ഹോസ്റ്റലില്‍ രാത്രി 12ന് മുന്‍പ് പ്രവേശിക്കണം; ഉത്തരവിനെതിരേ എന്‍ഐടിയില്‍ ജീവനക്കാരെ തടഞ്ഞ് പ്രതിഷേധം


കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ കാമ്പസ് ഉപരോധിച്ച് വിദ്യാര്‍ഥികള്‍. ഇന്ന് രാവിലെ മുതല്‍ ജീവനക്കാരെ അകത്തേക്ക് വിടുന്നില്ല.

ക്ലാസ് മുടക്കി പ്രതിഷേധിക്കുകയാണ് വിദ്യാര്‍ഥികള്‍. രാത്രി 12ന് മുമ്പ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന നിർദേശത്തിനെതിരേ ഇന്നലെ മുതല്‍ ആരംഭിച്ച പ്രതിഷേധം പുലര്‍ച്ചെ രണ്ടര വരെ നീണ്ടു. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും സമരം പുനരാരംഭിക്കുകയായിരുന്നു.

വിദ്യാര്‍ഥികൾ രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്ന് ഡീൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. രാത്രി 11 വരെ മാത്രമായിരിക്കും കാന്‍റിൻ പ്രവർത്തി‌ക്കുകയെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്‍റിൻ നേരത്തെ അടയ്ക്കുന്നത് എന്നാണ് വിശദീകരണം.

ആരോഗ്യം മോശമാകുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കുമെന്ന് എൻഐടി ഡീൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഒപ്പം അർധരാത്രിപുറത്തുപോകുന്നത് വിദ്യാര്‍ഥികളുടെ സുരക്ഷയെയും ബാധിക്കും.

അതുകൊണ്ടുതന്നെ 12 ന് മുമ്പ് ഹോസ്റ്റലിൽ കയറണം എന്നാണ് നിർദേശം. നിയന്ത്രണം ലംഘിക്കുന്നവർക്ക് സസ്പെൻഷൻ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

Related posts

Leave a Comment