ലാൽസലാം ലാലിസത്തിന് കനത്ത പ്രഹരം; മോഹന്‍ലാല്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍; സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ അകത്തെന്ന് കോടതി


കൊച്ചി: ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹന്‍ലാലിന്‍റെ കൈവശം ഉണ്ടായിരുന്നത്. ആനക്കൊമ്പ് കേസില്‍ നടൻ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

എന്നാൽ സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോയെന്ന് കോടതി ചോദിച്ചു.

കേസില്‍ പ്രതിയായ ശേഷമാണ് മോഹൻലാലിന് ആനക്കൊമ്പിൽ ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു.

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കോടതി വിമർശിച്ചു.

ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്‍റെ പരിധിയില്‍ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം.

ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.

Related posts

Leave a Comment