സ്ത്രീകളുടെ ചിത്രം പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത യുവാവ് കുടുങ്ങി; നിരവധി വീഡിയോകളും അശ്ലീലസൈറ്റുകളില്‍ പ്രചരിപ്പിച്ചു; പ്രതിയ്ക്ക് ഉന്നതങ്ങളില്‍ ബന്ധം…

തിരുവനന്തപുരം: സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീലസൈറ്റുകളില്‍ അപ് ലോഡ് ചെയ്ത യുവാവ് പിടിയില്‍. സെക്രട്ടറിയേറ്റിനു മുമ്പിലെ നടപ്പാത ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുമായിരുന്നു ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്രതിയുടെ അറസ്റ്റിനു പിന്നാലെ കന്റോണ്‍മെന്റ് സിഐ എം.പ്രസാദിനെ വിജിലന്‍സിലേക്കു മാറ്റിയതു പ്രതികാര നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നു. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയും സി-ഡിറ്റിലെ താല്‍ക്കാലിക ജീവനക്കാരനുമായ മഹേഷ് ഭാസ്‌കരനെയാണ് (26) വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നാണു സൂചന. സി-ഡിറ്റില്‍ വച്ചു ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍, മലയാളം മിഷന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ വെബ്‌സൈറ്റുകള്‍ രൂപകല്‍പന ചെയ്തതിലും മഹേഷ് പങ്കുവഹിച്ചിരുന്നു. സി-ഡിറ്റിന്റെ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തതും മഹേഷാണ്. പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ മാധ്യമങ്ങളില്‍ നിന്നു മറച്ചുവയ്ക്കാനും പൊലീസിനു മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നു.മാധ്യമങ്ങളെ അറിയിക്കാതെയാണു പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ഗവ ലോ കോളജിലെ വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈടെക് പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്.

പാളയത്തെ സാഫല്യം കോംപ്ലക്‌സില്‍ നിന്ന് ഇറങ്ങിവരുന്ന വിദ്യാര്‍ഥിനിയുടെ ഏഴിലധികം ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിരുന്നു.നഗരത്തിലെ പ്രധാന റോഡുകള്‍, നടപ്പാതകള്‍, തുണിക്കടകള്‍, ബസുകള്‍ എന്നിവയില്‍ നിന്നായി നാല്‍പതിലധികം ചിത്രങ്ങളാണ് മഹേഷ് വ്യാജ പേരില്‍ വിവിധ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചത്. ഇതില്‍ പകുതിയോളം പൊലീസ് നിരീക്ഷണം സദാസമയമുള്ള സെക്രട്ടേറിയറ്റിനു മുന്നിലുള്ള നടപ്പാതയില്‍ നിന്നു പകര്‍ത്തിയതാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇപ്പോള്‍ ജാമ്യത്തിലാണ്. ചിത്രങ്ങള്‍ക്കു പുറമേ മുപ്പതോളം അശ്ലീല വിഡിയോകളും അപ്‌ലോഡ് ചെയ്തിരുന്നു.

Related posts