മീന്‍കാരനായ കാമുകനൊപ്പം പോകാന്‍ ചതിച്ചത് പൊന്നുപോലെ നോക്കിയ വളര്‍ത്തമ്മയെ ! എന്നാല്‍ വളര്‍ത്തമ്മയുടെ ബുദ്ധിപൂര്‍വമുള്ള നീക്കത്തില്‍ യുവതി കുടുങ്ങി;പാറശാലയില്‍ സംഭവിച്ചത്…

തന്നെ പൊന്നുപോലെ നോക്കിയ വളര്‍ത്തമ്മയെ ചതിച്ച് മീന്‍വില്‍പ്പനക്കാരനായ കാമുകനൊപ്പം പോയ യുവതി കുടുങ്ങി. പാറശ്ശാലയിലാണ് സംഭവം. ജയകുമാരി എന്ന സ്ത്രീയെയാണ് വളര്‍ത്തുമകള്‍ ശ്രീനയ കാമുകനുവേണ്ടി വഞ്ചിച്ചത്.

പാറശ്ശാല ബാങ്കിലെ ലോക്കറില്‍ ജയകുമാരി 30 പവന്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന സ്വര്‍ണം തട്ടിയെടുത്താണ് ശ്രീനയ കാമുകനൊപ്പം മുങ്ങിയത്.

ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രീനയ മാതാവ് പുറത്തു നില്‍ക്കുകയാണെന്ന് പറഞ്ഞു ലോക്കര്‍ തുറന്നു നല്‍കാന്‍ ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.

താക്കോല്‍ കൈവശം ഉള്ളതിനാലും പലതവണ മാതാവിനോടൊപ്പം വന്നതിനാലും ശ്രീനയെ സംശയം തോന്നാതെ ബാങ്ക് ജീവനക്കാര്‍ ലോക്കര്‍ തുറന്ന് നല്‍കി. മകള്‍ വൈകിട്ട് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കടന്നതായി ജയകുമാരി അറിഞ്ഞത്.

അതേ സമയം തന്നെ ലോക്കറിന്റെ താക്കോല്‍ കാണാനില്ലെന്നു മനസ്സിലാക്കിയ ജയകുമാരി ബാങ്കില്‍ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടമായ കാര്യം മനസ്സിലാക്കുന്നത്.

ഇക്കാര്യത്തില്‍ ജയകുമാരി നല്‍കിയ പരാതി ബാങ്ക് അധികൃതര്‍ പാറശാല പോലീസിന് കൈമാറി. ഇതിനിടെ ശ്രീനയയെ കാണാനില്ലെന്ന് ജയകുമാരി തമിഴ്‌നാട്ടിലെ പളുങ്കല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി.

കാമുകനൊപ്പം ബൈക്കിലെത്തിയണ് ബാങ്ക് ലോക്കറില്‍ നിന്നും ശ്രീനയ സ്വര്‍ണ്ണം എടുത്തു എന്ന് പോലീസ് പറഞ്ഞു.കാമുകനുമൊത്ത് ശ്രീനയ വീടുവിട്ട് ദിവസം തന്നെയായിരുന്നു ഈ തട്ടിപ്പ്. സ്വര്‍ണ്ണം അയാളുടെ വീട്ടില്‍ നിന്ന് പോലീസ് വീണ്ടെടുത്തു.

ഇതിനിടെ വിവാഹം രജിസ്റ്റര്‍ ചെയ്ത ഇരുവരും കാണ്മാനില്ല എന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വൈകിട്ട് കുഴിത്തുറ കോടതിയില്‍ ഹാജരായി. എന്നാല്‍ ആള്‍ മാറാട്ടം നടത്തി മോഷണം നടത്തിയെന്ന് സഹകരണ ബാങ്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പളുങ്കില്‍ പോലീസ് ഇരുവരെയും പാറശ്ശാല പോലീസിനെ കൈമാറി.

Related posts

Leave a Comment