ലക്നോ: മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതിമാർക്ക്, അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയില്ലെങ്കിൽ പോലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതിമാർ സമർപ്പിച്ച അപേക്ഷയിലാണു കോടതി വിധി. അർഹമായ കേസിൽ ദമ്പതികൾക്ക് സുരക്ഷ നൽകാൻ കോടതിക്ക് കഴിയുമെന്നും എന്നാൽ ഭീഷണി ഇല്ലാത്ത സാഹചര്യത്തിൽ ദമ്പതിമാർ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ നേരിടാനും പഠിക്കണമെന്നും കോടതി വ്യക്തമാക്കി.
Read MoreCategory: Top News
ആത്മഹത്യ അരുതേ… പോലീസിനെ സമീപിക്കൂ… എസ്എച്ച്ഒ എ.എസ്. അൻസലിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു
ഏറ്റുമാനൂർ: ഒന്നര മാസത്തിനുള്ളിൽ അമ്മമാർ മക്കളെയുമായി ജീവനൊടുക്കിയ രണ്ടു സംഭവങ്ങൾ. രണ്ടു സംഭവങ്ങളിലും മേൽനടപടികൾക്ക് നേതൃത്വം നൽകേണ്ടി വന്ന ഏറ്റുമാനൂർ എസ്എച്ച്ഒ ഇൻസ്പെക്ടർ എ.എസ്. അൻസലിന്റെ ഉള്ളുലയ്ക്കുന്ന ഫേസ്ബുക്ക് കുറിപ്പിന് വളരെ പെട്ടെന്ന് വൻ പ്രചാരമാണ് ലഭിച്ചത്. ഫേസ്ബുക്ക് കുറിപ്പ് ചുവടെ: ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2025, ജനുവരി ഒന്ന് മുതൽ മാർച്ച് 30 വരെ 700 പരാതികൾ. (കോട്ടയം ജില്ലയിൽ തന്നെ കൂടുതൽ, അതിൽ 500 ഓളം കുടുംബ പ്രശ്നങ്ങൾ). ഇതിൽ ഒരു 10 ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി എട്ടിനു ശേഷം ഒപ്പിടൽ. ദിവസവും 100 ഓളം ആളുകൾ വിവിധ ദിവസങ്ങളിൽ…
Read Moreറീൽസ് എടുക്കാൻ നദിയിലിറങ്ങി; വീഡിയോ ചിത്രീകരിച്ച11 വയസുള്ള മകളുടെ കാമറയിൽ അമ്മ മുങ്ങിത്താഴുന്ന ദൃശ്യം; നേപ്പാൾ യുവതിക്കായി തെരച്ചിൽ തുടരുന്നു
ഉത്തരകാശി: റീൽസ് ചിത്രീകരിക്കാൻ നദിയിലേക്ക് ഇറങ്ങിയ യുവതിയെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. അവധി ആഘോഷിക്കാൻ നേപ്പാളിൽ നിന്ന് ഉത്തരാഖണ്ഡിലെത്തിയ യുവതിയെയാണ് ഭാഗീരഥി നദിയിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടരുന്നു. നേപ്പാൾ സ്വദേശിനി തന്റെ 11 വയസുള്ള മകൾക്കൊപ്പമാണ് ഉത്തരാഖണ്ഡിലെത്തിയത്. ഗംഗാ നദിയുടെ പ്രധാന കൈവഴിയായ ഭാഗീരഥി നദിയിലെ മണികർണിക ഘാട്ട് സന്ദർശിക്കുന്നതിനിടെയായിരുന്നു അപകടം. ഇവിടെ എത്തിയപ്പോൾ യുവതി തന്റെ മൊബൈൽ ഫോൺ മകളുടെ കൈയിൽ കൊടുത്ത ശേഷം വീഡിയോ ചിത്രീകരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇവർ നദിയിലേക്ക് ഇറങ്ങുകയായിരുന്നു. കാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് യുവതി നദിയിലേക്ക് ഇറങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്ന് കാൽ തെറ്റി വീഴുകയും അത് കണ്ടുകൊണ്ട് നിൽക്കുന്ന മകൾ ഉറക്കെ നിലവിളിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്.
Read Moreഹോട്ടലിൽ ലഹരി പാർട്ടി നടക്കുന്നെന്ന രഹസ്യ വിവരം; പോലീസിന് മുന്നിലൂടെ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി; ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരം. ഹോട്ടലിൽ പോലീസ് പരിശോധന നടത്തുന്നതിനിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി. ബുധനാഴ്ച രാത്രി 11ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പോലീസിനെ കണ്ടയുടനെ ഷൈന്‍ ജനല്‍ വഴി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈനിനെ വീഡിയോയില്‍ കാണാം. മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഷൈനിനു വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. നടി വിന്‍സിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്.
Read Moreസർക്കാർ കനിയുമോ? ശനിദശമാറുമോ..! വനിത സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കും; റാങ്ക് ഹോൾഡേഴ്സ് സമരം തുടരുന്നു
തിരുവനന്തപുരം: സർക്കാരിൽ നിന്ന് നീതി തേടി കൈകാലുകൾ കെട്ടി സെക്രട്ടേറിയറ്റിനു മുന്നിൽ ശയനപ്രദക്ഷിണം നടത്തി വനിത സിപിഒ ഉദ്യോഗാർഥികൾ. വനിത സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് റാങ്ക് ഹോൾഡേഴ്സ് സമരം തുടരുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി മൂന്നു ദിവസം മാത്രമാണുള്ളത്. ഇന്നും നാളെയും അവധി ദിനങ്ങളാണ്.എങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും അലിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ സമരം തുടരുന്നത്. ഓരോ ദിവസവും പുതിയ സമര രീതികൾ പിന്തുടരുകയാണിവർ. ലക്ഷ്യം ഒന്നു മാത്രം; റാങ്ക് ലിസ്റ്റിൽ നിന്ന് നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തണം. അതുണ്ടായാൽ നൂറു കണക്കിന് വനിതകളുടെ ജീവിതത്തിൽ അത് പുതിയ വെളിച്ചമാകും. എന്നാൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലും വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിന് അനുകൂലമായ യൊതൊരു തീരുമാനവും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ സമരം തുടരുമെന്നാണ്…
Read Moreപിണറായിക്ക് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ്. അയ്യർ; സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യും; കടുത്ത വിമർശനവുമായി കെ മുരളീധരൻ
തിരുവനന്തപുരം: പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ്. അയ്യർ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ അഭിനന്ദിച്ച് പോസ്റ്റിട്ട സംഭവത്തിൽ ദിവ്യക്കെതിരേ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ദിവ്യ. അതിന് അത്രവില മാത്രമാണ് തങ്ങള്‍ കല്‍പ്പിക്കുന്നത്. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യും. പിണറായി വിജയന് ഇഷ്ടപ്പെട്ടവരെ ഏത് കോടതി തെറ്റുകാരൻ എന്ന് വിളിച്ചാലും അംഗീകരിക്കില്ല. അവരെ ഏത് വൃത്തികെട്ട മാർഗത്തിലൂടെയും സംരക്ഷിക്കും. അതാണ് കെ.എം. എബ്രഹാമിന്റെ കാര്യത്തിൽ കണ്ടതെന്നും മുരളീധരൻ പറഞ്ഞു
Read Moreശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കുടമാറ്റത്തിൽ ഇടം പിടിച്ച് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറും; ഒന്നിനു പുറകെ ഒന്നായി കൊല്ലത്തു നിന്നും വിവാദ വാർത്തകൾ
കൊല്ലം: വിപ്ലവ ഗാനത്തിന് പിന്നാലെ പൂരത്തിനിടെ ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതിൽ വിവാദം. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടന്ന കൊല്ലം പൂരത്തിന്റെ കുടമാറ്റത്തിനിടെയാണ് നവോത്ഥാന നായകന്മാർക്കൊപ്പം ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്. ബി.ആർ. അംബേദ്ക്കർ, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും സ്ഥാനം പിടിച്ചത്. ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് നടപടി.
Read Moreസുന്ദരൻമാരുടെ ചിത്രങ്ങൾവെച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്; അശ്ലീലചിത്രങ്ങള്‍ കാണിച്ച് ലൈംഗികച്ചുവയോടെ സംസാരം: യുവതിയുടെ പരാതിയിൽ മുണ്ടക്കയത്തെ 19കാരൻ അറസ്റ്റിൽ
കൊച്ചി: നഗ്നചിത്രങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയോടു ലൈംഗികച്ചുവയോടെ സംസാരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം മുണ്ടക്കയം സ്വദേശി അമല്‍ മിര്‍സ സലിം(19) ആണ് കൊച്ചി സൈബര്‍ പോലീസിന്റെ പിടിയിലായത്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. വ്യാജ ഐഡി നിര്‍മിച്ച് ഇന്‍സ്റ്റഗ്രാം വഴിയാണു പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇവരുടെ പ്രൊഫൈലില്‍നിന്നുള്ള ഫോട്ടോ നഗ്നയാക്കിശേഷം പെണ്‍കുട്ടിക്കുതന്നെ അയച്ചുകൊടുക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയുമായിരുന്നു. ഇതോടെയാണു പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. നേരത്തെ പോക്സോ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലായത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികളായ നിരവധി പെണ്‍കുട്ടികളോട് പ്രതി സമാനരീതിയില്‍ മോശമായി പെരുമാറിയിട്ടുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Read Moreതുറിച്ചു നോക്കുന്നോടാ ഉണ്ടക്കണ്ണാ..! ബാറിലിരുന്ന് മദ്യപിക്കുന്നത് തുറച്ചു നോക്കിയെന്നാരോപിച്ച് വടിവാളിന് വെട്ടിക്കൊല്ലാൻ ശ്രമം; നടുക്കുന്ന സംഭവം തൃശൂരിൽ
തൃശൂർ: ബാറിലിരുന്ന് മദ്യപിക്കുന്നത് തുറിച്ച് നോക്കിയെന്ന പേരിൽ യുവാവിന് നേരെക്രുര മർദനം. നാട്ടിക സ്വദേശിയായ വിബിൻ കുമാറിന് നേരെയായിരുന്നു സംഘം ചേർന്ന് ആക്രമണം. വിഷു ദിനത്തിൽ മദ്യപിച്ച് ബാറിൽനിന്ന് പുറത്തിറങ്ങിയ വിബിനും മറ്റു രണ്ട് പേരും തമ്മിലായിരുന്നു തർക്കം. തൃപയാർ ബാറിലാണ് സംഭവം. ബാറിൽ വെച്ച് തങ്ങളെ എന്തിനാണ് തുറിച്ച് നോക്കുന്നതെന്ന് ചോദിച്ച് ഇവർ വിബിനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ യുവാവിനെ പിടിച്ച് തള്ളി നിലത്തിടുകയും മുഖം ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇവർ വടിവാൾ പുറത്തെടുത്തു വിബിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു. പ്രതികളായ അമൽ, മിഥുൻ എന്നിവരെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreപാനിയം കൂടിച്ചു കഴിഞ്ഞപ്പോൾ തളർച്ച, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു; യുവാവിന് വിഷം കൊടുത്തത് കൊന്നത് ഉറ്റസുഹൃത്ത്; കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി കുടുംബക്കാർ
മുംബൈ: സുഹൃത്തിന്റെ വളർച്ചയിൽ അസൂയ. യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. മഹാരഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. ഹഡ്കേശ്വറിലെ നീലകാന്ത് നഗറിൽ താമസിക്കുന്ന മിഥലേഷ് എന്ന മന്ഥൻ രാജേന്ദ്ര ചക്കോലി (19) നെയാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയും സുഹൃത്തുമായ വേദാന്ത് എന്ന വിജയ് കാളിദാസ് ഖണ്ഡേറ്റെയെയാണ് ഇയാൾ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. വേദാന്തിന്റെ കുടുംബം ഉയർന്ന സാമ്പത്തിക പശ്ചാത്തലമുള്ളവരായിരുന്നു. അടുത്തിടെ ഇവർ പ്രതിയുടെ വീടിന് സമീപത്തായി ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനിലവീട് പണികഴിപ്പിച്ചു. എന്നാൽ പ്രതി ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിൽ അസൂയ തോന്നിയ മിഥിലേഷ് സുഹൃത്തിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ എട്ടിന്, മിഥിലേഷ് വേദാന്തിനെ അടുത്തുള്ള ഒരു ‘പാൻ’ കടയിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് ഇരുവരും ശീതളപാനീയങ്ങൾ കുടിച്ചു. പ്രതി വേദാന്തിന്റെ പാനീയത്തിൽ പാറ്റയെ അകറ്റുന്ന ഒരു…
Read More