ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ;  കൂട്ടാളികളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചെന്ന് പോലീസ്

കാട്ടാക്കട : ബൈക്കിൽ കറങ്ങി സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്ന യുവാവ് അറസ്റ്റിൽ.
വാഴിച്ചൽ കൈവൻതടത്തിൽ കുഴിക്കുത്തിയാനിൽ വീട്ടിൽ ജിബിൻ ജോസാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.110 കിലോഗ്രാം കഞ്ചാവും കടത്താനുപയോഗിക്കുന്ന ബൈക്കും പിടിച്ചെടുത്തു.

യുവാക്കൾക്കും വിദ്യാർഥികൾക്കും കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. കാട്ടാക്കട എക്‌സൈസ് ബി.ആർ. സ്വരൂപും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.ജിബിന്‍റെ കൂട്ടാളികളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചെന്നും ഇവർ ഉടൻ പിടിയിലാകുമന്നും എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.

റെയ്ഡിൽ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ സാംജോൺസ്, പ്രിവന്‍റീവ് ഓഫീസർ വി. ഗിരീഷ്, സിവിൽ എക്‌സൈസ് ഓഫീസർമ്മാരായ ടി. വിനോദ്, ആർ. ഹർഷകുമാർ, കെ.ആർ. രജിത്ത്, ജെ. സതീഷ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Related posts