ഇര്‍ഷാദ് രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ഖൈറുന്നിസ ഒടുവില്‍ പോലീസ് കസ്റ്റഡിയില്‍, ലിംഗം മുറിച്ച യുവതിക്കെതിരേ വധശ്രമത്തിന് കേസ്, ഇര്‍ഷാദിന്റെ ഗള്‍ഫ് യാത്രയും ജോലിയും അവതാളത്തിലും, കുറ്റിപ്പുറത്ത് സസ്‌പെന്‍സ് തീരുന്നില്ല

കുറ്റിപ്പുറത്തു ലോഡ്ജ് മുറിയില്‍ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നിസയാണ് അറസ്റ്റിലായത്. നേരത്തെ കസ്റ്റഡിയിലെടുത്ത ഖൈറുന്നിസയുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തുകയായിരുന്നു. ഇവര്‍ക്കെതിരേ വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

പുറത്തൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദിന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. കഴിഞ്ഞദിവസം കുറ്റിപ്പുറത്തെ ലോഡ്ജില്‍ രക്തം പുരണ്ട നിലയില്‍ യുവാവിനെ ലോഡ്ജിലെ ജീവനക്കാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് യുവതിയും ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണു ജനനേന്ദ്രിയം 70 ശതമാനത്തോളം മുറിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

വിദേശത്തായിരുന്ന യുവാവ് ഏതാനും ദിവസം മുന്പാണു നാട്ടിലെത്തിയത്. യുവതിയും ഇര്‍ഷാദും തമ്മില്‍ മുന്പ് രജിസ്റ്റര്‍ വിവാഹം നടത്തിയതായി പറയുന്നു. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടുകാര്‍ യുവാവിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞ യുവതി തന്ത്രത്തില്‍ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവന്ന് കൃത്യം നിര്‍വഹിക്കുകയായിരുന്നുവെന്ന് കരുതുന്നു. അതേസമയം കേസ് തീരുംവരെ ഇര്‍ഷാദിന് ഇനി ഗള്‍ഫിലേക്ക് പോകാന്‍ സാധിക്കില്ല.

Related posts