പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിnd] മൂന്ന് പേർ പിടിയിൽ. അമ്മുവിന്റെ സഹപാഠികളായ മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സഹപാഠികളായ വിദ്യാർഥിനികൾക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പോലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്. കഴിഞ്ഞ ദിവസമാണ് ചുട്ടിപ്പാറ കോളജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർഥിനിയായ അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിന്റെ മരണത്തിൽ സഹപാഠികളായ മൂന്ന് പേര്‍ക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
Read MoreCategory: Top News
ആംബുലൻസിൽ ഇരുന്ന ബാറ്ററി വെള്ളത്തിൽ മദ്യം ചേർത്ത് കഴിച്ചു; തിരുപ്പൂരിൽ മരിച്ച സുഹൃത്തിനെ നാട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു അബദ്ധം; യുവാവിന് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം
ഇടുക്കി: അബദ്ധത്തിൽ മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ജോബിൻ(40) ആണ് മരിച്ചത്. ജോബിന്റെ സുഹൃത്ത് പ്രഭുവിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സുഹൃത്തായ തിരുപ്പൂരിൽ ജോലി ചെയ്യുന്ന പ്രതാപ് എന്നയാൾ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. മൃതദേഹം കൊണ്ടുവരാൻ ജോബിനും പ്രഭുവും ഉൾപ്പടെ അഞ്ച് പേരാണ് പോയത്. മൃതദേഹവുമായി മടങ്ങിയെത്തിയ ഇവർ കുമളിയിലെത്തിയപ്പോൾ വാഹനം നിർത്തി. ഈ സമയം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ ചായ കുടിക്കാൻ പോയപ്പോൾ ജോബിനും പ്രഭുവും കൈവശമുണ്ടായിരുന്ന മദ്യം ആംബുലൻസിലുണ്ടായിരുന്ന വെള്ളം ചേർത്ത് കുടിച്ചു. ഇത് ബാറ്ററിയിൽ ഒഴിക്കാൻ ഉപയോഗിക്കുന്ന വെള്ളമായിരുന്നു. അൽപ്പസമയത്തിന് ശേഷം ഇരുവർക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോൾ കൂടെയുണ്ടായിരുന്നവർ ഇവരെ ഉടൻതന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് ജോബിൻ മരിച്ചു. പ്രഭുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read Moreപാലക്കാടൻ കാറ്റ് എങ്ങോട്ട് വീശും? പോളിംഗ് കുറഞ്ഞത് കണക്കുകൂട്ടലുകൾ തെറ്റിച്ചു; ആശങ്കയിൽ മൂന്ന് മുന്നണികളും
പാലക്കാട്: പ്രചാരണത്തിൽ കണ്ട ആവേശം പോളിംഗിൽ ഇല്ലാതെ പോയതിന്റെ നിരാശയിലും പ്രതീക്ഷയോടെ തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുകയാണ് പാലക്കാട്ടെ സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒൗദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ലെങ്കിലും പാലക്കാട് പോളിംഗ് ശതമാനം മുൻ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞെന്നാണ് ഇപ്പോൾ ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്. 70.51 ശതമാനമാണ് ഇത്തവണ പാലക്കാട് രേഖപ്പെടുത്തിയ പോളിംഗ് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകൾ. മറ്റന്നാൾ ഫലമറിയും. പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. പോളിംഗ് കുറവാണെങ്കിലും തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞിട്ടില്ലെന്നാണ് മൂന്നു പ്രധാന മുന്നണികളുടെയും അവകാശവാദം. 2021 ൽ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെയാണ് പോളിംഗിലുണ്ടായ കുറവ്. കണക്കുകൂട്ടലുകൾ മൂന്നുമുന്നണികൾക്കും പോളിംഗ് ശതമാനം കുറഞ്ഞതോടെ തെറ്റിയിട്ടുണ്ട്. പാലക്കാട് നഗരസഭയിൽ പോളിംഗ് കൂടിയത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ബിജെപിയുടെ ശക്തികേന്ദ്രാണ് പാലക്കാട്…
Read Moreകരുതിയിരിക്കുക, കുറുവ സംഘം നിങ്ങൾക്ക് ചുറ്റമുണ്ട്… മോഷണത്തിന് പറ്റിയ വീടുകൾ സ്ത്രീകൾ കണ്ടെത്തും, ആണുങ്ങൾ മോഷണം നടത്തും; കേസ് നടത്താൻ മലയാളി വക്കീലൻമാർ
കോട്ടയം: പുഴ, കായല്‍ എന്നിവയോട് ചേര്‍ന്ന് പകല്‍ മീന്‍, ആമ പിടിത്തം തൊഴിലാക്കിയ നാടോടി സംഘങ്ങളുടെ പടുതാക്കുടിലുകളില് കുറുവ മോഷ്ടാക്കളുടെ സാന്നിധ്യം ഉറപ്പാണെന്നു പോലീസ്. മുന്‍പ് കേരളത്തിൽ വീടുകവര്‍ച്ച നടത്തിയപ്പോഴൊക്കെ കുറുവാ സംഘം തമ്പടിയിച്ചിരുന്നത് പുളിങ്കുന്ന്, അരൂര്‍, കുണ്ടന്നൂര്‍, പാലാ എന്നിവിടങ്ങളിലെ ജലസ്രോതസുകളോടു ചേര്‍ന്നാണ്. മോഷണവേളയില് ഇരയെ നേരിടാന്‍ വാള്, കത്തി, വാക്കത്തി, പിച്ചാത്തി, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങള്‍ ഇവരുടെ കുടിലുകളില്‍ കുഴിയെഴുത്താണ് സൂക്ഷിക്കുക. ഇവരില്‍ ഏറെപ്പേരും അടുത്ത ബന്ധുക്കളുമാണ്. വിവാഹം നടത്താതെ ഒരുമിച്ച് പാര്‍ക്കുന്നവരാണ് കൂടുതലും. ചിലര്‍ക്ക് ഒന്നിലേറെ ഭാര്യമാരുമുണ്ട്. കുട്ടവഞ്ചിയില്പോയി തടവല വിരിച്ചശേഷം വെള്ളത്തില്‍ രാസവസ്തുക്കള്‍ വിതറി മീന്‍ പിടിച്ചാണു വഴിയോരങ്ങളില്‍ വില്‍പ്പന. ഇവരില്‍ ഏറെപ്പേരും പതിവായി മദ്യപിക്കുന്നവരാണ്. പോക്കറ്റടിച്ചും മീന്‍വിറ്റും പണം കൈയില്‍ വന്നാല്‍ അപ്പോള്‍തന്നെ മദ്യം വാങ്ങും. ഇവരുടെ സംഘത്തിലെ സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം, ചൂല്വില്പ്പന, പോക്കറ്റടി എന്നിവയുമായി നാടുചുറ്റി വൈകുന്നേരം…
Read Moreപ്രണയിച്ച് ഒളിച്ചോടി വിവാഹം; യുവാവിന്റെ പേരിൽ പോക്സോ കേസ് ഉൾപ്പെടെ നിരവധികേസുകൾ; മാതാപിതാക്കൾക്കൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങി യുവതി
കൊച്ചി: പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ച യുവാവ് നാലു ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് അറിഞ്ഞ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം മടങ്ങി. യുവാവിന്റെ ക്രിമിനല്‍ പശ്ചാത്തലം ബോധ്യമായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകാനുള്ള താത്പര്യവും കോടതിയെ അറിയിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് തന്നെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവാവിനൊപ്പമാണ് 19 കാരിയായ പെണ്‍കുട്ടി ഒളിച്ചോടിയത്. കുട്ടിയെ അന്യായ തടങ്കലില്‍ വച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് വെളിപ്പറമ്പ സ്വദേശിയായ നിസാര്‍ എന്നയാള്‍ക്കെതിരേ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതാണു വിഷയം ഹൈക്കോടതിയിലെത്താന്‍ ഇടയാക്കിയത്. ആദ്യദിവസം കേസ് പരിഗണിക്കവെ കോടതിയില്‍ ഹാജരായിരുന്ന പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം പോകണമെന്ന് ആഗ്രഹമറിയിച്ചെങ്കിലും പോക്സോ അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പ്രോസിക്യൂഷന് അറിയിച്ചതോടെ മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ താത്കാലികമായി വിട്ടയച്ചു. യുവാവിന്റെ പശ്ചാത്തലം അന്വേഷിച്ച് അറിയിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചത്. കവര്‍ച്ച, മോഷണം, പോക്സോ…
Read Moreസജി ചെറിയാൻ പൊട്ടിച്ച കുന്തവും കുടചക്രവും തിരിച്ചടിക്കുന്നു; ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനു തിരിച്ചടി. പോലീസ് അന്വേഷണത്തിൽ പാളിച്ചയുണ്ടായി. കേസിൽ തുടരന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ശരിവച്ചു. പോലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു. കേസിൽ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും കോടതി കണ്ടെത്തി. ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം വേണമെന്ന അഭിഭാഷകനായ ബൈജു എം. നോയല്‍ നല്കിയ ഹർജി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന് കേസ് അട്ടിമറിച്ചുവെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് ഹര്ജിക്കാരന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ നിരവധി…
Read Moreഅടിവസ്ത്രത്തിൽ പണിപാളി… ആന്റണി രാജുവിന് സുപ്രീംകോടതിയിൽ തിരിച്ചടി; തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാം, എംഎൽഎ വിചാരണ നേരിടണം
ന്യൂഡൽഹി: മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി. തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകി.ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ആന്റണി രാജുവിന്റെ ഹര്‍ജി. കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നത്.
Read Moreകാടിറങ്ങുന്ന വന്യമൃഗങ്ങൾ; രാവിലെ കുരങ്ങനും രാത്രിയിൽ കുറുക്കനും കുറവിലങ്ങാടിന്റെ ഉറക്കം കെടുത്തുന്നു; മൃഗങ്ങളെ തുരത്താനുള്ള നാട്ടുകാരുടെ വിദ്യകളെല്ലാം പാളി
കുറവിലങ്ങാട്: കാടുവിട്ട് കുരങ്ങനും കുറുക്കനും നാട്ടിലിറങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഇലയ്ക്കാട് മേഖലയില്‍ കണ്ട കുരങ്ങന്മാര് കുറവിലങ്ങാട് പ്രദേശത്ത് തമ്പടിച്ചുതുടങ്ങി. വീടുകളിലെത്തുന്ന കുരങ്ങന്മാര് വലിയ ശല്യവും സൃഷ്ടിക്കുന്നുണ്ട്. വാനരസംഘം നാശനഷ്ടങ്ങള്‍ നടത്തുന്നതോടെ ജനം വലിയ ബുദ്ധിമുട്ടിലാണ്. കുരങ്ങന്മാരെ തുരത്താന്‍ വിദ്യകള്‍ പലതും നടത്തിയെങ്കിലും വിജയിക്കാത്തതില്‍ ആശങ്കയും ഉടലെടുത്തിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ നാശം വരുത്തുന്നതാണ് പ്രധാനപ്രശ്നം. വാഴക്കുലകള്‍ ഒടിച്ച് നശിപ്പിക്കുന്ന വാനരന്മാര് വീട്ടുപകരണങ്ങളും തകര്‍ക്കുകയാണ്. വീടിന് വെളിയിലെ പ്ലാസ്റ്റിക്ക് ടാപ്പുകള്‍ കൂട്ടത്തോടെ ഒടിച്ചാണ് ഒരുവീട്ടില്‍ വാനരപ്പട കലിപ്പ് തീര്‍ത്തത്. കുട്ടികളടക്കമുള്ളവരെ ഉപദ്രവിക്കുമോ എന്ന പേടിയും ഗ്രാമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍ പലയിടത്തും രാത്രിയായാല്‍ പിന്നെ കുറുക്കന്മാരുടെ വിളയാട്ടമാണ്. കുറുക്കന്മാര് കൂട്ടത്തോടെ ഓരിയിട്ട് വിലസാന്‍ തുടങ്ങിയാല്‍ നാട്ടിലാകെയുള്ള നായ്ക്കളും ബഹളം തുടങ്ങും. ഇതോടെ രാത്രിയില്‍ ഏറെനേരം ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. കുറുക്കന്മാര് സംഘമായി എത്തുന്നതിനാല്‍ നായ്ക്കളും ഭയന്നുമാറുകയാണ്. ഏറെ നേരം വലിയബഹളം സൃഷ്ടിക്കപ്പെടുന്നത് കുട്ടികള്‍ക്കടക്കം…
Read Moreമതവിദ്വേഷ പരാമർശം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ പരാതി; ഡിജിപിക്ക് പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ
കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരേയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഡിജിപിക്ക് പരാതി നൽകി. മതത്തിന്റെ പേരിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണു പരാതി. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകർത്തിയെന്നും അതിന്റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.
Read Moreപാലക്കാട് ഉപതെരഞ്ഞെടുപ്പ്: 13.3 ശതമാനം പോളിംഗ്; പി.സരിനും സി. കൃഷ്ണകുമാറും രാവിലെ വോട്ട് രേഖപ്പെടുത്തി; കന്നിവോട്ട് രേഖപ്പെടുത്താൻ 2445 പേർ
പാലക്കാട്: നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് രാവിലെ 7ന് ആരംഭിച്ചു. വിധിയെഴുതാൻ എത്തുന്നത് 1,94,706 വോട്ടർമാർ. ഇതുവരെ13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സ്ഥാനാർഥികളായ സരിനും കൃഷ്ണകുമാറും രാവിലെതന്നെയെത്തി വോട്ട് രേഖ്പപെടുത്തി. വോട്ട് രേഖപ്പെടുത്തുന്നവരിൽ 1,00,290 പേര് സ്ത്രീകളാണ്. 2306 പേര് 85 വയസിനു മുകളില്‍ പ്രായമുള്ളവരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 2445 കന്നിവോട്ടര്‍മാരും 229 പ്രവാസി വോട്ടര്‍മാരുമുണ്ട്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. നാല് ഓക്സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 736 പോളിംഗ് ഓഫീസര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരു പോളിംഗ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിംഗ് ബൂത്തുകളും ഉണ്ട്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റിംഗ് നടത്തുന്നുണ്ട്.…
Read More