ഇൻഡോനേഷ്യൻ ദ്വീപായ ബാലിയിൽ വെച്ചുള്ള യാദൃശ്ചികമായ ഒരു കണ്ടുമുട്ടലിലൂടെ ആരംഭിച്ച സൗഹൃദം ഒടുവിൽ വിവാഹനിശ്ചയത്തിൽ എത്തിനിൽക്കുന്നു. ഇന്ത്യൻ യൂട്യൂബറായ അഭിനവ് റെഡ്ഡിയും ജർമൻ സഞ്ചാരിയായ സഫീറയും തമ്മിലുള്ള അപൂർവ്വ സൗഹൃദവും പ്രണയവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുവർക്കും സമാനമായ താല്പര്യങ്ങളും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നതിനാൽ യാത്രയ്ക്കിടയിൽത്തന്നെ ഇരുവരും പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി മാറി. സൗഹൃദം വളർന്നതോടെ സഫീറ അഭിനവിനെ ജർമനിയിലെ തന്റെ ഗ്രാമത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ജർമനിയിലെ പരമ്പരാഗതമായ വീടും ഗ്രാമീണ ജീവിതവും ആസ്വദിക്കുന്ന അഭിനവിന്റെ വീഡിയോകൾക്ക് ഇപ്പോൾ വൻ സ്വീകാര്യതയാണ് ഇൻ്റർനെറ്റിൽ ലഭിക്കുന്നത്. സഫീറയുടെ കുടുംബം അഭിനവിനെ വളരെ ഊഷ്മളമായി സ്വീകരിക്കുകയും തങ്ങളുടെ സംസ്കാരം പരിചയപ്പെടുത്തുകയും ചെയ്തു. സഫീറയുടെ അച്ഛൻ തടിയിൽ നിർമിച്ച വലിയ പരമ്പരാഗത വീടും അവിടുത്തെ ജീവിതരീതികളും അഭിനവിനെ ഏറെ ആകർഷിച്ചു. ഗ്രാമത്തിലെ തടാകങ്ങളിൽ നീന്തിയും കാടുകളിൽ ട്രെക്കിംഗ് നടത്തിയും ഇരുവരും തങ്ങളുടെ യാത്ര…
Read MoreDay: August 4, 2026
ധൈര്യമുണ്ടെങ്കിൽ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടൂ; നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് അഭിജിത് ദിപ്കെ
ന്യൂഡൽഹി: വിദേശപഠനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനുമുള്ള ധനസഹായത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി സിജെപി അധ്യക്ഷൻ അഭിജിത് ദിപ്കെ. തന്റെ വിദ്യാഭ്യാസത്തിന്റെയും ധനസഹായത്തിന്റെയും എല്ലാ വിവരങ്ങളും പരസ്യമാക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ മാനദണ്ഡം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാക്കണം. മോദി തന്റെ ബിരുദ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്ക് മുന്നിൽ വെക്കണമെന്നും അഭിജിത് ദിപ്കെ ആവശ്യപ്പെട്ടു. അഭിജിത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൂറത്തിലെ ഒരു വിവരാവകാശ പ്രവർത്തകൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരനായ പിതാവിന് മകന്റെ വിദേശപഠനത്തിനുള്ള ചെലവ് എങ്ങനെ വഹിക്കാൻ കഴിഞ്ഞുവെന്നാണ് അദ്ദേഹം ഉന്നയിച്ച ചോദ്യം. ഇതിന് പിന്നാലെ അഭിജിത് ദിപ്കെ തന്റെ പഠനച്ചെലവുകളുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനിടെ ഡീൻസ് സ്കോളർഷിപ്പായി ഒരു സെമസ്റ്ററിന് 12,500 ഡോളർ വീതം ലഭിച്ചു. മൂന്ന് സെമസ്റ്ററുകളിലായി…
Read Moreസ്കൂളിനുള്ളിൽ കയറി അധ്യാപികയെ കഴുത്തിനു പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ചു, കത്തികൊണ്ട് മുഖത്തും കഴുത്തിലും നെഞ്ചിലും കുത്തിക്കൊലപ്പെടുത്തി: പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
ഫരീദാബാദ്: സ്വകാര്യ സ്കൂളിനുള്ളിൽ കയറി അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ഹരിയാനയിലെ സിക്രോണ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ സന്ധ്യ (29) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 9:30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോട്ട് ഗ്രാമത്തിലെ അമിത് (21) എന്ന യുവാവിനെ സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ സ്കൂളിലെത്തിയ അമിത് സന്ധ്യയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അധ്യാപിക ലോബിയിലെത്തിയ ഉടൻ മാസ്ക് ധരിച്ച പ്രതി ഇവരുടെ കഴുത്തിൽ പിടിച്ച് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും കത്തികൊണ്ട് മുഖത്തും കഴുത്തിലും നെഞ്ചിലുമായി ഇരുപതിലധികം തവണ കുത്തുകയുമായിരുന്നു. പ്രതി സ്കൂൾ ലോബിയിൽ കാത്തുനിൽക്കുന്നതും അധ്യാപികയെ അതിക്രമത്തിന് ഇരയാക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തടയാൻ ശ്രമിച്ച സ്കൂൾ അഡ്മിനിസ്ട്രേറ്റർക്ക് നേരെയും പ്രതി കത്തി വീശി ഭീഷണിപ്പെടുത്തിയ ശേഷം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പ്രതി കുറച്ചുനാളുകളായി സന്ധ്യയെ പിന്തുടർന്ന് ശല്യം…
Read Moreഊബറിലും ദുരനുഭവം; മദ്യപിച്ചെത്തിയ ഡെലിവറി ജീവനക്കാരനിൽ നിന്ന് ഭയപ്പെടുത്തുന്ന അനുഭവം നേരിട്ടതായി ഇൻഫ്ലുവൻസർ! സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം
ബംഗളൂരുവിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ അനേരി താക്കർ, തനിക്കുണ്ടായ ഭയപ്പെടുത്തുന്ന ഒരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. വീട്ടിൽ മറന്നുവെച്ച ജാക്കറ്റ് സുഹൃത്തിന് തിരികെ അയക്കുന്നതിനായി രാത്രി 9:30ഓടെയാണ് ഇവർ ഊബർ പാർസൽ സർവീസ് ബുക്ക് ചെയ്തത്. എന്നാൽ സാധനം വാങ്ങാനെത്തിയ ഡെലിവറി എക്സിക്യൂട്ടീവ് മദ്യപിച്ചിരുന്നതായും തനിക്ക് അത് ഏറെ സുരക്ഷിതത്വമില്ലായ്മ ഉണ്ടാക്കിയതായും അനേരി വെളിപ്പെടുത്തി. വീട്ടിലെത്തിയ ഡെലിവറി ജീവനക്കാരൻ ആദ്യം സാധനം ഇടാനായി ഒരു കാരി ബാഗ് ആവശ്യപ്പെട്ടു. തുടർന്ന് തന്റെ ഫോണിൽ ചാർജ് കുറവാണെന്നും ദൂരെ സ്ഥലത്തേക്ക് പോകേണ്ടതുണ്ടെന്നും പറഞ്ഞ് സിഗരറ്റ് വലിച്ചു വരുന്നത് വരെ ഫോൺ ചാർജ് ചെയ്യാൻ ഇയാൾ അഭ്യർത്ഥിച്ചു. അതിനുശേഷമാണ് സിഗരറ്റ് വലിക്കാനായി വീടിന്റെ ബാൽക്കണിയിൽ കയറാൻ അനുവദിക്കണമെന്ന് ഇയാൾ അനേരിയോട് ആവശ്യപ്പെട്ടത്. സുഹൃത്ത് ഉറങ്ങുകയാണെന്ന് പറഞ്ഞ് അനേരി ഈ ആവശ്യം നിരസിച്ചെങ്കിലും അയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി. ഫോണിൽ…
Read Moreനടി തൃഷയെക്കുറിച്ച് ദ്വയാർഥ പ്രയോഗം: ഉദയനിധി സ്റ്റാലിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി ടിവികെ
ചെന്നൈ: പ്രമുഖ തമിഴ് സിനിമാതാരം തൃഷയ്ക്കെതിരെ അശ്ലീലവും ദ്വയാർത്ഥമുള്ളതുമായ പരാമർശം നടത്തിയ തമിഴ്നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകം ദേശീയ വനിതാ കമ്മീഷന് പരാതി നൽകി. തഞ്ചാവൂരിൽ കാവേരി തർക്കവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ റാലി പ്രസംഗത്തിനിടെയായിരുന്നു വിവാദ സംഭവം. മുഖ്യമന്ത്രി ജോസഫ് വിജയ്യെ വിമർശിച്ചു സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്ന് ആരോ “തൃഷ, തൃഷ” എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഉദയനിധി നടത്തിയ അധിക്ഷേപകരമായ ദ്വയാർത്ഥ പ്രയോഗമാണ് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയത്. പൊതുവേദിയിൽ വച്ച് ഒരു സ്ത്രീയെ വസ്തുവൽക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ഉദയനിധി സ്റ്റാലിൻ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഡിഎംകെ നേതാവിന്റെ സംസ്കാരശൂന്യമായ പ്രയോഗത്തിനെതിരെ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ്…
Read More102 ഡിഗ്രി പനിയിലും നരേഷ് അണ്ണൻ സഹായവുമായെത്തി; കാണാതെപോയ വാലറ്റ് സുരക്ഷിതമായി തിരിച്ചേൽപ്പിച്ച് റാപ്പിഡോ ഡ്രൈവർ, സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം
ഹൈദരാബാദിൽ 102 ഡിഗ്രി കടുത്ത പനി മൂലം കഷ്ടപ്പെട്ട പർവ് ശർമ്മ എന്ന യാത്രക്കാരന്റെ നഷ്ടപ്പെട്ട വാലറ്റ് തിരികെ നൽകി റാപ്പിഡോ ഡ്രൈവറായ നരേഷ് മാതൃകയായി. കിംസ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് തനിക്ക് വാലറ്റ് നഷ്ടപ്പെട്ട കാര്യം പർവ് തിരിച്ചറിഞ്ഞത്. കടുത്ത പനിയും ശരീരവേദനയും കൊണ്ട് അവശനായ അവസ്ഥയിലായിരുന്നതിനാൽ ഈ സംഭവം അദ്ദേഹത്തെ ഏറെ പരിഭ്രാന്തനാക്കി. തുടര്ന്ന് പർവ് ഡ്രൈവറെ ഫോണിൽ ബന്ധപ്പെടുകയും വാഹനം പരിശോധിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. വാലറ്റ് കിട്ടിയിട്ടുണ്ടെന്ന് ഉറപ്പുനൽകിയ ഡ്രൈവർ, അത് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ തിരികെ എത്തിക്കാമെന്നും അറിയിച്ചു. പർവ്വിന്റെ ആശങ്കയകറ്റാനായി ഡ്രൈവർ നരേഷ് എട്ട് മണിക്കൂറുകളോളം തന്റെ ലൈവ് ലൊക്കേഷൻ വാട്ട്സ്ആപ്പിലൂടെ പങ്കുവെക്കുകയും ചെയ്തു. പരിഭ്രമം കാരണം പർവ് പലതവണ ഫോണിൽ വിളിച്ചെങ്കിലും നരേഷ് ഒരിക്കൽ പോലും ദേഷ്യപ്പെടാതെ ക്ഷമയോടെ മറുപടി നൽകി. ഒടുവിൽ വാലറ്റിലെ പണവും…
Read Moreഅക്കൗണ്ടുകൾ അറിയിപ്പില്ലാതെ ബ്ലോക്ക് ചെയ്തു: വാട്ട്സ്ആപ്പ് 24 മണിക്കൂർ സേവനം തടസപ്പെട്ടു
ന്യൂഡൽഹി: മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യയിലുൾപ്പെടെ നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്ക് ചെയ്തു. അക്കൗണ്ടുകൾ ‘റിവ്യൂവിൽ’ ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിന്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ഉപയോക്താക്കൾക്ക് ഈ പ്രശ്നം നേരിട്ടു തുടങ്ങിയത്. ആപ്പ് തുറക്കുമ്പോൾ അക്കൗണ്ട് ഇൻ റിവ്യൂ, യുവർ അക്കൗണ്ട് ആക്റ്റിവിറ്റി ആൻഡ് ഡിവൈസ് ഇൻഫോ ഈസ് ബീയിംഗ് ചെക്ക്ഡ്. എന്ന സന്ദേശമാണ് സ്ക്രീനിൽ തെളിയുന്നത്. പ്ലാറ്റ്ഫോമിന്റെ സേവന വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അക്കൗണ്ട് പ്രവർത്തനങ്ങളും ഫോണിന്റെ വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കുമെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയതോടെ പ്രതികരണവുമായി വാട്ട്സ്ആപ്പ് വക്താവ് രംഗത്തെത്തി. “പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഞങ്ങൾ അക്കൗണ്ടുകൾ പരിശോധിക്കുന്നതും വിലക്കുന്നതും. ചില സമയങ്ങളിൽ ഇതിൽ…
Read Moreവിശ്വേശ് നേഗി ഇറാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതി
ന്യൂഡൽഹി: മുതിർന്ന നയതന്ത്രജ്ഞൻ വിശ്വേശ് നേഗിയെ ഇറാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 2002 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയാണ്. ഉടൻ തന്നെ അദ്ദേഹം പുതിയ ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറൻ ഏഷ്യയിൽ സൈനിക നീക്കങ്ങളും തിരിച്ചടികളും കാരണം സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്നതിനിടയിലാണ് നിർണായകമായ ഈ നിയമനം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ചർച്ചകളും നയതന്ത്ര ചർച്ചകളുമാണ് ഏക പോംവഴിയെന്ന നിലപാടാണ് ഇന്ത്യ നിരന്തരം സ്വീകരിച്ചുപോരുന്നത്.
Read More