ഏറെ വൈകാതെ ആ ദുരന്തം സംഭവിക്കും! മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചത്…

ഒരു പ്രവചനം നടത്താം! കേരളത്തിൽ ഏറെ വൈകാതെ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കും!

എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത്? സ്ഥിരമായി മദ്യപിച്ചു ബൈക്ക് ഓടിക്കുന്ന പയ്യൻ റോഡപകടത്തിൽ പെടും എന്നു പ്രവചിക്കാൻ ജ്യോത്സ്യം വേണ്ട.

ഒരു ഉദാഹരണം പറയാം. മാസത്തിൽ അഞ്ചോളം ആരോഗ്യപ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിനിരയാകുന്നത്.

ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. എന്നാൽ, അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയം!

“ചില ഡോക്ടർമാർ അടി ചോദിച്ചുവാങ്ങുകയാണ്’ എന്നൊക്കെ ഇപ്പോൾ പറയുന്നവർ മരണം സംഭവിക്കുന്പോൾ കളം മാറും.

സമൂഹത്തിൽ വലിയ എതിർപ്പുണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും.

ആരോഗ്യപ്രവർത്തകരുടെനേരെയുള്ള അക്രമങ്ങൾ കുറച്ചുനാളത്തേക്കെങ്കിലും കുറയും. ഒരാളുടെ ജീവൻ പോയിരിക്കും എന്നു മാത്രം!

കേരളത്തിൽ നിലവിലുള്ള ഏറ്റവും പ്രശസ്തമായ ടൂറിസം പ്രോഡക്ട് ആണ് ഹൗസ് ബോട്ട്. കോഴിക്കോട് മുതൽ കൊല്ലം വരെയുള്ള നദികളിലും കായലുകളിലും ഹൗസ് ബോട്ടുകളുണ്ട്. എന്നാൽ, കേരളത്തിൽ ആകെ എത്ര ഹൗസ്‌ബോട്ടുകൾ ഉണ്ട്? ആ..?? ആർക്കും ഒരു കണക്കുമില്ല.

ഒരു ടാക്സി വിളിക്കാൻപോലും ഉബറും ഓലയും ഉള്ള നാട്ടിൽ കേരളത്തിലെ ഹൗസ്‌ബോട്ട് സംവിധാനങ്ങളെ കൂട്ടിയിണക്കി എന്തുകൊണ്ടാണ് ഒരു ബുക്കിംഗ് സംവിധാനമില്ലാത്തത്?

പണ്ടൊക്കെ മദ്രാസിൽ ട്രെയിൻ ഇറങ്ങുമ്പോൾ ലോഡ്ജുകളുടെ ഏജന്‍റുമാർ പ്ലാറ്റ്‌ഫോം തൊട്ട് ഉണ്ടാകും. മൊബൈൽ ആപ്പുകൾ വന്നപ്പോൾ അവരെയൊന്നും കാണാനില്ല.

പക്ഷെ ആലപ്പുഴയിൽ ഹൗബോട്ട് ജെട്ടിയിലേക്കുള്ള വഴിയിൽ മൊത്തം ഇത്തരം ഏജന്‍റുമാരാണ്. ബോട്ടുകളുടെ ലഭ്യതയെപ്പറ്റി, റേറ്റിനെപ്പറ്റി, റേറ്റിംഗിനെപ്പറ്റിയൊക്കെ റിയൽ ടൈം ഇൻഫോർമേഷൻ നൽകാനുള്ള ഒരു ആപ്ലിക്കേഷൻ എന്തുകൊണ്ടാണ് ഒരു സ്റ്റുഡന്‍റ് പ്രോജക്ടായിപോലും ഉണ്ടാകാത്തത്?

ഞാൻ പലപ്രാവശ്യം ഹൗസ്‌ബോട്ടിൽ പോയിട്ടുണ്ട്. അതിലെ യാത്ര മനോഹരമാണ്. പക്ഷെ ഒരിക്കൽപോലും ഹൗസ്‌ബോട്ടിൽ ചെല്ലുമ്പോൾ സുരക്ഷ സംബന്ധിച്ച വിവരണം ലഭിച്ചിട്ടില്ല.

ഹൗസ്ബോട്ടിലെ ഡ്രൈവർമാർക്ക് ആരെങ്കിലും സുരക്ഷാ പരിശീലനം നൽകിയിട്ടുണ്ടോ? നൂറിലേറെ ആളുകളുമായി ഒഴുകുന്ന പാർട്ടി ബോട്ടുകൾ ആലപ്പുഴയിൽ കണ്ടു. ഒരു അപകടം ഉണ്ടായാൽ എത്രപേർ ബാക്കി ഉണ്ടാകും?

ഹൗസ് ബോട്ടിലെ ഭക്ഷണം പ്രധാന ആകർഷണമാണ്. ബോട്ടിൽതന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഹൗസ് ബോട്ട് മൊത്തം എളുപ്പത്തിൽ കത്തിത്തീരാവുന്ന വസ്തുക്കളാണ്.

ചെറിയൊരു അശ്രദ്ധ മതി തീപിടിക്കാൻ. അഗ്നിബാധകൾ ഉണ്ടാകുന്നുമുണ്ട്. ബോട്ടുകൾ കായലിനു നടുവിൽ മുങ്ങുകയും ഒറ്റയ്ക്കൊറ്റക്കായി ആളുകൾ മരിക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരം ചെറിയ അപകടങ്ങളും അപകട സാഹചര്യങ്ങളും ശ്രദ്ധിച്ചാണ് വലുതെന്തോ വരുമെന്നു പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ, ലൈസൻസില്ലാത്ത ബോട്ടുകൾ അനവധി ഉണ്ടായിരുന്നുവെന്നു കണ്ടെത്തും.

പരിശീലനമില്ലാത്ത ഡ്രൈവർമാർ ഉണ്ടായിരുന്നു എന്ന വാർത്ത വരും. ടൈറ്റാനിക്കിലെപ്പോലെ ആവശ്യത്തിന് വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നുവെന്നു തിരിച്ചറിയും.

“ഡ്രൈവർ മദ്യപിച്ചിരുന്നത്രേ’ എന്നും വന്നേക്കാം. കളക്ടറോ മന്ത്രിയോ “ഹൗസ് ബോട്ടുകൾ ഉടൻ നിരോധിക്കും’. കുറച്ചുനാളേക്കു നാട്ടുകാരും മറുനാട്ടുകാരും ഇത്തരം ബോട്ടുകളിൽ കയറാതാകും.

അവസരം നോക്കി ശ്രീലങ്കയോ ഐവറി കോസ്റ്റോ ഹൗസ് ബോട്ട് ടൂറിസത്തിൽ മേൽക്കൈ നേടും. അതൊക്കെ വേണോ?

ടൂറിസം ബോട്ടുടമകളും സർക്കാർ സംവിധാനവും ഒരുമിച്ചു പ്രവർത്തിച്ചാൽ ഈ രംഗത്തു കൂടുതൽ പ്രഫഷണലിസം കൊണ്ടുവരാൻ സാധിക്കില്ലേ?

(പതിവുപോലെ അപകടം ഉണ്ടായിക്കഴിഞ്ഞാൽ ടിവി ചർച്ചയ്ക്ക് വിളിക്കരുത്, പ്ലീസ്…)

Related posts

Leave a Comment