നീണ്ട പ്രണയത്തിനൊടുവില്‍ കല്യാണം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ ! ‘ഭര്‍ത്താവ്’ ഉപേക്ഷിച്ചതായി പരാതിപ്പെട്ട് യുവാവ്…

കല്യാണം കഴിക്കുന്നതിനായി നിര്‍ബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷം ഉപേക്ഷിച്ചുവെന്ന് യുവാവിന്റെ പരാതി.

സ്ത്രീയാവാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന് കാണിച്ച് 22കാരനാണ് ‘ഭര്‍ത്താവിനെതിരെ’ പോലീസില്‍ പരാതി നല്‍കിയത്.

കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷം ഒരുമിച്ച് കഴിഞ്ഞ ശേഷം തന്നെ ‘ഭര്‍ത്താവ്’ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു.

പ്രയാഗ് രാജിലെ കൗസംബിയിലാണ് വ്യത്യസ്ത സംഭവം. ‘ഭര്‍ത്താവിനും’ ‘ഭര്‍തൃവീട്ടുകാര്‍’ക്കുമെതിരെയാണ് യുവാവ് പരാതി നല്‍കിയത്.

വിശ്വാസ വഞ്ചന, ഭീഷണി അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവര്‍ പണം തട്ടിയെടുത്തതായും ജാതീയ പരാമര്‍ശങ്ങള്‍ നടത്തിയതായും മര്‍ദ്ദിച്ചതായും 22കാരന്റെ പരാതിയില്‍ പറയുന്നു.

2016ലാണ് താന്‍ സുഹൃത്തുമായി പ്രണയത്തിലാവുന്നതെന്നും കല്യാണം കഴിക്കുന്നതിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ സുഹൃത്ത് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

തുടര്‍ന്ന് രണ്ടുവര്‍ഷം മുന്‍പ് തങ്ങള്‍ ഇരുവരും വിവാഹിതരായി. കല്യാണത്തിന് ശേഷം ഇരുവരും ഭാര്യയും ഭര്‍ത്താവും എന്ന നിലയിലാണ് ജീവിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നതായി പോലീസ് പറയുന്നു.

സമൂഹവും കുടുംബവും സമ്മര്‍ദ്ദം ചെലുത്തിയായാലും തന്നെ ഉപേക്ഷിക്കില്ലെന്ന് വാഗ്ദാനം നല്‍കിയാണ് സുഹൃത്ത് തന്നെ വിവാഹം ചെയ്തതെന്നും 22കാരന്റെ പരാതിയില്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്ന് മാസമായി തന്നെ ‘ഭര്‍ത്താവ്’ അവഗണിക്കുകയാണ്. തന്റെ ഫോണ്‍ കോളുകള്‍ പോലും എടുക്കുന്നില്ലെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ‘ഭര്‍ത്താവിന്റെ’ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും 22കാരന്റെ പരാതിയില്‍ പറയുന്നു.

എട്ടുലക്ഷം രൂപ മുടക്കിയാണ് താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇതിന് പുറമേ പാടിയും നൃത്തം ചെയ്തും താന്‍ സമ്പാദിച്ച ആറുലക്ഷം രൂപ അവര്‍ തട്ടിയെടുത്തതായും 22കാരന്റെ പരാതിയില്‍ പറയുന്നു.

എന്നാല്‍ 22കാരന്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടില്ലെന്നുമാണ് പ്രതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്.

ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തെളിവുകള്‍ കാണിക്കാന്‍ 22കാരനോട് ആവശ്യപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറിയതായി പോലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറയുന്നു.

Related posts

Leave a Comment