നിലന്പൂരിൽ വോട്ടെണ്ണല്‍ തിങ്കളാഴ്ച; 8,000 വോട്ടിന്‍റെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്; 2,000 വോട്ടിനു വിജയിക്കുമെന്ന് എല്‍ഡിഎഫ്

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും വിജയപ്രതീക്ഷയില്‍. 23നാണ് വോട്ടെണ്ണല്‍. 8000 വോട്ടിനു മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോള്‍ 2000 വോട്ടിന്‍റെ വിജയമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.

പോളിങ് ശതമാനം 75.27 ആയതോടെ ഉയര്‍ന്ന ലീഡോടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. മണ്ഡലം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തി ആഞ്ഞുപിടിച്ചു പ്രചാരണം നടത്തിയ ഇടതുമുന്നണിക്ക് പക്ഷേ ഭൂരിപക്ഷത്തിന്‍റെ കാര്യത്തില്‍ യുഡിഎഫിന്‍റെയത്ര അവകാശവാദമില്ല.

സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ എത്ര വോട്ട് പിടിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ അന്‍വറിനു ലഭിക്കുമെന്ന് അവകാശപ്പെടുന്നവരുണ്ട്. യുഡിഎഫിലെ വോട്ടുകളും ഇടതുമുന്നണിയുടെ വോട്ടുകളും അന്‍വറിനു ലഭിക്കുമെന്ന് സൂചനകളും ഉണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ എന്‍ഡിഎ നാലാം സ്ഥാനത്തേക്ക് നീങ്ങാനാണ് സാധ്യത.

നിലമ്പൂരിന്‍റെ ചരിത്രത്തില്‍ ഉയര്‍ന്ന പോളിംഗ് ആണ് ഇത്തവണയുണ്ടായത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ശതമാനത്തിനോട് അടുത്ത പോളിങ്ങാണിത്. ഭരണവിരുദ്ധവികാരത്തിന്‍റെ പ്രതിഫലനമാണ് വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തിലേക്ക് നീങ്ങിയതിലൂടെ വ്യക്തമാകുന്നതെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. യുഡിഎഫ് സ്ഥാനര്‍ഥിയായ ആര്യാടന്‍ ഷൗക്കത്തിനു ഇതു ഗുണം ചെയ്യുമെന്നും അവര്‍ വിലയിരുത്തുന്നു. ബൂത്തുതല കണക്കുകള്‍ വച്ച് ഭൂരിപക്ഷം 15,000 വരെ ഉയരാമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. 

മുസ്‌ലിം ലീഗിന് സ്വാധീനമുള്ള വഴിക്കടവിലും മുത്തേടത്തും യുഡിഎഫ് വന്‍ ലീഡും നിലമ്പൂര്‍ നഗരസഭയില്‍ തിരിച്ചു വരവും പ്രതീക്ഷിക്കുന്നുണ്ട്. ഇരുമുന്നണികളുടെയും വോട്ടുകള്‍ അന്‍വറിലേക്ക് പോയിരിക്കാമെങ്കിലും കൂടുതല്‍ നഷ്ടമുണ്ടാവുക എല്‍ഡിഎഫിനാകുമെന്നാണ് യുഡിഎഫ് പറയുന്നത്.

ഇടതുമുന്നണി സ്ഥാനാര്‍ഥി എം. സ്വരാജ് 2000 മുതല്‍ 3000 വരെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് ബൂത്തുതല കണക്കുകള്‍വച്ചുള്ള എല്‍ഡിഎഫ് വിലയിരുത്തല്‍. നിലമ്പൂര്‍ നഗരസഭയിലും പോത്തുകല്ല്, അമരമ്പലം, കരുളായി പഞ്ചായത്തുകളിലുമാണ് സിപിഎം മേല്‍ക്കൈ പ്രതീക്ഷിക്കുന്നത്.

പോത്തുകല്ലില്‍ 1042ഉം കരുളായിയില്‍ 1367-ഉം അമരമ്പലത്ത് 1244-ഉം നിലമ്പൂരില്‍ 1007-ഉം വോട്ടിന്‍റെ ലീഡ് സ്വരാജിനുണ്ടാകുമെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി വിലയിരുത്തുന്നു. വഴിക്കടവിലും കരുളായിയിലും നിലമ്പൂര്‍ നഗരസഭയിലുമാണ് പി.വി. അന്‍വര്‍ കൂടുതല്‍ വോട്ട് പ്രതീക്ഷിക്കുന്നത്. പിണറായി വിരുദ്ധ ന്യൂനപക്ഷ വോട്ടുകളും കോണ്‍ഗ്രസിലെ വിമത വോട്ടുകളും അന്‍വറിനു ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്‍റെ ക്യാമ്പ് പറയുന്നു. കുടിയേറ്റ മേഖലയില്‍നിന്നു വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അന്‍വറിന്‍റെ അവകാശവാദം.

Related posts

Leave a Comment