കോട്ടയം: ഏറ്റുമാനൂരിൽ അമ്മയേയും മക്കളേയും ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പ്രകോപനമാണെന്ന് പോലീസ് നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് മദ്യ ലഹരിയിൽ നോബി ഫോണിൽ വിളിച്ചു എന്ന് പോലീസ് കണ്ടെത്തി. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും സ്ത്രീധനമായി നൽകിയ പണവും സ്വർണവും തരില്ലെന്നും അറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഫോൺ വിളിച്ച കാര്യങ്ങൾ നോബി സമ്മതിച്ചിട്ടുണ്ട്. നോബിക്കെതിരെയുള്ള ഗാർഹിക പീഡന കേസ് കൂടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഷൈനിയും മക്കളും പുലർച്ചെ റെയിൽ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും മരണത്തിന് തലേന്ന് കുട്ടികൾ സ്കൂളിലേക്കു വരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മക്കളെയും കൂട്ടി ഷൈനി വീട്ടിൽ നിന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫെബ്രുവരി 28 ന് പുലർച്ചെ 4.44 നാണ് ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയത്. മരിക്കുന്നതിന്റെ…
Read MoreCategory: Top News
ഒരു കിലോയ്ക്ക് ഒരു ലക്ഷം കമ്മീഷൻ; ഒരു വർഷത്തിനിടെ നടി രന്യ നടത്തിയത് 27 ദുബായ് യാത്രകൾ; നടിയെ ചതിച്ചത് ഒരേപോലത്തെ ഡ്രസ് ധരിച്ചത്…
ബംഗളൂരു: സ്വർണം കടത്തിയ കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവു ഒരു വർഷത്തിനിടെ ദുബായിലേക്കു പോയത് 27 തവണ. കിലോയ്ക്ക് ഒരു ലക്ഷം രൂപ വീതമാണു രന്യയ്ക്കു കമ്മിഷൻ ലഭിച്ചിരുന്നതെന്നും ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) അന്വേഷണത്തിൽ കണ്ടെത്തി. 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായാണു നടിയും ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളുമായ രന്യ റാവു (33) വിമാനത്താവളത്തിൽ പിടിയിലായത്. പോലീസ് അകമ്പടിയോടെ സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിടിവീഴുകയായിരുന്നു. വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപയുടെ കറൻസിയും 2.67 കോടിയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. കേസിൽ മൊത്തം 17.29 കോടിയുടെ വസ്തുക്കൾ കണ്ടെടുത്തതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കിലോയ്ക്ക് ഒരു ലക്ഷം രൂപ വീതം ഓരോ ദുബായ് യാത്രയിലും 12–13 ലക്ഷം രൂപയാണു രന്യ കമ്മിഷനായി നേടിയത്. ജാക്കറ്റുകൾ, ബെൽറ്റ് എന്നിവയിൽ ഒളിപ്പിച്ചാണു സ്വർണം…
Read Moreസ്വത്തിന്റെ കാര്യമോർത്തപ്പോൾ കൂടെപ്പിറപ്പെന്ന കാര്യം പോലും മറന്നു; അമ്മയെ വിഷം കൊടുത്ത് കൊന്ന പരാതിയുമായി മകൻ; അമ്മാവൻമാരുൾപ്പെടെ 9 പേർക്കെതിരെ കേസ്
ലക്നോ: സ്വത്ത് കൈക്കലാക്കുന്നതിനു വേണ്ടി മൂന്ന് സഹോദരങ്ങളും അവരുടെ ഭാര്യമാരും അനന്തരവൻമാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി മകൻ.നടക്കുന്ന സംഭവം ഉത്തർപ്രദേശിൽ. രണ്ട് വർഷങ്ങൾക്ക് മുൻപ് മരിച്ച പവിത്രദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൻ യോഗേന്ദ്ര സിംഗ് യാദവ് എന്നയാളാണ് പോലീസിനെ സമീപിച്ചത്. വിഷം ശരീരത്തിൽ ചെന്നാണ് പവിത്ര ദേവി മരിച്ചതെന്ന് അടുത്തിടെ വന്ന ഒരു മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതേതുടർന്നാണ് ആരോപണവുമായി യോഗേന്ദ്ര രംഗത്തെത്തിയത്. തന്റെ ജീവന് ഭീഷണിയുള്ളതായി പവിത്ര ദേവി പറഞ്ഞതായും യോഗേന്ദ്ര വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും വിസെറ റിപ്പോർട്ടിൽ പവിത്രദേവിക്ക് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നുവെന്ന് യോഗേന്ദ്ര അറിയിച്ചതായി അലേസർ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് (എസ്എച്ച്ഒ) സുധീർ രാഘവ് പറഞ്ഞു. സംഭവത്തിൽ യോഗിയുടെ സഹോദരന്മാർ, അവരുടെ ഭാര്യമാർ, അനന്തരവൻമാർ എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെ കോട്വാലി പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read Moreചെങ്കൊടിയുടെ നിറം ചുവപ്പായത് ചൂഷിതരുടെ ചോരയിൽ കുതിർന്ന്; ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ ലോകത്തിന്റെ സ്ഥിതി എന്താകുമായിരുന്നെന്ന് എ.കെ. ബാലൻ
കൊല്ലം: ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ചെങ്കൊടിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ചെങ്കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിക്കില്ലെന്നും അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തിയെന്നും ബാലൻ പറഞ്ഞു. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധിസമ്മേളന പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു ബാലൻ. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി. ഇന്ത്യയുടെ സ്ഥിതി. കേരളത്തിന്റെ സ്ഥിതി. അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോധ്യമാവുന്നത്. അതുകൊണ്ട് ആത്മവിശ്വാസത്തോടുകൂടി നമ്മുടെ പ്രത്യയ ശാസ്ത്രത്തെ, രാഷ്ട്രീയത്തെ, സംഘടനാ തത്വങ്ങളെ മുറുകെ പിടിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാവൂവെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗസമൂഹം ഉടലെടുത്ത നാള്‍മുതല്‍ ചൂഷണത്തിനെതിരേ സമരം ചെയ്ത, ചൂഷിതരുടെ ചോരയില്‍ കുതിര്‍ന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായതെന്നും ബാലൻ കൂട്ടിച്ചേർത്തു.
Read Moreമനുഷ്യന്റെ ക്രൂരതയുടെ ഇര… കരിക്കോട്ടക്കരിയിൽ നിന്ന് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; കീഴ്താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റത് പന്നിപ്പടക്കം പൊട്ടിയെന്ന് വനം വകുപ്പ്
കണ്ണൂർ: കരിക്കോട്ടക്കരിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ആറളം വളയഞ്ചാലിലെ ആർആർടി ചികിത്സാ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെ ബുധനാഴ്ച രാത്രി ഒമ്പതിന് ആന ചരിയുകയായിരുന്നു. പന്നിപ്പടക്കം പൊട്ടിയാണ് ആനയുടെ കീഴ്താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. താടിയെല്ലിന് പരിക്കേറ്റതിനാൽ ആനയ്ക്ക് ആഹാരമെടുക്കാനോ വെള്ളംകുടിക്കാനോ വയ്യാത്ത സ്ഥിതിയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി വനയനാട്ടിലേക്ക് മാറ്റാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. ഇതിനിടെയാണ് കുട്ടിയാന ചരിഞ്ഞത്. ഇന്ന് പുലർച്ചയോടെയാണ് കരിക്കോട്ടക്കരിയിൽ കുട്ടിയാനയെ കണ്ടെത്തിയത്.
Read Moreവല്ലാത്തൊരു കഥ..! പ്രണയബന്ധത്തിൽ നിന്നും പിൻമാറാത്ത മകളെ കെട്ടിത്തൂക്കി; പകതീരാതെ മകളുടെ ശരീരം പെട്രോളൊഴിച്ച് കത്തിച്ചു; ഞെട്ടിത്തരിച്ച് ഒരു ഗ്രാമം
അമരാവതി: പ്രണയബന്ധത്തിൽ നിന്നും മകൾ പിൻമാറിയില്ല. നാണക്കേട് ഭയന്ന് മകളെ കൊന്ന് മൃതദേഹം കത്തിച്ച് പിതാവ്. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലാണ് സംഭവം. ഗുണ്ടക്കൽ ടൗണിൽ നിന്നുള്ള ടി. രാമാഞ്ജനേയുലു(55)ആണ് മകൾ ടി. ഭാരതി (20)യെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. മാർച്ച് ഒന്നിന് ഉച്ചയ്ക്ക് ഒന്നോടെ കസപുരം ഗ്രാമത്തിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വച്ചാണ് ഇയാൾ കൃത്യംചെയ്തത്. കൊലപാതകം ചെയ്തിന് ശേഷം ഇയാൾ പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തു. ഭാരതി അഞ്ച് വർഷമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ഭാരതിയോട് നിർദേശിച്ചു. എന്നാൽ ഭാരതി ആത്മഹത്യാഭീഷണി മുഴക്കി. മകളുടെ സ്വഭാവത്തിൽ അസ്വസ്ഥനായ പിതാവ് ഭാരതിയെ കസപുരം ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് മകളെ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കത്തിക്കുകയും ചെയ്തു. രാമാഞ്ജനേയുലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതി കർണൂലിൽ രണ്ടാം വർഷ…
Read Moreഇപ്പോൾ നിങ്ങളുടെ ഹീറോ എന്തുചെയ്യുന്നു..! കരുവാരക്കുണ്ടിലെ കടുവ ഒന്നാന്തരം എഡിറ്റിംഗ്; വൈറലാവാൻ നോക്കിയ ജെറിനെ കൂട്ടിലാക്കി പോലീസ്
മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന വീഡിയോ വ്യാജം. തെറ്റായ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റുചെയ്തു. കരുവാരകുണ്ട് ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പിൽ ജെറിൻ ആണ് അറസ്റ്റിലായത്. കടുവയുടെ പഴയ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് വനംവകുപ്പ് അധികൃതരോടു പറഞ്ഞു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച രാത്രി 11 ന് ആർത്തല ചായത്തോട്ടത്തിനു സമീപത്തെ റബർത്തോട്ടത്തിൽ കടുവയെ കണ്ടെന്ന് യുവാവ് പറഞ്ഞതോടെ നാട്ടുകാർ പരിഭ്രാന്തരായിരുന്നു. തുടർന്ന് യുവാവ് പറഞ്ഞ സ്ഥലത്ത് വനംവകുപ്പ് അധികൃതർ പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപ്പാട് ഉൾപ്പടെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് യുവാവിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് കള്ളത്തരം പുറത്തായത്.
Read Moreഒന്നും രണ്ടുമല്ല, 14 കിലോ..! സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചും നടി രന്യയുടെ സ്വർണക്കടത്ത്; 15 ദിവസത്തിടെ ദുബായ് യാത്രനടത്തിയത് 4 തവണ
ബംഗുളൂരു: വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ നടി രന്യ റാവു അറസ്റ്റിൽ. 14.8 കിലോ സ്വർണമാണ് നടിയിൽ നിന്നും പിടിച്ചെടുത്തത്. ദുബായിൽ നിന്നാണ് കന്നട നടി രന്യ സ്വർണം കടത്തിയത്. ഡിആർഒ ഓഫിസിൽ നടിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാല് തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. വിമാനത്താവളത്തിൽ രന്യ റാവു താൻ ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാൻ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയുമായിരുന്നു.
Read Moreതനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും അനുജനും കാമുകിയും; കടംകൂടിയപ്പോൾ തങ്ങൾ മരിക്കാൻ തീരുമാനിച്ചിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജയിലിൽ കഴിയുന്ന അഫാൻ
തിരുവനന്തപുരം: താനും ജീവനൊടുക്കുമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്. ജയില്‍ ഉദ്യോഗസ്ഥരോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്. കടം കയറിയതോടെ ഇനി ജീവിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചിരുന്നു. അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചത്. അമ്മ മരിച്ചില്ലെന്നത് താന്‍ അറിഞ്ഞത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും അനുജനും കാമുകിയുമാണെന്നും ഇയാള്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പ്രത്യേക നിരീക്ഷണത്തിലാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
Read Moreബസിന്റെ മുൻഡോറിലൂടെ കയറി സ്ത്രീകളുടെ ഇടയിൽ നിന്ന് ശല്യപ്പെടുത്തൽ; ചോദ്യം ചെയ്ത കണ്ടക്ടർക്ക് ക്രൂരമർദനം; ഓടിരക്ഷപെടാൻ ശ്രമിച്ച രാജുവിനെ പിടികൂടി നാട്ടുകാർ
തിരുവനന്തപുരം: ബസിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്ത് പൂവാലൻ. ചോദ്യം ചെയ്ത കണ്ടക്ടറെ ക്രൂരമായി മർദിച്ചു ഭീകാരന്തരീക്ഷം സൃഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ കെഎസ്ആർടിസി പൂവാർ ഡിപ്പോയിലെ കണ്ടക്ടർ സോമനാണ് മർദനമേറ്റത്.ഇയാൾ പൂവാർ ഗവ. ആശുപത്രിയിൽ ചികിൽസതേടി. സംഭവത്തിൽ കരുംകുളം പുല്ലുവിള പി.പി. വിളാകം ഹൗസിൽ രാജു(28)വാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ കൊച്ചുപള്ളി ജംഗ്ഷനിലായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നും പൂവാറിലേക്കു വരികയായിരുന്ന ബസിൽ അമ്പലത്തറയിൽ നിന്നാണ് രാജു കയറിയത്. മുൻവാതിലിലൂടെ കയറിയ ഇയാൾ സ്ത്രീകളെ ഉപദ്രവിക്കാൻ തുടങ്ങി. ഇതുകണ്ട ഡ്രൈവർ വിവരം കണ്ടക്ടറോടു പറഞ്ഞു. ഇതു ചോദ്യചെയ്ത കണ്ടക്ടറോട് തട്ടിക്കയറിയ പ്രതി അസഭ്യം വിളിക്കാൻ തുടങ്ങി. കരിച്ചൽ എത്തിയതോടെ കണ്ടക്ടറുടെ അടുത്തെത്തി ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചശേഷം മുഖത്തും നെഞ്ചിലും മർദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിനു നൽകി.
Read More