ബിബീഷ് ആള് ചില്ലറക്കാരനല്ല; നിരവധി സ്ത്രീകളുമായി തനിക്ക് ബന്ധമുണ്ടെന്ന് മോര്‍ഫിംഗ് കേസിലെ പ്രതി; പുതിയ സ്റ്റുഡിയോ തുടങ്ങുമെന്നു പറഞ്ഞപ്പോള്‍ ഉടമകള്‍ എല്ലാം തന്റെ തലയില്‍ വച്ചു കൈകഴുകിയെന്നും ബിബീഷ്…

നാടിനെ നടുക്കിയ മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ ബിബീഷ് പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ആയിരക്കണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ എല്ലാം ബിബീഷിന്റെ ഉത്തരവാദിത്വമാണ് എന്നു പറഞ്ഞ് സദയം സ്റ്റുഡിയോ ഉടമകളായ സതീശനും ദിനേശനും കൈകഴുകി. എങ്കിലും അവര്‍ക്കും ഈ സംഭവത്തില്‍ വ്യക്തമായ പങ്കുണ്ട് എന്നു പോലീസിനു വ്യക്തമായിട്ടുണ്ട്. വിവാഹ ചടങ്ങിന് എത്തിയ ആയിരത്തിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്തതായി പ്രതി പോലീസിനോടു സമ്മതിച്ചു. തനിക്ക് പല സ്ത്രീളുമായി ബന്ധം ഉണ്ട് എന്നും അതൊന്നും ഭീഷണിപ്പെടുത്തിയും നഗ്‌ന ചിത്രം കാണിച്ചും നേടിയതല്ല എന്നും അവരുടെ കൂടെ താല്‍പ്പര്യത്തോടെയായിരുന്നു എന്നും ഇയാള്‍ പറയുന്നു. താന്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങാനുള്ള തീരുമാനമാണ് ഉടമകളെ പ്രകോപിപ്പിച്ചത്. അന്നു മുതല്‍ വൈരാഗ്യം കൂടി. പലപ്പോഴും നശിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെയാണു പലര്‍ക്കും ഫോട്ടോ കിട്ടിയത് എന്നു ബിബീഷ് പറയുന്നു. വിവാഹത്തിനെത്തിയ…

Read More