ഭർത്താവ് (ഭാര്യ) മരിച്ച അല്ലെങ്കിൽ ഉപേക്ഷിച്ച, വിവാഹം കഴിഞ്ഞ് അവരവരുടെ ജീവിതം തേടിപ്പോയ മക്കളുള്ള… ചില മനുഷ്യരുണ്ട്..! ബ്ലോഗർ അൻസി വിഷ്ണു ഫേസ്ബുക്കിൽ കുറിച്ചത്

ഒറ്റപ്പെട്ടുപോയ മനുഷ്യരെക്കുറിച്ച് ഓർത്തിട്ടുണ്ടോ? പകലും രാവും ഒരുപോലെ. മാറ്റങ്ങളൊന്നുമില്ലാത്ത ദിവസങ്ങളെ വെറുത്തുപോയ മനുഷ്യരെക്കുറിച്ചോർക്കണം ഇടയ്ക്ക് എപ്പോഴെങ്കിലും…

ഭർത്താവ് (ഭാര്യ) മരിച്ച അല്ലെങ്കിൽ ഉപേക്ഷിച്ച, വിവാഹം കഴിഞ്ഞ് അവരവരുടെ ജീവിതം തേടിപ്പോയ മക്കളുള്ള… ചില മനുഷ്യരുണ്ട്.

മക്കൾ എല്ലാമാസവും അയയ്ക്കുന്ന ചെലവ് കാശ് കൊണ്ട് മാത്രം ജീവിക്കുന്നവർ… മറവികളിലേക്ക്, രോഗങ്ങളിലേക്ക് കയറും മുൻപ് അവർ അനുഭവിക്കുന്ന ഏകാന്തതയാണ് വേദന എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,

പുതുമകൾ ഒന്നുമില്ലാതെ ദാരിദ്ര്യത്തിലോ, ചിലപ്പോൾ സമ്പന്നതയിലോ ഒറ്റപ്പെട്ടുപോയ മനുഷ്യർ…

“ഫ്രീഡം ഫൈറ്റ്’ എന്ന സിനിമയിലെ വൃദ്ധമന്ദിരത്തിലെ ജോജുവിനെപോലെ, അതുമല്ലെങ്കിൽ “മഴ’ സിനിമയിലെ സംയുക്തയെപോലെ, അല്ലെങ്കിൽ നമ്മളിൽ ഓരോരുത്തരെയും നിത്യവും കടന്നുപോകുന്ന ചില മനുഷ്യരെപോലെ…

ടിവി കണ്ട്, വായിച്ച്, ചിന്തിച്ച്, ഉറങ്ങി, പാചകം ചെയ്ത് ഒറ്റയ്ക്ക് ആയിപോയവർ… ഒന്ന് അമ്പലത്തിൽ പോകാൻ കൂട്ടില്ലാതെ, ഒരു ചായ കുടിക്കാൻ ആരും കൂടെയില്ലാതെ, മരുന്ന് കഴിച്ചോ, ഭക്ഷണം കഴിച്ചോ, ഉറങ്ങിയോ എന്നൊന്നും അന്വേഷിക്കുവാൻ ആരും കൂടെയില്ലാതെ പോയവർ…

ചുറ്റും ബന്ധങ്ങൾ ഉള്ളപ്പോഴും അനാഥരായവർ ഉണ്ട്. വേദനിപ്പിക്കുന്ന ഏകാന്തതയിൽ പലവട്ടം ഒറ്റക്കയറിൽ തൂങ്ങി എല്ലാം അവസാനിപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട്…

മരിക്കുവാനും കഴിയാതെ പിന്നെയും ജീവിക്കുന്നവരുണ്ട്… ഇടയ്ക്ക് ഒന്ന് മൊബൈലിൽനിന്ന് കണ്ണെടുത്ത് ചുറ്റും നോക്കണം. തിരക്കുകളിൽനിന്നിറങ്ങി പതിയെ നടക്കണം, അപ്പോൾ കാണാം ഒറ്റയ്ക്ക് ആയ ഒരുപാട് ജീവിതങ്ങളെ…

ഒരിക്കൽ ആരോടോ ചാറ്റ് ചെയ്ത് കൊണ്ടിരുന്ന എന്നോട് അമ്മ പറഞ്ഞു “എന്നോട് എന്തെങ്കിലും ഒന്ന് മിണ്ടുമോ, എന്തെങ്കിലും വാർത്തമാനം പറയുമോ എന്ന്’ അതൊരു അപേക്ഷയായിരുന്നു.

എന്നെയും പരിഗണിക്കുമോ എന്ന അപേക്ഷ… അങ്ങനെ എന്നോടൊന്ന് മിണ്ടുമോ എന്നുപോലും ചോദിക്കുവാൻ കഴിയാതെ പോയവരെ ഓർക്കൂ… ഹൃദയം നുറുങ്ങുന്ന വേദനയാണത്…

അവർ ഒരു മൂളൽപോലും അത്രമേൽ ആഗ്രഹിക്കുന്നു… കരയുവാൻപോലും കഴിയാത്ത മരവിപ്പിൽ മരിച്ച് വീണ്, ഒറ്റപ്പെടലിന്‍റെ തീ ഭക്ഷിക്കുന്ന മനുഷ്യരെക്കുറിച്ച് ഇടയ്ക്കെങ്കിലും ഓർക്കാം.

Related posts

Leave a Comment