യൂബര്‍ ടാക്‌സിക്കാരനെ ആക്രമിച്ച കേസില്‍ യുവതികളെ രക്ഷിച്ചത് ഭരണകക്ഷിയിലെ പ്രമുഖന്‍, സീരിയല്‍ നടിക്കും കൂട്ടര്‍ക്കുമെതിരേ ദുര്‍ബല വകുപ്പ് ചേര്‍ത്തത് പോലീസ് ഉന്നതന്റെ നിര്‍ദേശപ്രകാരം, പ്രതിഷേധം കനക്കുന്നു

കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച യുവതികളെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി വിട്ടയച്ചതിനു പിന്നില്‍ ഭരണകക്ഷിയിലെ പ്രമുഖനേതാവിന്റെ ഇടപെടലെന്ന് ആരോപണം. സംഭവം നടന്നതിനു പിന്നാലെ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി(30) പുറത്തേല്‍ വീട്ടില്‍ ക്ലാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം. അഫ്‌സല്‍ (30) എന്നിവരെ മരട് പോലീസ് സ്‌റ്റേഷനിലെത്തിച്ചെങ്കിലും കുറച്ചു സമയത്തിനുള്ളില്‍ ജാമ്യം നല്കി വിട്ടയയ്ക്കുകയായിരുന്നു. ഇവര്‍ക്കെതിരേ തീരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതും. ഇതിനിടെ പോലീസിനെതിരേ പ്രതിഷേധം ശക്തമായതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംഭവത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. കേസില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിലെ മുഖ്യപ്രതികളിലൊരാളായ എയ്ഞ്ചല്‍ ബേബി നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ്. ഇവര്‍ സീരിയലിലും മറ്റും അഭിനയിക്കുന്നുണ്ട്. ഭരണപക്ഷത്തെ ചില ഉന്നതരുമായി എയ്ഞ്ചലിന് അടുത്ത ബന്ധമാണുള്ളത്. ടാക്‌സി ഡ്രൈവറെ ആക്രമിച്ച കേസില്‍ അവര്‍ക്ക് തുണയായതും ഈ ബന്ധങ്ങള്‍ തന്നെ. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പോലീസുകാരെയും നാട്ടുകാരെയും കാഴ്ചക്കാരാക്കി യൂബര്‍ ടാക്‌സി െ്രെഡവറെ യാത്രക്കാരായി എത്തിയ മൂന്നു യുവതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്കു പതിനൊന്നരയോടെയാണ് സംഭവം. കരിങ്കല്ല് കൊണ്ടുള്ള ഇടിയില്‍ തലയ്ക്കു പരുക്കേറ്റ െ്രെഡവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ടി.ഐ. ഷെഫീക്കിനെ (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എയ്ഞ്ചല്‍ ഒരു വര്‍ഷം മുമ്പ് തന്റെ സുഹൃത്തായ ജ്വല്ലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനെയും വരുതിയിലാക്കി എയ്ഞ്ചല്‍ പണം തട്ടാന്‍ ശ്രമിച്ചെന്നും തന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ജ്വല്ലറി ഉടമയുടെ ജിവന്‍ രക്ഷപെട്ടതെന്നും പൊതുപ്രവര്‍ത്തകനായ അജ്മല്‍ ശ്രീകണ്ഠാപുരം വെളിപ്പെടുത്തി. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്. സംഭവത്തെക്കുറിച്ച് അജ്മല്‍ നല്‍കുന്ന വിവരണം ഇങ്ങനെ. ഒരു ദിവസം വൈകുന്നേരം നാലുമണിയോടടുത്ത് തന്റെ ഫല്‍റ്റില്‍ വരണമെന്ന് എയ്ഞ്ചല്‍ ഇയാളെ ഫോണില്‍ വിളിക്കുകയായിരുന്നു. തന്റെ പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്നും ഉടന്‍ പണം വേണമെന്നും ആവശ്യപ്പെട്ടാണ് എയ്ഞ്ചല്‍ ജ്വല്ലറി ഉടമയെ ഫഌറ്റിലേക്ക് വിളിപ്പിച്ചത്. ജ്വല്ലറിയില്‍ പല വട്ടമെത്തി പരിചയമുണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് സംശയം തോന്നിയില്ല. മാതൃഭുമി ജംഗ്ഷനടുത്തൈ ഫല്‍റ്റിലായിരുന്നു അന്ന് ഇവര്‍ താമസിച്ചിരുന്നത്. ജ്വല്ലറി ഉടമ ഫല്‍റ്റിലെത്തുമ്പോള്‍ മുറിയില്‍ എയ്ഞ്ചലിനെക്കൂടാതെ മൂന്നു യുവാക്കളും രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. താന്‍ കുടുക്കില്‍ പെട്ടെന്ന് മനസിലായതോടെ ഇവിടെ നിന്നു രക്ഷപ്പെടാന്‍ ജ്വല്ലറി ഉടമ ശ്രമിച്ചെങ്കിലും ഇവര്‍ അയാളെ കടന്നു പിടിച്ചു. കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്റെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ഒരുവിധത്തിലാണ് അന്നിയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്.

പിറ്റേന്ന് കടതുറക്കാനെത്തിയ ഇയാളെ എതിരേറ്റേത് എയ്ഞ്ചലും കൂട്ടുകാരുമായിരുന്നു. ഒരുലക്ഷം രൂപ നല്‍കണമെന്നും ഇല്ലങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. ഇയാള്‍ തന്നെ സമീപിക്കുന്നതെന്ന് അജ്മല്‍ പറയുന്നു. തുടര്‍ന്ന് അജ്മലിനൊപ്പമൊത്തി നോര്‍ത്ത് സ്‌റ്റേഷനില്‍ കടയുടമ പരാതി നല്‍കി. ഇത് മണത്തറിഞ്ഞ എയ്ഞ്ചലും കൂട്ടരും കടയുടമ തങ്ങളെ ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ ആശുപത്രില്‍ അഡ്മിറ്റായി. തനിക്കെതിരെ പീഡനക്കേസ് മുറുകുമെന്നായപ്പോള്‍ ജ്വല്ലറി ഉടമ ഇനി ഒന്നിനുമില്ലെന്നു പറഞ്ഞ് കളം ഒഴിയുകയായിരുന്നു. ഇതിനു പിന്നില്‍ കളിച്ചതാകട്ടെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവും. ഇവരുടെ കെണിയില്‍പ്പെട്ട മറ്റൊരാള്‍ ഒരു സമ്പന്ന കുടുംബത്തിലെ യുവാവായിരുന്നു. ഇയാളെ പ്രേമം നടിച്ചാണ് എയ്ഞ്ചല്‍ വീഴ്ത്തിയത്. ഇവരുടെ കെണിയില്‍ നിന്നും രക്ഷപെടാന്‍ യുവാവ് ശ്രമിച്ചപ്പോഴെല്ലാം താന്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുമെന്നും പൊലീസ് കേസില്‍ കുടുക്കുമെന്നും എയ്ഞ്ചല്‍ ഭീഷണി മുഴക്കിയിരുന്നെന്നും അജ്മല്‍ പറയുന്നു. എന്നാല്‍ ഈ പ്രശ്‌നം എങ്ങനെ പരിഹരിച്ചുവെന്ന കാര്യം തനിക്കറിയില്ലെന്ന് അജ്മല്‍ വ്യക്തമാക്കി.

Related posts