കഞ്ചാവിന്‍റെ പോളി ടെക്‌നിക്..! സ്ഥിരമായി ക്ലാസ്സിൽ എത്താത്ത കുട്ടികളെ അധ്യാപകര്‍ നിരീക്ഷണം തുടങ്ങി; വിദ്യാര്‍ഥി കുടുങ്ങി

മുക്കം: വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പനനടത്താൻ കൊണ്ടുവന്ന കഞ്ചാവുമായി പോളിടെക്‌നിക് വിദ്യാര്‍ഥിയെ പോലീസ് പിടികൂടി.

കളൻതോട് സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ പോളിടെക്നിക് വിദ്യാര്‍ഥിയായ കാരശേരി കക്കാട് സ്വദേശി കോയിലോത്ത്കണ്ടി അഫ്ലഹ് ഫുആദ് (20) ആണ് മുക്കം പോലീസിന്‍റെ പിടിയിലായത്.

കളൻ തോട്സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ രണ്ടാം വർഷ ഓട്ടോമൊബൈൽ വിദ്യാര്‍ഥിയായ ഇയാൾ കൂടുതൽ ദിവസങ്ങളിലും ക്ലാസ്സിലെത്താറില്ല.

തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ സ്ഥിരമായി ക്ലാസ്സിൽ എത്താത്ത കുട്ടികളെ നിരീക്ഷിച്ചു വരുന്നതിനിടയിൽ വ്യാഴാഴ്ച രാവിലെ ക്ലാസ്സ്‌ തുടങ്ങി രണ്ടുമണിക്കൂറോളം വൈകി എത്തിയ അഫ്ലാഹിനെ അധ്യാപകർ തടഞ്ഞു നിർത്തി കാര്യങ്ങൾ ചോദിക്കുന്നതിനിടയിൽ ഇയാൾ പരിഭ്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുക്കം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് മുക്കം ഇൻസ്‌പെക്ടർ കെ. പ്രജീഷിന്‍റെ നിർദേശപ്രകാരം മുക്കം പോലീസ് കോളേജിലെത്തി ഇയാളെ വിശദമായി പരിശോധന നടത്തിയതിൽ ധരിച്ചിരുന്ന ജീൻസിന്‍റെ പോക്കറ്റിൽ നിന്നും നാലുപൊതി കഞ്ചാവ് പോലീസ് കണ്ടെടുക്കുകയായിരുന്നു.

തുടർന്ന് ഇയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ കോടതിയിൽ ഹാജരാക്കി.

Related posts

Leave a Comment