വിരമിക്കല്‍ ഉടനടിയില്ല: ധോണി

ചെന്നൈ: വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യന്‍ താരവും ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനുമായ എം.എസ്. ധോണി. ഐപിഎല്‍ 2026 സീസണില്‍ കളിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് വിരമിക്കൽ സംബന്ധിച്ച് ധോണി മറുപടി നൽകിയത്. “വരുന്ന ആറ്, എട്ട് മാസങ്ങളില്‍ കഠിന പരിശീലനം നടത്തി ശരീരവും കായികക്ഷമതയും ട്വന്‍റി-20 കളിക്കാന്‍ അനുവദിക്കുമോ എന്ന് വിലയിരുത്തും. അതിനുശേഷമാണ് ഭാവിയെ കുറിച്ചുള്ള തീരുമാനം’’ – ധോണി വ്യക്തമാക്കി. നാൽപ്പത്തിമൂന്നുകാരനായ ധോണി കരിയറിന്‍റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 2025 സീസൺ ഐപിഎല്ലിൽ ധോണിയുടെ ബാറ്റിംഗ് പൊസിഷനിലും ശൈലിയിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ധോണി വിരമിക്കണമെന്നും അതിനുള്ള സമയം അതിക്രമിച്ചതായും നിരവധി മുന്‍ താരങ്ങള്‍ തുറന്നടിച്ചു. അതേസമയം, പ്രതാപകാലത്തെ ധോണി ബ്രില്ല്യന്‍സ് ഈ സീസണിലെ പല മത്സരങ്ങളിലും വിക്കറ്റിനു പിന്നില്‍ കണ്ടു. സീസണില്‍ നിലവിൽ അവസാന സ്ഥാനക്കാരായ ചെന്നൈ…

Read More

ഇന്ത്യ-പാക് സംഘർഷം; ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കി. കേന്ദ്രത്തിന്‍റേതാണ് തീരുമാനം. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ഐപിഎല്ലില്‍ വ്യാഴാഴ്ച ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെയാണ് മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്‍റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫായി. ഉടൻ മത്സരവും നിർത്തിവച്ചു. ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ കാണികൾ ഉടൻ സ്റ്റേഡിയം വിടണമെന്ന് പിന്നാലെ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം എല്ലാവര്‍ക്കും ബോധ്യപ്പെട്ടത്. ഇതിന് പിന്നാലെ ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ തന്നെ നേരിട്ട് ഗ്രൗണ്ടിലിറങ്ങി ആരാധകരെ സാഹചര്യം ബോധ്യപ്പെടുത്തി.

Read More

ത്രിരാഷ്‌ട്ര വനിതാ ഏകദിന ക്രിക്കറ്റ്; ഇന്ത്യ ഫൈനലിൽ

കൊളംബോ: ത്രിരാഷ്‌ട്ര വനിതാ ഏകദിന ക്രിക്കറ്റിൽ ഹർമൻപ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൈനലിൽ. ബാറ്റർമാരുടെ പൂരപ്പറന്പായി മാറിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 23 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ കടന്നു. ജെമീമ റോഡ്രിഗസാണ് (101 പന്തിൽ 123 റണ്‍സ്) കളിയിലെ താരം. സ്കോർ: ഇന്ത്യ: 50 ഓവറിൽ 337/9. ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 314/7.

Read More

ഹാര്‍ദിക്കിന് 24 ലക്ഷം പിഴ

മുംബൈ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റിന്‍റെ പേരില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു പിഴ ശിക്ഷ. സീസണില്‍ ഇതു രണ്ടാം തവണയാണ് സ്ലോ ഓവര്‍ റേറ്റിന്‍റെ പേരില്‍ ഹാര്‍ദിക്കിനു പിടിവീഴുന്നത്. 24 ലക്ഷം രൂപയാണ് പിഴ. മത്സരത്തില്‍ മഴനിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മൂന്നു വിക്കറ്റ് ജയം സ്വന്തമാക്കി. മഴയെത്തുടര്‍ന്ന് രണ്ടു തവണ മത്സരം നിര്‍ത്തിവച്ചശേഷം, ഒരു ഓവറില്‍ 15 റണ്‍സായി ഗുജറാത്തിന്‍റെ ലക്ഷ്യം നിര്‍ണയിക്കപ്പെട്ടു.

Read More

ബൈ… ബൈ… ടെസ്റ്റിൽ നിന്നു വിരമിച്ച് രോഹിത് ശർമ

മുംബൈ: ഐപിഎല്‍ ട്വന്‍റി-20യുടെ ആവേശത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ പിടിച്ചുലച്ച് രോഹിത് ശര്‍മ ടെസ്റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. തികച്ചും അപ്രതീക്ഷിതമായി, സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു രോഹിത് തന്‍റെ തീരുമാനം അറിയിച്ചത്. “ഏവര്‍ക്കും ഹലോ! ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന വിവരം പങ്കിടാന്‍ ആഗ്രഹിക്കുന്നു. വെള്ള നിറത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് പരമമായ ബഹുമതിയാണ്. വര്‍ഷങ്ങളോളം നല്‍കിയ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും’’-രോഹിത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിലാണ് രോഹിത് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ അഞ്ചാം മത്സരത്തില്‍നിന്ന് ക്യാപ്റ്റന്‍ രോഹിത് വിട്ടുനിന്നിരുന്നു. ജൂണ്‍-ജൂലൈയില്‍ ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ രോഹിത് നയിക്കുമെന്ന പ്രതീതി നില്‍ക്കേയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍നിന്നുള്ള പടിയിറക്കം. 2024 ജൂണില്‍ ഐസിസി ലോകകപ്പ് നേട്ടത്തിനു പിന്നാലെ…

Read More

ഓപ്പറേഷന്‍ സിന്ദൂര്‍: ധരംശാലയില്‍ നടക്കേണ്ട പഞ്ചാബ്-മുംബൈ മത്സരം മുംബൈയിലേക്ക് മാറ്റി

ധരംശാല: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഹിമാചൽ പ്രദേശിലെ ധരംശാലയില്‍ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന്‍റെ വേദി മുംബൈയിലേക്ക് മാറ്റി. ഞായറാഴ്ച നടക്കേണ്ട മത്സരത്തിന്‍റെ വേദിയാണ് മാറ്റിയത്. മുന്‍കരുതലെന്ന നിലയിൽ പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ കേന്ദസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ഭാഗമായി ചണ്ഡീഗഡ് വിമാനത്താവളം അടച്ചിട്ടതോടെയാണ് പഞ്ചാബ്-മുംബൈ മത്സരവേദി മുംബൈയിലേക്ക് മാറ്റിയത്. മേയ് 11ന് നടക്കേണ്ട പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനായി മുംബൈ താരങ്ങള്‍ ചണ്ഡീഗഡിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. മെയ് 10വരെ വിമാനത്താവളം അടച്ചിടുന്നതിനാല്‍ റോഡ് മാര്‍ഗം ഡല്‍ഹി വഴി മാത്രമെ മുംബൈ ടീമിന് ധരംശാലയില്‍ എത്താന്‍ കഴിയുവെന്നതിനാലാണ് വേദി മുംബൈയിലേക്ക് മാറ്റിയത്. ദീര്‍ഘദൂരം റോഡ് യാത്ര വേണ്ടിവരുമെന്നതിനാലാണ് വേദി മാറ്റിയതെന്ന് റിപ്പോര്‍ട്ട്.

Read More

കിക്ക് ഡ്രഗ്സ് സന്ദേശയാത്രയ്ക്ക് നാളെ തുടക്കം

കാസര്‍ഗോഡ്: കായിക വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിമുക്ത കാമ്പയിന്‍ കിക്ക് ഡ്രഗ്സ് പ്രചാരണ സന്ദേശയാത്ര നാളെ കാസര്‍ഗോട്ടുനിന്ന് ആരംഭിക്കും. 14 ജില്ലകളിലൂടെ കടന്ന് 22നു എറണാകുളം ജില്ലയില്‍ അവസാനിക്കും. എല്ലാ ജില്ലയിലും ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന മിനി മാരത്തണ്‍, വാക്കത്തണ്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികളാണ് കാമ്പയിനില്‍ ഉള്‍പ്പെടുത്തുന്നത്. നാളെ രാവില ആറിന് ഉദുമ പാലക്കുന്നുനിന്ന് ആരംഭിക്കുന്ന മിനി മാരത്തണ്‍ മത്സരം ജില്ലാ പോലീസ് മേധാവി ഫളാഗ് ഓഫ് ചെയ്യും. കളക്ടറേറ്റില്‍ അവസാനിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ എട്ടിന് കളക്ടറേറ്റ് പരിസരത്തു നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് വാക്കത്തോണ്‍ നടത്തും. ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന വാക്കത്തോണിന് കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍ നേതൃത്വം നല്‍കും. വാക്കത്തോണിനെ തുടര്‍ന്ന് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30നു നടക്കും. മന്ത്രി വി.അബ്ദുറഹ്‌മാന്‍ നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ജില്ലയിലെ സമാപനം…

Read More

കലിംഗ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; കിരീടം ലക്ഷ്യമിട്ട് എഫ്സി ഗോവയും ജംഷഡ്പുരും

ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്. രാത്രി 7.30ന് നടക്കുന്ന കലാശപോരിൽ എഫ്സി ഗോവയും ജംഷഡ്പുർ എഫ്സിയും എറ്റുമുട്ടും.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സെമിഫൈനലിൽ മോഹൻബഗാൻ സൂപ്പർജയന്‍റിനെ തോൽപ്പിച്ചാണ് എഫ്സി ഗോവ ഫൈനലിലെത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗോവയുടെ ജയം. മുംബൈ സിറ്റിയെ സെമിയിൽ പരാജയപ്പെടുത്തിയാണ് ജംഷഡ്പുർ ഫൈനൽ പോരിന് എത്തുന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പുർ വിജയിച്ചത്.

Read More

ശ്രീശാന്തിനു വിലക്ക്

തിരുവനന്തപുരം: സഞ്ജു സാംസണെ ചാന്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ വിവാദപരാമർശം നടത്തിയ മുൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ മൂന്നു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തേ ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്‍റെർ സായി കൃഷ്ണൻ, ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരേയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫ്രാഞ്ചെെസി ടീമുകൾ നോട്ടീസിന് തൃപ്തികരമായ മറുപടി നൽകിയതുകൊണ്ടുതന്നെ അവർക്കെതിരേ നടപടികൾ തുടരേണ്ടതില്ലെന്നും ടീം മാനേജ്മെന്‍റിൽ അംഗങ്ങളെ ഉൾപ്പെടുത്തുന്പോൾ ജാഗ്രത പുലർത്താൻ നിർദേശം നല്കാനും യോഗം തീരുമാനിച്ചു. കൂടാതെ…

Read More

ദൗർഭാഗ്യം വിഘ്നേഷ്!

മുംബൈ: മലയാളികൾക്ക് അഭിമാനം പകർന്ന മുംബൈ ഇന്ത്യൻസ് താരം വിഘ്നേഷ് പുത്തൂർ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2025 സീസണിൽ നിന്നും പുറത്ത്. അരങ്ങേറ്റ മത്സരത്തിൽ ചെന്നൈക്കെതിരേ മൂന്ന് വിക്കറ്റ് നേടി മുംബൈക്ക് ജയം സമ്മാനിച്ച് ദേശീയ ശ്രദ്ധനേടിയ വിഘ്നേഷ്, കാലിനേറ്റ പരിക്കിനെ തുടർന്നാണ് സീസണ്‍ പാതിവഴിയിൽ അവസാനിപ്പിച്ചത്. ഇടംകൈയൻ റിസ്റ്റ് സ്പിന്നറായ ഈ ഇരുപത്തിനാലുകാരൻ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്. സീസണിൽ ഇനിയുള്ള മത്സരങ്ങളിൽ കളിക്കുന്നില്ലെങ്കിലും വിഘ്നേഷ് ടീമിനൊപ്പം തുടരും. മുംബൈ ഇന്ത്യൻസിന്‍റെ മെഡിക്കൽ സംഘം വിഘ്നേഷിന്‍റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. പരിക്കേറ്റു പുറത്തായതിനു പിന്നാലെ വിഘ്നേഷിന്‍റെ ടീമിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘തീരുന്നില്ല, തുടരും…’ എന്ന കുറിപ്പോടെയാണ് ഫ്രാഞ്ചൈസി താരത്തിന്‍റെ വീഡിയോ പങ്കുവച്ചത്. പ്രതീക്ഷ പകർന്ന പ്രകടനം കേരള സീനിയർ ടീമിൽ പോലും…

Read More