തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുറഞ്ഞു ; നാളികേര കര്‍ഷകര്‍ ദുരിതത്തില്‍

കോട്ടയം: പച്ചതേങ്ങയ്ക്കും നാളികേര ഉത്പന്നങ്ങള്‍ക്കും വിലകുറഞ്ഞത് നാളികേര കര്‍ഷകരുടെ നടുവൊടിക്കുന്നു. കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് 85 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില എട്ടു മാസത്തിനിടെ 40-45 രൂപയിലേക്ക് താഴ്ന്നു. പച്ച തേങ്ങയ്ക്കുണ്ടായ വിലയിടിവ് വെളിച്ചെണ്ണ, കൊപ്ര എന്നീ ഉത്പന്നങ്ങളിലേക്കും വ്യാപിച്ചതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയും ആശങ്കയുമാകുന്നത്.

കഴിഞ്ഞവര്‍ഷം പകുതിയോടെ റിക്കാര്‍ഡ് വില 85 രൂപ ലഭിച്ച തേങ്ങയ്ക്കു പിന്നീട് വില കുറഞ്ഞെങ്കിലും 60-65 രൂപ നിരക്കില്‍ തുടരുകയായിരുന്നു. ഈ വിലയില്‍നിന്നാണ് പൊടുന്നനെ കൂപ്പുകുത്തി വില 40-45 രൂപയില്‍ എത്തിയത്. ഉണക്കത്തേങ്ങ വില 52 രൂപയും കൊപ്രയ്ക്ക് 150 രൂപയില്‍ താഴെയുമായി കുറഞ്ഞു.

ഇതോടെ കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് 500 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില കുത്തനെ ഇടിഞ്ഞു പകുതിയായി. വിവിധ ബ്രാന്‍ഡുകളിലെ വെളിച്ചെണ്ണ വില നിലവില്‍ കിലോഗ്രാമിന് 260 മുതല്‍ 300രൂപ വരെയാണ്. വരുംദിവസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തേങ്ങയുടെ ഉത്പാദനം വര്‍ധിച്ചതും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഗള്‍ഫിലേക്കുള്ള കയറ്റുമതി കുറഞ്ഞതുമാണു സംസ്ഥാന വിപണിയില്‍ തേങ്ങയുടെ അനുബന്ധ ഉത്പന്നങ്ങളുടെയും വില കുറയുന്നതിന് ഇടയാക്കിയത്. വിദേശവിപണി ലക്ഷ്യമിട്ട് കേരളത്തിലും തമിഴ്നാട്ടിലും പ്രവര്‍ത്തിച്ചിരുന്ന വെളിച്ചെണ്ണ ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇതോടെ തേങ്ങ, കൊപ്ര ലഭ്യത വലിയ തോതില്‍ വര്‍ധിച്ചു. വെളിച്ചെണ്ണമില്ലുകള്‍ ഏറെയുള്ള തമിഴ്‌നാട്ടിലെ കാങ്കയത്ത്, മില്ലുടമകള്‍ വില താഴുന്നതുകണ്ട് കൂടിയതോതില്‍ സ്റ്റോക്ക് വിറ്റഴിച്ചിരുന്നു. വരുംദിവസങ്ങളില്‍ വില ഇനിയും താഴ്ന്നേക്കുമെന്നാണ് മില്ലുടമകള്‍ പറയുന്നത്.ഏറെ നാളുകളായി കേരളത്തില വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തേങ്ങകള്‍ തമിഴ്നാട്ടില്‍നിന്നുള്ള വ്യാപാരികള്‍ ശേഖരിച്ചു തമിഴ്നാട്ടില്‍ലേക്ക് എത്തിക്കുകയാണ്.

തമിഴ്നാട്ടില്‍ കൊപ്രയാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് കൂലി കുറവാണ്. മാത്രമല്ല കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവര്‍ തേങ്ങയില്‍നിന്ന് നിര്‍മിക്കുന്നുണ്ട്.ഇതും കേരളത്തിലെ തേങ്ങ അതിര്‍ത്തി കടക്കാനുള്ള പ്രധാന കാരണമാണ്.

തേങ്ങയ്ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില കുറഞ്ഞ സാഹചര്യത്തില്‍ വളം, തൊഴിലാളി ചെലവ്, കയറ്റിറക്ക് ചെലവ് എന്നിവയുള്‍പ്പെടെ ചെലവ് വര്‍ധിച്ചതോടെ കൃഷി മുന്നോട്ടുകൊണ്ടുപോകുന്നത് ദുഷ്‌കരമാണെന്ന് കര്‍ഷകര്‍ പറയുന്നു.സര്‍ക്കാര്‍ ഇടപെട്ട് നാളികേരത്തിന് താങ്ങുവില ഉറപ്പാക്കണമെന്നും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യങ്ങള്‍ ശക്തമായിരിക്കുകയാണ്.

  • വില കുറയാനുള്ള പ്രധാന കാരണങ്ങള്‍

കഴിഞ്ഞ വര്‍ഷം പ്രതികൂല കാലാവസ്ഥ കാരണം തമിഴ്‌നാട്ടില്‍ തേങ്ങ ഉത്പാദനം കുറഞ്ഞതാണു കേരളത്തിലെ വില കൂടാന്‍ ഇടയാക്കിയിരുന്നത്.എന്നാല്‍ ഇത്തവണ ഇതിവു വിപരീതമായി സംഭവിച്ചു.പശ്ചിമേഷ്യന്‍ യുദ്ധവും നാളികേര മേഖലയെ ബാധിച്ചു. നാളികേര മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞതോടെ വിദേശ വിപണിയിലേക്ക് പോകേണ്ട ഉത്പന്നങ്ങള്‍ ആഭ്യന്തര വിപണിയിലേക്കെത്തി.

ഇതോടെ ലഭ്യത കൂടുകയും വില താഴുകയും ചെയ്തതായി വ്യാപാരികള്‍ പറയുന്നു. കടുത്ത വേനലും അസാധാരണ ചൂടും കാരണം തേങ്ങകള്‍ വേഗത്തില്‍ വിളഞ്ഞതോടെ പ്രാദേശിക വിപണിയിലും ഉത്പാദനം വര്‍ധിച്ചു.എന്നാല്‍ ആവശ്യത്തിന് വിപണി ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് നേട്ടമാകേണ്ട ഉത്പാദനവര്‍ധന തിരിച്ചടിയയി മാറി.

രാജ്യത്ത് നാളികേര ഉത്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് കേരളമെങ്കിലും ഓരോ വര്‍ഷം തോറും രാജ്യത്തെ നാളികേര ഉത്പാദനം വലിയതോതില്‍ കുറഞ്ഞു വരികയാണ്. രാജ്യത്ത് നാളികേര ഉത്പാദനത്തില്‍ മുന്നിലുള്ളത് തമിഴ്നാടും കര്‍ണാടകയുമാണ്. കേരളത്തില്‍ തെങ്ങുകളുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞുവരികയാണ്.

Related posts

Leave a Comment