പോലീസ് സ്‌റ്റേഷനില്‍ ടോയ്‌ലെറ്റില്‍ പോയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ! പോലീസിന്റെ തക്കസമയത്തെ ഇടപെടല്‍ രക്ഷയായി…

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് യുവാവിന്റെ ആത്മഹത്യാശ്രമം നടന്നത്.

നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു (29) ആണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ വെന്റ്റിലേഷനില്‍ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.

മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്‌റൂമില്‍ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ബാത്ത്‌റൂമിന്റെ വാതില്‍ ചവിട്ടി തുറന്ന് നോക്കുമ്പോള്‍ മനു തൂങ്ങി നില്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ മനുവിനെ താങ്ങി നിര്‍ത്തുകയും കഴുത്തിലെ കെട്ട് അറുത്ത് ഇയാളെ രക്ഷപ്പെടുത്തുകയുമായിരുന്നു.

ഉടന്‍ തന്നെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് അയല്‍വാസിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നാണ് മനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

യുവതിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് യുവാവ് ആത്മഹത്യ ശ്രമം നടത്തിയത്.

Related posts

Leave a Comment