൽ റിസർവിന്റെ വാഷിംഗ്ടൺ ഡിസിയിലെ ആസ്ഥാനം മോടിപിടിപ്പിച്ചതിൽ പവലിനെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന വാർത്തയുടെ ലിങ്കും ട്രംപ് പങ്കുവച്ചു. ട്രംപാണ് തന്റെ ഒന്നാം ഭരണകാലത്ത് 2018ൽ പവലിനെ കേന്ദ്രബാങ്ക് മേധാവിയായി നോമിനേറ്റ് ചെയ്തത്. എന്നാൽ പലിശനിരക്ക് താഴ്ത്താൻ തയാറല്ലാത്തതു മൂലമാണ് പവലിനെ ട്രംപ് ശത്രുവായി കാണാൻ തുടങ്ങിയത്.
Read MoreCategory: NRI
റഷ്യൻ ജനറൽ കൊല്ലപ്പെട്ടു
മോസ്കോ: റഷ്യൻ നാവികസേനാ ഉപമേധാവി മേജർ ജനറൽ മിഖായേൽ ഗുഡ്കോവ് യുക്രെയ്ൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഷ്യയിലെ കുർസ്ക് മേഖലയിൽ യുക്രെയ്ൻ സേന നടത്തിയ ആക്രമണത്തിൽ ഗുഡ്കോവും മറ്റ് പത്ത് റഷ്യൻ സൈനികരും കൊല്ലപ്പെട്ടുവെന്നാണു റിപ്പോർട്ട്. 2022 ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയശേഷം റഷ്യൻ ഭാഗത്ത് കൊല്ലപ്പെടുന്ന ഏറ്റവും ഉയർന്ന സൈനിക ഉദ്യോഗസ്ഥരിലൊരാളാണ് ഗുഡ്കോവ്. ജോലിനിർവഹണത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണു റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇക്കഴിഞ്ഞ മാർച്ചിലാണ് ഗുഡ്കോവിനെ നാവികസേനാ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ആയി നിയമിച്ചത്. യുക്രെയ്ന്റെ ആക്രമണം നേരിടുന്ന കുർസ്കിൽ വിന്യസിക്കപ്പെട്ട നാവികസേനാ മറീനുകളെ നയിച്ചത് ഗുഡ്കോവ് ആയിരുന്നു.
Read More‘ബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ’: ട്രംപ് ഇന്ന് ഒപ്പു വയ്ക്കും
വാഷിംഗ്ടണ് ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ് “ബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ’ പാസാക്കി ജനപ്രതിനിധി സഭ. ട്രംപ് ഇന്ന് ബില്ലിൽ ഒപ്പു വയ്ക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214ന് ആണ് ബില്ല് പാസായത്. നേരത്തെ, ബില്ല് യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. ബില്ലിനെ, ക്രൂരമായ ബില്ല് എന്നു മുൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലുടനീളം ട്രംപ് എടുത്തുപറഞ്ഞ പരിഷ്കാരമായിരുന്നു ബിഗ് ബ്യൂട്ടിഫുൾ ബിൽ. രണ്ടാം ടേമിൽ ട്രംപിനു ലഭിച്ച പ്രധാന നിയമനിർമാണ വിജയമാണ് ഈ വോട്ടെടുപ്പ് അടയാളപ്പെടുത്തുന്നത്. കുടിയേറ്റ നിയന്ത്രണ നടപടികൾക്ക് ധനസഹായം ഉറപ്പാക്കി. 2017ലെ നികുതി ഇളവുകൾ സ്ഥിരമാക്കി. 2024 ലെ പ്രചാരണ വേളയിൽ ട്രംപ് വാഗ്ദാനം ചെയ്ത പുതിയ നികുതി ഇളവുകൾ നൽകി. “ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്നു വിളിക്കപ്പെടുന്ന ട്രംപിന്റെ പുതിയ നികുതി,…
Read Moreഇന്തോനേഷ്യയിൽ യാത്രാബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു: 43പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ യാത്രാബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു. 43പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇരുപതുപേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. 65പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 11.20ഓടെ കിഴക്കൻ ജാവയിലെ കെറ്റപാംഗ് തുറമുഖത്തുനിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെഎംപി ടുനു പ്രതാമ ജയ എന്ന യാത്രാബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി മുപ്പതു മിനിറ്റിനുശേഷമായിരുന്നു അപകടം. ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും നിരവധി ട്രക്കുകൾ ഉൾപ്പെടെ 22 വാഹനങ്ങളുമുണ്ടായിരുന്നു. രക്ഷപ്പെട്ടവരിൽ പലരും അബോധാവസ്ഥയിലായിരുന്നു. ഒമ്പത് രക്ഷാ ബോട്ടുകൾ കാണാതായവർക്കായുള്ള തെരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നു. രണ്ട് മീറ്റർവരെ ഉയരത്തിൽ തിര ഉയരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന് നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു. 17,000 ത്തോളം ദ്വീപുകളുള്ള തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ ബോട്ട് അപകടങ്ങൾ പതിവാണ്. കാലഹരണപ്പെട്ട…
Read Moreയുഎസ് ആയുധശേഖരം കുറയുന്നു? ; യുക്രെയ്ന് മിസൈലുകൾ നല്കുന്നില്ല
വാഷിംഗ്ടൺ ഡിസി: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് അമേരിക്ക ചിലതരം ആയുധങ്ങൾ നല്കുന്നതു നിർത്തിവച്ചു. ആയുധങ്ങളുടെ എണ്ണത്തിൽ അമേരിക്ക കുറവു വരുത്തി. അമേരിക്കയുടെ ആയുധശേഖരം കുറയുന്നു എന്ന ആശങ്കയിലാണിതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. പേട്രിയറ്റ് അടക്കമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന മിസൈലുകൾ, പീരങ്കി ഷെല്ലുകൾ തുടങ്ങിയ ആയുധങ്ങൾ നല്കുന്നതാണു നിർത്തിവച്ചത്. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഈ ആയുധങ്ങൾ യുക്രെയ്നു നല്കാൻ തീരുമാനമെടുത്തത്. വിദേശരാജ്യങ്ങൾക്കുള്ള സൈനികസഹായത്തിൽ പുനരവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണ് വൈറ്റ്ഹൗസ് വക്താവ് അന്നാ കെല്ലി വിശദീകരിച്ചത്. അമേരിക്കയുടെ ആയുധശേഖരം കുറഞ്ഞുവെന്നു സമ്മതിക്കാൻ വക്താവ് തയാറായില്ല. വേണമെങ്കിൽ ഇറാനോടു ചോദിച്ചു നോക്കാമെന്നാണു വക്താവ് കൂട്ടിച്ചേർത്തത്. അതേസമയം, റഷ്യൻ സേന വ്യോമാക്രമണം ശക്തമാക്കിയിരിക്കേ അമേരിക്ക വ്യോമപ്രതിരോധ മിസൈലുകൾ നല്കാതിരിക്കുന്നതു യുക്രെയ്നു വലിയ പ്രതിസന്ധി സൃഷ്ടിക്കും. നൂറുകണക്കിനു ഡ്രോണുകളും മിസൈലുകളുമാണു ദിവസവും റഷ്യൻ സേന പ്രയോഗിക്കുന്നത്. അമേരിക്ക നല്കുന്ന ആയുധങ്ങൾ…
Read Moreവെടിനിർത്തൽ ഉപാധികൾ ഇസ്രയേലിനു സ്വീകാര്യം; ഹമാസും അംഗീകരിക്കണമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തുന്നതിനുള്ള ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഗാസയിലെ ഹമാസ് ഭീകരർ വെടിനിർത്തൽ അംഗീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈജിപ്തും ഖത്തറും വെടിനിർത്തലിനു ശ്രമിക്കുകയാണ്. വെടിനിർത്തൽ നിർദേശങ്ങൾ ഇവർ ഹമാസിനു കൈമാറും. ഹമാസ് ഇത് അംഗീകരിക്കുന്നതാണു നല്ലത്. കാര്യങ്ങൾ ഇനി മെച്ചപ്പെടില്ല, വഷളാവുകയേ ഉള്ളൂ എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. അതേസമയം, വെടിനിർത്തൽ ഉപാധികൾ അംഗീകരിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികൾ മോചിതരാകണമെന്നും അതിനുള്ള അവസരം പാഴാക്കരുതെന്നുമാണ് ഇസ്രേലി സർക്കാരിന്റെ താത്പര്യമെന്ന് വിദേശകാര്യമന്ത്രി ഗിദയോൻ സാർ സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഗാസ യുദ്ധത്തിന് അന്ത്യം കാണാൻ ഉദ്ദേശിച്ചുള്ള ഏതു വെടിനിർത്തൽ ധാരണയും അംഗീകരിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച അമേരിക്ക…
Read Moreഇന്തോനേഷ്യയിൽ യാത്രാബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു; 43പേരെ കാണാതായി
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ യാത്രാബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു. 43പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇരുപതുപേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. 65പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 11.20ഓടെ കിഴക്കൻ ജാവയിലെ കെറ്റപാംഗ് തുറമുഖത്തുനിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെഎംപി ടുനു പ്രതാമ ജയ എന്ന യാത്രാബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി മുപ്പതു മിനിറ്റിനുശേഷമായിരുന്നു അപകടം. ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും നിരവധി ട്രക്കുകൾ ഉൾപ്പെടെ 22 വാഹനങ്ങളുമുണ്ടായിരുന്നു. രക്ഷപ്പെട്ടവരിൽ പലരും അബോധാവസ്ഥയിലായിരുന്നു. ഒമ്പത് രക്ഷാ ബോട്ടുകൾ കാണാതായവർക്കായുള്ള തെരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നു. രണ്ട് മീറ്റർവരെ ഉയരത്തിൽ തിര ഉയരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന് നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു. 17,000 ത്തോളം ദ്വീപുകളുള്ള തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ ബോട്ട് അപകടങ്ങൾ പതിവാണ്. കാലഹരണപ്പെട്ട…
Read More“ഇന്ത്യയുമായി തീരുവ വളരെ കുറവുള്ള കരാർ’ നിലവിൽവരുമെന്ന് ഡൊണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയുമായി തീരുവ വളരെ കുറഞ്ഞ കരാർ നിലവിൽവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വ്യത്യസ്തമായ കരാറാണു നടപ്പിലാക്കുകയെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിൽ മത്സരിക്കാനാകുന്ന വ്യാപാര കരാറിൽ യുഎസിന് അന്തിമരൂപം നൽകാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു. യുഎസ് കമ്പനികൾക്കുള്ള നികുതി കുറയ്ക്കാൻ ഇന്ത്യ തയാറാണെന്നും, ഏപ്രിൽ രണ്ടിനു പ്രഖ്യാപിച്ച 26 ശതമാനം നിരക്ക് ഒഴിവാക്കുന്നതിനുള്ള കരാറിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര താരിഫുകൾ 90 ദിവസത്തേക്കു നിർത്തിവച്ചിരുന്നു എന്നാൽ 10 ശതമാനം അടിസ്ഥാന താരിഫ് പ്രാബല്യത്തിൽ തുടർന്നു. ട്രംപ് ഭരണകൂടവുമായി കരാറിൽ ധാരണയിലെത്തുന്നതിനും ഇരുരാജ്യങ്ങളും നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുമായി ഇന്ത്യൻ പ്രതിനിധിസംഘമായി വാഷിംഗ്ടണിൽ ചർച്ച നടന്നിരുന്നു. ഇന്ത്യൻസംഘത്തെ നയിക്കുന്ന സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ഇന്നുകൂടി യുഎസിൽ തുടരും.
Read Moreയുവാക്കളുടെ പോലീസ് കസ്റ്റഡി മരണം; റഷ്യ-അസർബൈജാൻ ബന്ധം ഉലയുന്നു
മോസ്കോ: റഷ്യ-അസർബൈജാൻ ബന്ധം ഉലയുന്നു. റഷ്യൻ കസ്റ്റഡിയിൽ രണ്ട് അസർബൈജാൻ യുവാക്കൾ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. റഷ്യൻ നഗരമായ യെക്കാറ്റെറിൻബർഗിൽ കൊലക്കേസ് അന്വേഷണങ്ങളുടെ ഭാഗമായാണ് റഷ്യൻ പോലീസ് ഇവരെ കസ്റ്റഡിയലെടുത്തത്. സഹോദരന്മാരായ സിയാദ്ദീനും ഹുസൈൻ സഫറോവുമാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. അസർബൈജാനിൽ ജനിച്ച റഷ്യൻ പൗരത്വമുള്ളവരാണിവർ. ആകെ അൻപതോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അസർബൈജാൻ വിദേശകാര്യ മന്ത്രാലയം റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി. നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. എഫ്എസ്ബി ഏജന്റുമാരാണെന്ന് ആരോപിച്ച് അസർബൈജാൻ രണ്ട് റഷ്യൻ സർക്കാർ മാധ്യമ ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽക്കാരായ ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെ സംഘർഷം ആരംഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ, അസർബൈജാനി എയർലൈൻസിന്റെ വിമാനം അബദ്ധത്തിൽ റഷ്യൻ വിമാനവേധ മിസൈൽ തകർത്തിരുന്നു. 38 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
Read More“ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു’; അന്തിമനിർദേശങ്ങൾ അംഗീകരിക്കണമെന്ന് ഹമാസിനോട് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ കരാർ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അന്തിമനിർദേശം അംഗീകരിക്കാൻ ഇറാൻ പിന്തുണയുള്ള ഹമാസിനോട് ട്രംപ് ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ പരിശ്രമിച്ച ഖത്തറും ഈജിപ്തും അന്തിമനിർദേശങ്ങൾ അവതരിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. മധ്യപൗരസ്ത്യ ദേശത്തിന്റെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്നു താൻ പ്രതീക്ഷിക്കുന്നു. സംഘർഷം സ്ഥിഗതികൾ കൂടുതൽ വഷളാകാൻ കാരണമാകുമെന്നും ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.മേഖലയിൽ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും വസ്തുനാശത്തിനും കാരണമായ ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ഉയരുന്നതിനിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. വെടിനിർത്തലുമായി ബന്ധപ്പെട്ട് യുഎസ് പ്രതിനിധികൾ ഇസ്രയേലുമായി ദീർഘവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തിയതായും ട്രംപ് പറഞ്ഞു. എന്നാൽ, യുഎസ് പ്രതിനിധികളുടെ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, സ്റ്റേറ്റ്…
Read More