കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ നടന്നത് 3,070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാര്‍ച്ച് 16 വരെയുള്ള കണക്കുകളാണിത്. ഇക്കാലയളവില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 18 കൊലപാതകക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലഹരി ഉപയോഗം മൂലമുണ്ടായ തര്‍ക്കങ്ങളില്‍ 52 കൊലപാതകങ്ങളാണ് നടന്നത്. സംസ്ഥാനത്ത് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് തിരുവനന്തപുരം റൂറലിലാണ്. ഇവിടെ 287 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാം സ്ഥാനം പാലക്കാട് ജില്ലയ്ക്കാണ്. 233 പേരാണ് ഇവിടെ കൊല ചെയ്യപ്പെട്ടത്. എറണാകുളം റൂറലില്‍ 219 പേരും മലപ്പുറത്ത് 200 പേരും ഇടുക്കിയില്‍ 198 പേരും കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ കൊലക്കിരയായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോഴിക്കോട് സിറ്റിയിലാണ് കൊലപാതകക്കേസുകളില്‍ കുറവുള്ളത്. ഇവിടെനിന്ന് 58 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം സിറ്റിയില്‍നിന്ന് 130 കൊലപാതകക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റെയില്‍വേ പോലീസിന്റെ കണക്കുകള്‍ പ്രകാരം അഞ്ച്…
Read MoreCategory: Top News
ചോദ്യങ്ങൾക്ക് മുന്നിൽ പതറി നടൻ; ലഹരിക്കേസിൽ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ലഹരി ഉപയോഗം, പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിപോലീസ്
കൊച്ചി: ലഹരി ഉപയോഗക്കേസിൽ നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനിനെതിരേ കേസെടുത്തത്. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിത്. ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട സംഭവത്തിലാണ് നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഡാന്‍സാഫ് സംഘവും സൈബര്‍ സെല്ലും കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെ ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഷൈന്‍ പതറി. തുടർച്ചയായ ചോദ്യം ചെയ്യലിൽ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ മൊഴി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്. ഷൈനിന്റെ രക്തം, നഖം, മുടി എന്നിവയുടെ സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
Read Moreസർക്കാരിന്റെ നാലാം വാർഷികാഘോഷം ബഹിഷ്കരിക്കും; വഖഫ് പ്രശ്നം യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിൽ തീർക്കുമെന്ന് വി.ഡി. സതീശൻ
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ല. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പത്തെ പ്രശ്നത്തിൽ സംസ്ഥാന സർക്കാരാണ് പ്രതി. ഭൂമി വിട്ടുകൊടുത്ത സേഠിന്റെ കുടുംബവും ഫറൂക് കോളജ് മാനേജ്മെന്റും ഭൂമി വഖഫല്ലെന്ന് പറയുമ്പോഴും വഖഫ് ബോർഡാണ് വിഷയത്തിൽ കടുംപിടിത്തം തുടരുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നതാണ് താൻ നേരത്തെ പറഞ്ഞത്. അത് തന്നെയാണ് ശരി. യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിൽ പ്രശ്നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
Read Moreഷാജിയുടെ വീട്ടിൽ ആളുകളുടെ വരവും പോക്കും; നാട്ടുകാരുടെ സംശയം ശരിയായി; എക്സൈസ് പരിശോധനയിൽ അനധികൃത മദ്യം പിടിച്ചെടുത്തു
ആലപ്പുഴ: ഡ്രൈ ഡേയിൽ വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാൾ പിടിയിൽ. ചേർത്തല കഞ്ഞിക്കുഴി മൂലം വെളിവടക്കേ കോളനിയിൽ ഷാജി( 48) ആണ് 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്. വീട്ടിൽ പതിവില്ലാതെ ആളുകളുടെ വരവും പോക്കും കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം എക്സൈസിനെ അറിയിച്ചത്. എക്സൈസ് സംഘമെത്തി നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യം ശേഖരിച്ച് വെച്ച് വിൽപന നടത്തിയതായി കണ്ടെത്തി. പരിശോധനയിൽ 3.5 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ചേർത്തല എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഫൽ, ശ്രീലാൽ, അമൽ രാജ്, സുലേഖ, അസി. ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ ബെൻസി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More39 ചോദ്യങ്ങളുമായി പോലീസ് കാത്തിരുന്നു; പോലീസ് ആവശ്യപ്പെട്ടതിനും അരമണിക്കൂർ നേരത്തേ ഷൈൻ സ്റ്റേഷനിലെത്തി; പ്രതികരിക്കാതെ അകത്തേക്ക്…
കൊച്ചി: ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. പോലീസ് ആവശ്യപ്പെട്ടതിനും അരമണിക്കൂർ നേരത്തേ നടൻ കൊച്ചി നോർത്ത് സ്റ്റേഷനിലെത്തി. എന്നാൽ സ്റ്റേഷന് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഷൈൻ പ്രതികരിച്ചില്ല. ഷൈനിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഓടി രക്ഷപ്പെട്ടത് എന്തിനാണെന്ന് ഷൈൻ വിശദീകരിക്കണം. 32 ചോദ്യങ്ങളാണ് പോലീസ് തയാറാക്കി വച്ചിരുന്നത്. ചോദ്യം ചെയ്യൽ നീണ്ടേക്കുമെന്നാണ് വിവരം.
Read Moreസിനിമാ മേഖലയെ നാണംകെടുത്തി വീണ്ടും വാർത്ത; ഓൺലൈൻ തട്ടിപ്പിലൂടെ യുവാവിൽ നിന്നും തട്ടിയെടുത്തത് 46 ലക്ഷം; രണ്ട് സിനിമ പ്രവർത്തകർ പിടിയിൽ
കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ സിനിമ പ്രവർത്തകർ പിടിയിൽ. എറണാകുളം പെരിങ്ങാല സ്വദേശി അസോസിയേറ്റ് ഡയറക്ടർ ശ്രീദേവ്, കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശി കോസ്റ്റ്യൂം ഡിസൈനർ മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. 46 ലക്ഷം രൂപയാണ് ഇവർ മട്ടാഞ്ചേരി സ്വദേശിയിൽനിന്ന് തട്ടിയത്. വാട്സ് ആപ്പിൽ ലിങ്ക് അയച്ച് നൽകിയായിരുന്നു തട്ടിപ്പ്. ലിങ്ക് വഴി ലോഗിൻ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംഗ് നൽകിയാൽ കൂടുതൽ ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പല തവണ പണം നൽകിയിട്ടും തിരികെ ലഭിക്കാതിരുന്നതോടെ യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു.
Read Moreവിൻസി അലോഷ്യസിന്റെ പരാതി സര്‍ക്കാര്‍ അന്വേഷിക്കും: ധൈര്യപൂര്‍വം നിലപാട് സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാര്‍ഹം; സജി ചെറിയാൻ
തിരുവനന്തപുരം: ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി ചെറിയാൻ. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂര്‍വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ല. അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്ക് ഉള്ളില്‍ നിന്നു തന്നെ ഉണ്ടാവണം. ഇത്തരം ചില വിഷയങ്ങൾ നേരത്തെ ഉയർന്നു വന്നപ്പോൾ സിനിമാ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകൾ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Moreഭക്ഷ്യ വിഷബാധ: 12 അതിഥി തൊഴിലാളികൾ ആശുപത്രിയിൽ
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് 12 അതിഥി തൊഴിലാളികളെ കളമശേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ച മുതൽ കടുത്ത ഛർദിയും വയറിളക്കവും തളർച്ചയും അനുഭവപ്പെട്ട ഇവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ബുദ്ധിമുട്ടുണ്ടായതെന്ന് അതിഥി തൊഴിലാളികൾ പറഞ്ഞു. ഇവരുടെ താമസ സ്ഥലത്ത് വരും ദിവസങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തിയേക്കും. ചികിത്സയിലുള്ള അതിഥി തൊഴിലാളികളുടെ ആരോഗ്യനില ത്യപ്തികരമാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.
Read Moreഷൈൻ പൊള്ളാച്ചിയിലെന്ന് സൂചന; അവസാന ടവർ ലൊക്കേഷൻ കണ്ടെത്തി; അന്വേഷണം തമിഴ്നാട്ടിലേക്കുകൂടി വ്യാപിപിച്ചേക്കും
കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലാണെന്ന് സൂചന. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിലാണ് നടൻ മുറിയെടുത്തിരിക്കുന്നത്. താരത്തിന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഷൈൻ ടോം ചാക്കോ വ്യാഴാഴ്ച പുലർച്ചെ തന്നെ കൊച്ചി വിട്ടതായാണ് വിവരം. കലൂരിലെ ഹോട്ടലിൽനിന്നും നഗരത്തിലെ മറ്റൊരു നക്ഷത്ര ഹോട്ടലിലേക്കാണ് ഷൈൻ ആദ്യം പോയത്. അവിടെ മുറിയെടുത്ത് തങ്ങിയ ശേഷം പുലർച്ചെയോടെ തൃശൂരിലേക്ക് കടന്നു. ഷൈന്‍ ബോള്‍ഗാട്ടിയിലെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടതായി സംശയിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. താരത്തിനായി കൊച്ചിയിലും തൃശൂരിലും പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ടവർ ലൊക്കേഷൻ വിവരങ്ങൾ ലഭിച്ചത്. തമിഴ്നാട്ടിലേക്കുകൂടി അന്വേഷണം വ്യാപിപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Read Moreറാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം; സമരക്കാർ ഉൾപ്പെടെ 45 പേർക്ക് വനിതാ സിപിഒ നിയമന ശിപാർശ
തിരുവനന്തപുരം: വനിതാ സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം ബാക്കി നിൽക്കെ 45 ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ. സമരം ചെയ്ത മൂന്നു പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് മെമ്മോ ലഭിച്ചത്. വിവിധ വിഭാഗങ്ങിലായി 45 വേക്കൻസികൾ വന്നതോടെയാണിത്. പോക്സോ വിഭാഗത്തിൽ വന്ന 300 ൽ 28 ഒഴിവുകളിലും പോലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിലുണ്ടായ 13 ഒഴിവുകളിലും ജോയിനിംഗ് ചെയ്യാത്ത നാലു പേരുടെ ഒഴിവുകളിലുമാണ് നിയമനം.അതേസമയം, അഡ്വൈസ് ലഭിക്കാത്തവർ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Read More