അഖില്‍ വീമ്പു പറഞ്ഞപ്പോള്‍ കാണട്ടെയെന്ന് അമ്മാവനും! പത്തു വയസുകാരിയെ പിച്ചിച്ചീന്തിയത് അഖിലിന്റെ സഹോദരിയുടെ കല്യാണരാത്രിയില്‍; കരുനാഗപ്പള്ളിയിലെ ക്രൂരപീഡനം ഇങ്ങനെ…

കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്തു വയസുകാരി പീഡിപ്പിക്കപ്പെട്ട വിവരം ഒരു നാടിനെയാകെ നടുക്കിയിരിക്കുകയാണ്. സഹോദരന്മാരും അവരുടെ അമ്മാവനും സുഹൃത്തുമാണ് പത്തു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്. സഹോദരന്മാരായ പ്രതികളുടെ സഹോദരിയുടെ വിവാഹരാത്രിയിലായിരുന്നു പ്രതികളെല്ലാവരും കൂടി പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തത്. ഈ സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ട ശേഷം നെഞ്ചു വേദനയെത്തുടര്‍ന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് സംഭവം പുറത്തറിയിച്ചത്. പീഡനവിവരം പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം പോലീസ് പ്രതികളെ പൊക്കുകയും ചെയ്തു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പീഡനം തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി എന്ന വിവരം പുറത്തു വന്നത്.

തൊടിയൂര്‍ വടക്കുംമുറിയില്‍ കന്നേത്തറയില്‍ വീട്ടില്‍ അനീഷ്‌കുമാര്‍ (29), പന്മന വില്ലേജില്‍ പോരൂക്കര മുറിയില്‍ കരീത്തറ ക്ഷേത്രത്തിന് സമീപം കരീത്തറ വടക്കതില്‍ വീട്ടില്‍ രാജീവ് (33), അഖില്‍, ശിവകുമാര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍കണ്ട അസ്വഭാവികതയെ തുടര്‍ന്ന് ഡോക്ടര്‍ പെണ്‍കുട്ടിയോട് സംസാരിക്കുകയും പെണ്‍കുട്ടി ഡോക്ടറോട് കാര്യങ്ങള്‍ തുറന്നുപറയുകയുമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. പൊലീസ് പ്രതികളെ രഹസ്യാന്വേഷണത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുവൈനല്‍ കോടതിയിലും മറ്റ് രണ്ടുപേരെ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലും ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികളായ അഖില്‍, ശിവകുമാര്‍ എന്നിവരുടെ സഹോദരിയുടെ വിവാഹം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. വിവാഹത്തിന്റെ രാത്രിയിലാണ് പ്രതികള്‍ നാലുപേരും കൂടി പെണ്‍കുട്ടിയെ ആക്രമിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അഖില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നു. വിവാഹ രാത്രിയില്‍ മദ്യപിച്ച് മദോന്മത്തരായ പ്രതികള്‍ സംസാരത്തിനിടെ അയല്‍പക്കത്തെ പെണ്‍കുട്ടിയെ പറ്റി സംസാരിക്കുകയും ഈ സമയം അഖില്‍ ഞാന്‍ വിളിച്ചാല്‍ ഏതു പാതിരാത്രിയിലായാലും അവള്‍ വരുമെന്ന് വീമ്പിളക്കുകയും ചെയ്തു. എന്നാല്‍ അതൊന്ന് കാണട്ടെ എന്ന് മറ്റു പ്രതികള്‍ പറഞ്ഞതോടെ അഖില്‍ തൊട്ടയല്‍പക്കത്തെ പത്ത് വയസ്സുകാരിയെ വിളിച്ചു വരുത്തുകയായിരുന്നു.

തുടര്‍ന്ന് നാലു പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. അന്നത്തെ സംഭവത്തിനു ശേഷം പല പ്രാവശ്യം പെണ്‍കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയിരുന്നു. കാര്യമറിയാതെ ഡോക്ടര്‍മാര്‍ മരുന്ന് കൊടുക്കുകയും ചെയ്തു. എന്നാല്‍ ഏതാനും ദിവസം മുമ്പ് വയറു വേദനയും നെഞ്ചുവേദനയുമുണ്ടെന്നു പറഞ്ഞ് പെണ്‍കുട്ടിയെത്തിയപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ അഴിച്ചുള്ള പരിശോധനയില്‍ നെഞ്ചിലും സ്വകാര്യഭാഗങ്ങളിലും മുറിപ്പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് അമ്മയെ പുറത്തു നിര്‍ത്തി കുട്ടിയോടു കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം വെളിയില്‍ വന്നത്. ഡോക്ടര്‍ ഉടന്‍ കരുനാഗപ്പള്ളി പൊലീസില്‍ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയോട് വിവരം പുറത്ത് പറഞ്ഞാല്‍ അച്ഛനേയും അമ്മയേയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അഖില്‍ പീഡനം തുടര്‍ന്നതെന്നു പെണ്‍കുട്ടി പറഞ്ഞു.

 

Related posts