ബിബീഷ് ആള് ചില്ലറക്കാരനല്ല; നിരവധി സ്ത്രീകളുമായി തനിക്ക് ബന്ധമുണ്ടെന്ന് മോര്‍ഫിംഗ് കേസിലെ പ്രതി; പുതിയ സ്റ്റുഡിയോ തുടങ്ങുമെന്നു പറഞ്ഞപ്പോള്‍ ഉടമകള്‍ എല്ലാം തന്റെ തലയില്‍ വച്ചു കൈകഴുകിയെന്നും ബിബീഷ്…

നാടിനെ നടുക്കിയ മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ ബിബീഷ് പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ആയിരക്കണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ എല്ലാം ബിബീഷിന്റെ ഉത്തരവാദിത്വമാണ് എന്നു പറഞ്ഞ് സദയം സ്റ്റുഡിയോ ഉടമകളായ സതീശനും ദിനേശനും കൈകഴുകി. എങ്കിലും അവര്‍ക്കും ഈ സംഭവത്തില്‍ വ്യക്തമായ പങ്കുണ്ട് എന്നു പോലീസിനു വ്യക്തമായിട്ടുണ്ട്. വിവാഹ ചടങ്ങിന് എത്തിയ ആയിരത്തിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്തതായി പ്രതി പോലീസിനോടു സമ്മതിച്ചു.

തനിക്ക് പല സ്ത്രീളുമായി ബന്ധം ഉണ്ട് എന്നും അതൊന്നും ഭീഷണിപ്പെടുത്തിയും നഗ്‌ന ചിത്രം കാണിച്ചും നേടിയതല്ല എന്നും അവരുടെ കൂടെ താല്‍പ്പര്യത്തോടെയായിരുന്നു എന്നും ഇയാള്‍ പറയുന്നു. താന്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങാനുള്ള തീരുമാനമാണ് ഉടമകളെ പ്രകോപിപ്പിച്ചത്. അന്നു മുതല്‍ വൈരാഗ്യം കൂടി. പലപ്പോഴും നശിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെയാണു പലര്‍ക്കും ഫോട്ടോ കിട്ടിയത് എന്നു ബിബീഷ് പറയുന്നു. വിവാഹത്തിനെത്തിയ നൂറുകണക്കിനു സ്ത്രീകള്‍ ഉള്‍പ്പെട്ടു എന്നതു പ്രചരണ തന്ത്രമാണ് എന്നായിരുന്നു ബിബീഷ് പറഞ്ഞത്.

രണ്ടു വര്‍ഷം കൊണ്ട് ഇയാള്‍ തന്റെ ഹാഡ്‌വെയറില്‍ ശേഖരിച്ചതു നാല്‍പതിനായിരത്തില്‍ അധികം സ്ത്രീകളുടെ ചിത്രങ്ങളായിരുന്നു. ഇതില്‍ ആയിരത്തിലധികം ചിത്രങ്ങള്‍ രൂപമാറ്റം വരുത്തി നഗ്‌ന ചിത്രങ്ങളാക്കി. തുടര്‍ന്നു വ്യാജ ഫേസ്ബുക്ക് ഐ ഡി വഴി ചിത്രങ്ങള്‍ പല പെണ്‍കുട്ടികള്‍ക്കും അയക്കുകയായിരുന്നു. ചിലരെ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണവും നടത്തിരുന്നു. ആറുമാസം മുമ്പ് സംഭവത്തെക്കുറിച്ചുള്ള ആദ്യ സൂചന ലഭിച്ചിരുന്നു.

തുടര്‍ന്ന് വ്യാജ ഐഡിയുടെ ഉടമ ബിബീഷാണ് എന്ന് സ്റ്റുഡിയോ ഉടമ സതീശന്‍ തിരിച്ചറിയുകയായിരുന്നു. ഇതേ തുടര്‍ന്നു മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സതീശന്‍ ഡി വിഡിയിലേക്കു മാറ്റി സൂക്ഷിച്ചു. സ്റ്റുഡിയോ മാറാന്‍ ബിബീഷ് തയാറെടുത്തപ്പോള്‍ സതീശന്‍ ഇതു വച്ച് ബിബീഷിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. കണ്ടാല്‍ ഇഷ്ടപ്പെടുന്ന മുഴുവന്‍ സ്ത്രീകളെയും സ്വന്തമാക്കണം എന്ന മനോവൈകല്യമാണ് ഇയാള്‍ക്കെന്നു പോലീസ് പറയുന്നു.

 

Related posts