ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉന്നതതല ഇടപെടലിലൂടെ പാലക്കാട് സ്വദേശിനിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ദയാധനം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പ്രതികരിച്ചു. എന്നാല്‍ വധ ശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വധശിക്ഷ സംബന്ധിച്ച് ഇതുവരെ ഞങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് മുന്നിലുള്ളത്. എന്ന് നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് അറിയിച്ചു. യമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കും എന്നാണ് ഇപ്പോഴും കരുതുന്നത്, ഉന്നത…
Read MoreCategory: NRI
യുക്രെയ്ന് ആയുധങ്ങൾ നൽകുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുഎസിനു കൂടുതൽ ആയുധങ്ങൾ അയയ്ക്കേണ്ടി വരും. പ്രധാനമായും പ്രതിരോധ ആയുധങ്ങൾ. വളരെ കഠിനമായി യുക്രെയ്ൻ തിരിച്ചടി നേരിടുകയാണെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനിൽ താൻ സന്തുഷ്ടനല്ലെന്നും ട്രംപ് തുറന്നുപറഞ്ഞു. അധികാരമേറ്റതിനു പിന്നാലെ റഷ്യ-യുക്രെയ്ൻ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ട്രംപ് ശ്രമിച്ചുവെങ്കിലും സംഘർഷം അവസാനിപ്പിക്കാൻ പുടിൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. നിലവിൽ യുക്രെയ്നുനേരേ അതിശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് റഷ്യ നടത്തുന്നത്. ഈ സമയത്ത് യുക്രെയ്നുള്ള ആയുധ വിതരണം നിർത്തലാക്കുന്നത് ഗുരുതരമായ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. മുൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് 65 ബില്യൺ ഡോളറിലധികം സൈനിക സഹായം നൽകിയിരുന്നു. എന്നൽ, അധികാരമേറ്റെടുത്ത ട്രംപ്, യുക്രെയ്ന് നല്‍കിവന്ന യുദ്ധസഹായം താത്കാലികമായി മരവിപ്പിച്ചിരുന്നു.
Read Moreടെക്സസ് മിന്നൽ പ്രളയം; മരണസംഖ്യ 104 ആയി; തെരച്ചിൽ തുടരുന്നു
ടെക്സസ്: യുഎസിലെ ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 104 ആയി. ഗ്വാദലൂപ്പെ നദീതീരത്തുള്ള കെർ കൗണ്ടിയിൽ 84പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധിപ്പേരേ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കുകയായിരുന്ന നിരവധി പെൺകുട്ടികളാണ് ദുരന്തത്തിൽ ഇരയായവരിലധികവും. എല്ലാവരെയും കണ്ടെത്തിയ ശേഷമേ തെരച്ചിൽ അവസാനിപ്പിക്കുകയെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. ആവർത്തിച്ചു.അതേസമയം, ടെക്സസിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreഅമേരിക്കയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാറിൽ ട്രക്ക് ഇടിച്ച് ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഡാളസിൽ വച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. അറ്റ്ലാന്റയിലെ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാറിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. സംസ്കാര ചടങ്ങുകൾക്കായി മൃതദേഹങ്ങൾ ഹൈദരാബാദിലേക്ക് കൊണ്ടുവരും.
Read Moreടെക്സസ് പ്രളയം: മരണസംഖ്യ 78 ആയി;മരിച്ചവരിൽ 28 കുട്ടികളും
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ടെക്സസിലെ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി. ഇതില്‍ 28 പേര് കുട്ടികളാണ്. വിദേശരാജ്യങ്ങളിലെ പത്തുപേരും ഇതില്‍ ഉള്‍പ്പെടും. 41 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഡയറക്ടർ പറഞ്ഞു. അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ ടെക്സസില്‍ കനത്ത കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. മേഖലകളിലെ പ്രളയബാധിത പ്രദേശങ്ങളെക്കുറിച്ച് മൊബൈല്‍ ഫോണുകളില്‍ അലര്‍ട്ട് നല്‍കുന്നതും തുടരുകയാണ്. പ്രളയത്തില്‍ മരിച്ചര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റെ ഡോണൾഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി.ഉടന്‍ ദുരന്തഭൂമി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 850 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇനിയും മിന്നൽപ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. അധികൃതരുമായി സഹകരിച്ചു പ്രവർത്തിക്കുകയാണെന്ന് ട്രംപ് അറിയിച്ചു. തിരച്ചിലിന് കോസ്റ്റ് ഗാർഡിനെയും വിന്യസിച്ചിട്ടുണ്ട്.
Read Moreപുതിയ പാർട്ടി അസംബന്ധം; മസ്കിനെ വിമർശിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ഇലോൺ മസ്കിന്റെ നീക്കത്തെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.മസ്കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചു. അമേരിക്കയെപ്പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്ന് ട്രംപിന്റെ പോസ്റ്റിൽ പറയുന്നു. മസ്കിന്റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്റെ കുറിപ്പിലുണ്ട്. അമേരിക്കയിൽ മൂന്നാം കക്ഷി ഒരിക്കലും വിജയിക്കില്ലെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു.മസ്ക് തന്റെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും പറഞ്ഞു. മസ്കിന്റെ പാർട്ടിയിൽ പ്രമുഖരായ മൂന്ന് അമേരിക്കക്കാർ ചേരുമെന്നാണ് ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയി’നെ പിന്തുണയ്ക്കുന്ന ലോറ ലൂമറിന്റെ എക്സ് പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോൺ മസ്ക് രംഗത്തുവന്നത്. ‘അമേരിക്ക പാർട്ടി’ എന്നാണ്…
Read Moreഗാസയിൽ വെടിനിർത്തൽ; ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഉടൻ
ടെൽ അവീവ്: ഗാസയിലെ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ ഇസ്രേലിസംഘം ഖത്തറുമായി ചർച്ച നടത്തും. ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് കരാർ നിർദേശങ്ങളിൽ ഖത്തറുമായി ചർച്ച. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളുടെ മോചനം, വെടിനിർത്തൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകളാണ് ഇസ്രേലിസംഘം ഖത്തറുമായി നടത്തുക.വെടിനിർത്തൽ കരാറിലെത്താൻ നെതന്യാഹുവിനുമേൽ അന്താരാഷ്ട്രസമ്മർദം ശക്തമാകുന്നതായി റിപ്പോർട്ടുണ്ട്. അമേരിക്കയുടെ വെടിനിർത്തല്‍ നിർദേശത്തോട് അനുകൂലസമീപനമാണ് ഹമാസ് നേതൃത്വവും സ്വീകരിക്കുന്നത്. അതേസമയം, വെടിനിർത്തൽ നിർദേശത്തിൽ ഹമാസ് ആവശ്യപ്പെട്ട മാറ്റങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. ട്രംപുമായി നടത്തുന്ന ചർച്ച വെടിനിർത്തൽ കരാറിലേക്കും ഹമാസ് തടവിലുള്ള ബന്ദികളുടെ മോചനത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് നെതന്യാഹു പറഞ്ഞു.
Read Moreഗാസയിലെ വെടിനിർത്തൽ; ചർച്ചയ്ക്കു തയാർ; ട്രംപിന്റെ നിർദേശങ്ങൾ അംഗീകരിച്ച് ഹമാസ്
ജറുസലേം: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്. വെടിനിർത്തൽ സംബന്ധിച്ചുള്ള ചർച്ചയ്ക്കു തങ്ങൾ തയാറാണെന്ന് മധ്യസ്ഥചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് അറിയിച്ചു. വെടിനിർത്തൽ നടപ്പാക്കുന്ന കാര്യത്തിൽ അടിയന്തരചർച്ചയ്ക്കു തയാറാണെന്ന് പ്രസ്താവനയിൽ ഹമാസ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രാവർത്തികമാവുമെന്ന് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഓവൽ ഓഫീസിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് യുഎസ് പ്രസിഡന്റ് അപ്രതീക്ഷിതമായി ഗാസയിലെ വെടിനിർത്തലിനെക്കുറിച്ച് പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ അന്തിമനിർദേശങ്ങൾ ഹമാസിനുകൈമാറും. പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് കരാർ അംഗീകരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. എന്നാൽ, ആരുമായാണ് ചർച്ചകൾ നടത്തിയതെന്നും യുഎസ് പ്രതിനിധികൾ ആരൊക്കെയായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല.…
Read Moreവ്യോമാതിർത്തികൾ തുറന്നു; വിമാനസർവീസുകൾ പുനരാരംഭിച്ച് ഇറാൻ
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തെത്തുടർന്നു ജൂൺ 13 മുതൽ അടച്ചിട്ടിരുന്ന വ്യോമാതിർത്തികൾ ഇറാൻ തുറന്നു. ടെഹ്റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഇമാം ഖൊമൈനി എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചെന്ന് ഇറാന്റെ ദേശീയവാർത്താ ഏജൻസി അറിയിച്ചു. പുലർച്ചെ അഞ്ചിനും വൈകുന്നേരം ആറിനും ഇടയിൽ മാത്രമാണ് സർവീസ്. അതേസമയം, ഇസ്രയേൽ ആക്രമണത്തിൽ കേടുപറ്റിയ ഇസ്ഫഹാൻ, തബ്രീസ് വിമാനത്താവളങ്ങൾ തുറന്നിട്ടില്ലെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നമുറയ്ക്ക് ഇവ പ്രവർത്തനമാരംഭിക്കുമെന്നും വാർത്താ ഏജൻസി പറഞ്ഞു.12 ദിവസത്തെ സംഘർഷത്തിനുശേഷം ജൂൺ 24ന് ആണ് ഇസ്രയേലും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നത്.
Read Moreപ്രധാനമന്ത്രി അർജന്റീനയിൽ; പ്രധാനമന്ത്രിതല ഉഭയകക്ഷി സന്ദർശനം 57 വർഷത്തിനിടെ
ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തും. 57 വർഷത്തിനിടെ അർജന്റീനയുമായുള്ള ആദ്യത്തെ പ്രധാനമന്ത്രിതല ഉഭയകക്ഷി സന്ദർശനം കൂടിയാണിത്. ബ്യൂണസ് അയേഴ്സിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നേരത്തെ 2018ല്‍ ജി ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു. മോദിയുടെ പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിലെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. എസീസ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോദിക്ക് ആചാരപരമായ സ്വീകരണം നൽകി. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യ-അർജന്റീന പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ചർച്ചകാളാണു നടക്കുന്നത്.
Read More