ലണ്ടൻ: 2025 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് ഇന്നു ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ടിൽ തുടക്കം. ലണ്ടനിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുന്പോൾ അത് മറ്റൊരു ചരിത്രം കൂടിയാണ്. ലോഡ്സിലെ ആദ്യ ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടമാണെങ്കിലും ഇരുടീമും ഇവിടെ ഏറ്റുമുട്ടുന്നത് നൂറ്റാണ്ടിനുശേഷം. 1912ൽ ലോഡ്സിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ അന്ന് ജയവും സമനിലയുമായി മുന്നിൽനിന്ന ഓസീസ് ചരിത്രം ആവർത്തിക്കുമോ? അതോ, കിരീടപ്പോരിലെ സ്ഥിരംപരാജിതരെന്ന ചീത്ത പേര് പ്രോട്ടീസ് തിരുത്തുമോ? കാത്തിരുന്നു കാണാം… ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരം. ലോഡ്സ് മുൻതൂക്കം… കഴിഞ്ഞ രണ്ടു വർഷങ്ങളിലായി മികച്ച ഫോമിലുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുന്പോൾ ജയപരാജയങ്ങൾ കണക്കുകൾക്കതീതം. ഐസിസി ലോക ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും. നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയുടെ ലക്ഷ്യം കിരീടം നിലനിർത്തൽ.…
Read MoreCategory: Sports
ലേലത്തില്‍ മിന്നി ജെറോം വിനീത്
കോഴിക്കോട്: പ്രൊ വോളിബോള്‍ ലീഗിന്റെ നാലാം സീസണ് താരലേലത്തില്‍ മിന്നിത്തിളങ്ങി മലയാളിതാരം ജെറോം വിനീത്. താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 22.5 ലക്ഷം രൂപയ്ക്ക് ജെറോം വിനീതുമായി ചെന്നൈ ബ്ലിറ്റ്സ് കരാര്‍ ഒപ്പിട്ടു. പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് ആതിഥേയരായ കാലിക്കട്ട് ഹീറോസും തിളങ്ങി. ഇതേ തുകയ്ക്ക് മലയാളി താരം ഷമീമുദ്ദീനെ കാലിക്കട്ട് സ്വന്തമാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഷമീമുദ്ദീന്‍. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് വിനീത് കുമാറിനെ സ്വന്തമാക്കിയതും 22.5 ലക്ഷം രൂപയ്ക്കാണ്. അമല്‍ കെ. തോമസ് (6.5 ലക്ഷം), ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് 14.75 ലക്ഷം രൂപയ്ക്ക് ജസ്ജോദ് സിംഗ് എന്നിവരും വിനിത് കുമാറിനൊപ്പം കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ ഭാഗമായി. ഷമീമിനെ കൂടാതെ കാലിക്കട്ട് ഹീറോസ്, റൈറ്റ് ടു മാച്ചിലൂടെ മോഹന്‍ ഉക്രപാണ്ഡ്യനെ എട്ട് ലക്ഷത്തിന് കൊണ്ടുവന്നപ്പോള്‍ ഇതേ തുകയ്ക്ക് എസ്. സന്തോഷിനെയും ടീമിലെത്തിച്ചു. അവസാന ഘട്ടത്തില്‍ മികച്ച…
Read Moreസെബലേങ്കയെ വീഴ്ത്തി; കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടു
പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ യുഎസ് താരം കൊകൊ ഗാഫ് ജേതാവ്. ബെലാറൂസിന്റെ ലോകഒന്നാം നമ്പര്‍ താരം ആര്യാന സബലേങ്കയെ അട്ടിമറിച്ചാണ് കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് കൊകൊ ഗാഫ് കിരീടമുയർത്തിയത്. സ്കോർ 7-6 (7–5), 2-6, 4-6. യുഎസ് താരത്തിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. സെറീന വില്ല്യംസിന് ശേഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ യുഎസ് താരമാണ് കോകോ ഗോഫ്. 22 വയസു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന അപൂർവ റിക്കാർഡും ഗോഫിനെ തേടിയെത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും സെറീന തന്നെ. 2023 ൽ 19 വയസുകാരിയായ കൊക്കോ യുഎസ് ഓപ്പൺ സിംഗിള്‍സ് കിരീടം നേടിയിരുന്നു.
Read Moreആർസിബി ടീമിന്റെ വിജയാഘോഷത്തിനിടെ വൻദുരന്തം; തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു; മരിച്ചവരിൽ ഒരു സ്ത്രീയും
ബംഗളൂരു: ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചു. ആറ് പേരുടെ നില അതീവ തുരുതരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. ടീം അംഗങ്ങൾ വിജയ റാലിയായി വരുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിലേക്ക് ആളുകളെ കയറ്റാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഉന്തുംതള്ളുമുണ്ടായത്. വലിയ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്.
Read Moreകോഹ്ലി @ 5000; ഐപിഎല്ലിൽ കൂടുതല്‍ ഫോര്‍ അടിച്ചതിന്റെ റിക്കാര്‍ഡും
ഐപിഎല്ലില്‍ ഓപ്പണിംഗ് ബാറ്റര്‍ എന്ന നിലയില്‍ വിരാട് കോഹ്ലി 5000 റണ്‍സ് പിന്നിട്ടു. 128-ാം ഇന്നിംഗ്സിലാണ് കോഹ്ലി ഓപ്പണര്‍ എന്ന നിലയില്‍ 5000 റണ്‍സ് കടന്നത്. ശിഖര്‍ ധവാന് (202 ഇന്നിംഗ്സില്‍ 6362), ഡേവിഡ് വാര്‍ണര്‍ (163 ഇന്നിംഗ്സില്‍ 5910) എന്നിവരാണ് മുമ്പ് ഈ നേട്ടത്തില്‍ എത്തിയവര്‍. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ അടിച്ചതിന്റെ റിക്കാര്‍ഡും കോഹ്ലി ഇന്നലെ സ്വന്തമാക്കി. ശിഖര്‍ ധവാനെയാണ് (768 ഫോര്‍) കോഹ്ലി മറികടന്നത്.
Read More18-ാം സീസൺ ഐപിഎൽ ട്രോഫി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്
അഹമ്മദാബാദ്: ഒടുവില്‍ ഐപിഎല്‍ ട്രോഫി കിംഗ് കോഹ്ലിയുടെ ചുണ്ടിലമര്‍ന്നു. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം കുറിച്ച് ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്ലി ഐപിഎല്‍ ട്രോഫിയില്‍ ചുംബിച്ചു. 2025 സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനലില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിനു കീഴടക്കിയാണ് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു കന്നിക്കിരീടത്തില്‍ മുത്തംവച്ചത്. പ്ലേ ഓഫ് ക്വാളിഫയര്‍ പോരാട്ടങ്ങളില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും പുറത്തായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിംഗ്സും ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ 2025 സീസണില്‍ പുതിയ കിരീട അവകാശി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. 18ല്‍ 18നു കിരീടം 18-ാം നമ്പര്‍ ജഴ്സിക്കാരനായ വിരാട് കോഹ്ലിക്ക് 18-ാം സീസണ് ഐപിഎല്ലില്‍ കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചെന്നതാണ് ശ്രദ്ധേയം. 2024 ഐസിസി ട്വന്റി-20 ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ക്കു പിന്നാലെ കോഹ്ലി ഏറെ…
Read Moreഇഗ ഷ്യാംഗ്ടെക് സെമിയില്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ നിലവിലെ കിരീടാവകാശിയായ പോളണ്ടിന്റെ ഇഗ ഷ്യാംഗ്ടെക് സെമിയില്‍. യുക്രെയ്നിന്റെ എലീന സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ഇഗയുടെ സെമി ഫൈനല്‍ പ്രവേശം. സ്കോര്‍: 6-1, 7-5. ഇഗ ഇതോടെ കളിമണ്‍ കോര്‍ട്ടില്‍ 100 ജയം സ്വന്തമാക്കി. ഓപ്പണ്‍ കാലഘട്ടത്തില്‍ അതിവേഗത്തില്‍ 100 കളിമണ്‍കോര്‍ട്ട് ജയം സ്വന്തമാക്കുന്ന വനിതകളില്‍ മൂന്നാം സ്ഥാനത്തും പോളിഷ് താരമെത്തി. 114 മത്സരങ്ങളിലാണ് ഇഗയുടെ 100 ജയം. ക്രിസ് എവേര്‍ട്ട്, മാര്‍ഗരറ്റ് കോര്‍ട്ട് (ഇരുവരും 109), മോണിക്ക സെലസ് (113) എന്നിവരാണ് ഇക്കാര്യത്തില്‍ ഇഗയ്ക്കു മുന്നിലുള്ളത്. ഇഗ x സബലെങ്ക ചൈനയുടെ ക്വിന്‍വെന്‍ സെങിനെ ക്വാര്‍ട്ടറില്‍ കീഴടക്കിയ ലോക ഒന്നാം നമ്പര്‍ താരമായ ബെലാറൂസിന്റെ അരീന സബലെങ്കയാണ് സെമിയില്‍ ഇഗ ഷ്യാങ്ടെക്കിന്റെ എതിരാളി. 7-6 (7-3), 6-3 എന്ന സ്കോറിനാണ് സബലെങ്ക ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തെ…
Read Moreക്ലാസിക് ഗുകേഷ്
ഓസ്ലോ: നോര്‍വെ ചെസ് ടൂര്‍ണമെന്റിന്റെ ഏഴാം റൗണ്ടില്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനു ജയം. മറ്റൊരു ഇന്ത്യന്‍ താരമായ അര്ജുന് എറിഗൈസിയെയാണ് ഗുകേഷ് തോല്‍പ്പിച്ചത്. ക്ലാസിക്കല്‍ ചെസില്‍ എറിഗൈസിയെ ഗുകേഷ് തോല്‍പ്പിക്കുന്നത് ഇതാദ്യമാണ്. ജയത്തോടെ രണ്ടാം സ്ഥാനത്തേക്കും ഗുകേഷ് ഉയര്‍ന്നു. ഗുകേഷിന് ഇതോടെ 11.5 പോയിന്റായി. അമേരിക്കയുടെ ഫാബിയാനൊ കരുവാനയാണ് (12.5) ഒന്നാം സ്ഥാനത്ത്. നോര്‍വെയുടെ മാഗ്നസ് കാള്‍സനാണ് (11) മൂന്നാം സ്ഥാനത്ത്. വനിതാ വിഭാഗത്തില്‍ ചൈനയുടെ ജു വെന്‍ജുന്‍ 11.5 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. യുക്രെയ്നിന്റെ അന്ന മുസിചുക്ക് (11), ഇന്ത്യയുടെ കൊനേരു ഹംപി (10.5) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Read Moreബ്ലാസ്റ്റേഴ്സില്‍ കൂട്ടക്കൊഴിച്ചില്‍
കോട്ടയം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ കേരളത്തിന്റെ ഏക സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്. മൂന്നു കളിക്കാരും മൂന്നു പരിശീലകരും ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചു. കരാര്‍ കാലാവധി അവസാനിച്ച ഘാന സ്ട്രൈക്കര്‍ ഖ്വാമെ പെപ്ര, ഇന്ത്യന്‍താരം ഇഷാന് പണ്ഡിത എന്നിവരും ലോണ്‍ സമയം പൂര്‍ത്തിയാക്കിയ ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗുമാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ 43 മത്സരങ്ങളില്‍നിന്ന് 14 ഗോളും അഞ്ച് അസിസ്റ്റും പെപ്ര നടത്തി. സെന്റര്‍ ഫോര്‍വേഡായ ഇഷാന് പണ്ഡിത 2023-24 സീസണ് മുതല്‍ കൊച്ചി ക്ലബ്ബിന്റെ ഭാഗമാണ്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ 21 മത്സരങ്ങളില്‍ രണ്ടു ഗോള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിന്റെ ഇടയിലാണ് പകരക്കാരന് ഗോള്‍ കീപ്പറായി കമല്‍ജിത് സിംഗ് എത്തിയത്. ഫിറ്റ്നസ് കോച്ച് വെര്‍ണര്‍ മാര്‍ട്ടെന്‍സ്, ഗോള്‍ കീപ്പിംഗ് കോച്ച് സ്ലേവന്‍ പ്രൊഗോവെക്കി, അസിസ്റ്റന്റ് കോച്ച് തോമസ്ക്…
Read Moreഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം: സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ അസോസിയേഷനും കൈകോർത്തു
കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും തമ്മില്‍ സഹകരണ കരാര്‍ ഒപ്പുവച്ചു. ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ്, മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാൻ, ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് മീഡിയ റൈറ്റ്സ് ഡയറക്ടര്‍ കേ ഡാംഹോള്സ്, 3 ലീഗ, ഫുട്സല്‍-ബുണ്ടസ് ലിഗ മേധാവി ഫിലിപ്പ് മെര്‍ഗെന്തലറും കരാറില്‍ ഒപ്പുവച്ചു
Read More