ബാഗിന്‍റെ പിടിയിലും ജീൻസിന്‍റെ ബട്ടനിലും ഒളിപ്പിച്ചിട്ടും രക്ഷയില്ല; കണ്ണൂരിൽ 151 ഗ്രാം സ്വർണ്ണവുമായി  കുമ്പള സ്വദേശി പിടിയിൽ


മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സ്വർണം പിടികൂടി. മഞ്ചേശ്വരം കുമ്പള സ്വദേശി ഷിഹാനിൽ നിന്നാണ് 151 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഇന്നു രാവിലെ ഷാർജയിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഷിഹാൻ.

ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യുവാവിനെയും ബാഗേജുകളും കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

ലേഡീസ് ബാഗിന്‍റെ കൈ പിടിക്കുള്ളിലും ജീൻസ് പാന്‍റിന്‍റെ ബട്ടനുളളിലും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്.

പരിശോധനയിൽ കസ്റ്റംസ് ജോയിന്‍റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, ബി. യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിട്ട് കുമാർ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment