കമ്പ്യൂട്ടർ പഠനത്തിനായി കൊച്ചിയിലെത്തി; എല്‍എസ്ഡി സ്റ്റാമ്പും കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത് ഇടുക്കിയിൽ

തൊടുപുഴ: നിരോധിത രാസലഹരിയും ഹൈബ്രീഡ് കഞ്ചാവും വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കെ.പി. അജിനാസ് (19), കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സജിത്ത് ( 23) എന്നിവരാണ് ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി തൊടുപുഴ പോലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇവരില്‍നിന്നു വില്‍പ്പനയ്ക്കായി സൂക്ഷിച്ച അഞ്ച് എല്‍എസ്ഡി സ്റ്റാമ്പും 1.93 ഗ്രാം ഹൈബ്രീഡ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

തൊടുപുഴ മണക്കാടുനിന്ന് ഇന്നലെ രാവിലെയാണ് പ്രതികളെ പിടികൂടിയത്. പ്രദേശത്ത് ലഹരിവില്‍പ്പന നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ഇവിടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇരുവരും കുടുങ്ങിയത്. എറണാകുളം പാലാരിവട്ടത്ത് കംപ്യൂട്ടര്‍ കോഴ്‌സ് പഠിക്കുന്നതിനിടയിലാണ് ഇരുവരും പരിചയത്തിലായത്.

പിന്നീട് ലഹരിവില്‍പ്പനയിലേക്ക് കടക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പോലീസ് നല്‍കുന്ന സൂചന. ഇതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തൊടുപുഴ എസ്എച്ച്ഒ സിജോ വര്‍ഗീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment