പൾസർ സുനി നൽകിയ ജാമ്യ ഹർജി ; ഇരയുടെ മൊഴി മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കണം

കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിലെ ഒന്നാം പ്രതി പൾസർ സുനി നൽകിയ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കാൻ കേസിൽ ഇരയായ നടിയുടെ മൊഴി മുദ്രവച്ച കവറിൽ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കണം.

ഇന്ന് കേസ് പരിഗണിക്കവേ മുദ്രവച്ച കവറിൽ മൊഴി ഹാജരാക്കാൻ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് നേരത്തെ നിർദേശം നൽകിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടക്കുകയാണ്.

ജനുവരി 31 നകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചെങ്കിലും ഇതു പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

തുടർന്ന് വിചാരണക്കോടതി കൂടുതൽ സമയം തേടി സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ പൾസർ സുനിക്ക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാമെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് പൾസർ സുനി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

Related posts

Leave a Comment