കുട്ടനാടൻ നന്മയുടെ ഗ്രാമഭംഗി  മലയാളിയെക്കൊണ്ടു പാടിച്ച കവി; കഥ പറഞ്ഞു തുടങ്ങി, പാട്ടെഴുത്തിൽ തിളങ്ങിയ ബി.ആർ. പ്രസാദ്

ആലപ്പുഴ: ബി.ആർ. പ്രസാദ് മറയുമ്പോൾ മലയാളത്തിനു നഷ്ടമാകുന്നത് കുട്ടനാടൻ നന്മയുടെ ഗ്രാമഭംഗി നിറഞ്ഞ പാട്ടുകളെഴുതിയ കവിയെ. നാട്ടുനന്മകളും നാടൻഭംഗിയും മനസിൽ നിറച്ച് ഹൃദയസമ്പന്നതയുടെ ധാരാളിത്തമുള്ള പ്രകാശനമായിരുന്നു ബി.ആർ. പ്രസാദിന്‍റെ പാട്ടുകൾ. കേരനിരകളാടും എന്ന കുട്ടനാടൻ ഭംഗി വർണിക്കുന്ന പാട്ട് കേരളത്തിന്‍റെ വർണവരികളായാണ് ലോകം മുഴുവൻ മലയാളികൾ ഏറ്റെടുത്തത്. നിറഞ്ഞ സൗഹൃദവും ആത്മാർഥമായ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിന്‍റെ ജീവിതത്തിൽ സൂക്ഷിച്ചിരുന്നതായി സുഹൃത്തുക്കൾ.  കുട്ടനാടൻ ഗ്രാമീണതയെ ജനപ്രിയ ചലച്ചിത്ര ഗാനങ്ങളിൽ ഇത്രയേറെ സന്നിവേശിപ്പിച്ച് ശ്രോതാക്കളെ രസിപ്പിച്ച ഗാനരചയിതാവായിരുന്നു ബി.ആർ. പ്രസാദ്. ചലച്ചിത്ര ലോകത്തെ വെള്ളിവിഹായസുകൾ തുറന്നുകിട്ടിയിട്ടും കുട്ടനാടൻ പാടശേഖരം വിട്ടുപോകാതെ അതിന്‍റെ കുതൂഹലങ്ങളിൽ ആസ്വദിച്ചു കഴിയാനാണ് കവി കൂടിയായിരുന്ന പ്രസാദ് ശ്രമിച്ചത്. കിളിച്ചുണ്ടൻ മാമ്പഴം, പട്ടണത്തിൽ സുന്ദരൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, ജലോത്സവം, വെട്ടം, ഇവര്‍, വാമനപുരം ബസ്റൂട്ട്, ഇരുവട്ടം മണവാട്ടി, ട്വിങ്കിള്‍ ടിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, നട്ടുച്ച നേരം എങ്ങും…

Read More

താരരാജാക്കളെപ്പോലും വിരട്ടിയ സംവിധായകൻ! 2021 ഡിസംബർ24നു വിടവാങ്ങിയ സേതുമാധവന്‍റെ സ്മൃതികളിലൂടെ ഒരു യാത്ര..

എസ്. മഞ്ജുളാദേവി മനുഷ്യ മനസിന്‍റെ ചാഞ്ചല്യങ്ങൾ, സ്ത്രീ മനസിന്‍റെ ചാഞ്ചാട്ടങ്ങൾ, വൈകാരിക കയറ്റിറക്കങ്ങൾ, അങ്ങനെ പലതും കാമറ കണ്ണുകൾ ഒപ്പിയെടുക്കാതിരുന്ന കാലം…. നായികമാരെ ഒന്നുകിൽ ദേവതമാരായി ചിത്രീകരിക്കും അല്ലെങ്കിൽ സർവം സഹയായ ത്യാഗസ്വരൂപിണികളായും അവതരിപ്പിക്കും. എന്നാൽ ഇത്തരം പരിവേഷങ്ങളെ മുഴുവൻ തകർത്തുകൊണ്ട് മലയാള സിനിമയിൽ വന്ന കൗമാരക്കാരിയായ ഒരു നായികയുണ്ട്. കരകാണാകടൽ എന്ന കെ.എസ്. സേതുമാധവൻ ചിത്രത്തിലെ മേരിയാണത്. ജയഭാരതി ജീവൻ നല്കിയ മേരി കൗമാരക്കാരികളുടെ എല്ലാവിധ ദൗർബല്യങ്ങളും ചേർന്നതാണ്. അൽപക്കത്തെ ചെറുപ്പക്കാരെ കാണുന്പോൾ പ്രായത്തിന്‍റെ എല്ലാ ചാപല്യങ്ങളും പ്രകടിപ്പിക്കുന്ന പ്രകൃതം. ഇക്കാലഘട്ടത്തിൽ പോലും നായികമാരെ ഇങ്ങനെ അവതരിപ്പിക്കുവാൻ സംവിധായകൻമാർക്കു ധൈര്യം കാണുമോ എന്നറിയില്ല. ജീവിതത്തിൽനിന്നും അതുപോലെ പറിച്ചെടുത്തുവച്ച മേരി മലയാള സിനിമയിലെ നായികാ സങ്കല്പത്തിനെ തന്നെ തകർത്തുകൊണ്ട് ഇന്നും നിലനിൽക്കുന്നു. കരകാണാകടലിലെ സത്യൻ അവതരിപ്പിച്ച തോമയും കവിയൂർ പൊന്നമ്മയുടെ അമ്മ കഥാപാത്രവും മധുവിന്‍റെ കറിയയുമെല്ലാം ഇങ്ങനെ…

Read More

ജിംഗിൾ ബെൽസ്… എങ്ങും ക്രിസ്മസ് വൈബ്

കോട്ടയം: ദൈവപുത്രന്‍റെ തിരുപ്പിറവിയെ വരവേല്‍ക്കാനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. എങ്ങും ക്രിസ്മസിന്‍റെ ആരവങ്ങളാണ്. രാത്രിയെ പകലാക്കുന്ന ക്രിസ്മസ് വൈബില്‍ നഗരവാസികളും ആഹ്ളാദത്തിലാണ്. വ്യാപാര സ്ഥാപനങ്ങള്‍ ദീപാലംകൃതമായി. വീടുകളിൽ നക്ഷത്രങ്ങള്‍ മിന്നിതെളിയുന്നു. കാരള്‍ ഗാനങ്ങള്‍ എങ്ങും കേള്‍ക്കാം. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് ഉണ്ണിയേശുവിനു പിറക്കാന്‍ പുല്‍ക്കൂട് ഒരുക്കുന്ന തിരക്കിലാണ്. മിന്നിത്തെളിയുന്ന നക്ഷത്രങ്ങള്‍പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് ഇത്തവണ വീണ്ടും ഡിമാൻഡ് കൂടിയിട്ടുണ്ട്. എങ്കിലും ഓട്ടോമാറ്റിക് ലൈറ്റുകളുടെ വര്‍ണ ഭംഗിയിലും എല്‍ഇഡി ബള്‍ബുകളുടെ മാസ്മരികതയിലും മിന്നിതെളിയുന്ന നക്ഷത്രങ്ങളാണ് ഇത്തവണയും വിപണി കീഴടക്കിയിരിക്കുന്നത്. നക്ഷത്രങ്ങള്‍ക്കൊപ്പം അലങ്കാരങ്ങളുടെയും ഓട്ടോമാറ്റിക് ബള്‍ബുകളുടെയും കച്ചവടം ഇത്തവണ നേരത്തെ തുടങ്ങിയിരുന്നു. പലയിടത്തും ക്രിസ്മസ് ട്രീകള്‍ ഒരുങ്ങിക്കഴിഞ്ഞു. 100രൂപ മുതല്‍ മിന്നിതെളിയുന്ന ബള്‍ബുകള്‍ ലഭിക്കും. മധുരമൂറുന്നകേക്ക് വിപണികേക്കിന്‍റെ മാധുര്യമില്ലെങ്കില്‍ എന്തു ക്രിസ്മസ് ആഘോഷം. ബ്ലാക്ക് ഫോറസ്റ്റ്, റിച്ച് ഫ്രൂട്ട്, ബദാം, പിസ്ത, കിസ്മിസ്, വാനില, റിച്ച്മണ്ട്‌സ്, വാള്‍നട്‌സ്, ഡ്രൈഫ്രൂട്ട്‌സ്, ചോക്കലേറ്റ്, ബ്രൌണി,…

Read More

ആത്മഹത്യചെയ്യാൻ ഓരോ കാരണങ്ങൾ! സോഷ്യൽ മീഡിയ വില്ലൻ; നോവുന്ന കുഞ്ഞുമനസുകള്‍-1

റിച്ചാർഡ് ജോസഫ് സമൂഹജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും പ്രതിസന്ധികളും മൂലം സമ്മർദങ്ങൾ അനുഭവിക്കാത്ത മനുഷ്യർ വളരെ കുറവാണ്. ഒന്നുരണ്ടുപതിറ്റാണ്ടുമുൻപുവരെ സമ്മർദങ്ങൾ മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന ഒന്നായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ അടുത്തകാലത്ത് നടന്ന മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത് കൊച്ചുകുഞ്ഞുങ്ങൾപോലും ചെറുതും വലുതുമായ മാനസിക സമ്മർദങ്ങൾക്ക് അടിമകളാകുന്നുവെന്നാണ്. സാമൂഹ്യജീവിതത്തിൽ വന്ന മാറ്റങ്ങളും ജീവിത നിലവാരത്തിന്‍റെ പ്രത്യേകതകളുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്. കുട്ടികളിലും കൗമാരക്കാരിലും ആത്മഹത്യാപ്രവണത വർധിച്ചുവരുന്നതായി കണ്ടെ ത്തിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ലോക്ഡൗണും മറ്റ് സാമൂഹ്യനിയന്ത്രണങ്ങളും കുട്ടികളിലെയും കൗമാരക്കാരിലെയും ആത്മഹത്യാ നിരക്ക് വർധിപ്പിച്ചതായും വിലയിരുത്തപ്പെടുന്നു. ആത്മഹത്യചെയ്യാൻ ഓരോ കാരണങ്ങൾ കുട്ടികളും കൗമാരക്കാരും എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു? പ്രശ്നങ്ങളെ എങ്ങനെ ശാസ്ത്രീയമായി സമീപിക്കാം? എന്നിങ്ങനെ നീളുന്ന നിരവധി ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തേണ്ടതുണ്ട്. കുട്ടികളും കൗമാരക്കാരും ആത്മഹത്യ ചെയ്യുന്നതിനു സങ്കീർണമായ ജൈവിക മാനസിക സാമൂഹ്യ കാരണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. കൗമാരകാലം ശാരീരികവും മാനസികവും സാമൂഹ്യവുമായ സവിശേഷ…

Read More

ഡോക്ടർമാർ ദൈവങ്ങളല്ല, ചെകുത്താന്മാരുമല്ല..! കഥാകൃത്തും ഡോക്ടറുമായ മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

ബ്രെയിൻ ട്യൂമർ ബാധിച്ച, നേരത്തേതന്നെ ഹൃദ്രോഗിയായ ഒരു രോഗിയെ രണ്ടാഴ്ചയോളം വാർഡിൽ കിടത്തി സർജറിക്ക് വേണ്ടി റെഡിയാക്കുന്നു. ഓപ്പറേഷൻ സമയത്തും ശേഷവും സംഭവിക്കാവുന്ന ഓരോ കാര്യവും പറഞ്ഞു മനസിലാക്കി സമ്മതപത്രം വാങ്ങിയശേഷം, 8-10 മണിക്കൂർ വരെ നീണ്ട ഓപ്പറേഷൻ ചെയ്യുന്നു. ഓപ്പറേഷനുശേഷം ഐസിയുവിൽ രോഗിയിലെ മാറ്റങ്ങളും ജീവസ്പന്ദങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതിനിടയിൽ നിർഭാഗ്യവശാൽ രോഗിയുടെ നില വഷളാവുന്നു. വേണ്ട ചികിത്സകൾ നൽകിയശേഷം ഇക്കാര്യങ്ങളെല്ലാം രോഗിയുടെ ബന്ധുക്കളെ സമയാസമയങ്ങളിൽ അറിയിക്കുന്നു. ‌ പിന്നെയും രോഗിയെ രക്ഷിക്കാൻ മനുഷ്യസഹജമായ കാര്യങ്ങളെല്ലാംതന്നെ ചെയ്യുന്നു. പക്ഷെ രാത്രി ഒരുമണിയോടെ രോഗി മരിക്കുന്നു. ഇക്കാര്യം പറയാൻ വീണ്ടും ചെല്ലുമ്പോൾ, രോഗിയുടെ ബന്ധു ആ ഡോക്ടറുടെ വയറ്റിൽ ചവിട്ടിത്തെറിപ്പിക്കുന്നു. രാത്രി ഒന്നര മണിക്ക്, ഐസിയുവിൽ ഡ്യൂട്ടി ചെയ്യേണ്ട, വേറെയും രോഗികൾക്ക് ചികിത്സ കൊടുക്കേണ്ട ആ ഡോക്ടർ ചവിട്ടുകൊണ്ട് രോഗിയായി കാഷ്വാലിറ്റിയിൽ ചികിത്സയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോസർജറി…

Read More

മഹാതപസിന്‍റെ സാക്ഷി ‘മറുന്തുവാഴ്മലൈ’! നിജുകുമാർ വെഞ്ഞാറമ്മൂട് മരുത്വാമല സന്ദർശിച്ചശേഷം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്

പശ്ചിമഘട്ടപർവ്വതനിരകളുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കൊടുമുടി… ഋഷിപരമ്പരകളുടെ മഹാതപസിന്‍റെ സാക്ഷി… മലയാളികള്‍ക്ക് ഇവിടം “മരുത്വാമല”. തമിഴര്‍ക്ക് “മറുന്തുവാഴ്മലൈ’. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളുമെല്ലാം തങ്ങളുടെയുള്ളിലെ ആത്മചൈതന്യത്തെ കണ്ടെത്തിയയിടം.. “ആത്മീയതയുടെ വെളിച്ചത്തിനായി കൊതിക്കുന്നവർക്ക് ഏകാന്തതയോടെയും ഏകാഗ്രതയോടെയും ഈ പ്രകൃതിയുമായി അലിഞ്ഞുചേരാം… “വെറുമൊരു സഞ്ചാരിയായി മാത്രം എത്തുന്നവർക്ക് ഈ മലനിരകളും, പൂക്കളുമൊക്കെ കണ്ട് ആനന്ദിക്കാം… പ്രകൃതിസ്നേഹികൾക്ക് പച്ചപ്പിന്‍റെ മനോഹാരിതയിലേക്ക് ആഴ്ന്നിറങ്ങാം… യുക്തിവാദികൾക്ക് ആഹ്ലാദകരമായ ഒരു സാഹസിക ട്രെക്കിംഗ് നടത്താം… ഒരാൾ ഏതു രൂപത്തിൽ ഇവിടെ എത്തുന്നോ അതേ രൂപത്തിലും ഭാവത്തിലും ഈ പ്രകൃതിയെ നമുക്ക് അനുഭവിച്ചറിയാം… കല്ലും മണ്ണും പാറക്കൂട്ടങ്ങളും മലകളും താണ്ടി ആദ്യമായി മരുത്വാമല കയറുമ്പോൾ ഈ യാത്രയുടെ അവസാനം എന്താണ് എന്ന് അറിവുണ്ടാകില്ല. മലമുകളിലെത്തിക്കഴിഞ്ഞ് പിള്ളത്തടം ഗുഹയിൽ ഇത്തിരി നേരം വിശ്രമിക്കുമ്പോൾ ഈ യാത്രപോലെ തന്നെയല്ലേ നമ്മുടെ ജീവിതവും എന്നു തോന്നിപ്പോകും. ജീവിതത്തിന്‍റെ ആരംഭഘട്ടത്തിൽ ഏതുവഴിയിലൂടെ സഞ്ചരിക്കും…

Read More

ഭർത്താവ് (ഭാര്യ) മരിച്ച അല്ലെങ്കിൽ ഉപേക്ഷിച്ച, വിവാഹം കഴിഞ്ഞ് അവരവരുടെ ജീവിതം തേടിപ്പോയ മക്കളുള്ള… ചില മനുഷ്യരുണ്ട്..! ബ്ലോഗർ അൻസി വിഷ്ണു ഫേസ്ബുക്കിൽ കുറിച്ചത്

ഒറ്റപ്പെട്ടുപോയ മനുഷ്യരെക്കുറിച്ച് ഓർത്തിട്ടുണ്ടോ? പകലും രാവും ഒരുപോലെ. മാറ്റങ്ങളൊന്നുമില്ലാത്ത ദിവസങ്ങളെ വെറുത്തുപോയ മനുഷ്യരെക്കുറിച്ചോർക്കണം ഇടയ്ക്ക് എപ്പോഴെങ്കിലും… ഭർത്താവ് (ഭാര്യ) മരിച്ച അല്ലെങ്കിൽ ഉപേക്ഷിച്ച, വിവാഹം കഴിഞ്ഞ് അവരവരുടെ ജീവിതം തേടിപ്പോയ മക്കളുള്ള… ചില മനുഷ്യരുണ്ട്. മക്കൾ എല്ലാമാസവും അയയ്ക്കുന്ന ചെലവ് കാശ് കൊണ്ട് മാത്രം ജീവിക്കുന്നവർ… മറവികളിലേക്ക്, രോഗങ്ങളിലേക്ക് കയറും മുൻപ് അവർ അനുഭവിക്കുന്ന ഏകാന്തതയാണ് വേദന എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, പുതുമകൾ ഒന്നുമില്ലാതെ ദാരിദ്ര്യത്തിലോ, ചിലപ്പോൾ സമ്പന്നതയിലോ ഒറ്റപ്പെട്ടുപോയ മനുഷ്യർ… “ഫ്രീഡം ഫൈറ്റ്’ എന്ന സിനിമയിലെ വൃദ്ധമന്ദിരത്തിലെ ജോജുവിനെപോലെ, അതുമല്ലെങ്കിൽ “മഴ’ സിനിമയിലെ സംയുക്തയെപോലെ, അല്ലെങ്കിൽ നമ്മളിൽ ഓരോരുത്തരെയും നിത്യവും കടന്നുപോകുന്ന ചില മനുഷ്യരെപോലെ… ടിവി കണ്ട്, വായിച്ച്, ചിന്തിച്ച്, ഉറങ്ങി, പാചകം ചെയ്ത് ഒറ്റയ്ക്ക് ആയിപോയവർ… ഒന്ന് അമ്പലത്തിൽ പോകാൻ കൂട്ടില്ലാതെ, ഒരു ചായ കുടിക്കാൻ ആരും കൂടെയില്ലാതെ, മരുന്ന് കഴിച്ചോ, ഭക്ഷണം കഴിച്ചോ,…

Read More

ഒളിച്ചോടുന്നവരിലേറെയും മുതിര്‍ന്ന സ്ത്രീകൾ.. പിന്നീട് സംഭവിക്കുന്നതോ..? പ്രണയക്കൊലകളിൽ മുന്നിൽ ഉത്തര്‍പ്രദേശ്

ഇഷ്ടപ്പെട്ടവരെ പങ്കാളികളാക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിച്ചുകൊടുക്കാന്‍ 21ാം നൂറ്റാണ്ടിലും വലിയൊരു വിഭാഗം ഒരുക്കമല്ല. ഈ പഴഞ്ചൻ മനോഭാവമാണ് പല പ്രണയക്കൊലപാതകങ്ങള്‍ക്കും കാരണം. പ്രണയിച്ചയാളെക്കുറിച്ച് കൂടുതല്‍ മനസിലാകുന്നതോടെ, നോ പറഞ്ഞതിന്‍റെ പേരില്‍ സ്ത്രീകള്‍ കൊലക്കത്തിക്ക് ഇരയാകുന്നു. പ്രണയത്തില്‍നിന്ന് പിന്മാറുന്ന സ്ത്രീകളെ കടത്തിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് വിവാഹം കഴിക്കുന്ന കേസുകള്‍ക്കും രാജ്യത്ത് പഞ്ഞമില്ല. ഓരോ ദിവസവും 76 സ്ത്രീകളെയെങ്കിലും ഇന്ത്യയില്‍ നിര്‍ബന്ധിച്ച് വിവാഹം ചെയ്യാനായി തട്ടിക്കൊണ്ടു പോകുന്നുണ്ടെന്നും ഇവരില്‍ എട്ടുപേരെങ്കിലും ഒരുദിവസം കൊല്ലപ്പെടുന്നുണ്ടെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. ഒളിച്ചോടുന്നവരിലേറെയും മുതിര്‍ന്ന സ്ത്രീകൾ ഭർതൃപീഡനത്തിന്‍റെയും പ്രണയത്തിന്‍റെയും പേരിൽ വീടു വിട്ടിറങ്ങുന്ന വീട്ടമ്മമാരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. ഈവിധം ഒളിച്ചോടുന്നവരില്‍ 92 ശതമാനവും മുതിര്‍ന്ന സ്ത്രീകളാണ്. ഇവരിൽ പലരും പിന്നീട് വഞ്ചിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ഇത്തരം കൊലകള്‍ക്ക് ലിംഗവിവേചനം ഒരു അടിസ്ഥാനഘടകമാണെന്ന് ജെഎന്‍യു സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ലോ…

Read More

പ്രണയവണ്ടിയില്‍നിന്ന് ഇറങ്ങാൻ പത്ത് സൂചനകൾ! ഡോക്ടര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ അറിയാം…

പ്രണയക്കൊലകളും പ്രണയത്തിന്‍റെ പേരിലുള്ള ആത്ഹത്യകളും പെരുകുന്ന പശ്ചാത്തലത്തിൽ പ്രമുഖ മനഃശാസ്ത്ര വിദഗ്ധനായ സി.ജെ. ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങൾ ശ്രദ്ധേയമാണ്. പ്രണയിക്കുമ്പോള്‍ കരുതേണ്ട ചില ജാഗ്രതകളെക്കുറിച്ച് അദ്ദേഹം എഴുതുന്നു. അത്തരത്തിലുള്ള പത്ത് നിര്‍ദേശങ്ങളാണ് ഡോക്ടര്‍ മുന്നോട്ടുവയ്ക്കുന്നത്. 1. എന്‍റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാല്‍ മതിയെന്ന വാശി കാണിക്കുന്നത് അപായസൂചനയാണ്. അനുസരിക്കാതെ വരുമ്പോള്‍ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ് ലിംഗുമൊക്കെ കാമുകനോ കാമുകിയോ പുറത്തെടുക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. 2. എവിടെ പോകണം, ആരോട് മിണ്ടണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ്. 3. ഫോണില്‍ കാള്‍ ലിസ്റ്റ് പരിശോധിക്കല്‍, മെസേജ് നോക്കല്‍, സോഷ്യല്‍ മീഡിയയില്‍ എന്ത് ചെയ്യുന്നുവെന്ന തെരച്ചില്‍ ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയലക്ഷണങ്ങളാണ്. 4. ഫോണ്‍ എന്‍ഗേജ്ഡ് ആകുമ്പോഴും, എടുക്കാന്‍ താമസിക്കുമ്പോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്‍റെ ലക്ഷണമാണ്. 5.…

Read More

താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ..! ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ് അവനവനെപ്പറ്റിയുള്ള തിരിച്ചറിവ്

താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താനെന്നോടു ചോദിക്ക്…! മലയാളത്തിലെ ഒരു ഹിറ്റ് ചിത്രത്തിലെ പ്രശസ്തമായ ഡയലോഗാണിത്. അവനവനെപ്പറ്റി ഒരു തിരിച്ചറിവുണ്ടാകുന്നത് എല്ലാവർക്കും നല്ലതാണ്. നാം നമ്മോടുതന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഞാനാരാണ്? ഏതുതരത്തിലുള്ള ആളാണ്? എന്‍റെ കാഴ്ചപ്പാടുകൾ എന്തൊക്കെയാണ്? പ്രധാനപ്പെട്ട വിഷയങ്ങളിൽ എന്‍റെ നിലപാടെന്താണ്? എന്‍റെ കഴിവുകളും കുറവുകളും എന്ത്? എനിക്ക് ലക്ഷ്യങ്ങൾ ഉണ്ടോ? എങ്കിൽ അതെന്തൊക്കെ? ഈ ചോദ്യങ്ങൾക്കൊക്കെ വ്യക്തമായ ഉത്തരങ്ങളും നമുക്കു വേണം. അവനവനെപ്പറ്റി വ്യക്തമായ ധാരണയുള്ളവർക്കേ അനുഭവങ്ങളിൽനിന്ന് പഠിക്കാൻ സാധിക്കൂ. അവർക്കേ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടാകൂ. അവരവരുടെ കുറവുകൾ മനസിലാക്കുന്നവനേ അതിന്‍റെ പോരായ്മകളെ അതിജീവിക്കാൻ കഴിയൂ. നമുക്ക് ഗുണകരമല്ലാത്ത ജീവിതശൈലികളെ മാറ്റിയെടുക്കാൻ കഴിയൂ. തന്നെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാൾക്ക് മറ്റുള്ളവരെയും മനസിലാക്കാൻ കഴിയും. അവരെ ഉൾക്കൊള്ളാനും അവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കാനും കഴിയും. ചുരുക്കിപ്പറഞ്ഞാൽ സന്തോഷകരമായ ജീവിതത്തിന്, ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ് അവനവനെപ്പറ്റിയുള്ള തിരിച്ചറിവ്. ഡോ. ജിറ്റി ജോർജ്കൺസൾട്ടന്‍റ്…

Read More