പ്രധാനമന്ത്രിയുടെ വരവിൽ ഇളകി ഇടതും വലതും; മോദിയോടു ചൊടിച്ച് പിണറായി

തൃ­ശൂര്‍: കേ­ര­ള­ത്തോ­ട് ബി­ജെ­പി­ക്ക് വി­ദ്വേ­ഷ­പ­രമാ­യ സ­മീ­പ­ന­മാ­ണെന്നു മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജ­യന്‍. കേ­രള­ത്തെ ത­കർക്കു­ക എ­ന്ന നി­ല­പാ­ടാ­ണ് സ­ഹക­ര­ണ മേ­ഖ­ല­യോ­ട് ബിജെ­പി കാ­ണി­ക്കു­ന്ന­തെ­ന്നും മു­ഖ്യ­മന്ത്രി പ്ര­തി­ക­രിച്ചു. കേരളത്തിലെ സഹകരണ ബാങ്ക് അഴിമതികൾ എടുത്തു പറഞ്ഞുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിനുള്ള മറുപടിയായി പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.

കേ­ര­ള­ത്തി­ലെ സ­ഹക­ര­ണ മേ­ഖല ജ­ന­ങ്ങ­ളു­ടെ വി­ശ്വാ­സ­മാര്‍­ജി­ച്ചി­ട്ടുണ്ട്. ഇ­തു­വ­രെ­യു­ള്ള കാ­ര്യ­ങ്ങള്‍ പരി­ശോ­ധി­ച്ചാല്‍ നല്ല രീ­തി­യി­ലാ­ണ് സ­ഹക­ര­ണ മേ­ഖല­യെ സം­ര­ക്ഷി­ച്ച് പോ­രു­ന്നത്. ചി­ല വ്യ­ക്തി­കള്‍ വ­ഴി­തെറ്റി­യ നി­ല­പാ­ട് സ്വീ­ക­രി­ച്ചി­ട്ടു­ണ്ട്. അ­ഴി­മ­തിക്കാ­രോ­ട് സര്‍­ക്കാര്‍ ഒ­രു വി­ട്ടു­വീ­ഴ്­ചയും ചെ­യ്­തി­ട്ടില്ല. കു­റ്റ­ക്കാര്‍­ക്കെ­തി­രേ ശ­ക്തമാ­യ ന­ടപ­ടി സ്വീ­ക­രി­ക്കും. ക­രു­വ­ന്നൂ­രിലും സര്‍­ക്കാ­രി­ന് ഇ­തേ നി­ല­പാ­ടാ­നു­ള്ളത്.

ക­രു­വ­ന്നൂ­രി­ലെ നി­ക്ഷേ­പ­കര്‍­ക്ക് 117 കോടി­യോ­ളം രൂ­പ തി­രി­കെ നല്‍­കി­യി­ട്ടുണ്ട്. ഇ­നിയും ആ­വ­ശ്യ­പ്പെ­ടു­ന്ന­വര്‍­ക്ക് നി­ക്ഷേ­പം തി­രി­ച്ചു നല്‍­കാന്‍ ബാ­ങ്ക് ത­യാ­റാണ്. ത­ങ്ങള്‍ പ­റഞ്ഞ­ത് ക­ള്ളമല്ല. ക­ള്ളം പറ­ഞ്ഞ് ത­നി­ക്ക് ശീ­ല­മി­ല്ലെ­ന്നും മു­ഖ്യ­മന്ത്രി പ­റഞ്ഞു. ബി­ജെ­പി­യു­ടെ എ­ത്രയോ അ­ഴി­മ­തി­യു­ടെ ക­ഥ­ക­ളാ­ണ് പു­റ­ത്തു­വ­രു­ന്ന­ത്.

10 വര്‍ഷ­ത്തെ ഭ­ര­ണ­ത്തിന്‍റെ പ്രോ­ഗ്ര­സ് കാര്‍­ഡ് വ­ച്ച് വോ­ട്ട് ചോ­ദി­ക്കാന്‍ ബി­ജെ­പി­ക്ക് ധൈ­ര്യ­മു­ണ്ടോ­യെന്നും മു­ഖ്യ­മന്ത്രി ചോ­ദിച്ചു. സിപിഎമ്മിന്‍റെ അക്കൗണ്ട് മരവിപ്പിച്ചാലും ഇഡി വിചാരിച്ചാലും തൃശൂരിൽ സുരേഷ് ഗോപിക്ക് രക്ഷ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നു പ്രധാനമന്ത്രി ആരോപിച്ചിരുന്നു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് പണം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ള അടിക്കുകയാണെന്നും ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നതെന്നും മോദി പറഞ്ഞിരുന്നു.

Related posts

Leave a Comment