കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പവിത്രൻ അന്തരിച്ചു. ചികിത്സയ്ക്ക് ശേഷം പവിത്രൻ ജനുവരി 24ന് ആശുപത്രി വിട്ടിരുന്നു. വീട്ടിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ രോഗത്തെ തുടർന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു പവിത്രൻ. വെന്റിലേറ്റർ മാറ്റിയാൽ അധികനാൾ ആയുസില്ലെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. വെന്റിലേറ്ററിൽ നിന്നും മാറ്റി നാട്ടിലേക്ക് പുറപ്പെടുന്ന വഴിമധ്യേ പവിത്രന്റെ ശ്വാസം നിലച്ചതായി കണ്ടതോടെ മരിച്ച വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. മോർച്ചറിയിലേക്ക് കൊണ്ടു പോകും വഴിയാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം മെച്ചപ്പെട്ട് ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.
Read MoreCategory: Top News
അമൃതം പൊടിയിൽ ചത്ത പല്ലി; വീട്ടുകാർ കുറുക്ക് തയാറാക്കാൻ തുടങ്ങുമ്പോളാണ് പല്ലികളെ കണ്ടെത്തിയത്; യൂണിറ്റ് അടച്ചുപൂട്ടി ആരോഗ്യ വകുപ്പ്
മാന്നാർ: ബുധനൂർ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ രണ്ട് പല്ലികളെ കണ്ടെത്തി. ജനുവരി 22 ന് ബുധനൂർ പഞ്ചായത്തിലെ അങ്കണവാടികൾക്ക് വിതരണം ചെയ്ത പൊടിയിലാണ് പല്ലികളെ ഉണങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച പാക്കറ്റ് വീട്ടുകാർ പൊട്ടിച്ച് കുറുക്ക് തയാറാക്കാൻ തുടങ്ങുമ്പോൾ രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയിൽ കണ്ടെത്തി. വീട്ടുകാർ ടീച്ചറിനെ വിവരം അറിയിക്കുകയും ടീച്ചർ ആ പായ്ക്കറ്റ് അമൃതം പൊടി സൂപ്പർവൈസറെ വിളിച്ച് കാണിക്കുകയും ചെയ്തു. സിഡിപിഒയ്ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അങ്കണവാടികൾക്കായി മാന്നാറിലെ കുടുംബശ്രീ യൂണിറ്റായ അമൃതശ്രീ അമൃതം യൂണിറ്റ് ജനുവരി 21-ന് നിർമിച്ച് തയാറാക്കിയ 500 കിലോഗ്രാമിന്റെ കവറിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്. ഇതേത്തുടർന്ന് ആരോഗ്യ വകുപ്പ് ഈ യൂണിറ്റ് അടച്ചുപൂട്ടി.
Read Moreസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും; ഗുണ്ടയുടെ മര്‍ദനമേറ്റ് മരിച്ച പോലീസ് ഉദ്യോഗസ്ഥന് ശ്യാംപ്രസാദിന്റെ വീട് സന്ദർശിച്ച് മന്ത്രി വാസവന്
കടുത്തുരുത്തി: ഗുണ്ടയുടെ മര്‍ദനമേറ്റ് മരിച്ച പോലീസ് ഉദ്യോഗസ്ഥന് മാഞ്ഞൂര്‍ ചിറയില്‍ ശ്യാംപ്രസാദിന്റെ വീട് മന്ത്രി വി.എന്‍. വാസവന് സന്ദര്‍ശിച്ചു. ശ്യാം പ്രസാദിന്റെ അമ്മ ജാനകി, ഭാര്യ അമ്പിളി, മക്കളായ ശ്രീലക്ഷ്മി, ശ്രീഹരി, സേതു ലക്ഷ്മി എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. അമ്പിളിയോട് വീട്ടിലെ സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ട എല്ലാ സഹായങ്ങളും ചെയ്യാമെന്നും അമ്പിളിയുടെ ആശ്രിതനിയമനത്തിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. ശ്യാം പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് മന്ത്രി ഉറപ്പ് നല്കി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കേരള പോലീസ് അസോസിയേഷന് ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധി കള്‍, പ്രാദേശിക നേതാക്കൾ തുടങ്ങിയവർ മന്ത്രിക്കൊപ്പ മുണ്ടായിരുന്നു.
Read Moreലൈംഗിക അതിക്രമക്കേസ്; പോലീസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നു; പ്രതികളെല്ലാം ജയിലിലുണ്ടോ?
കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടു പോലീസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ക്കു പിന്നീട് എന്തു സംഭവിക്കുന്നു? ബഹുഭൂരിപക്ഷം പ്രതികളും ജയിലില്‍ ഉണ്ടതിന്നു ജീവിക്കുന്നുവെന്നു കരുതിയാല്‍ തെറ്റി. ശക്തമായ പ്രതിഷേധമുയരുമ്പോഴുണ്ടാകുന്ന അറസ്റ്റും കോലാഹലവും മാത്രമാണു മിച്ചം. ബഹുഭൂരിപക്ഷം കേസുകളിലും പ്രതികള്‍ രക്ഷപ്പെടുന്നുവെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇരകളിലും അന്വേഷണ ഉദ്യോഗസ്ഥരിലും സ്വാധീനവും സമ്മര്‍ദവും ചെലുത്തി പ്രതികള്‍ കേസുകളില്‍നിന്ന് ഊരിപ്പോകുന്ന പ്രവണത വര്‍ധിച്ചുവരുകയാണെന്ന് 2016 മുതല്‍ 2024 വരെയുള്ള പോലീസിന്റെതന്നെ കണക്കുകളാണ് വ്യക്തമാക്കുന്നത്. സമൂഹത്തിന്റെ തുറിച്ചുനോട്ടവും കുത്തുവാക്കുകളും സഹിച്ച് നീതിക്കുവേണ്ടി വര്‍ഷങ്ങളോളം അലയാന്‍ പല അതിജീവിതകളും തയാറാകുന്നില്ല. ഇതെല്ലാം അനുകൂലമാകുന്നത് സ്ത്രീപീഡകര്ക്കാണ്. 2016 മെയ് 25 മുതല്‍ 2025 ജനുവരി 17 വരെയുള്ള കാലയളവില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്തത് 1,48,250 ലൈംഗികാതിക്രമ കേസുകളാണ്. ഇതില്‍ 121635 കേസുകളിലെ പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. ഈ കാലയളവില്‍ ഇത്രയും…
Read Moreആട്ടിറച്ചി സൗജന്യമായി നൽകിയില്ല; ശ്മശാനത്തൊഴിലാളി മൃതദേഹം മാന്തിയെടുത്ത് കടയ്ക്ക് മുന്നിലിട്ടു മുങ്ങി; പിന്നീട് സംഭവിച്ചത്
തേനി: സൗജന്യമായി ആട്ടിറച്ചി നൽകാത്തതിനെ തുടർന്ന് മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചികടയ്ക്ക് മുന്നിൽ ഇട്ടു. തമിഴ്നാട് തേനിക്കടുത്ത് പിസി പെട്ടിയിലുള്ള സംഗീത മട്ടൻ സ്റ്റാൾ എന്ന കടയിലാണ് സംഭവം. ശ്മശാനത്തിലെ തൊഴിലാളിയായ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിയരശൻ എന്നയാളാണ് കട നടത്തുന്നത്. ഇവിടെ നാല് വർഷം മുൻപ് വരെ ജോലി ചെയ്തിരുന്നയാളാണ് പിസി പെട്ടി സ്വദേശിയായ കുമാർ. നിലവിൽ പിസി പെട്ടിയിലെ ശ്മശാനത്തിലെ തൊളിലാളിയാണ്. മദ്യലഹരിയിൽ രാവിലെ മണിയരശന്റെ കടയിലെത്തിയ കുമാർ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടു. വില കൂടുതലായതിനാൽ നൽകാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തിരികെ പോയ കുമാറെത്തിയത് തുണിയിൽ പൊതിഞ്ഞ ജീർണിച്ച മൃതദേഹവുമായാണ്. നാല് ദിവസം മുൻപ് ശ്മശാനത്തിൽ സംസ്ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് കൊണ്ടു വരികയായിരുന്നു. ഇത് കടക്കു മുന്നിൽ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു. കടയുടമ പോലീസിനെ…
Read Moreപട്ടാപ്പകൽ കൗമാരക്കാരിയെ ബൈക്കിൽ തട്ടിക്കൊണ്ട് പോയി: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
പാറ്റ്ന: ബിഹാറിലെ പൂർണിയ ജില്ലയിൽ 16കാരിയെ പട്ടാപ്പകൽ ബൈക്കിൽ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുട്ടിയെ രണ്ടംഗ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കുട്ടിയുടെ കുറച്ചു മുന്നിലായി ബൈക്ക് നിർത്തി. ഒരാൾ വാഹനത്തിൽ നിന്ന് ഇറങ്ങി പെൺകുട്ടിയെ ബൈക്കിൽ കയറ്റാൻ ശ്രമിച്ചു. പേടിച്ചുപോയ കുട്ടി ഓടിരക്ഷപെടാൻ ശ്രമിച്ചു. എന്നാൽ രണ്ടംഗ സംഘം ബൈക്കുമായി കുട്ടിയുടെ പിന്നാലെ പാഞ്ഞു. തുടർന്ന് കുട്ടിയെ ബൈക്കിൽ രണ്ടുപേരുടെയും നടുവിൽ ബലമായി ഇരുത്തിയതിന് ശേഷം സ്ഥലത്ത് നിന്നും പോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ പോലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. പെൺകുട്ടിക്കും പ്രതികൾക്കുമായി പോലീസ് തിരച്ചിൽ നടത്തുകയാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreവാളയാര്‍ ദളിത് പെൺകുട്ടികളുടെ മരണം: ആത്മഹത്യയാകാമെന്ന് സിബിഐ
കൊച്ചി: വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്ന് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. കുട്ടികളുടെ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും അവരെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടാതെ സാഹചര്യതെളിവുകളും കണക്കിലെടുത്താണ് ഈ കണ്ടെത്തൽ. കുട്ടികൾ ലൈംഗിക പീഡനത്തിനിരയായതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു.
Read Moreകഴുത്തറുക്കും പലിശ; പണം നൽകിയില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ചെന്നൈയിൽ മലയാളി പിടിയിൽ
ചെന്നൈ: 465 കോടി രൂപയുടെ ഓൺലൈൻ വായ്പത്തട്ടിപ്പ് കേസിൽ മലയാളി പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ഷെരീഫിനെ ആണ് പുതുച്ചേരി പോലീസിന്റ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്. വായ്പ എടുത്ത തുക പലിശ ഉൾപ്പെടെ തിരിച്ചടച്ചിട്ടും പിന്നെയും തുക കൂടുതൽ ആവശ്യപ്പെട്ട് ഷെരീഫ് ഭീഷണിപ്പെടുത്തി എന്ന യുവതിയുടെ പരാതിലാണ് അറസ്റ്റ്. ഇയാൾ യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. അറസ്റ്റിലായ ഷെരീഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 2 പേരെ കൂടി പിടികൂടിയിട്ടുണ്ട്. ഇൻസ്റ്റന്റ് വായ്പ എന്ന പേരിൽ പലിശയ്ക്കു പണം നൽകുകയും പിന്നീട് ഭീഷണിപ്പെടുത്തി അധിക തുക തിരിച്ചടപ്പിക്കുകയുമാണ് സംഘത്തിന്റെ രീതിയെന്നും പോലീസ് പറഞ്ഞു.
Read Moreസംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
Read Moreഎന്റെ പൊന്നേ നിന്നോട് എന്തുകരുതലാ… സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; ഒരു പവൻ വാങ്ങണമെങ്കിൽ കൈയിൽ കരുതേണ്ട തുക കേട്ടാൽ ഞെട്ടും…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചാണ് ഇന്ന് പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,945 രൂപയും പവന് 63,560 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2,886 ഡോളര്‍ വരെ ഉയര്‍ന്ന് 2,860 ല്‍ വ്യാപാരം അവസാനിച്ചു. ഇന്ത്യന്‍ കറന്‍സി 87.50 ലെവലില്‍ ആണ്. 24 കാരറ്റ് സ്വര്‍ണ കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 87.3 ലക്ഷം രൂപ ആയിട്ടുണ്ട്. നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 69,000 രൂപ നല്‍കേണ്ടിവരും. സീമ മോഹന്‍ലാല്‍
Read More